ഓർമ്മകൾ പൂക്കുന്ന താഴ്വര

Kambikadha – ഓർമ്മകൾ പൂക്കുന്ന താഴ്വര
ചെന്നൈലേക്കുള്ള തിരക്ക് കുറവുള്ള രാത്രി വണ്ടിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ രാജീവന് വല്ലാത്ത നിരാശ തോന്നി..സാധാരണ ഇങ്ങനെ പതിവുള്ളതല്ല.. പക്ഷെ ഇന്നെന്തോ കൂടെ ആരും യാത്ര ചെയ്യാനില്ലെന്നത് വല്ലാതെ തന്നെ തളർത്തുന്നത് പോലെ അയാൾക്ക് തോന്നി..

ട്രെയിനിലെ ഒറ്റ സീറ്റിൽ വെറുതെ ഇരിക്കാൻ നേരം അയാൾ പുറത്തെ കാഴ്ച്ചകളിലേക്ക് തിരിഞ്ഞു.. ജനലിലൂടെ കംപാർട്ട്‌മെന്റിലേക്ക് അടിച്ചു കയറിയ തണുത്ത കാറ്റ് ഓർമ്മകളുടെ മറ്റേതോ കോണുകളിലേക്ക് അയാളെയും കൊണ്ടു പോയി..

ട്രെയിൻ യാത്രകൾ ജീവിതത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്.. പക്ഷെ ഇത് അവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന പോലെ രാജീവന് അനുഭവപ്പെട്ടു..

തന്റെ ജനനത്തിനും ഇന്നീ യാത്രയ്ക്കും ഇടയിൽ എത്ര യാത്രകൾ താൻ നടത്തിയിട്ടുണ്ടാവണം..??
അതിൽ ഒരുപാടെണ്ണം അവളോടൊപ്പമായിരുന്നു..

അവൾ എന്നു പറഞ്ഞാൽ രേണുക..
അവളെക്കുറിച്ചോർത്തപ്പോൾ ജനലിലൂടെ ഒഴുകി വരുന്ന കാറ്റിൽ തുളസിക്കതിരിന്റെയും നറു ചന്ദനത്തിന്റെയും ഗന്ധമുള്ളതായി അയാൾക്ക് തോന്നി…

എന്നായിരിക്കണം താൻ അവളെ ആദ്യം കണ്ടുമുട്ടിയത്..?? ഏതായാലും ഹൈസ്കൂളിലാണ്..
നാട്ടിൻ പുറത്തെ ആ കൊച്ച്‌ ഗ്രാമത്തിലെ യൂ.പി സ്‌കൂളിൽ നിന്ന് കുറച്ചകലെ ഉള്ള ഗവണ്മെന്റ് സ്‌കൂളിലേക്ക് പറിച്ച് നട്ടപ്പോൾ
പഴയ പല സൗഹൃദങ്ങളും നഷ്ടമാകുന്നതിലായിരുന്നു ആദ്യം
ദുഃഖം.. ആകെക്കൂടി ഉണ്ടായിരുന്ന സുഹൃത്ത് ശങ്കരനായിരുന്നു.. അവൻ ഏഴാം ക്ലാസ് കഴിഞ്ഞതോടെ അച്ഛന്റെ കൂടെ കുലത്തൊഴിലായ തെങ്ങു കയറ്റം ആരംഭിച്ചു..
സ്‌കൂളിൽ പൊതുവെ കൂട്ടുകാരാരോരും ഇല്ലാതെ അന്തർമുഖനായി നടന്ന തനിക്ക് ശങ്കരനെക്കൂടി നഷ്ടപ്പെട്ടപ്പോൾ വല്ലാത്ത ഒരു ഏകാന്തത തോന്നി..
കൂട്ടുകാർ ആരോരുമില്ലാതെ അന്നവൻ ദിനവും സ്‌കൂളിൽ പോയി മടങ്ങി വന്നു..
ഓരോ ദിവസവും തിരികെ വരുമ്പോൾ നാളെ സ്‌കൂളിൽ പോകേണ്ടി വരരുതെ എന്ന് മാത്രമായിരുന്നു പ്രാർത്ഥന..
അങ്ങനെ എട്ടാം ക്ലാസിൽ ഓണപ്പരീക്ഷ വന്നു.. അതുവരെയും യു.പി സ്‌കൂളിൽ നല്ല രീതിയിൽ മാർക്ക് മേടിച്ച്‌ കൊണ്ടിരുന്ന അവൻ കണക്കിലും ഫിസിക്സിലും തോറ്റ് പോയി.. അത് തന്റെ വലിയ പരാജയമായി അവൻ കണക്കു കൂട്ടി..
പിന്നെ നടന്ന ക്ലാസ് ടെസ്റ്റുകളിലും പതിവായി പരാജയപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാളായി..

ഒരിക്കൽ കണക്ക് ടീച്ചറാണെന്നു തോന്നുന്നു.. ബോർഡിൽ അവരെഴുതി ഇട്ട കണക്ക് ചെയ്യാൻ തന്നോട് പറഞ്ഞു..
ആ കണക്ക് തനിക്ക് എന്താണെന്ന് പോലും അറിയില്ലായിരുന്നു..
ബോർഡിന് മുൻപിൽ പകച്ചു നിന്ന അവന്റെ കൈ വിറക്കാൻ തുടങ്ങി.. കൂടെ കൈയിലുണ്ടായിരുന്ന റ്റ്ചോക്ക് നിലത്ത് വീഴുകയും ചെയ്തു.. അവന്റെ വിറയൽ കണ്ടു ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു..
കണക്ക് ടീച്ചർ അന്നേരം അവന്റെ പാന്റ് വലിച്ചു പിടിച്ച് ചന്തിക്ക് കനത്തിൽ ചൂരലു കൊണ്ട് രണ്ടടി അടിച്ചു..
അതോടെ പകച്ചു നിന്നിരുന്ന അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകാൻ തുടങ്ങി..
ക്ലാസിൽ വീണ്ടും കൂട്ടച്ചിരി പൊങ്ങി..
അവൻ നിറകണ്ണുകളോടെ, ക്ലാസിൽ ചിരിക്കാതെ ഇരിക്കുന്ന ഒരു മുഖത്തിനു വേണ്ടി തിരഞ്ഞു..
ചിരിക്കുന്ന ആ കൂട്ടത്തിനിടയിൽ പെണ്കുട്ടികളുടെ മൂന്നാം ബഞ്ചിലെ മുടി പിന്നിയിട്ട പെണ്കുട്ടി മാത്രം മുഖം താഴ്ത്തി ഇരിക്കുന്നത് അവൻ കണ്ടു..

അടികൊടുത്ത ശേഷം ടീച്ചർ അവനോട് ബഞ്ചിൽ കയറി നിന്നോളാൻ പറഞ്ഞു..
ബഞ്ചിൽ കയറി നിൽക്കുമ്പോഴും അവൻ ഇടംകണ്ണിട്ട് ആ പെണ്കുട്ടിയെ നോക്കി..
പക്ഷെ അവൾ അവനെ കണ്ടതേയില്ല..

അന്ന് വൈകുന്നേരം വീട്ടിലേക്ക് തിരികെ നടക്കാൻ നേരമാണ് പിന്നവൻ അവളെ കണ്ടത്.. സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോവണമെങ്കിൽ പാടത്തുകൂടി വരണം..
അതിരുകളിൽ ആറ്റുവഞ്ചികൾ നിറഞ്ഞു നിൽക്കുന്ന പാടവരമ്പിൽ ഒന്നിൽ കൈകളിൽ ആറ്റുവഞ്ചിയുമേന്തി അവൾ നിൽപ്പുണ്ടായിരുന്നു..
പെണ്കുട്ടികളോട് സംസാരിക്കാൻ പൊതുവെ ഭയമുള്ള അവൻ തല താഴ്ത്തി നടന്നതെയുള്ളൂ..

അന്നേരം അവൾ വിളിച്ചു..
‘രാജീവ് എങ്ങോട്ടാ ഈ ധൃതിയിൽ പോണേ.. എനിക്കും വീട്ടിലെത്താനുള്ളതാ..’
‘ഞാൻ കണ്ടില്ലായിരുന്നു.. അതാ ‘
അവൻ പറഞ്ഞൊപ്പിച്ചു..
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..
‘നമുക്കൊന്നിച്ചു നടന്നാ പോരെ രാജീവ്..??’
മതിയെന്ന് അവനും തലയാട്ടി..

പാടാവരമ്പിലൂടെ അവൾക്ക് പിറകെ അവനും നടന്നു..
തനിക്ക് മുന്നിൽ നടന്നു നീങ്ങുന്ന അവളോട് അവനു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു..
പക്ഷെ വാക്കുകൾ ഒന്നും അവന്റെ തൊണ്ടയിൽ നിന്നു വന്നില്ല..
അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. പക്ഷെ അവൻ മാത്രം ഒന്നും പറയാതെ അവിടെയും പകച്ച് നിന്നു..
ഒടുവിൽ തന്റെ വീടെത്താറായപ്പോൾ, അവൻ തന്റെ ഈ വിധിയെത്തന്നെ പഴിച്ചു..

അന്നേരം അവൾ പൊടുന്നനെ തിരിഞ്ഞു നിന്നു..
‘ഇവിടെ രാജീവിന്റെ പ്രശ്നമെന്താണ് എനിക്കറിയാം.. തനിക്കൊരു കൂട്ടുകാരുമില്ല എന്നുള്ളതല്ലേ.. എന്നെ അറിയുവോ.. എന്റെ പേര് രേണുക.. രേണു ന്നാ എല്ലാരും വിളിക്കാറ്.. നമുക്കിനി മുതൽ ഫ്രണ്ട്സ് ആവാം.. രാജീവന് കൂട്ടില്ലാന്ന് ഇനി വിചാരിക്കരുത്.. പിന്നെ പണ്ടത്തെ പോലെ നന്നായി പഠിക്കണം.. കണക്ക് ടീച്ചറിന്റെന്നു ഇനി അടി വാങ്ങരുത്.. ‘

‘രേണുവിന് എന്നെ മുൻപ് അറിയാമായിരുന്നോ??’
ഞാൻ അത്ഭുതത്തോടെ ചോദിച്ചു..

‘പിന്നെ.. ഞാൻ മുൻപ് തന്റെ തൊട്ടടുത്ത സ്കൂളിലായിരുന്നല്ലോ.. എന്നെ രാജീവ് കണ്ടിട്ടുണ്ടാവില്ല.. ശാസ്ത്ര മേളക്ക് തന്റെ പ്രോജക്ട് ഉണ്ടായിരുന്നല്ലോ..
ഞങ്ങൾക്ക് എല്ലാം അത് എന്തിഷ്ടമായിരുന്നെന്നോ..??
ഇനിയും പഴയപോലെ ആവും എന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്തേ..’
അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയെടുത്ത് തന്റെ നിറുകയിലേക്ക് വച്ചു..

അവനും അന്നേരം ചിരിച്ചു..
അവളുടെ നിറുകയിൽ തൊട്ട് സത്യം ചെയ്തു..
വീട്ടിലേക്ക് തിരിയും മുൻപുള്ള ഇടവഴിക്ക് മുന്നേ അവൾ അവനെ കൈവീശിക്കാണിച്ചു.. നാളെ കാണാം എന്ന് പറഞ്ഞു..

മുട്ടോളമെത്തുന്ന മുടി ഉലച്ച് അവൾ നടന്നു മറയുന്നത് അന്നവൻ നോക്കി നിന്നു..
പറയാതെ ക്ഷണിക്കാതെ തന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നതും സത്യം ചെയ്യിച്ചതുമെല്ലാം വെറുമൊരു മിഥ്യയായി അവനു തോന്നി..

അന്ന് രാത്രി അവനുറങ്ങാൻ കഴിഞ്ഞില്ല..
അവളെ കുറിച്ച് ആലോചിച്ചുകൊണ്ടു അവൻ രാത്രി തള്ളിനീക്കി.. പുലരിയിലെപ്പോഴോ ഉറങ്ങിയപ്പോഴാകട്ടെ സ്വപ്നത്തിൽ ആറ്റുവഞ്ചികളും ഏന്തി പാടവരമ്പിൽ നിൽക്കുന്ന അവളെ തന്നെ അവൻ സ്വപ്നം കാണുകയും ചെയ്തു..

പിറ്റേന്ന് രാവിലെ നല്ല ഉറക്ക ക്ഷീണത്തോടെയാണവൻ എഴുന്നേറ്റത്..
അന്ന് പതിവ് പോലെ അവൻ സ്‌കൂളിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ അതിരിനരികിൽ അവൻ അവളെക്കണ്ടു.. പഴയ പടി അവൻ അടുത്തെത്തിയപ്പോൾ അവൾ മുന്നിൽ നടക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *