ദീപാരാധന
Deepaaraadhana | Author : Freddy Nicholas
പ്രിയപ്പെട്ട വായന സുഹൃത്തുക്കളെ,
ഈ കഥ നിങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല.
കഥയെ അതിന്റെ ലാഘവത്തോടെ സങ്കല്പിച്ച് വായിക്കാൻ സ്നേഹപൂർവ്വം അപേക്ഷിക്കുന്നു …
ഫ്രഡ്‌ഡി ഇതിന് മുൻപും ഈ തട്ടകത്തിൽ വന്ന് കഥകൾ എഴുതീട്ടുണ്ട്…
അവയിൽ അൽപ്പസ്വല്പം വിലക്കപ്പെട്ട കനികൾ ഉണ്ടായിരുന്നു താനും എങ്കിലും എന്റെ വായനാ സുഹൃത്തുക്കൾ എല്ലാം, അവയെ ഇരു കൈകൾ നീട്ടി സ്വീകരിച്ചിട്ടുണ്ട്.
എന്റെ പഴയ വായന സുഹൃത്തുക്കൾ ഒക്കെ ഇതിൽ സജീവമായി ഇപ്പോഴും ഉണ്ടോ എന്നൊന്നും എനിക്കറിയില്ല..
എന്നാൽ ഇത് എന്റെ സുഹൃത്തുക്കൾ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്കറിയില്ല…
നെഗറ്റീവ് കമന്റ്‌സ് ഉണ്ടാവുമെന്ന് അറിയാം, എല്ലാറ്റിനും ഒരു നല്ലതും ചീത്തയുമായ വശങ്ങൾ കാണും.
എന്നിരുന്നാലും ദയവായി “തെറി” വിളിച്ചേക്കരുത് എന്ന എളിയ അപേക്ഷ കൂടി ഇതോടൊപ്പം വയ്ക്കുന്നു..
വായിക്കുമ്പോൾ തോന്നും നിഷിദ്ധമാണെന്ന്… എങ്കിലും നിഷിദ്ധത്തിന്റെ ചുവ തോന്നിയേക്കാം. പക്ഷെ പോകെ പോകെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതാവാം, ഇഷ്ടപ്പെട്ടെങ്കിൽ മാത്രം വായന തുടരാം.. അല്ലാത്ത പക്ഷം സദയം ഉപേക്ഷിക്കാം.
നിങ്ങളുടെ വിലയേറിയ കമെന്റുകൾ പ്രതീഷിക്കുന്നു.
എങ്കിൽ കഥയിലേക്ക് പ്രവേശിക്കാം.
Note : ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും, വെറും സാങ്കൽപ്പികം മാത്രം.
ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഒരു വ്യക്കിയുമായും ഈ കഥാ പാത്രങ്ങൾക്ക് യാതൊരു ബന്ധമോ, സാമ്യമോ ഇല്ല എന്ന കാര്യം ഇവിടെ അറിയിക്കുന്നു.
തുടരുക….
ഏതോ പാഴ് കിനാവ് കണ്ടുണർന്നത് പോലെ ഞാൻ ഞെട്ടിയുണർന്ന്… നേരിയ കിതപ്പോടെ കണ്ണുകൾ തിരുമ്മി തുറന്ന് ഞാൻ ചുറ്റും നോക്കി… നെറ്റിത്തടത്തിലും ദേഹമാസകലവും ചെറു വിയർപ്പ് കണങ്ങൾ… തലയിണയിൽ അൽപ്പം വിയർപ്പിന്റെ നനവ്.
ജനലിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി… മാനത്ത് നേരിയ വെളിച്ചം കാണുന്നുണ്ട്… നേരം വെളുക്കുന്നതേയുള്ളൂ.
നേരെത്തെ ഉണർഴുന്നേറ്റെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അതേപടി കട്ടിലിൽ ചാഞ്ഞു.
എങ്കിലും ആകെപാടെ മനസ്സിന് ഒരു അസ്വസ്ഥത, ചിന്തകൾ പലവഴിക്കും തിരിഞ്ഞു കൊണ്ടിരിക്കുന്നു. വല്ലാത്ത ടെൻഷൻ… ഉറക്കമുണർന്നാൽ പിന്നെ ഉറക്കം വീണ്ടെടുക്കാൻ ഒരുപാട് സമയമെടുക്കും…
രാവിന്റെ ഏതോ യാമത്തിലായിരുന്നു ഉറക്കത്തിന്റെ വഴിയിലേക്ക് നീങ്ങിയത്.
എന്തിനെന്നു ചോദിച്ചാൽ… ടെൻഷൻ.
എന്നാ, ടെൻഷൻ അടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് വേണം പറയാൻ… എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് താനും.
കാടുകയറിയ ചിന്തകളുമായി കിടന്നതല്ലാതെ വീണ്ടും ഒരു ഉറക്കം അസാധ്യം.
നേരം ഏഴായപ്പോൾ തന്നെ ഞാൻ കിടക്ക വിട്ടേഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് എന്റെ റൂമിൽ നിന്നും താഴെ ഹാളിൽ എത്തി.
അമ്മച്ചി തന്ന ചായയും കുടിച്ചു പത്രം എടുത്തു നോക്കി… ചുമ്മാ അതിൽ കൂടി കണ്ണോടിക്കുകയല്ലാതെ ഒന്നും വായിക്കാൻ കഴിയുന്നില്ല…
മനസ്സ് ഇവിടെ ഇരുന്നാലല്ലേ, മുന്നിൽ കാണുന്നതെന്തെന്ന് തിരിച്ചറിയാൻ കഴിയൂ…
എന്ത് പത്രം… മനസ്സിന് ഒരു സമാധാനം ഇല്ലാത്തപ്പോൾ എന്ത് പത്രം…. എവിടെയും ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല.
പത്രം മടക്കി ടീപോയിൽ ഇട്ടിട്ട് ഞാൻ അടുക്കളയിൽ അമ്മച്ചിയുടെ അടുത്തേക്ക് പോയി ചോദിച്ചു.
“”അമ്മച്ചീ…””
“”മ്മ്മ്…. എന്താ…?? “”
“”എങ്ങനുണ്ട് അമ്മച്ചീ അവൾക്ക്..??””
“”ഓ…. എനിക്കറിയത്തില്ല… ഞാൻ ഒന്നും ശ്രദ്ധിക്കാൻ പോയില്ല… നീ തന്നെ ചെന്ന് ചോദിച്ചു നോക്ക്.. എങ്ങനുണ്ടെന്ന്..””
“”അവൾ അമ്മച്ചീടെ മുറീലല്ലേ കിടക്കുന്നത്… അത് കൊണ്ട് ചോദിച്ചതാ… തൊട്ടടുത്ത് കിടക്കുന്ന ഒരാളുടെ കാര്യങ്ങൾ തിരക്കാൻ അമ്മച്ചിക്ക് പറ്റാതെ പോയോ…???””
“”ആ… എനിക്ക് സൗകര്യമില്ല തിരക്കാൻ…. നിനക്ക് വേണേ ചെന്ന് ചോദീര്… പോ….!!!””
“”ഓഹ്…. എന്തൊരു ജന്മമാ. ഇത്… മനുഷ്നായാ ഒരിത്തിരി മനുഷ്യപ്പറ്റ് വേണം..!””
“”ആഹ്… എനിക്കിത്തിരി മനുഷ്യ പറ്റ് കൊറവാ… എനിക്കിങ്ങനെയൊക്കെയേ സൗകര്യപെടൂ…!””
ഞാൻ അമ്മച്ചിയെ തറപ്പിച്ചൊന്നു നോക്കി…
“”ഓ… പേടിക്കും പേടിക്കും ഞാൻ കൊറേ പേടിക്കും, പോടാ ചെറുക്കാ നേരിട്ട് പോയി ചോദിര്… എന്നെ നോക്കി ദാഹിപ്പിക്കയാ അവൻ…!””
ഞാൻ അമ്മച്ചീടെ മുറി ലക്ഷ്യമാക്കി നടന്നു.
കതകിൽ രണ്ട് മുട്ട് മുട്ടിയിട്ട് ചാരിവച്ച പാളി ഞാൻ പതുക്കെ തുറന്നു.
ഉറക്കമുണർന്ന് വെറുതെ കട്ടിലിൽ ഇരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ദീപു…
“”ദീപു… ദീപു…. മോളേ ദീപു…!!””
“”മ്മ്മ്…””
“”എഴുന്നേൽക്കാറായില്ലേ…ദീപു..??””
“”മ്മ്മ്…””
“”സമയം ഒൻപത് മണിയായി…??””
“”മ്മ്മ്…””
“”എഴുന്നേറ്റ് കുളിച്ച് ബ്രേക്ക് ഫാസ്ററ് കഴിക്ക്…മോളേ..””
“”മ്മ്മ് “”
എല്ലാറ്റിനും ഒരു മൂളൽ മാത്രം.
എല്ലാം അവളുടെ വിധിയെന്ന് ഓർത്ത് സമാധാനിക്കാൻ പറ്റുമോ…??
എല്ലാറ്റിനും അവളെ കുറ്റപ്പെടുത്തി അങ്ങ് തള്ളിക്കളയാൻ പറ്റുമോ..??
ആപത്തിൽ അവളെ ഒറ്റയ്ക്ക് വിട്ടിട്ട് ഇതൊക്കെ നിന്റെ കർമ്മ ഫലമെന്ന് വിധിയെഴുതി മാറി നിൽക്കാനോക്കുമോ…??
നമ്മളെ പോലുള്ള മനുഷ്യർക്ക് ചേർന്ന പണിയാണോ അത്..??
ഒരു പരിധി വരെ കാര്യങ്ങൾ പറയാനല്ലാതെ വേറെ എന്ത് ചെയ്യും.
ഏറെ നാളായി ഞാൻ ദീപുവിന്റെ ഈ ഒരവസ്ഥയെ അഭിമുകീകരിക്കുകയാണ്. ആര്ക്കായാലും സഹിക്കാവുന്നതിലും അപ്പുറമാണ്.
പക്ഷെ ഞാനും കൂടി അവളെ സപ്പോർട് ചെയ്തില്ലെങ്കിൽ പിന്നെ അവളെ നമ്മുക്ക് ഒരിക്കലും ഒരു സാധാരണ നിലയിൽ തിരിച്ചു കിട്ടില്ല.
ആ ഒരു യാഥാർഥ്യം എനിക്കല്ലാതെ വേറാർക്കും അറിയില്ല. അറിയിച്ചിട്ടില്ല, അറിയിച്ചിട്ട് കാര്യവുമില്ല.
ഈ മാനസികാവസ്ഥ ഒന്നു മാറിക്കിട്ടാൻ ഡോക്ടർ ഉപദേശിച്ചത് ഇത്ര മാത്രം, വേഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പേടിപ്പെടുത്തുന്നതുമായ ഒരു വിഷയവും അവളുടെ മുന്നിൽ പ്രകടിപ്പിക്കരുത്, പറയരുത്.
കഴിവതും അവളെ സന്തോഷിപ്പിക്കാനും, ഉല്ലസിപ്പിക്കുന്ന രീതികൾ കൈക്കൊള്ളുക മാത്രം.
എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യിക്കുക, സന്ധ്യകളിൽ അൽപ്പം നടത്തം, ഔട്ടിങ്, മനസ്സിനെ ഫ്രഷായി നിറുത്താൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. അങ്ങനെയൊക്കെ…