പാർവ്വതിഅടിപൊളി 

(ഇന്സസ്റ്റ് സ്റ്റോറി ആണ് തലപ്പര്യമില്ലാത്തവർ വായിക്കാതിരിക്കുക )

ഇന്നേക്ക് ഒരു വർഷം തികയുന്നു തന്റെ ജീവിതം മാറ്റി മറിച്ച അപകടം നടന്നിട്ട്… തന്റേത് മാത്രമല്ല ഒരു കുടുംബം തന്നെ ഇല്ലാതായിട്ട് ഇന്നേക്ക് ഒരു വർഷം… പാതി ജീവനുള്ള തന്റെ വലതു കാൽ പതിയെ കട്ടിലിൽ നിന്നും താഴേക്ക് ഇറക്കി വെച്ച് പാർവ്വതി ഒന്ന് നെടുവീർപ്പിട്ടു….
പതിവ് തെറ്റിക്കാതെ ഈ ദിവസവും മുന്നിലുള്ള ടേബിളിൽ വെച്ച ചായ എടുത്ത് അവൾ ഉമ്മറത്തേക്ക് ചെന്നു… രണ്ട് മാസം മുന്നേ വരെ സ്റ്റിക്കിന്റെ സഹായത്തോടെ ആണ് നടന്നതെങ്കിൽ ഇപ്പൊ പതിയെ കാൽ നിലത്ത് വലിച്ച് നടക്കാൻ ആവുന്നുണ്ട്… മുന്നേ ശ്രമിക്കുകയായിരുന്നെങ്കിൽ എന്നോ ശരിയായേനെ…. അതിന് നടക്കണം എന്ന ചിന്ത പോയിട്ട് ജീവിക്കാൻ ഉള്ള ആഗ്രഹം പോലും ഇല്ലായിരുന്നല്ലോ… വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ അനീഷേട്ടന്റെ കൂടെ ഇറങ്ങി വരുമ്പോ ചേട്ടൻ ഉണ്ടാവുമല്ലോ കൂടെ എന്ന സമാധാനം ആയിരുന്നു മനസ്സ് നിറയെ മാതാപിതാക്കളുടെ ശാപം പോലെ തന്നെ പിന്തുടർന്ന അപകടം ഇല്ലാതാക്കിയത് മൂന്ന് ജീവനുകൾ ആണ്… ഏട്ടനും അമ്മയും അനിയനും ബാക്കി ആയത് ജീവനുള്ള രണ്ട് ശവങ്ങൾ . പാതി തളർന്ന കാലുമായി പാർവ്വതിയും ഭർത്താവിന്റെ അച്ഛൻ രാഘവനും…. കഴിഞ്ഞ വർഷം ഇതേ സമയം ഇവിടെയെല്ലാം എത്ര ആളായിരുന്നു അകത്ത് സ്ഥലം ഇല്ലാത്ത ഈ വീട്ടുമുറ്റത്ത് നിരത്തി കിടത്തിയ ചേട്ടനെയും അമ്മയെയും അനിയനെയും കാണാൻ വന്നത്…. അതിനിടയിൽ തന്റെ അച്ഛനും ഉണ്ടായിരുന്നു അബോധവസ്ഥയിലും ആ മുഖം താൻ തിരിച്ചറിഞ്ഞു പക്ഷെ ആ മുഖത്ത് കണ്ടത് സഹതാപം അല്ല സ്വന്തം മോളുടെ ജീവിതം തകർന്ന സന്തോഷം ആയിരുന്നു…

“ആ മോള് എണീറ്റോ….???

അച്ഛൻ വിളിച്ചത് കേട്ട് പാർവ്വതി സ്വാബോധം വീണ്ടെടുത്ത് തലയാട്ടി….

“ഇന്ന് നേരത്തെ വരാമെന്ന് മണിക്യൻ വിളിച്ചു പറഞ്ഞു…. ഞാൻ ഇറങ്ങാൻ നിക്കുക ആയിരുന്നു… മോൾക്ക് എന്തെങ്കിലും വാങ്ങണോ ടൗണിൽ നിന്നും വരുമ്പോ….??

“വേണ്ട….”

അല്ലങ്കിലും എന്ത് വാങ്ങാനാ പറയുക… നാടൻ പച്ചക്കറിക്കെല്ലാം നല്ല ഡിമാന്റ് ആണെന്ന് പറഞ്ഞു കേൾക്കാം എന്ന ചോര നീരാക്കുന്ന പാവങ്ങൾക്ക് എന്താ കിട്ടുന്നത്… ഒരാഴ്ചത്തെ അധ്വാനം കൊണ്ടാണ് അച്ഛൻ ടൗണിൽ പോകാൻ നിക്കുന്നത്… പാവം ഈ കൊണ്ട് പോകുന്ന പച്ചക്കറി വിറ്റ് കിട്ടുന്ന കാശ് കൊണ്ട് വേണം മകന്റെ ഭാര്യയെ പോറ്റാൻ….
അയയിൽ നിന്നും തോർത്ത് എടുത്ത് തലയിൽ ചുറ്റി താഴേക്ക് ഇറങ്ങുന്ന അച്ഛനെ അവൾ സങ്കടത്തോടെ നോക്കി… ഒരു പണിക്കും പോകാൻ ചേട്ടനും അനിയനും സമ്മതിച്ചിരുന്നില്ല അവർ പോയ അന്ന് തുടങ്ങിയ പണിയാണ്… അറിയാവുന്നതെല്ലാം ചെയ്യുന്നുണ്ട് ഒരേ ഒരു ലക്ഷ്യമേ അയാൾക്ക് കാണു അത് തന്റെ മകൻ ഇറക്കി കൊണ്ടുവന്ന പെണ്ണ് പട്ടിണി കിടക്കരുത് എന്ന ലക്ഷ്യം… താൻ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ അറിഞ്ഞു… അല്ല ഇന്നത്തെ ദിവസം അച്ഛൻ മറന്നോ അതോ അങ്ങനെ പെരുമാറുന്നതോ… മറക്കാൻ ഒരിക്കലും വഴിയില്ല അല്ലങ്കിലും എങ്ങനെ മറക്കാൻ ആണ് പോറ്റി വളർത്തിയ രണ്ട് ആണ്മക്കളും പാതി ജീവൻ ആയ ഭാര്യയും അല്ലെ പോയത്… തിരിച്ചു വീട്ടിലേക്ക് തന്നെ എന്തോ എടുക്കാൻ വന്ന അച്ഛനോടവൾ ചോദിച്ചു…

“അച്ഛാ ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ….??

“എന്തിനാ മോളെ ഓർക്കാൻ ഇഷ്ടമല്ലാത്ത ദിവസം മാത്രം നമ്മൾ ആലോചിച്ചു ഇരിക്കുന്നത്…”

അതും പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങി നടന്നു… അച്ഛൻ പറഞ്ഞതും ശരിയല്ലേ എന്തിനാ ആ ദിവസത്തിൽ മാത്രം അവരെ നമ്മൾ ഓർക്കുന്നത്… മറക്കുക അല്ലെ വേണ്ടത് ആ നശിച്ച ദിവസത്തെ ഓർമ്മകൾ… പറയാനും അശ്വസിപ്പിക്കാനും നല്ല സുഖമാ പക്ഷെ സ്വന്തം കാര്യം ആവുമ്പോ ഇതൊന്നും ബാധകമല്ല… ആശ്വസിപ്പിക്കാൻ പോയിട്ട് ഒന്ന് മിണ്ടാനും പറയാനും ഒരാൾ പോലും ഈ വീട് വരെ വരില്ല… നാട്ടുകാർക്ക് ശാപം പിടിച്ച വീടും വീട്ടുകാരും ആണ് … അവരെ പറഞ്ഞിട്ടും കാര്യമില്ല സത്യത്തിൽ അതൊക്കെ തന്നെയല്ലേ ഇവിടുത്തെ അവസ്‌ഥ… കയ്യിലെ കാലി ഗ്ലാസും എടുത്ത് അവൾ ഏന്തി വലിഞ്ഞ് അകത്തേക്ക് കയറി… അകത്തെ നിറം മങ്ങിയ അലമാര ചില്ലിൽ തന്റെ പ്രതിരൂപം കണ്ട് പാർവ്വതി ഒന്ന് നിന്നു… കണ്ണാടിയിൽ നോക്കി ഒരുങ്ങിയ കാലം മറന്നു തന്റെ രൂപം കണ്ട് അവൾക്ക് തന്നെ വെറുപ്പ് തോന്നി… ഇരുപത്തിരണ്ട് വയസ്സ് ആയ പെണ്ണ് കോലം കണ്ട അണ്ണാച്ചി പോലും അടുക്കില്ല അനീഷേട്ടൻ പിറകെ നടക്കുന്ന സമയത്ത് എത്ര പേരാണ് പ്രാപ്പോസലുമായി വന്നത് … സത്യം പറഞ്ഞാൽ അനീഷേട്ടന്റെ പിറകെ താനല്ലേ പോയത് .. എന്താണ് അയാളിൽ കണ്ട ഗുണം അങ്ങനെ ഗുണമെന്നു പറയാൻ ഒന്നുമില്ല പച്ചപാവം ഫ്രീക്കന്മാരുടെ ഇടയിൽ ഒരു സാധരണക്കാരൻ അത്രയേ കണ്ടുള്ളൂ.. പക്ഷെ വീട്ടുകാരും നാട്ടുകാരും നോക്കിയത് അവന്റെ ജാതി പണം എല്ലാമായിരുന്നു… താനൊരു നായർ കുടുംബം ഇവർക്ക് അടുത്തേക്ക് വരാൻ പോലും കഴിയാത്ത താഴ്ജാതി ഇതൊക്കെയാണ് അന്ന് വീട്ടിൽ സംസാര വിഷയം ആയിരുന്നത്…
ജാതി വേലി കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ താനന്ന് വലിയ സ്റ്റാർ ആയിരുന്നു വെറും മൂന്ന് മാസം നീണ്ട് നിന്ന സ്റ്റാർ ഒരു കുഞ്ഞിനെ പോലും തരാതെ ഏട്ടൻ അങ്ങു പോയി… ഇപ്പൊ പുറംലോകം കാണാതെ ഈ രണ്ട് മുറി വീടിനുള്ളിൽ … വിധി അങ്ങനെ സമാധാനിച്ചു ജീവിച്ചു മരിക്കണം അല്ല ഇഞ്ചിഞ്ചായി മരിക്കണം…. സത്യത്തിൽ ഭാര്യ മരിച്ചാൽ ഭർത്താവ് വേറെ കല്യാണം കഴിക്കുന്നത് പോലെ ഭാര്യക്കും ആ തുല്യ നീതി കൊടുക്കണമായിരുന്നു എല്ലാ മതക്കാരും എന്ന എന്നെ പോലെ ഇരിക്കുന്ന ഒരുപാട് പേർക്ക് ഒരു തണൽ ആയേനെ… ലൈംഗികത മാത്രമല്ലല്ലോ മറ്റുള്ളവർക്ക് ഭാരം ആവാതെ ഇരിക്കാനും അത് ഉപകരിക്കും……. ഇത്പോലെ ആലോചിച്ചു ഭ്രാന്ത് ആവാത്തത് ആരുടെ ഭാഗ്യം കൊണ്ടാണവോ….. രാത്രിയിൽ ഉറക്കം വരാതെ ഇരിക്കുമ്പോ കഴിക്കുന്ന ഗുളിക എടുത്ത് അവൾ കഴിക്കണോ എന്ന് ആലോചിച്ചു ഇപ്പൊ രാത്രി ഉറങ്ങാനും പകൽ സമാധാനം കിട്ടാനും ഉറക്ക ഗുളിക തന്നെ ശരണം … ഭക്ഷണം പോലും കഴിക്കാതെ അവൾ ഗുളിക കഴിച്ച് ബെഡിൽ നിവർന്ന് കിടന്നു……

“പാർവ്വതി… മോളെ എഴുന്നേറ്റെ… എന്ത് ഉറക്ക ഇത്….”

അച്ഛന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്…. ചുമരിലെ ക്ലോക്കിൽ നോക്കിയപ്പൊ സമയം മൂന്ന് മണി… അച്ഛനെ ഒന്ന് നോക്കി അവൾ എണീറ്റ്‌ ബെഡിൽ തന്നെ ഇരുന്നു…

“മോള് ഗുളിക കഴിച്ചോ….??

അയാളെ നോക്കാതെ അവൾ തലയാട്ടി….

“കഴിക്കരുതെന്ന് ഡോക്ടർ എത്ര തവണ പറഞ്ഞതാ മോളെ… അത് ഇടവിടാതെ കഴിച്ചു വേറെ വല്ല രോഗവും ആവും… ആരോടാ ഈ വാശി… മരിച്ചു മണ്ണായ എന്റെ മോനോടൊ അതോ നേരവണ്ണം നടക്കാൻ പോലും കഴിയാത്ത എന്നോടൊ…. സ്വന്തം മോളെ പോലെ ഞാൻ നിന്നെ നോക്കുന്നില്ലേ നിന്നെ പോലെ എനിക്കും ഇല്ലേ സങ്കടം … ഇങ്ങനെ വീഴാതെ നടക്കുന്നത് നിനക്ക് വേണ്ടിയല്ലേ എന്നെ അനുസരിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല ഞാനില്ലാതെ ആയാൽ മോൾക്ക് ആരാ ഒറ്റയ്ക്ക് നടക്കാൻ എങ്കിലും ആ കാലൊന്ന് നമുക്ക് കാണിച്ചൂടെ അതെങ്കിലും മോൾക്ക് അനുസരിച്ചൂടെ…..??

Leave a Reply

Your email address will not be published. Required fields are marked *