മൂന്ന്‌ പെൺകുട്ടികൾ – 1

മൂന്ന്‌ പെൺകുട്ടികൾ

Moonnu Penkuttikal | Author : Sojan

 


 

( കൗമാരത്തിലെ ചാപല്യങ്ങളിലേയ്ക്കുള്ള ഒരു മടങ്ങി പോക്ക് – പലർക്കും നാം മറന്ന ഇന്നലകളിലേയ്ക്ക് തിരിച്ചു വച്ച കണ്ണാടി)

ഞാൻ ശ്യാം,

ഞങ്ങൾ അന്യനാട്ടിൽ നിന്നും ആ ഗ്രാമത്തിലെത്തി വീടും സ്ഥലവും വാങ്ങിയതായിരുന്നു. ഞങ്ങളുടെ ഒരു ബന്ധുവിന്റെ തന്നെയായിരുന്നു അത്. സെക്കൻഡ് കസിൻസ് ആയി വരും. തൊട്ടടുത്തായിരുന്നു അവരുടെ വീട്, ഒരു പറമ്പിന്റെ അകലം. അതിനാൽ ആ വീട്ടുകാരുമായും എന്റെ സമപ്രായക്കാരായ അവരുടെ പെൺമക്കളുമായും നല്ല അടുപ്പമായിരുന്നു.

അവർ 3 പെൺമക്കളാണ്. ആര്യ, ആശ, അർച്ചന.

മധ്യേ ഉള്ള ആശയ്ക്ക് എന്റെ അതേ പ്രായവും ആര്യച്ചേച്ചിക്ക് എന്നേക്കാൾ 3 വയസ് മൂപ്പും അർച്ചന 2 വയസ് എന്നേക്കാൾ ഇളയതും ആയിരുന്നു.

ആര്യചേച്ചിക്കായിരുന്നു ഏറ്റവും നിറം കൂടുതൽ, അതിനു താഴെയുള്ള ആശയ്ക്ക് സ്വൽപ്പം നിറം കുറവും, ഏറ്റവും ഇളയവളായ അർച്ചനയ്ക്ക് ഏറ്റവും നിറം കുറവും ആയിരുന്നു, എങ്കിലും ഈ അർച്ചന പോലും വെളുത്തവരുടെ ലിസ്റ്റിൽ ആയിരുന്നു. മാത്രവുമല്ല ഏറ്റവും ഉയരം ഏറ്റവും ഇളയവളായ അർച്ചനയ്ക്കായിരുന്നു. ആശയേയും  അർച്ചനേയും നല്ല പരിചയമില്ലാത്തവർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടും ആയിരുന്നു.

ആശയും, അർച്ചനയും എന്നോട് അത്ര പെട്ടെന്ന്‌ അടുത്തില്ല. സമപ്രായക്കാർ ആയതിനാൽ പേര് വിളിക്കണോ, എന്ത് സംസാരിക്കണം എന്നെല്ലാം ചളിപ്പായിരുന്നിരിക്കാം അവർക്ക്. എനിക്കാണെങ്കിൽ പഠിപ്പിസ്റ്റെന്ന്‌ പേരുള്ള ആ പെമ്പിള്ളേരോട് സംസാരിച്ച് എന്റെ അജ്ഞത പുറത്ത് പോകുമോ എന്ന ഭയവും ഉണ്ടായിരുന്നു.

ഞങ്ങളുടെ വീട്ടിലേയ്ക്ക് വരുവാൻ മറ്റൊരു വഴി ഉണ്ടെങ്കിലും ഇവരുടെ വീടിന്റെ മുറ്റത്തു കൂടി ആണെങ്കിൽ ദൂരക്കുറവുണ്ടായിരുന്നു. അതിനാൽ എപ്പോഴും നടപ്പുവഴി അവരുടെ മുറ്റം തന്നെയായിരുന്നു. പോരാത്തതിന് പോസ്റ്റ്, പേപ്പർ എന്നു വേണ്ട സർവ്വതും അവരുടെ വീട്ടിലാണ് വന്നിരുന്നത്.

എനിക്ക് ആ നാട്ടിൽ ചെന്നതേ പല സുഹൃത്തുക്കളേയും കിട്ടി. എന്റെ കുരുത്തക്കേടുകൾ കൊണ്ട് വീട്ടുകാർക്കും, നാട്ടുകാർക്കും, അയൽവക്കത്തുള്ളവർക്കും സ്വര്യമില്ലാത്ത കാലമായിരുന്നു അത്.

ആറ്റിൽ ചാടം, മീൻ പിടുത്തും, മരം കയറൽ, മാവേൽ ഏറ്, തേനീച്ചക്കൂട് തപ്പി നടക്കൽ, പക്ഷിപിടുത്തം, സൈക്കിൾ ചവിട്ട് എന്നു വേണ്ട ആ പ്രായത്തിന്റെ സകല കോപ്രായങ്ങളും ഉള്ള കാലഘട്ടം.

എന്റെ എല്ലാ കുരുത്തക്കേടുകൾക്കും സപ്പോർട്ടായി ആര്യചേച്ചി ഉണ്ടായിരുന്നു.

മുപ്പല്ലിക്ക് കൊടക്കമ്പി, മീൻ പിടിക്കാൻ വല-കൂട്-ഈർക്കിലി, തേനീച്ചക്കൂടിന് പെട്ടി, കാവിക്കൂടിന് ഞരള, ആനിക്കാവിള പറിക്കാൻ ഏണി മുതലായവയൊക്കെ സംഘടിപ്പിച്ചു തരികയോ, അല്ലെങ്കിൽ അടുത്ത് ഏത് വീട്ടിൽ കിട്ടും എന്ന്‌ പറഞ്ഞു തരികയോ എല്ലാം ചെയ്തിരുന്നത് ആര്യചേച്ചിയായിരുന്നു.

ഞങ്ങൾ തമ്മിൽ ഒരു ബോണ്ടിങ്ങ് അങ്ങ് ആരംഭിക്കുകയായിരുന്നു.!!

എനിക്ക് ആര്യച്ചേച്ചിയില്ലാതെ പറ്റില്ലാത്ത അവസ്ഥ. രാവിലെ ഉണക്കമുണർന്നാൽ ഉടനെ പേപ്പറെടുക്കാൻ പോകുന്നത് തന്നെ ആര്യചേച്ചിയെ കണ്ട്, ചേച്ചിയുടെ കൈയ്യിൽ നിന്നും ഒരു കാപ്പിയും കുടിച്ച്, കുറെ കളിയാക്കലും കേൾക്കാനായി ആണ്.

ദിവസങ്ങൾ പോകുന്തോറും ഞങ്ങളുടെ അടുപ്പം കൂടി കൂടി വന്നു, ആ വീട്ടിലുള്ളവരും അത് അറിയുന്നുണ്ടായിരുന്നു. അവർ എന്നേയും, ആര്യചേച്ചിയേയും ചേർത്ത് ഓരോന്ന്‌ കളിയാക്കാൻ തുടങ്ങി.

“ആര്യയെ നീ അങ്ങ് കെട്ടിക്കോടാ”

“ങാ അവന് വയസ് കുറഞ്ഞു പോയി ഇല്ലെങ്കിൽ അവൻ ഒരു കൈ നോക്കിയേനെ” എന്നൊക്കെ പറയുമ്പോൾ …

“ഞങ്ങൾ അങ്ങിനൊന്നും അല്ല അല്ലേടാ?” ആര്യചേച്ചി എന്നെ നോക്കി പറയും.

എനിക്കാണെങ്കിൽ ഇതെല്ലാം കേൾക്കുമ്പോൾ ചമ്മലും, അരിശവും ഒന്നിച്ച് വരും. ഇളയവളായ അർച്ചന അർത്ഥം വച്ച് ചിരിക്കുകയും മറ്റും ചെയ്യും.

ആ കാലത്താണ് ഞാനാദ്യമായി കൈലിമുണ്ട് ഉടുക്കുന്നത്. എന്നെ ഉടുക്കാൻ പഠിപ്പിക്കുന്നതൊക്കെ ആര്യചേച്ചിയാണ്. ആശയ്ക്കും, അർച്ചനയ്ക്കും അതൊക്കെ കാണുമ്പോൾ നാണം വരും. എനിക്കും നാണമുണ്ട്. ശരീരത്തിൽ തൊടുവാനൊന്നും ഞാൻ സമ്മതിക്കില്ല.

ആശ ഇതിലൊന്നും കാര്യമായി ഇടപെടുകയേ ഇല്ല, തമാശും പറയില്ല.

ആര്യചേച്ചിക്ക് സമപ്രായത്തിലുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ആ ചേച്ചിയും വീട്ടിൽ വന്നാൽ എന്നെ അതും ഇതും എല്ലാം പറഞ്ഞ് വെകിളി പിടിപ്പിക്കും. ഇവരുടെ പറച്ചില് കൂടുമ്പോൾ ഞാനവരുമായി പിണങ്ങും, പിന്നെ പോകാതെയാകും. അപ്പോൾ ആര്യചേച്ചി എന്നെ അന്വേഷിച്ച് എന്റെ വീട്ടിൽ വരും. അമ്മയോട് കഥകൾ പറയും. വീണ്ടും ഞാൻ പോകും.

ഇത് നിർബാധം തുടർന്നുകൊണ്ടിരുന്നു.

ആര്യചേച്ചി കോളേജിൽ പോകുമ്പോൾ ഞാനും വഴിവരെ കൊണ്ടുപോയി വിടാൻ കാണും. സത്യത്തിൽ ഇന്ന്‌ അതോർക്കുമ്പോൾ എനിക്ക് തന്നെ ജാള്യത വരുന്നു. പക്കാ ഒരു വാലേൽ തൂങ്ങിയായിരുന്നു ഞാൻ. ആര്യചേച്ചിക്ക് കോളേജിൽ ലൈനും മറ്റുമില്ല. ( ഇനി ഉണ്ടായിരുന്നെങ്കിലും എന്നോട് പറയില്ലായിരുന്നിരിക്കണം). ചേച്ചിക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു, ആ ഒരു കണ്ണിലൂടെയല്ല ഞാൻ കണ്ടിരുന്നതും ചേച്ചി എന്നോട് ഇടപെട്ടിരുന്നതും.

വൈകിട്ട് ചേച്ചി വരുവാൻ വേണ്ടി ഞാൻ റോഡ് സൈഡിൽ പോയി നിൽക്കും.

“ഞാൻ ചേച്ചിയെ കൂട്ടിക്കൊണ്ട് വരട്ടെ” എന്നും പറഞ്ഞ് പരസ്യമായാണ് ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്.

“പിന്നെ നിന്റെ ആവശ്യം വേണ്ടെ അവൾക്ക് വരാൻ” എന്നൊക്കെ അവർ പറഞ്ഞാലും ഞാൻ കേൾക്കില്ല.

ബസിറങ്ങി ചേച്ചിവരുമ്പോൾ കുശലം പറഞ്ഞ് ഞാൻ കൂടെ കൂടും. ഒറ്റയടി പാതയിലൂടെ ഞങ്ങൾ നടന്നു വരുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാകും ഞങ്ങളെ സ്വീകരിക്കാൻ. എന്തെങ്കിലും ഒക്കെ കളിയാക്കലും ബഹളങ്ങളും അപ്പോൾ തന്നെ ഉണ്ടാകും.

ആശയും, അർച്ചനയും ഇതെല്ലാം കണ്ട് എന്നെ കളിയാക്കുന്ന ചേഷ്ടകൾ കാണിക്കും. അവരുടെ മുഖത്ത് എന്നും ആ പരിഹാസം ഉണ്ടായിരുന്നു.

“ഓ വലിയ ഒരു ‘കൂച്ച്’” എന്നതായിരുന്നു അത്.

ചേച്ചിക്കുവേണ്ടി ആശയോടും, അർച്ചനയോടും ഉടക്കുന്നത് ഞാനാണ്. ആര്യചേച്ചി അത്ര പെട്ടെന്നൊന്നും ദേഷ്യപ്പെടുന്ന സ്വഭാവമായിരുന്നില്ല. ദേഷ്യപ്പെട്ടാൽ എല്ലാവർക്കും പേടിയുമായിരുന്നു. അയൽവക്കത്തുള്ളവർക്കും, നാട്ടുകാർക്കും ഏറ്റവും ഇഷ്ടം ആര്യചേച്ചിയെ ആയിരുന്നു. ചേച്ചി പാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത്. ചിലപ്പോൾ ഹാഫ് സാരിയും. തുണിയലക്കാനും, വെള്ളം കോരാനും, അടുക്കളയിലും എല്ലാം സമയമുള്ളപ്പോൾ ഞാൻ ചേച്ചിയോടൊപ്പം ഉണ്ടാകും.

ആ വീട്ടുകാർക്ക് തന്നെ ഒരു അത്ഭുതമായിരുന്നു ഞങ്ങൾ തമ്മിലുള്ള അടുപ്പം.

Leave a Reply

Your email address will not be published. Required fields are marked *