വഴിയാത്രയ്ക്കിടയിൽ

വഴിയാത്രയ്ക്കിടയിൽ

VAzhiyaathrakkidayil | Author : Sunny


 

“… മോനേ കൈ നോക്കാം …

കാര്യങ്ങള് പറയാം… ദക്ഷിണ

വെച്ച് തൊടങ്ങാ…” റൗണ്ടിലെ

പുൽമൈതാനിയിലെ മാവിനും

ആലിനുമെല്ലാം ചുറ്റിയുള്ള

കൽക്കെട്ടുകളിലൊന്നിൽ മലർന്ന്

കിടക്കുമ്പോൾ ശല്യമായി പല പല

കൈനോട്ടക്കാർ. നഗരത്തിന്റെ

ബഹളങ്ങളെല്ലാം ഒരു വിധം

സഹിക്കാമെങ്കിലും ഇവരെ താങ്ങാൻ ഭയങ്കര പാടാണ്.

ആകെ മൂഡോഫായി ഇളവെയിൽ കൊണ്ട് ഒറ്റയ്ക്ക് മാനം നോക്കിക്കിടക്കുന്നതിന്റെ

ഇടയിൽ നമുക്ക് വേണ്ടായെന്ന് നെറ്റി ചുളിച്ച് പറഞ്ഞാലും ചിലർ

വിടില്ല.. വട്ടമിട്ട് പറക്കുന്ന കുറേ കാക്കകളെപ്പോലെ കാക്കാലൻമാർ.

എൻജിനിയറിങ്ങ് കഴിഞ്ഞുള്ള ഒരു

ജോലി തെണ്ടികളിലൊരുവനാണ്

എന്ന് തിരിച്ചറിഞ്ഞിട്ടാണോയെന്ന്

അറിയില്ല.. ഒരു കിളവി എന്റെ

ചുറ്റും വിടാതെ കറങ്ങിക്കൊണ്ടിരുന്നു.. അവർ

ഓരോ തവണ വരുമ്പോഴും മലർന്നും ചരിഞ്ഞും കിടന്ന്

പരമാവധി അവഗണിക്കാൻ

നോക്കിയെങ്കിലും കറങ്ങിത്തിരിഞ്ഞ് വന്ന് അവസാനം

എന്റെ അരികിൽ തന്നെ വന്നിരുന്നു.

“മോനേ അമ്പത് രൂപയായാലും

മതി..” ആദ്യം ജാഡയോടെ നോക്കി

ഡയലോഗടിച്ചിരുന്ന അവർ അവസാനം താഴ്മയോടെ പറഞ്ഞു.

“ ഓ.. വേണ്ടാ.. ചേച്ചി..” ആദ്യമൊക്കെ തല കുലുക്കി

അനിഷ്ടം കാണിച്ചിരുന്ന ഞാൻ

അവസാനം വാ തുറന്നു.. എത്ര

അനിഷ്ടമാണെങ്കിലും പരമാവധി

പുഞ്ചിരിക്കാൻ ശ്രമിക്കാറുള്ള

എന്റെ മോന്ത കണ്ടതുകൊണ്ടോ

എന്തോ അവർക്കെന്തോ പ്രതീക്ഷ

തോന്നി എന്റടുത്തേക്ക് വന്നിരുന്നു.

“ മോനേ.. കൈ നോക്കിയില്ലേ

വേണ്ട.. ഒരു പത്ത് രൂപാ തരാമോ

ഇന്ന് കൈനീട്ടം ഒന്നുമായില്ല…””

വായിലെ മുറുക്കാൻ നീട്ടിത്തുപ്പി

എന്റെടുത്തേക്ക് നീങ്ങിയിരുന്ന

അവരുടെ മുഖത്ത് ഒരു കള്ള

ദൈന്യഭാവം..! കൈ നോക്കാൻ

എന്റെ കയ്യിൽ നിന്ന് ഒരിക്കലും

കിട്ടില്ലെന്ന് മനസിലായപ്പോൾ

പിച്ചക്കാശെങ്കിലും മേടിച്ചിട്ടേ

പോവു എന്നായി. ഇവിടെയിങ്ങനെ

ഒറ്റയ്ക്കിരിക്കാൻ പോലും ഇങ്ങനെ

ഓരോ ചെലവുകളുമായി ഓരോ

ശല്യങ്ങൾ….

“ഇന്നാ ചേച്ചി.. പത്തു രുപാ..”

പോട്ടെ പുല്ല് ശല്യം എന്ന് കരുതി

കള്ളക്കുറുക്കിയെപ്പോലെ നോക്കി

ഇരിക്കുന്ന അവർക്ക് പത്ത് രൂപ

നീട്ടി ഞാൻ ഒഴിവാക്കി വിടാൻ

നോക്കി.. അവർ പൈസ വാങ്ങി

ആചാരപൂർവ്വം നെറ്റിയിൽ തൊട്ട്

തൊഴുത് മടിയിലേക്ക് താഴ്ത്തി

നിവർന്നു നിന്നു .. ഒന്നു പോയിത്താ

ചേച്ചി എന്ന് നോട്ടത്തിലൂടെ പറഞ്ഞ്

ഞാൻ റൗണ്ടിലേക്ക് ഒഴുകി വന്ന

കോളേജ് കിളികളിലേക്കും മുകളിൽ

മരച്ചില്ലയിൽ തൂറാനിരിക്കുന്ന കിളികളിലേക്കും മാറി മാറി ദൃഷ്ടി

പായിച്ചു…

““മോന് കൊടുക്കാനെ അറിയു…

വാങ്ങാനുള്ള കഴിവില്ല..”” പൈസ

വാങ്ങിയ ചേച്ചി എന്റെ മുഖത്ത്

ആധികാരിക ഭാവത്തിൽ നോക്കി

പ്രഖ്യാപിച്ചു.! ‘ഭ… തള്ളേ..എന്റെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങിച്ച് എന്നോട് തന്നെ…’ എന്നാണ്

മനസിൽ വന്നതെങ്കിലും പതിവ്

പോലെ ചമ്മിയ ചിരിയോടെ

തല കുലുക്കി. …..എന്തായാലും

കൊള്ളാം ….; മനസ്സലിഞ്ഞ് ഒരു

പത്തു രൂപ കൊടുത്തപ്പോൾ

വാങ്ങാൻ കഴിവില്ലാത്തവനത്രേ!

അല്ലെങ്കിലും കിഴവി പറഞ്ഞത് ഒരു കണക്കിന് ശരിയാണ്.! അക്കാദമിക് കാര്യങ്ങൾ ഒഴിച്ച് മിക്ക ദൈനം

ദിന കാര്യങ്ങളിലും ഒരു സമ്പൂർണ

പരാജയമാണല്ലോ! അത്യാവിശ്യം

ഗ്ളാമറും സ്വാഭാവവുമൊക്കെ

ഉണ്ടായിട്ടും മര്യാദയ്ക്ക് ഒരു കൂട്ടുകാരി ലൈൻ വലിക്കാൻ പോലും ഇതുവരെകഴിഞ്ഞിട്ടില്ല..!

 

പോട്ടെ പുല്ല്.. ഞാൻ

എഴുനേറ്റ് കുറച്ചകലെ മുറുക്കി

ത്തുപ്പി നടന്നകലുന്ന കിഴവിയെ

നോക്കി കാർക്കിച്ച്ത്തുപ്പിയിട്ട്

എതിർ ദിശയിലേക്ക് നടന്നു ….

മിക്കവാറും ഇവരുടെ പ്രവചനങ്ങൾ

ഇങ്ങനെയൊക്കെ ആയിരിക്കും..

പത്ത് രൂപ പെട്ടന്ന് കിട്ടിയപ്പോൾ

‘വാങ്ങാൻ കഴിവില്ലാത്തവനാക്കി’.

ഇങ്ങനെ മുഖം നോക്കി പറച്ചിൽ

നോക്കി സാഹചര്യങ്ങൾ നോക്കി കറക്കിക്കുത്തുന്നതായിരിക്കും

ഇവരുടെ മിക്ക പ്രവചനങ്ങളും..

സംഗതി നെഗറ്റീവാണെങ്കിലും

കുറേയൊക്കെ പറഞ്ഞത്

സത്യമാണല്ലോയെന്ന് ചിന്തിച്ചു

കൊണ്ട് പാർക്കിൽ നിന്നിറങ്ങി

‘ആനന്ദം’ മോണിങ്ങ് ഷോയും ഒറ്റയ്ക്കിരുന്ന് കണ്ട് കൂട്ടായുള്ള

സൗഹൃദത്തിന്റെ തെളിനീരാസ്വദിച്ച്

എന്തോ ചില അവ്യക്തമായ പ്രതീക്ഷകളോടെ ഞാൻ വീട്ടിലേക്ക് പോയി……..

 

**** ******* ****** ***** *******

വർഷം കുറച്ച് കടന്നുപോയി…

വാങ്ങാൻ കഴിവില്ലാത്തവൻ

എന്ന ടാഗ് അടിച്ചുറപ്പിച്ച് ജോലി

ഒന്നും കിട്ടാതെ കുറേക്കാലം

തെണ്ടിത്തിരിഞ്ഞു നടന്നു…

അത് പക്ഷെ പഴയ കഥ…

ഒരു കമ്പനിയിൽ ജോലി കിട്ടി

ഒരു വർഷം കഴിഞ്ഞിരിക്കുന്നു…

അത്യാവശ്യം പണം ബൈക്ക്

വീട്ടുകാരുടെയും നാട്ടുകാരുടെയും

മുന്നിൽ ജോലിയുള്ള പയ്യൻ…….

ജീവിതം ആസ്വദിച്ച് തുടങ്ങാൻ

പല പല കാരണങ്ങൾ വന്ന്

തുടങ്ങി… കൂടെ പഠിച്ചവരും

പഠിക്കാത്തവരുമായ പലരും

അടുത്ത ഫ്രണ്ട് ക്കളായി………

 

പക്ഷെ ഇപ്പോഴും എന്തോ ഒരു

ശ്യൂന്യത വിടാതെ കൂടെയുണ്ട്.

അത് തന്നെ..! ഇതുവരെ ഒരു

കൂട്ടുകാരി പെണ്ണിനെ കിട്ടിയിട്ടില്ല.

ജോലിയൊക്കെ കിട്ടി ഒരു കല്യാണം

കഴിച്ച് ജീവിക്കാൻ പറ്റിയ അവസ്ഥ

ആണ്. ….ഒന്ന് മൂളിയാൽ മതി

വീട്ടുകാർ അപ്പോ പിടിച്ച് കെട്ടിക്കും..

പക്ഷെ എന്തോ ആ പരിപാടിയോട്

ഒരു താത്പര്യവും തോന്നിയില്ല…

ഒരു പരിചയവുമില്ലാത്ത പെണ്ണിനെ

കെട്ടി കുറേക്കാലം ഒരുമിച്ച് ജീവിച്ച്

എന്തോ ചടങ്ങു പോലെ ജീവിതം …

ശൈ ഓക്കാനം വരുന്നു…..

 

“നീ എന്ത് ഗ്ളാമറ്ടാ.. ഒന്ന് മുട്ടിയാ

പോരെ… എത്രെണ്ണം കിട്ടും..”

ജോലി ഒന്നുമില്ലെങ്കിലും മുടി നീട്ടി

താടി നീട്ടി ടിക് ടോക്ക് ഇൻസ്റ്റഗ്രാം

കലിപ്പുകൾ കാട്ടി ആഴ്ചയ്ക്കാഴ്ചക്ക് ഓരോ പെണ്ണിന്റെ കഥയുമായി വന്ന്

ചൂട് പിടിപ്പിക്കുന്ന ജെറി മോൻ ചുമ്മാഎരിവ് കേറ്റാറുണ്ട്. അവനാണെങ്കിൽ കല്യാണം കഴിഞ്ഞ ചേച്ചിമാരും ആന്റിമാരുമൊക്കെയായി എത്രയാണ് കസ്റ്റഡിയിൽ! വെറുതെയല്ല ഈകല്യാണം എന്ന പരുപാടി ഒരു പഴഞ്ചനാണെന്ന് തോന്നുന്നത്.സ്ഥിരമായി ഒരാള് തന്നെ അതും അടിമ ഉടമ ബന്ധം പോലെ… ച്ഛെ.!

അവന്റെ കഥകളൊക്കെ കേട്ട് ഓരോന്നങ്ങനെ തോന്നാൻ തുടങ്ങി.

ജെറിയുടെ അത്രയില്ലെങ്കിലും

ബാക്കിയുള്ള ചെക്കൻ മാർക്കും

നൂറ് നൂറ് കഥകളുണ്ട് പറയാൻ ….

മിക്കവയും ആന്റിമാരും ചേച്ചിമാരും

ആണെങ്കിലും കൂട്ടത്തിൽ പഠിച്ച

പെമ്പിള്ളാരും ഇഷ്ടം പോലെ….

പക്ഷെ എനിക്ക് മാത്രം പേരിന്

ഒരു അച്ചാറ് കഥ പോലുമില്ല

തൊട്ട് നക്കാൻ… വെറും കൈപ്പണി

വാണ മഹോത്സവങ്ങൾ മാത്രമുണ്ട്

കൂട്ടിന്!! കൂട്ടുകാരായ പെമ്പിള്ളാര്

എല്ലാം ഫ്രീക്കൻമാരുടെ പുറകെയും.

അവളുമാരുടെ ഉള്ളിലിരുപ്പ് അറിയാനുള്ള കഴിവില്ലെന്ന്

മാത്രമല്ല അടുത്ത് പെരുമാറുമ്പോൾ

പോലും നിഷ്കുവായി ഫോർമൽ

സംസാരമേ വരു…! പക്ഷേ വീട്ടിൽ

ചെന്ന് കുലുക്കുമ്പോൾ പലപ്പോഴും അവളുമാരുടെ ഇളക്കങ്ങളും

കുലുക്കങ്ങളും ഓർത്ത് നല്ല ഒരു

‘ഇത്’ കിട്ടും… ആ ഇത് മാത്രമേ

Leave a Reply

Your email address will not be published. Required fields are marked *