അയാൾ പൊടി പിടിച്ചു കിടന്ന കാറിനടുത്തു ന്നു.. എങ്ങനെ അതിൽ നിന്നും പെട്രോൾ എടുക്കും എന്നതിനെ പറ്റി ആലോചിച്ചു.
പിന്നെ ആ ശ്രമം വേണ്ടാന്ന് വെച്ചു.
എന്തിനവരെ കൊന്നിട്ട് ജയിലിൽ പോകണം അതിനേക്കാൾ നല്ലതു അവരെ ഉപേക്ഷിക്കുക തന്നെ. ഇത്തരം ഒരു ഭാര്യയേയും മകനെയും തനിക്കു വേണ്ടാ എന്ന് അയാൾ നിശ്ചയിച്ചു.
എന്തോ ശബ്ദം കേട്ടാണ് സോഫിയും അനുവും ഞെട്ടി ഉണർന്നത്.
മുറിയിലേയ്ക്കു കടന്നു വരുന്ന പൊലീസുകാരെ കണ്ടപ്പോൾ അവർ രണ്ടുപേരും കിടന്നിടത്തു നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ തങ്ങളുടെ നാണം മറയ്ക്കാൻ തുണികൾക്കു വേണ്ടി അവർ പരതി.
ദുർഗന്ധം കൊണ്ട് പോലീസുകാർ മൂക്കിൽ പിടിച്ചു.
വെളിയിൽ ആ സമയം ഒരു വലിയ കാറ്റുവന്നു കുറെ ഉണങ്ങിയ ഇലകൾ ആ മുറ്റത്തു ചിതറിച്ചു എങ്ങോട്ടോ കടന്നു പോയി.