കോബ്രാ ഹില്‍സിലെ നിധി – 2

മലയാളം കമ്പികഥ – കോബ്രാ ഹില്‍സിലെ നിധി – 2

ഡിസംബര്‍ മാസത്തിലെ കുളിര്‍നിറഞ്ഞ പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുക ദിവ്യയെ സംബന്ധിച്ച് അതിസാഹസികമായ കാര്യമാണ്.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുതപ്പിനടിയില്‍ നൂണ്ട് കിടക്കുമ്പോള്‍ പൂജാമുറിയില്‍ നിന്ന്‍ ഗായത്രിദേവിയുടെ പ്രാര്‍ത്ഥന സങ്കീര്‍ത്തഞങ്ങള്‍ അവള്‍ കേട്ടു.
മമ്മിയുടെ പ്രാര്‍ഥനയില്‍ പലപ്പോഴും കടന്നുവരാറുള്ള ആശയം ശത്രുക്കളില്‍നിന്നുള്ള രക്ഷയ്ക്ക് വേണ്ടിയുള്ള അഭയയാചനകളാണെന്ന്‍ അവള്‍ക്ക് തോന്നിയിട്ടുണ്ട്‌.
അതെന്തിനാണെന്ന് അവള്‍ക്ക് മനസ്സിലായിട്ടില്ല.
കുടുംബപരമായും വ്യക്തിപരമായും ബിസിനെസ്സ് സംബന്ധമായും തങ്ങള്‍ക്ക് ശത്രുക്കള്‍ ആരെങ്കിലുമുണ്ടെന്ന്‍ ദിവ്യക്ക് ഇതുവരെ തോന്നിയിട്ടില്ല.
ആകെക്കൂടിയുള്ള ശത്രുവെന്ന് പറയാനുള്ളത് ജയകൃഷ്ണനും അവന്‍റെ ഗ്യാങ്ങുമാണ്.
അവരില്‍ നിന്നുള്ള രക്ഷയ്ക്ക് ഈശ്വരന്മാരേ ബുദ്ധിമുട്ടിക്കേണ്ട ഒരാവശ്യവുമില്ല.
ജയകൃഷ്ണനെക്കൊണ്ട് ഈയിടെയായി പറയത്തക്ക ശല്യമൊന്നുമില്ല.
അതിനുള്ള ധൈര്യമവനില്ല.
“ആരാ മമ്മീ നമുക്കിത്രേം ശത്രുക്കളായിട്ടുള്ളത്?
ഒരു ദിവസം താന്‍ മമ്മിയോട് ചോദിച്ചിരുന്നു.
“അതൊക്കെ മോള്‍ പിന്നീട് അറിഞ്ഞാല്‍ മതി,”
അന്ന് മമ്മി പറഞ്ഞു.
പിന്നീട് പലവട്ടം താന്‍ മമ്മിയോടു ചോദിച്ചെങ്കിലും ഒന്നും പറയുവാന്‍ അവര്‍ കൂട്ടാക്കിയില്ല.
അതിനു ശേഷം ആ വിഷയത്തെക്കുറിച്ച് ആരോടും താന്‍ ചോദിച്ചിട്ടില്ല.
മമ്മിയോടോ ഡാഡിയോടൊ ഗ്രാനിയോടോ.
ഗ്രാനിയോടൊത്തുള്ള തന്‍റെ പുഴക്കരയിലെ സവാരിക്കിടയില്‍ ഇനി ചോദിക്കാം.
പല കാര്യങ്ങളും തനിക്ക് അറിയാനുണ്ട്.
രാജശേഖര വര്‍മയും ഗായത്രിദേവിയും മുത്തശ്ശിയും പലകാര്യങ്ങളും തന്നോട് മറച്ചുവെക്കുന്നതായി ദിവ്യക്ക് തോന്നിയിട്ടുണ്ട്.
“അടുത്ത പൌര്‍ണ്ണമി നാളില്‍ മോള്‍ക്ക് പതിനെട്ട് വയസ്സ് തികയ്യാണ്,”
ഈയിടെ ഒരു ദിവസം മമ്മി ഡാഡിയോട് സംസാരിക്കുന്നത് താന്‍ മറഞ്ഞിരുന്ന് കേട്ടു.
“എന്തൊക്ക്യാ ഇനി സംഭവിക്കുന്നേന്ന്‍ ഒരു രൂപോം ഇല്ല, എന്‍റെ ഈശ്വരന്മാരേ,”
“നീ പേടിക്ക്യുന്ന പോലൊന്നും സംഭവിക്കില്ല ഗായത്ര്യെ,”
ഡാഡി പറഞ്ഞു.
“ഇനീപ്പം എന്ത് സംഭവിച്ചാലും അതൊക്കെ ഈശ്വര നിശ്ച്യാന്നങ്ങു സങ്കല്‍പ്പിക്ക്യ.”
ഒരു പ്രേത നോവലിലേതുപോലുള്ള വാക്കുകള്‍.
ദിവ്യ ഓര്‍ത്തു.
എന്താ അതിന്‍റെയര്‍ത്ഥം?
ഏതായാലും ഇന്നുതന്നെ താന്‍ അതെല്ലാം അറിയും.
ഡാഡിയില്‍നിന്നോ മമ്മിയില്‍ നിന്നോ മുത്തശ്ശിയില്‍ നിന്നോ.
ഡാഡിയും മമ്മിയും പറഞ്ഞില്ലെങ്കില്‍ മുത്തശ്ശിയുടെ മുമ്പില്‍ കരഞ്ഞുകാണിക്കണം,
തന്‍റെ കണ്ണുകള്‍ നനയുന്നത് കാണാന്‍ ഡാഡിയെക്കാളും മമ്മിയെക്കാളും പ്രയാസം മുത്തശിയ്ക്കാണ്.
ഇന്ന്‍ പുഴക്കരയില്‍, കഥകള്‍ പറഞ്ഞുതരുന്നതിനിടയില്‍ താന്‍ മുത്തശ്ശിയോടത് ചോദിച്ചു മനസിലാക്കും.
ദിവ്യയുടെ സായാഹ്നപരിപാടികളിലൊന്നാണ് മുത്തശിയെയും കൂട്ടി പുഴക്കരയില്‍ പോകുന്നത്.
പുഴയുടെ തീരത്ത് ദിനോസറുകളെപ്പോലെ ഉയര്‍ന്നുനില്‍ക്കുന്ന പാറകളുടെ ചുവട്ടില്‍, പുഴയ്ക്കഭിമുഖമായി അവര്‍ ഇരിക്കും.
മുത്തശി അവളെ കഥകള്‍ പറഞ്ഞു കേള്‍പ്പിക്കും.
രാത്രി വളരുവോളം അവര്‍ അവിടെ അങ്ങനെയിരിക്കും.
അവസാനത്തെ കഥ പറയുന്നതിനിടയില്‍ മുത്തശിയുറങ്ങിപ്പോകും.
കഥകേട്ട് മുത്തശിയുടെ മാറില്‍ മുഖം ചേര്‍ത്തു ദിവ്യയും ഉറങ്ങും.
അതിനിടെ വീട്ടില്‍ നിന്ന്‍ പരിചാരകരാരെങ്കിലും വന്ന്‍ അവരെ കൂട്ടിക്കൊണ്ട്പോകും.
ദിവ്യ എഴുന്നേല്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും അല്‍പ്പം കൂടി കിടന്നു.
രാത്രിയിലേക്കാളേറെ പ്രഭാതത്തിലാണ് ശരീരത്തിന്‍റെ ഭ്രാന്തന്‍ ആസക്തികള്‍ ശക്തിപ്പെടുന്നത്.
മാറിടം തുടിക്കുന്നത്.
അരക്കെട്ടില്‍ തരിപ്പുണരുന്നത്.
അവളുടെ കൈകള്‍ നിശാവസ്ത്രങ്ങള്‍ക്കിടയിലൂടെ തുടകളെ തൊട്ടുഴിഞ്ഞു.
“ങ്ങ്… ഹാ,”
ഒരു ഞരക്കം അവളുടെ പിളര്‍ന്ന ചുവന്ന ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേക്ക് വന്നു.
വിരലുകള്‍ പതിയെ അടിവസ്ത്രത്തിന്‍റെ വിളുമ്പിലൂടെ രഹസ്യഭാഗത്തിന്‍റെ നനവിനെ സ്പര്‍ശിച്ചു.
“കോബ്രാ ഗാങ്ങ് ഒരു സൌഹൃദ സംഘമാണ്,”
ഗ്രൂപ്പ് രൂപപ്പെട്ട ദിവസം ലത്തീഫ് ദാദാ പറഞ്ഞു.
“ഗ്രൂപ്പില്‍ ആണ്‍കുട്ടികള്‍ ഉണ്ട്. ഗേള്‍സ്‌ ഉണ്ട്. ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് എല്ലാവരും.
അതുകൊണ്ടു തന്നെ ഓരോ അംഗവും അപരന്‍റെ സ്വാതന്ത്ര്യത്തെ റെസ്പെക്റ്റ്‌ ചെയ്യണം. പ്രൈവസിയെ മാനിക്കണം. ഗ്രൂപ്പ് പ്രേമത്തിനോ ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്കോ എതിരല്ല. പക്ഷെ ഈ ഗ്രൂപ്പില്‍ ഒരു പെണ്‍കുട്ടിയും വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം നടത്താന്‍ പാടില്ല. ഒരു ബന്ധവും മാനസിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കരുത്.”
ഒരാള്‍ക്കും അറിയില്ല നിയന്ത്രതീതമായ കമാസക്തിയുള്ള പെണ്ണാണ് താനെന്ന്.
ആണ്‍കുട്ടികളുടെ സ്പര്‍ശന്ങ്ങളും അവരുടെ നിശ്വാസ ഗന്ധം പോലും തന്നെ ഉണര്‍ത്തുന്നുണ്ട് എന്ന്‍.
പലപ്പോഴും താന്‍ ആഗ്രഹിച്ചിട്ടുണ്ട് ലത്തീഫ് ദാദയുടെ കരുത്തുറ്റ ശരീരം ഒന്നനുഭവിക്കാന്‍.
ആ പൌരുഷവും ആജ്ഞാശക്തിയും തന്‍റെ മനസ്സിനെ കീഴ്പ്പെടുത്ത്തിയിട്ടുണ്ട്.
പക്ഷേ ഒരു നോട്ടത്തിൽപോലും അദ്ദേഹം തന്നെ അങനെ കണ്ടിട്ടില്ല . ചിലപ്പോൾ വിന്സന്റിനെ തൊടുമ്പോൾ തന്റെ ശരീരം വിറകൊള്ളാറുണ്ട് . മുലക്കണ്ണുകൾ തുടിച്ചു കമ്പിയാകാറുണ്ട് . അരക്കെട്ടിൽ രോമങ്ങൾക്കത് ചൂട് പകരാറുണ്ട് . അടിവസ്ത്രം നനയാറുണ്ട് .
വിരലുകൾ താഴേക്കു കൊണ്ടുപോകാൻ അവൾ കൊതിച്ചു .
വേണ്ട ……….അങ്ങനെ നിൽക്കട്ടെ ചൂട്.
ഇപ്പോൾ ഡാഡിയെയും മമ്മിയെയും കാണേണ്ടാവശ്യം ഉണ്ട്
താമസിച്ചാൽ ഡാഡി ജോഗിങ് നെ പോകും .
ദിവ്യ കിടക്കയിൽ നിന്നും എണിറ്റു .
അവൾ ട്രസ് ലെക് നടന്നു .
രാജശേഖര വർമ്മ നേരത്തെ തന്നെയുണര് , ടെറസിൽ ദിനപത്രകരളുടെ മുൻപിലെ ഇരിപ്പുറപ്പിച്ചു .
അന്നത്തെ പത്രങ്ങൾ അദ്ദേഹത്തിനെ മുന്നിൽ ടീപ്പോയിൽ ചിതറിക്കിടന്നു .
ഓർമ്മയുള്ളപ്പോൾ മുതൽ ഡാഡിയെ ഓരോ ദിവ്സയും താൻ കാണുന്നത് ഈ ടെറസിൽ ആണ്.
പ്രഭാത വ്യായാമത്തിന്റെ വേണ്ടിയുള്ള ഒരുക്കത്തിൽ വെളുത്ത ട്രാക്ക് സ്യൂട്ടണിജ് .
അവിടെ നിന്നാല്‍ അതിരുകളില്ലാത്ത വിശാല ഭൂഭാഗം കാണാം.
ദൂരെ മെട്രോപോളിറ്റന്‍ ക്ലബ്ബും അതിനും ദൂരെ നഗര വെളിച്ചങ്ങളും.
കോർപ്പറേഷൻ പരിധിക്ക് വെളിയിൽ ആയിരുന്നു പേരുപോലെ തന്നെ വിശാലമായ ശാന്തിപുരം .
വലിയ മാര്കറ്റികളോ ഷോപ്പിംഗ് കോമ്പ്ളേകളോ അധോലോക കേന്ദ്രങ്ങളോ ഇല്ലാത്ത ആളുകൾ ശാന്തമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരിടം .
മെട്രോപൊളിറ്റിന് ക്ലബില് നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ് വ്യവസായ രാജാവായ രാജശേഖര വർമയുടെ വസതി .
നഗരമാലിന്യത്തിൽ നിന്നകന്നു പ്രശാന്തമായ ഒരിടത്തു.
അവിടെനിന്നെ കാണാത്ത ദൂരത്തോളം ആയിരകണക്കിന് ഹെസ്റ്റർകളുള്ള വിശാലമായ ഒരു ഭൂഭിഗം അദ്ദേഹത്തിന്റെ എസ്റ്റേറ്റുകൾ ആണ് .
ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ ശാന്തിപുരത്തിന്റ സ്ഥാനം ഗോൾഡൻ ലിപികൾ കൊണ്ടേ എഴുതിച്ചേർത്ത ദിവ്യ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രയ്സ് ന്റെ ചെർമൈൻ നഗരത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടില്ല .
നൂറ്റാണ്ടുകൾആയി രാജഭരണം നടത്തിയിരുന്ന തന്റെ പൂര്വികൾ ജീവിച്ച പുരാതനമായ കൊട്ടരത്തിനകത്തു കേരളീയ മാതിർകയിൽ പണിയിച്ച തന്റെ ഇരുനില മാളികയിൽ ഭാര്യയായ ഗായത്രി ദേവിയോടും ഏകമകൾ ദിവ്യയോടും അദ്ദേഹം താമസിക്കുന്നു ,
മധ്യകാലഘട്ടത്തില്‍, രാജ്യാതിര്‍ത്തി വിസ്തൃതമാക്കാനും അന്യരാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കാനും നര്‍മ്മദയുടെ തീരത്തുനിന്നും പട നയിച്ച സൂര്യ വംശത്തിലെ പ്രതാപ വര്‍മ്മ രാജാവിന്‍റെ ഇങ്ങേയറ്റത്തെ പിന്‍മുറക്കാരനാണ് രാജശേഖര എന്നാണ് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പറയുന്നത്.
ഇപ്പോഴത്തെ ശാന്തിപുരം ഉള്‍പ്പെടുന്ന വലിയൊരു പ്രദേശം പ്രതാപ വര്‍മ്മ അദ്ധേഹത്തിന്‍റെ അധീനതയിലാക്കി.
പക്ഷെ അദ്ദേഹം തിരിച്ചുപോയില്ല.
സുഗന്ധദ്രവ്യങ്ങളുടെയും മാമാങ്കത്തിന്‍റെയും നാടിന്‍റെ സൌന്ദര്യം അദ്ധേഹത്തെ പിടിച്ചുനിര്‍ത്തി.
ശാന്തിപുരത്ത് അദ്ദേഹം ഒരു കൊട്ടാരം പണിതു.
എട്ടുപത്തു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്.
എന്നാലും ആ കൊട്ടാരം ഭാഗികമായ കേടുപാടുകളോടെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു.
പുരാതന ഭംഗി നിറഞ്ഞ ആ കൊട്ടാരത്തിനകത്ത് അപൂര്‍വ്വവും വില പിടിച്ചതുമായ ശില്‍പ്പങ്ങളും ചിത്രങ്ങളും രേഖകളുമുണ്ട്.
തന്നെ കണികണ്ടാണ്‌ ഡാഡി എന്നും ഉണരുന്നതെന്ന്‍ അവള്‍ അറിഞ്ഞിരുന്നു.
അവരുടെ ബെഡ് റൂമില്‍ പതിപ്പിച്ചിരുന്ന, മാഗ്നിഫൈ ചെയ്ത തന്‍റെ ചിത്രം കണ്ട്.
“യുവര്‍ ഹൈനെസ്, എന്താണ് രാവിലത്തെ ദുര്‍ഭരണം?”
അദ്ധേഹത്തിന് അഭിമുഖമായിരുന്ന്‍ അവള്‍ ചോദിച്ചു.
“കൊട്ടാര നിയമങ്ങള്‍ ലംഘിക്കുന്ന ഒരു കുറ്റവാളിയെ ശിക്ഷിച്ചിട്ടാവാം ഏതു ഭരണവും എന്ന്‍ ചിന്തിക്ക്യാരുന്നു.”
“ആരാണാവോ ആ കുറ്റവാളി?”
“ഇത്രയും വര്‍ഷത്തെ ഭരണത്തിനിടയില്‍ എനിക്ക് തലവേദനയായിട്ട് ഒരു കുറ്റവാളി മാത്രേയുള്ളൂ.”
അദ്ദേഹം അവളുടെ കുസൃതിക്കണ്ണുകളിലേക്ക് നോക്കി.
“അതെന്‍റെ സീമന്ത പുത്രി തന്നെയാണ്.”
“കുറ്റം?”
“അത് ഞാന്‍ പറയാം.”
പിമ്പില്‍ നിന്ന്‍ ഗായത്രിദേവിയുടെ ശബ്ദം അവര്‍ കേട്ടു.
സ്വരം മാറ്റി ദിവ്യ പറഞ്ഞു.
“ഇന്നെനിക്ക് രണ്ടുപേരോടും ഒരു കാര്യം ചോദിച്ചറിയാനുണ്ട്.”
അവര്‍ ഇരുവരും അവളെ നോക്കി.
“അതറിയാതെ ഒരു ചുവട് ഞാന്‍ ഇവിടുന്ന്‍ അനങ്ങില്ല,”
അവള്‍ തുടര്‍ന്നു.
“നിങ്ങളെയും അനുവദിക്കില്ല.”
ദിവ്യ അവരെ മാറിമാറി നോക്കി.
“ഇത് ഞാന്‍ മുമ്പും ചോദിച്ചിട്ടുണ്ട്,”
അവള്‍ തുടര്‍ന്നു.
“അന്നൊന്നും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. നീ കൊച്ചാണ്, അതറിയാനുള്ള പ്രായമായിട്ടില്ല, പ്രായമാകുമ്പോള്‍ അറിഞ്ഞാല്‍ മതി, എന്നൊക്കെയാണ് മഹാരാജാവും മഹാറാണീം ഈ പാവം പ്രജയോട് അന്നൊക്കെ അരുളി ചെയ്തത്. ഓര്‍മ്മയുണ്ടോ?”
ഗായത്രിദേവി നെറ്റി ചുളിച്ചു.
“ഞാനിപ്പോള്‍ അന്നത്തെ പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള, ഉറുമ്പിന്‍ കണ്ണിന്‍റെയത്രയും പോലും വിവരമില്ലാത്ത മൂക്കളച്ചാത്തി പെണ്ണല്ല.”
മുഖം കോട്ടിക്കൊണ്ട് അവള്‍ പറഞ്ഞു.
“അടുത്ത പൌര്‍ണ്ണമിയില്‍ എനിക്ക് പതിനെട്ട് വയസ്സ് തികയുകയാണ്.”
പുതിയൊരു വാര്‍ത്ത കേള്‍ക്കുന്ന പോലെ രാജശേഖര വര്‍മ്മയും ഗായത്രി ദേവിയും മുഖാമുഖം നോക്കി.
അദ്ധേഹത്തിന്‍റെ മുഖത്ത് പറയത്തക്ക ഭാവഭേദങ്ങളില്ലെങ്കിലും ഗായത്രിദേവിയുടെ മുഖത്ത് ഒരു സംഭ്രമം ദിവ്യ കണ്ടു.
“അതായത് ഭരണഘടന പ്രകാരം ഒരു പെണ്ണ്‍ പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുന്ന പ്രായത്തിലേക്ക് ഞാന്‍ കടക്കാന്‍ പോകുന്നു ഏതാനും ദിവസങ്ങള്‍ക്കകം.”
“മോളേ, നീ …?”
രാജശേഖര വര്‍മ്മ ചോദിച്ചു.
“ഡാഡീം മമ്മീം ചെയ്ത പ്രോമിസ് പാലിക്കാന്‍ സമയമായി, ഇപ്പോള്‍.”
അവള്‍ ദൃഡസ്വരത്തില്‍ പറഞ്ഞു.
“യൂ മസ്റ്റ് ബീ ട്രൂത്ത്‌ഫുള്‍ റ്റു യുവര്‍ പ്രോമിസ്…രണ്ടു കാര്യങ്ങള്‍ എനിക്കറിയണം. ഒന്ന്‍ നാഗത്താന്‍ മലയിലെ നിധിയുടെ യഥാര്‍ത്ഥ കഥ. രണ്ട് …”
അവള്‍ രണ്ടുപേരെയും തറപ്പിച്ചുനോക്കി.
ശക്തമായ ഒരു പ്രതിരോധം പോലെ ഇരുവരും തന്നെ നോട്ടം കൊണ്ട് നേരിടാന്‍ ശ്രമിക്കുകയാണ് എന്ന്‍ അവള്‍ക്ക് തോന്നി.
“….രണ്ട്,”
അവള്‍ തുടര്‍ന്നു.
“എന്‍റെ ജനനത്തിന് പിമ്പില്‍ എന്തൊക്കെയോ രഹസ്യമുണ്ട് എന്ന്‍ എനിക്ക് സൂചന കിട്ടിയിട്ടുണ്ട്. ഡാഡിയും മമ്മിയും ഗ്രാനിയും ഒക്കെ അടക്കത്തില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്താണത്?”
ക്ഷാത്ര വീര്യം സ്ഫുരിക്കുന്ന മുഖഭാവം നിലനിര്‍ത്താന്‍ രാജശേഖര വര്‍മ്മ ശ്രമിക്കുന്നുണ്ടെങ്കിലും ഗായത്രി ദേവിയില്‍ ഇപ്പോഴും സംഭ്രമം നിലനില്‍ക്കുന്നുണ്ട്.
“ഡാഡീം മമ്മീം ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നതെന്താ?”
അസഹിഷ്ണുത നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“എന്നോട് പറഞ്ഞാല്‍ കുഴപ്പമുണ്ടാകുന്ന എന്ത് സബ്ജക്റ്റാ അത്? ഞാനറിഞ്ഞാല്‍ എന്ത് പ്രശ്നങ്ങളാ ഉണ്ടാവാന്‍ പോകുന്നെ? ഐ വാണ്‍റ്റ് ടു നോ ഇറ്റ്‌. ഡാഡി, യൂ നോ ഹൌ മച്ച് ഐ…”
രാജശേഖര വര്‍മ്മ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു.
അദ്ദേഹം അടുത്തു വന്ന്‍ അവളുടെ തോളില്‍ പിടിച്ചു.
ദിവ്യ എഴുന്നേറ്റ് അദ്ധേഹത്തിനഭിമുഖമായി നിന്നു.
“എന്ത് പറ്റി, ഡാഡീ?”
അദ്ധേഹത്തിന്‍റെ ഭാവത്തിന്‍റെ പ്രത്യേകതയറിഞ്ഞവള്‍ ചോദിച്ചു.
“നാഗത്താന്‍ മലയിലെ നിധിയെപ്പറ്റി അസാധാരണത്വമൊന്നുമില്ല മോളേ.”
അദ്ദേഹം പറഞ്ഞു.
“അത് മോള്‍ അറിയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവുമില്ല.”
ഒരു നിമിഷം അദ്ധേഹം മൌനിയായി.
“ഇംഗ്ലീഷുകാരുടെ വരവിന്‍റെ ആദ്യകാലത്താണ് ശാന്തിപുരത്തിന്‍റെ സമ്പത്ത് നാഗത്താന്‍ മലയിലെത്തുന്നത്.”
ചരിത്രത്തിന്‍റെ ഓര്‍മ്മകളിലൂടെ അദ്ധേഹം സംസാരിച്ചു.
“സൂര്യ വംശത്തിലെ പൂര്‍വ്വികര്‍ ജീവന്‍ നല്‍കിയും രാജ്യത്തിന്‍റെ സമ്പത്ത് നഷ്ട്ടപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചു…”
ദിവ്യ ശ്രദ്ധിച്ചു കേട്ടു.
“നമ്മുടെ കൊട്ടാരത്തിലെ ഖജനാവിനെക്കുറിച്ച് ഇംഗ്ലീഷുകാര്‍ക്ക് മുമ്പേ തന്നെ അറിവു കിട്ടിയിരുന്നു. അമൂല്യവും അത്യപൂര്‍വ്വവുമായ രത്നങ്ങളും വൈരങ്ങളും അവയിലുണ്ടായിരുന്നു. ഇന്ദ്രനീലവും മരതകവും പുഷ്യരാഗവും പവിഴവും മാണിക്ക്യവുമടക്കം. അത് കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. നാല് തലമുറകള്‍ക്കപ്പുറത്ത് മുമ്പുള്ള നമ്മുടെ പിതാമഹന്‍, ഉദയ വര്‍മ്മ മഹാരാജാവ്, ഇംഗ്ലീഷുകാരുടെ ഉദ്ദേശം മനസ്സിലാക്കി. അവരുടെ ആക്രമണ പദ്ധതിയറിഞ്ഞു…”
“സൂര്യ വംശത്തിലെ പൂര്‍വ്വികര്‍ ജീവന്‍ നല്‍കിയും രാജ്യത്തിന്‍റെ സമ്പത്ത് നഷ്ട്ടപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചു…”
ദിവ്യ ശ്രദ്ധിച്ചു കേട്ടു.
“നമ്മുടെ കൊട്ടാരത്തിലെ ഖജനാവിനെക്കുറിച്ച് ഇംഗ്ലീഷുകാര്‍ക്ക് മുമ്പേ തന്നെ അറിവു കിട്ടിയിരുന്നു. അമൂല്യവും അത്യപൂര്‍വ്വവുമായ രത്നങ്ങളും വൈരങ്ങളും അവയിലുണ്ടായിരുന്നു. ഇന്ദ്രനീലവും മരതകവും പുഷ്യരാഗവും പവിഴവും മാണിക്ക്യവുമടക്കം. അത് കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. നാല് തലമുറകള്‍ക്കപ്പുറത്ത് മുമ്പുള്ള നമ്മുടെ പിതാമഹന്‍, ഉദയ വര്‍മ്മ മഹാരാജാവ്, ഇംഗ്ലീഷുകാരുടെ ഉദ്ദേശം മനസ്സിലാക്കി. അവരുടെ ആക്രമണ പദ്ധതിയറിഞ്ഞു…”
അദ്ധേഹത്തില്‍ നിന്ന്‍ ഒരു ദീര്‍ഘനിശ്വാസം പുറത്തുവന്നു.
“കാലം കുറെക്കടന്നു,”
രാജശേഖര വര്‍മ്മ തുടര്‍ന്നു.
“കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയില്‍ ചില രേഖകളുണ്ട്. അതൊക്കെ പരിശോധിച്ചാല്‍ മനസ്സിലാകും, പല കാലഘട്ടത്തിലും പലരും നാഗത്താന്‍ മലയില്‍ നിധി അന്വേഷിച്ച് പോയിട്ടുണ്ടെന്നും അവരുടെയൊക്കെ ജീവന്‍ അവിടംകൊണ്ട് ഒടുങ്ങിയിട്ടുണ്ടെന്നും.”
വിവരണത്തിനിടയില്‍ അദ്ദേഹം ദിവ്യയെ ശ്രദ്ധിച്ചു.
അവള്‍ കഥയുടെ ആത്മാവില്‍ നിറഞ്ഞിരിക്കുകയാണ്.
“തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ആ മാപ്പുകള്‍ എന്‍റെ കൈയിലെത്തി.”
അദ്ദേഹം തുടര്‍ന്നു.
“എവിടെയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരാളോടോഴിച്ച്. ഒരാളെ മാത്രം ഞാന്‍ വിശ്വസിച്ചു. രോഹിതിനെ. ഈ കഥകളൊക്കെപ്പറയുക മാത്രമല്ല, ആ മാപ്പുകള്‍ ഞാന്‍ അവനെ കാണിച്ചുകൊടുക്കുക പോലും ചെയ്തു. പക്ഷെ…”
അദ്ധേഹത്തിന്‍റെ സ്വരം പതറി.
“…പക്ഷെ നാഗത്താന്‍ മലയിലെ നിധി അവനെയും പ്രലോഭിപ്പിച്ചു. വിശ്വാസവഞ്ചനയ്ക്ക് അവനെ പ്രേരിപ്പിച്ചു. നിധിയുടെ കഥ മാത്രമേ അവന്‍ വിശ്വസിച്ചുള്ളൂ. രാജവെമ്പാലയുടെ കഥ അവന്‍ അവിശ്വസിച്ചു. മാപ്പുകള്‍ മോഷ്ട്ടിച്ച്, അവ വിശദമായി പഠിച്ച്, അവന്‍ നാഗത്താന്‍ മലയിലെത്തി. ബാക്കി കഥകള്‍ ലോകത്തിന് മുഴുവന്‍ അറിയാം.”
തന്‍റെ ഹൃദയം മിടിക്കുന്നത് ദിവ്യ അറിഞ്ഞു.
“രോഹിത് അതിനുമുമ്പ് ഒരാളെക്കൂടി സംഘടിപ്പിച്ചിരുന്നു. അയാളെക്കൂടി നിധി അന്വേഷിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു.”
“ഹൌ ഡൂ യൂ നോ ഇറ്റ്‌?”
അവള്‍ ചോദിച്ചു.
“നിധിയുടെ കഥയറിയാന്‍ എനിക്കത്ര ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞാല്‍ എന്തായിരുന്നു കൊഴപ്പം? എനിക്കെന്‍റെ രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയില്ല. എന്‍റെ ജനനത്തെപ്പറ്റി. അത് കൂടി കേട്ടിട്ട് ഞാന്‍ പറയാം എനിക്ക് സമാധാനമായോ ഇല്ലയൊ എന്ന്. കമോണ്‍ ഡാഡി!”
“അത് മോള്‍ടെ മമ്മി പറയും.”
“ഞാനെങ്ങും അത് പറയില്ല,”
അവര്‍ പെട്ടെന്ന് പറഞ്ഞു.
“നീ അമ്മയെയും കൂട്ടി എന്നും ഒരു എഴുന്നള്ളത്ത് നടത്താറില്ലേ? പൊഴക്കരേല്‍? അന്നേരം ചോദിച്ചാല്‍ മതി.”
ദിവ്യ എന്തോ പറയാന്‍ തുടങ്ങുന്നതിന് മുമ്പ് വാതില്‍ക്കല്‍ ഒരു പരിചാരിക പ്രത്യക്ഷപ്പെട്ടു.
വിനോദ് സാര്‍ താഴെ നില്‍പ്പുണ്ട്,”
അവള്‍ അറിയിച്ചു.
രാജശേഖര വര്‍മ്മ എഴുന്നേറ്റു.
അദ്ദേഹം താഴേക്ക് പോയി.
“മമ്മീ ഒരു മിനിറ്റ്,”
അദ്ധേഹത്തോടൊപ്പം താഴേക്കിറങ്ങാന്‍ ഭാവിച്ച ഗായത്രിദേവിയെ ദിവ്യ തടഞ്ഞു.
അവര്‍ ചോദ്യരൂപത്തില്‍ മകളെ നോക്കി.
“പ്രതീക്ഷിച്ച വെടിക്കെട്ട്‌ ക്ലൈമാക്സ് കഥയിലുണ്ടായിരുന്നു,”
ദിവ്യ പറഞ്ഞു.
“നല്ലൊരു ഹൊറര്‍ സ്റ്റോറിയാണ് ഡാഡി പറഞ്ഞത്. ഞാനത് ശരിക്കും എന്ജോയ്‌ ചെയ്തു. പക്ഷെ മമ്മി, ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു കുഴപ്പം?”
ഗായത്രിദേവിയുടെ മുഖത്ത് ഒരു മന്ദഹാസം വിടര്‍ന്നു.
“നീ വിശ്വസിക്കില്ല്യാന്ന്‍ എനിക്കറിയാം,”
അവര്‍ മകളുടെ തോളില്‍ കൈ ചേര്‍ത്തു,
“പക്ഷെ മോളെ, നിധി കാക്കുന്ന ആ നാഗം ശാപം കിട്ടിയ ഒരു ഗന്ധര്‍വ്വനാണ്. ഭര്‍തൃമതിയല്ലാത്ത പെണ്ണിനെക്കണ്ടാല്‍ നാഗം ദംശിക്കും.”
ദിവ്യ പുഞ്ചിരിച്ചു.
“ഈ കഥയൊക്കെ കേട്ട് ത്രില്ലടിച്ച് നീ നാഗത്താന്‍ മലയിലെങ്ങാനും കറങ്ങിനടക്കാതിരിക്കാനാ നേരത്തെ ഇതൊന്നും പറയാതിരുന്നത്.”
ദിവ്യയും ഗായത്രിദേവിയും ഇറങ്ങിച്ചെല്ലുമ്പോള്‍ താഴെ ഗൌരവമായ ചര്‍ച്ചയിലാണ് വിനോദ് മേനോനും രാജശേഖര വര്‍മ്മയും.
“ഗുഡ് മോണിംഗ് മാഡം,”
വിനോദ് എഴുന്നേറ്റ് ഗായത്രിദേവിയെ വന്ദിച്ചു.
പിന്നെ അയാള്‍ ദിവ്യയുടെ നേരെ തിരിഞ്ഞു.
“ഗുഡ് മോണിംഗ് ദിവ്യാ.”
അവര്‍ പ്രത്യഭിവാദ്യം ചെയ്തു.
ആകര്‍ഷകമായ സ്യൂട്ടിനുമേല്‍ അയാള്‍ ടൈയും കൊട്ടും ധരിച്ചിരുന്നു.
ഗായത്രിദേവിയും ദിവ്യയും അവര്‍ക്കരികില്‍ ഇരുന്നു.
“വിനോദ്,”
രാജശേഖര വര്‍മ്മ വിനോദിനെ നോക്കി.
“നമ്മുടെ ഷെയര്‍ സെക്ക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ്റിലേ പുതിയ കുറെ ഡോക്യുമെന്‍റ്റ്സ് ഞാന്‍ ഇന്നലെ പഠിച്ചു. ചെറുതാണെങ്കിലും അതില്‍ കുറച്ച് ഏറെഴ്സുണ്ട്. ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അത് അക്കൌണ്ട് ഡിവിഷനില്‍ ഏല്‍പ്പിച്ച് തിരുത്താന്‍ പറയണം.”
“സാര്‍.”
“പിന്നെ വിപ്രോയില്‍ നിന്ന്‍ മിസ്റ്റര്‍ അഗര്‍വാളുമായി ഒരു അപ്പോയിന്റ്റ്മെന്‍റ്റ് ഫിക്സ് ചെയ്തിട്ടുണ്ട്. യൂ ആര്‍ അസൈന്‍ഡ് ഫോര്‍ മീറ്റിംഗ് ഹിം.”
“താങ്ക് യൂ, സാര്‍,”
വിനോദ് അദ്ഭുതവും സന്തോഷവും പ്രകടിപ്പിച്ചു. അയാള്‍ ഇരിപ്പിടത്തില്‍ നിന്ന്‍ എഴുന്നേറ്റു.
“വിനോദ് ഇരിക്കൂ,”
രാജശേഖര വര്‍മ്മ എഴുന്നേറ്റു.
“ഞാന്‍ ആ ഡോക്യുമെന്‍റ്റ്സ് എടുത്തുകൊണ്ട് വരാം.”
അദ്ദേഹം മുകളിലേക്ക് കയറിപ്പോയി.
“സുഖമാണോ വിനോദ്?”
ഗായത്രിദേവി ചോദിച്ചു.
“രണ്ടു ദിവസമായി കാണാനേയില്ലല്ലോ.”
“തിരക്കായിരുന്നു, മാഡം,”
അയാള്‍ ചിരിച്ചു.
“അറിയാമോ,ഒക്റ്റോബര്‍ നവംബറിലെ നമ്മുടെ ഇമ്പ്രസ്സീവ് പെര്‍ഫോര്‍മന്‍സ് കാരണം ഏപ്രിലിലെ എക്സ്പോര്‍ട്ട്‌ ട്വല്‍വ് പോയിന്‍റ്റ് സെവന്‍ ടൂ പെര്‍സെന്‍ടേജ് വര്‍ദ്ധിച്ചു. അതായത് ടു തൌസണ്ട് ക്രോര്‍ അധികം. ആന്‍ഡ് വീ എക്സ്പെക്റ്റ്….”
“സോറി വിനോദ്,”
അവര്‍ പറഞ്ഞു.
“എനിക്കീ സ്റ്റാറ്റിസ്റ്റിക്സ്‌ ഒന്നും മനസ്സിലാവില്ല.”
രാജശേഖര വര്‍മ്മ ഒരു ബ്രീഫ് കേയ്സുമായി മുകളില്‍ നിന്ന്‍ ഇറങ്ങിവന്നു.
അദ്ദേഹം അത് വിനോദിന് കൈമാറി.
“ഇതിലുണ്ട് ആ ഡോക്യുമെന്‍റ്റ്സ്.”
“ശരി,”
വിനോദ് എഴുന്നേറ്റു.
“ഞാന്‍ ഇറങ്ങുന്നു. ഹാവ് എ ഗുഡ് ഡേ, സാര്‍.”
വിനോദ് പ്രസരിപ്പോടെ പുറത്തേക്ക് നടന്നു.
“ഇത് പോലെ ഹാര്‍ഡ് വര്‍ക്കിംഗ് ആയ ഒരു എക്സിക്യൂട്ടീവ്…ആരുമില്ല ഇവനെപ്പോലെ.”
വിനോദിന്‍റെ ഹ്യൂണ്ടായി ആക്സേന്‍റ്റ് ദൃശ്യത്തില്‍ നിന്ന്‍ അകന്നുപോകുന്നത്‌ നോക്കി രാജശേഖരവര്‍മ്മ അഭിപ്രായപ്പെട്ടു.
“രോഹിതിനെക്കുറിച്ചും ദിവ്യേടച്ചന്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു.”
അല്‍പ്പം അരോചകഭാവത്തില്‍ ഗായത്രിദേവി അദ്ധേഹത്തെ ഓര്‍മ്മപ്പെടുത്തി.
രാജശേഖരവര്‍മ്മയുടെ മുഖത്തുനിന്നും പ്രസന്നത മറഞ്ഞു.
“ങ്ങ്ഹാ, ഞാന്‍ പറഞ്ഞിരുന്നു,”
അസന്തുഷ്ട്ടിയോടെ അദ്ദേഹം പ്രതിവചിച്ചു.
“അവനെ ഞാന്‍ വിശ്വസിച്ചിരുന്നപ്പോള്‍. വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ് എന്ന്‍ അവന്‍ എന്നെ വിശ്വസ്സിപ്പിച്ച കാലത്ത്.”
അദ്ധേഹത്തിന്‍റെ മനസ്സ് നിറയെ രോഹിതിനോടുള്ള വിദ്വേഷം
അവര്‍ കണ്ണുകള്‍ കൊണ്ട് അദ്ധേഹത്തിന് ആംഗ്യത്തിലൂടെ അത് കാണിച്ചുകൊടുത്തു.
രാജശേഖരവര്‍മ്മ ചിരിച്ചുകൊണ്ട്, തോളില്‍പ്പിടിച്ച് അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തി.
“മോള് ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞതല്ലെയുള്ളൂ ഞാന്‍?”
അദ്ദേഹം ചോദിച്ചു.
എന്നിട്ടും അവള്‍ പ്രസന്നയായില്ല.
“ഐം സോറി, മഹാരാജാവിതാ ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു. ഒരു തൊട്ടാവാടി രാജകുമാരിയുടെ മുമ്പില്‍.”
അദ്ദേഹം കൈകള്‍ ഉയര്‍ത്തി വിടര്‍ത്തി പരാജിതന്‍റെ ഭാവത്തില്‍ നിന്നു.
കണ്ണുകളിലെ നനവുകള്‍ക്കിടയിലും ദിവ്യ ചിരിച്ചു.
“ചിരിയൊക്കെ അവിടെ നിക്കട്ടെ,”
അദ്ദേഹം വീണ്ടും ഗൌരവപൂര്‍ണ്ണനായി.
“എനിക്ക് മോളോട് വേറെ ഒരു കാര്യം ചോദിക്കാനുണ്ട്.”
അദേഹത്തിന്‍റെ കണ്ണുകളില്‍ വീണ്ടും കുസൃതി നിറയുന്നത് അവര്‍ കണ്ടു.
“മോളും മോള്‍ടെ കൂട്ടുകാരും ആ ജയകൃഷ്ണനുമായി വഴക്കിട്ടതെന്തിനാ?
“അവന്‍ പറഞ്ഞു, അവനെന്നെ കല്യാണം കഴിക്കണന്ന്‍.”
“ഓഹോ!”
അദ്ദേഹം അദ്ഭുതപ്പെട്ടു.
“അതിന്? അതിന് മോള്‍ മോള്‍ടെ കൂട്ടുകാരോട് അവനെ തല്ലാന്‍ പറഞ്ഞു?”
“പക്ഷെ ഡാഡി, ഞാന്‍ നോ പറഞ്ഞപ്പം അവന്‍ മൈന്‍ഡ് ചെയ്തില്ല.”
“ഇതേ കാര്യം അവന്‍റെ അച്ചന്‍ കഴിഞ്ഞാഴ്ച്ച കുവൈറ്റീന്നു വിളിച്ച് എന്നോട് പറഞ്ഞിരുന്നു.”
“ങ്ങ്ഹേ?” ദിവ്യ അദ്ഭുതം ഭാവിച്ചു.
“അപ്പോള്‍ അവന്‍റെ അച്ഛനും എന്നെ കല്യാണം കഴിക്കണന്നോ? നെവര്‍! ഒരിക്കലും ഞാന്‍ സമ്മതിക്കില്ല!”
“പെണ്ണിന്‍റെ വാക് സാമര്‍ത്ഥ്യം കൂടുന്നു!”

Leave a Reply

Your email address will not be published. Required fields are marked *