ശിശിര പുഷ്പം – 3

മലയാളം കമ്പികഥ – ശിശിര പുഷ്പം – 3

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഷെല്ലി മലയാളം ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ സ്റ്റെയര്‍കേസിലൂടെ താഴേക്കിറങ്ങി വരുമ്പോള്‍ ബുക്ക് സ്റ്റാളിന്‍റെ മുമ്പില്‍ മിനി നല്‍ക്കുന്നത് കണ്ടു.
“ഹായ്,”
അവളെക്കണ്ട് അവന്‍ സൌഹൃദത്തോടെ പുഞ്ച്രിച്ചു.
“മിനിക്ക് ഈ അവര്‍ ക്ലാസ്സില്ലേ?”
“ഉണ്ട്,”
കനത്ത അസന്തുഷ്ട്ടിയോടെ അവള്‍ പറഞ്ഞു. പിന്നെ വരാന്തയിലൂടെ നടന്നകന്നു.
“സ്കിപ് ചെയ്തു,”
“ഫ്രീയാണോ? ഫ്രീയാണോ ഇപ്പോള്‍?”
“ഫ്രീയാണ്. പക്ഷെ എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല,”
ഷെല്ലി ആ ഉത്തരം പ്രതീക്ഷിച്ചില്ല. തന്‍റെ സംസാരത്തിലെ അപാകത എന്താണ് എന്ന്‍ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. സൌഹൃദഭാവതിലല്ലാതെ താന്‍ ആരോടും സംസാരിച്ചിട്ടില്ല. മറ്റാരെങ്കിലും തന്നോട് അപമര്യാദയായി പെരുമാറിയതായും അവന് ഓര്‍മ്മ വന്നില്ല. രാഷ്ട്രീയ എതിരാളികള്‍ പോലും വിദ്വേഷമോ അനിഷ്ടമോ കാണിച്ചിട്ടില്ല.
ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അവന്‍ അവളുടെ പിന്നാലെ ചെന്നു. അവള്‍ ഗാര്‍ഡന്‍റെ മുമ്പിലൂടെ കെമിസ്ട്രി ലാബിനു നേരെ നടക്കുകയാണ്.
ഷെല്ലി അവളുടെ മുമ്പില്‍ കയറി നിന്നു.
“നില്‍ക്ക്!”
ഷെല്ലി കൈ ഉയര്‍ത്തി.
അവളുടെ മുഖം ഏറ്റവും വെറുപ്പും അനിഷ്ടവും നിറയുന്നത് അവന്‍ കണ്ടു.
“നീയാരാ?”
ഷെല്ലി ദേഷ്യത്തോടെ ചോദിച്ചു.
“എവിടുത്തെ സംസ്ക്കാരവാടീ ഇത്? നീയൊക്കെ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്‍റെ സന്തതിയാ? ഒരു മര്യാദയുമില്ലാതെ!”
“മിസ്റ്റര്‍ ഷെല്ലി അലെക്സ്!”
അതെ കോപതീവ്രതയില്‍ അവള്‍ തിരിച്ചടിച്ചു.
“എന്താണ് എന്നിലെ മര്യാദയില്ലായ്മ? ഒന്നറിഞ്ഞാല്‍ കൊള്ളാം. നിങ്ങള്‍ എന്നോട് ചോദിച്ചു, ഫ്രീയാണോ? ഞാന്‍ പറഞ്ഞു, അതെ. എന്നോട് സംസാരിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നറിഞ്ഞു അതില്‍ താല്‍പ്പര്യമില്ല എന്ന്‍ പറഞ്ഞു. ഇതില്‍ ഏതാണ് മര്യാദകേട്?”
ഷെല്ലി ദേഷ്യം നിയന്ത്രിച്ചു.
“മര്യാദകേട് എന്താണെന്ന് ഞാന്‍ പറയാം,”
അവളില്‍ കോപം ജ്വലിക്കുകയാണ്. അപ്പോഴേക്കും ഏതാനും കുട്ടികള്‍ അവര്‍ക്ക് ചുറ്റും കൂടി.
“പരിചയമില്ലാത്ത സ്ത്രീകളെ എടീ പോടീ എന്നൊക്കെ വിളിക്കുന്നതാണ് മര്യാദയില്ലായ്മ. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ സംസ്ക്കാരമില്ലാത്തവരാണെന്നുള്ള മുന്‍ വിധിയാണ് മര്യാദയില്ലായ്മ. നിങ്ങളൊക്കെ പ്രസംഗിക്കുന്ന വിപ്ലവവും സോഷ്യലിസവും ഒക്കെ വെറും വാചകമടി മാത്രമാണ് എന്ന്‍ മനസ്സിലായി. അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ താഴ്ന്നവരാണ് എന്ന ഒരു കാഴ്ച്ചപ്പാട് ഒരു വിപ്ലവപ്പാര്‍ട്ടിയിലെ നേതാവിനുണ്ടാവില്ല,”
കുട്ടികള്‍ വീണ്ടും ചുറ്റും കൂടുകയാണ്.
മിനി ഷെല്ലിയെ തീപാറുന്ന കണ്ണുകളോടെ നോക്കി.
“അളിയാ, ഷെല്ലി, എന്താ പ്രശ്നം?”
ആരോ ഒരാള്‍ ചോദിക്കുന്നത് ഷെല്ലി കേട്ടു.
അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

******************************************

മീറ്റിംഗ് തുടങ്ങുവാന്‍ ഏതാനും മിനിട്ടുകള്‍ കൂടി ബാക്കിയുണ്ട്. പ്രിന്‍സിപ്പാള്‍ എത്തിച്ചേര്‍ന്നാലുടന്‍ കാര്യപരിപാടികള്‍ ആരംഭിക്കും. കാര്യപരിപാടി എന്ന്‍ പറഞ്ഞാല്‍ മറ്റൊന്നുമില്ല, നന്ദകുമാറിനെതിരെയുള്ള മീറ്റിംഗ് ആണ് ഇത്. അതിന് എന്തിനാണ് കോളേജ് യൂണിയനെ പങ്കെടുപ്പിച്ചതെന്ന്‍ ഷാരോണിന് മനസ്സിലായില്ല. വിദ്യാര്‍ഥി യൂണിയനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ രഘുറാം സംഗീതും പിന്നെ ജനറല്‍സെക്രട്ടറിയായ താനും.
പ്രിന്‍സിപ്പാള്‍ ഫാദര്‍ മാത്യു മൂലെക്കാട്ടിലും സ്റ്റാഫ് സെക്രട്ടറി ഗണിത വിഭാഗത്തിന്‍റെ തലവന്‍ ഡോക്ടര്‍ സദാനന്ദനും സ്റ്റാഫ് ജോയിന്‍റ് സെക്രട്ടറി സിസ്റ്റര്‍ അമലയും പ്രവേശിച്ചു. എന്നിട്ടും നന്ദകുമാര്‍ സാര്‍ വരാത്തത് എന്ത്കൊണ്ട്? ഷാരോണ്‍ സ്വയം ചോദിച്ചു. ഇനി സാര്‍ മീറ്റിംഗില്‍ പങ്കെടുക്കാതിരിക്കുമോ? അവള്‍ക്ക് സംശയമായി.
പെട്ടെന്ന്‍ മീറ്റിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന മിനിറ്റില്‍ നന്ദകുമാറിന്‍റെ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും ഒരേസമയം അയാളെ നോക്കി. നീണ്ടു വളര്‍ന്ന താടിയും മുടിയും മുഷിഞ്ഞ അലക്കാത്ത ചാരനിറമുള്ള ഖദര്‍ ജൂബ്ബയും കറുത്ത ജീന്‍സും. ആകെപ്പാടെ ഒരു ഹിപ്പി ബൊഹീമിയന്‍ വേഷം.
അധ്യാപകരില്‍ പകുതിയിലേറെപ്പേരും അയാളെ പുച്ഛത്തോടെയും അവജ്ഞതയോടെയും നോക്കുന്നത് ഷാരോണ്‍ കണ്ടു. അയാളാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ അലക്ഷ്യമായി ആളുകളില്ലാത്ത ഒരിടത്തിരുന്ന്‍, കൈയ്യിലുണ്ടായിരുന്ന ഒരിംഗ്ലീഷ് മാസിക വിടര്‍ത്തി വായിക്കാന്‍ തുടങ്ങി.
“അപ്പോള്‍ മീറ്റിംഗ് തുടങ്ങാം; അല്ലേ?”
പ്രിന്‍സിപ്പാള്‍ എല്ലാവരെയും നോക്കി ചിരിച്ചു. മുമ്പിലിരിക്കുന്നവര്‍ അതംഗീകരിച്ചുകൊണ്ട് തലകുലുക്കുകയും പുഞ്ചിരിക്കുകയും ചെയ്തു.
“ഇന്നത്തെ മീറ്റിംഗ് ഇവിടെ നമ്മള്‍ ചേര്‍ന്നിരിക്കുന്നത് സെയിന്‍റ് മേരീസിലെ ഒരധ്യാപകനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.”
സ്റ്റാഫ് സെക്രട്ടറി ഡോക്ടര്‍ സദാനന്ദന്‍ എഴുന്നേറ്റു സദസ്സിനെ നോക്കിപ്പറഞ്ഞു.
“ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ അധ്യാപകനായ മിസ്റ്റര്‍ നന്ദകുമാറിനോട്‌ പ്രിന്‍സിപ്പാളും സ്റ്റാഫ് കമ്മിറ്റിയും കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അതിനോട് അദ്ദേഹം പൂര്‍ണ്ണമായും സഹകരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നു.”
നന്ദകുമാര്‍ അപ്പോഴും വായന തുടര്‍ന്നു. ഹാളില്‍ കൂടിയിരിക്കുന്ന സഹപ്രവര്‍ത്തകര്‍ തന്നെ നോക്കുന്നതോ അടക്കം പറയുന്നതോ അയാള്‍ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
“മിസ്റ്റര്‍ നന്ദകുമാര്‍,”
പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു മൂലേക്കാട്ടില്‍ ശബ്ദമുയര്‍ത്തി. നന്ദകുമാര്‍ മാഗസിനില്‍ നിന്ന്‍ ശ്രദ്ധതിരിച്ച് അദ്ധേഹത്തെ നോക്കി.
“യെസ്,”
നന്ദകുമാര്‍ വികാരഹീനനായി പ്രതികരിച്ചു.
“സ്റ്റാഫ് കമ്മിറ്റിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്,”
“ചോദിക്കാം,”
ഹാള്‍ പെട്ടെന്ന് നിശബ്ദമായി. ഒരില വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. എല്ലാവരുടെയും കണ്ണുകള്‍ പ്രിന്സിപ്പാളില്‍ തറഞ്ഞു.
“നിങ്ങള്‍ മദ്യപിച്ച് കോളേജില്‍ വരാറുണ്ടോ?”
“ഉണ്ട്,”
നന്ദകുമാറിന്‍റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു.
എല്ലാവരും അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി. എതിര്‍പ്പും വിയോജിപ്പുമായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അസാധാരണമായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള അയാളുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു.
“നിങ്ങള്‍ പുകവലിച്ചുകൊണ്ട് ക്ലാസ് എടുത്തിട്ടുണ്ടോ?”
പ്രിന്‍സിപ്പാളില്‍ നിന്ന്‍ അടുത്ത ചോദ്യം വന്നു.
“ഉണ്ട്,”
വീണ്ടും അക്ഷോഭ്യമായ, നിര്‍വ്വികാരവും ശാന്തവുമായ ഉത്തരം.
“ധിക്കാരി!”
ഇംഗ്ലീഷ് വിഭാഗത്തിലെ സംഗീത ഹിന്ദിയിലെ രമാ ദേവിയോട് അടക്കം പറയുന്നത് ഷാരോണ്‍ കേട്ടു.
“വലിച്ചും കുടിച്ചും കുളിക്കാതേം നനയ്ക്കാതേം ക്ലാസ്സില്‍ വന്നാല്‍ ഷേക്സ്പിയര്‍ ആയെന്നാ വിചാരം!”
“വലിയ ബുദ്ധിജീവി ആണെന്നാ ധാരണ!”
പിമ്പില്‍ നിന്ന്‍ വേറൊരു കമന്റ്റ് അവള്‍ കേട്ടു.
“എന്ത് ബുദ്ധിജീവി? ഷോ കാണിക്കുന്നു! അല്ലാതെന്താ?”
“സ്റ്റാഫ് എന്ത് പറയുന്നു?”
പ്രിന്‍സിപ്പാള്‍ ചോദിച്ചു.
ഹാളില്‍ കൂടിയിരുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
“എന്ത് പറയാന്‍?”
ഇക്കണോമിക്സ്‌ വിഭാഗത്തിലെ രാജശേഖരന്‍ എഴുന്നേറ്റു.
“സമൂഹത്തിന്‍റെ മുമ്പിലും വിദ്യാര്‍ഥികളുടെ മുമ്പിലും മാതൃകയാകേണ്ട ഒരധ്യാപകന്‍ അതിനു വിരുദ്ധമായി പെരുമാറുമ്പോള്‍ കോളേജും സ്റ്റാഫ് കമ്മിറ്റിയും സാധാരണ എന്താ ചെയ്യുക? നടപടി എടുക്കണം! അല്ലാതെന്താ?”
എല്ലാവരും നന്ദകുമാറിനെയും പ്രിന്‍സിപ്പാളിനെയും മറിമാറി നോക്കി. നിശബ്ദതയുടെ ആ ഇടവേളയില്‍ പെട്ടെന്ന്‍ നന്ദകുമാര്‍ എഴുന്നേറ്റു.
“ഈ മീറ്റിംഗ് എന്നെ വേദപാഠം പഠിക്കിപ്പിക്കാന്‍ കൂടിയതാണ് എന്ന്‍ ഞാന്‍ അറിഞ്ഞില്ല,”
അയാള്‍ തന്‍റെ സഹപ്രവര്‍ത്തകരെ മൊത്തത്തില്‍ ഒന്ന്‍ നോക്കിയതിന് ശേഷം പറഞ്ഞു.
“നന്നാകാനൊന്നും എന്നേക്കൊണ്ട് ഒക്കുകേല. അതുകൊണ്ട് നിങ്ങള്‍ക്ക് ഫ്രീയായി ആക്ഷനെടുക്കാം. സസ്പെന്‍ഷനോ ടെര്‍മിനേഷനോ എന്ത് വേണേലും,”
അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.
“നന്ദകുമാര്‍ സാറിന്‍റെ ചോര കാണാനുള്ള പൂതി മനസ്സില്‍ വെച്ചാല്‍ മതി,”
പെട്ടെന്ന്‍ ഘനഘംഭീരമായ ഒരു ശബ്ദം ഹാളില്‍ ഉയര്‍ന്നു. എല്ലാവരും തിരിഞ്ഞുനോക്കി. വാതിക്കലോളമെത്തിയ നന്ദകുമാറും.
“എബി സാര്‍!”
ഷാരോണ്‍ മന്ത്രിച്ചു.
“എബി സ്റ്റീഫന്‍ സാര്‍,”
പുരികം ചുളിച്ച് അയാള്‍ പ്രിന്‍സിപ്പാളിനെയും സ്റ്റാഫ് സെക്രട്ടറിയെയും നോക്കുകയാണ്. ഫിസിക്കല്‍ ട്രെയിംനിംഗ് ഡിപ്പാര്‍ട്ട്മെന്റ്റിലേ എബി സ്റ്റീഫന്‍ ഐ പി എസ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്.
“പ്രിന്‍സിപ്പലിനോ സ്റ്റാഫ് കമ്മിറ്റിയ്ക്കോ നന്ദകുമാര്‍ സാറിന്‍റെ മേല്‍ ആക്ഷന്‍ എടുക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്?”
കാര്‍ക്കശ്യം നിറഞ്ഞ അയാളുടെ സ്വരം ഹാളില്‍ നിറഞ്ഞു.
“സെക്കണ്ട് ഇയര്‍ പോളിറ്റിക്സിലെ ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ഒരു മാന്യദേഹം അധ്യാപനായി ഇവിടെ തുടരുന്നുണ്ട്. ക്വസ്റ്റ്യന്‍ പേപ്പര്‍ ചോര്‍ച്ചക്കേസില്‍ കോടതി വിധി കാത്തിരിക്കുന്ന ഒരു മാതൃകാധ്യാപകനും ഇവിടെ ആസനം ചൊ റിഞ്ഞിരിപ്പുണ്ട്. ഈ രണ്ടു മാന്യദേഹങ്ങളും ഇപ്പോഴും ഈ കോളേജില്‍ തുടരാമെങ്കില്‍ ഏത് മാനദണ്ഡമുപയോഗിച്ച് നിങ്ങള്‍ മിസ്റ്റര്‍ നന്ദകുമാറിനെതിരെ ആക്ഷനെടുക്കും മിസ്റ്റര്‍ പ്രിന്‍സിപ്പാള്‍?”
“മിസ്റ്റര്‍ അല്ല, എബീ, ഫാദര്‍,”
പ്രിന്‍സിപ്പാള്‍ വിഷണ്ണനായി എബിയെ തിരുത്താന്‍ ശ്രമിച്ചു.
“എന്ത് കുന്തവെങ്കിലുമാകട്ടെ, ചോദിച്ചേന് സമാധാനം പറ,”
പ്രിന്‍സിപ്പാലോ സ്റ്റാഫ് സെക്രട്ടറിയൊ ഒന്നും മിണ്ടിയില്ല.
ഷാരോണ്‍ എഴുന്നേറ്റു.
സ്റ്റുഡന്‍റ്റ്സ് കൌണ്‍സില്‍ അംഗമാണ്. സര്‍വ്വോപരി മുഖ്യമന്ത്രിയുടെ മകളാണ്. അവളുടെ വാക്കുകള്‍ കോളേജ് വിലവെക്കുമെന്ന്‍ ഹാളില്‍ കൂടിയിരിക്കുന്നവര്‍ക്കറിയാം.
“സാര്‍, മേ ഐ?”
അവള്‍ എബിയെ നോക്കി.
പറയൂ എന്ന അര്‍ത്ഥത്തില്‍ എബി അവളുടെ നേരെ കണ്ണുകള്‍ കാണിച്ചു.
“സാര്‍, ഫാദര്‍…”
അവള്‍ പറഞ്ഞുതുടങ്ങി.
“നന്ദകുമാര്‍ സാറിനെതിരെ ഒരു വിദ്യാര്‍ഥിയും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. മാത്രമല്ല സാറിന്‍റെ ഒരു ക്ലാസ് പോലും ആരും സ്കിപ് ചെയ്യാറുമില്ല. ഇന്ത്യടുഡേ മാഗസിനില്‍ ആര്‍ട്ട് വിഭാഗത്തില്‍ ‘സിനിക്’ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതുന്നയാള്‍ നമ്മുടെ നന്ദകുമാര്‍ സാര്‍ ആണ്. അതിവിടെ പലര്‍ക്കും അറിയിലെങ്കിലും…”
വാതില്‍ക്കല്‍ നിന്ന്‍ നന്ദകുമാര്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചു.
ഇംഗ്ലീഷിലെ സംഗീതയുടെ മുഖം വിസ്മയം കൊണ്ട് വിടര്‍ന്നു. ഭഗവാനേ, എന്തായീ കുട്ടി പറയുന്നെ, താന്‍ സ്ഥിരം വായിക്കുന്ന, വായിച്ച് ആരാധന കയറിയ ‘സിനിക്ക്’ എന്ന കോളമിസ്റ്റ് നന്ദകുമാര്‍ സാര്‍ ആണോ? എത്രയോ തവണ താന്‍ ആ ലേഖനങ്ങള്‍ റഫര്‍ ചെയ്തിരിക്കുന്നു, ക്ലാസ്സെടുക്കാന്‍!
സംഗീതയ്ക്ക് കുറ്റബോധം തോന്നി.
അവള്‍ വാതില്‍ക്കല്‍ നിന്ന നന്ദകുമാറിനെ നോക്കി.
പിന്നെ തന്‍റെ സഹപ്രവര്‍ത്തകരെയും.
ഷാരോണില്‍ നിന്നറിഞ്ഞ പുതിയ വാര്‍ത്തയുടെ പ്രഭാവലയത്തിലാണ് പലരുമെന്ന്‍ അവള്‍ കണ്ടു.
“ഷാരോണ്‍,”
എബി അവളെ നോക്കി.
“ഇന്നത്തെ കാലത്ത് വിദ്യാര്‍ഥികള്‍ പല കാര്യങ്ങളും അധ്യാപകരെ പഠിപ്പിക്കേണ്ടിവരും. പക്ഷെ പ്രയോജനമൊന്നുമില്ല. പഠിക്കത്തില്ല. അധ്യാപകരല്ലേ? അവര്‍ക്ക് പഠിപ്പിക്കാനല്ലേ അറിയാവൂ…”
അയാള്‍ പരിഹാസത്തോടെ മുമ്പിലിരിക്കുന്ന തന്‍റെ സഹപ്രവര്‍ത്തകരെ നോക്കി.
“അത് കൊണ്ട് ഒരു കാര്യം പറയാനാ ഞാന്‍ ആഗ്രഹിക്കുന്നെ,”
അയാള്‍ തുടര്‍ന്നു.
“നന്ദകുമാര്‍ സാര്‍ ഇവിടെ തുടരും. ഇനി ആര്‍ക്കെങ്കിലും ചൊറിച്ചില്‍ വല്ലാതങ്ങ് കൂടുവാണേല്‍…”
അയാള്‍ ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി.
“ഈ കൈ ട്രാക്ക് വരയ്ക്കാനും ബാറ്റ് പിടിക്കാനും മാത്രവല്ല എന്ന്‍ ചിലരെ ഞാന്‍ മനസ്സിലാക്കിത്തരും!! എബിയാ പറയുന്നേ. എബി സ്റ്റീഫന്‍!!!”
അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു.
വാതിക്കല്‍ നിന്നിരുന്ന നന്ദകുമാറിനെ നോക്കി പുഞ്ചിരിച്ചു.
“സാര്‍ ക്ഷമിക്കണം,”
എബി നന്ദകുമാറിനോട്‌ പറഞ്ഞു.
“കല്ലെറിയാനും നടയടിക്കാനും യോഗ്യതയുള്ള എത്ര പുണ്യാളന്‍മാര് ആ കൂട്ടത്തിലൊണ്ട് എന്നൊന്നറിയാന്‍…”

Leave a Reply

Your email address will not be published. Required fields are marked *