സ്ത്രീധനം – 1

മലയാളം കമ്പികഥ – സ്ത്രീധനം – 1

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ, പതിവിലും മൂന്ന് മണിക്കൂർ ലേറ്റ്. തലേന്ന് ചെന്നൈയിൽ നിന്നും രാത്രി 9 മണിക്ക് കയറിയതാണ്. മഴയും സിഗ്നൽ കിട്ടാൻ പലയിടത്തും കാത്തുനിന്നതും ഒക്കെയാൺ ലേറ്റാകാൻ കാരണം. അങ്കമാലിയിൽ ഇറങ്ങിയതും, ഒരു ഓട്ടോ പിടിച്ച് പ്രൈവറ്റ് ബസ് സാൻഡിൽ എത്തി. പിന്നെ അവിടെ നിന്നും കോതമംഗലം വഴി അടിമാലിയിൽ എത്തിയപ്പോൾ സമയം വൈകീട്ട് അഞ്ചുമണി. തണുത്ത കാറ്റിനു പുറമെ അ ചെറിയ മഴ ചാറ്റലും, ഹെർക്കുലീസ് റം മൂന്ന് ഫുൾ ബോട്ടിൽ ബാഗിലുണ്ട്. പക്ഷെ, കഴിക്കാൻ നിവർത്തിയില്ല. പണ്ടൊക്കെ…. കുപ്പി കൈയ്യിലുള്ളപ്പോൾ, എത് ഹോട്ടലിൽ ചെന്നാലും കഴിക്കാൻ സമ്മതിക്കുമായിരുന്നു. പക്ഷെ…അവിടെ നിന്നും ആഹാരം എന്തെങ്കിലും കഴിക്കണമെന്ന് മാത്രം. ഇന്ന് സ്ഥിതി അതല്ല. ഒരു ഹോട്ടലുകാരും അവിടെ ഇരുന്ന് അടിക്കാൻ സമ്മതിക്കില്ല. പിന്നെ രാജാക്കാടിലേക്കുള്ള ബസ്സ് നോക്കിയപ്പോൾ, അര മണിക്കുർ കഴിഞ്ഞ്.

അതുകൊണ്ട്, അടിമാലി ടൗണിൽ തന്നെയുള്ള ഒരു ബാർ ഹോട്ടലിൽ കയറി. മൂന്ന് ലാർജ് ഹെർക്കുലീസ് റം അകത്താക്കി. മിലിട്ടറിയിൽ കിട്ടുന്ന ഒർജിനൽ സാധനമല്ലാ എന്ന് ഒരു പെഗ് അടിച്ചപ്പോഴെ തോന്നി. എന്ത് പണ്ടാരം വേണമെങ്കിലും ആയിക്കോട്ടെ… എന്ന് കരുതി.. കഴിച്ചു. പിന്നെ നല്ല ചൂടുള്ള പൊറോട്ടയും, ബീഫ് കറിയും.

പിന്നെ രാജകാട്ടിലേക്കുള്ള ബസ്സിൽ കയറി അവിടെ ഇറങ്ങി പിന്നെ ഒരു ഓട്ടോ വിളിച്ചു. ഏതാണ്ട് 6 1/2 ആയപ്പോൾ വീട്ടിലെത്തി. എന്നെ പ്രതീക്ഷിച്ചുകൊണ്ട്, എന്റെ അമ്മയും, ചേച്ചിയും വീട്ടിൽ ഉണ്ടായിരുന്നു.

“നീ എന്താ…വൈകിയത്. നീ ഉച്ചക്ക് എത്തും എന്നു കരുതി, നിനക്ക് ഇഷ്ടപ്പെട്ട… മാമ്പഴ പുളിശ്ശേരിയും, ചെമ്മീൻ വറുത്തതും ഒക്കെ ഉണ്ടാക്കി ഞങ്ങൾ കാത്തിരുന്നു.”

“അമ്മേ… ട്രെയിൻ ലേറ്റ് ആയിരുന്നു. വന്നതും ഒരു സ്ട്രോങ്ങ് ചായ കുടിച്ച് ഞാൻ കുളിക്കാൻ കയറി കുളിച്ചു . വെള്ളത്തിനു നല്ല തണുപ്പ്.”

ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലാ അല്ലെ…ഞാൻ രവികുമാർ…

എന്നെ എല്ലാവരും രവി എന്നു വിളിക്കും. 27 വയസ്സ് കഴിഞ്ഞു. മിലിട്ടറിയിൽ ആൺ ജോലി. ഡിഫൻസിൽ കയറിയിട്ട് ഇപ്പോൾ വർഷം 5 കഴിഞ്ഞു. ആദ്യ പോസ്റ്റിങ്ങ് ബീഹാർ, ഒരു വർഷം കഴിഞ്ഞപ്പോൾ ഒറീസ്സ. പിന്നെ രണ്ടു വർഷം ഒറീസ്സയിൽ ആയിരുന്നു. നെൽപ്പാടങ്ങൾക്ക് പുറമെ കപ്പലണ്ടിയും, സോയബീനും, കരിമ്പും, തെങ്ങും ഒക്കെ ഇഷ്ടം പോലെ വിളയുന്ന നാട്. പെണ്ണുങ്ങൾക്കൊക്കെ നല്ല നിറം. പിന്നെ ട്രാസ്ഫർ ആയി ചെന്നെ. എല്ലാം അണ്ണാച്ചി പെണ്ണുങ്ങൾ. ഇടക്കും തലക്കും വെളുത്ത സുന്ദരികളായ തമിഴ് പെണ്ണുങ്ങളെ കാണാമെങ്കിലും, ഭൂരിപക്ഷത്തിൻറെയും നിറം – കറുപ്പ്. ഭർത്താക്കന്മാരോ തനി പാണ്ടികളും, കുളിയൊക്കെ കഴിഞ്ഞ് അമ്മയും ചേച്ചിയും അറിയാതെ എന്റെ റൂമിൽ വന്ന് ബാഗിൽ നിന്നും ഒരു കുപ്പി എടുത്ത് രണ്ട് ലാർജ് ആദ്യമേ തന്നെ അകത്താക്കി. പിന്നെ ഒരു സിഗരറ്റും വലിച്ച് പുറത്ത് വന്ന് അന്നത്തെ മലയാള മനോരമ പത്രം എടുത്ത് നിവർത്തി വായിക്കാൻ തുടങ്ങി.
കുറേ കാലത്തിനുശേഷമാൺ ഒരു മലയാള മനോരമ പത്രം കാണുന്നത്. ചെന്നൈയിലും മലയാള മനോരമ കിട്ടുമെങ്കിലും, അതിനു വെളിപ്പിനെ തന്നെ പോകണം. മിലിട്ടറി ക്യാമ്പിൽ നിന്നും അങ്ങിനെയൊന്നും നമ്മുടെ ഇഷ്ടത്തിനു പുറത്ത് പോകാൻ പറ്റില്ല.

ചേച്ചിയുടെ ഭർത്താവ് ഗൾഫിലാണ്. ഒരേ ഒരു കുട്ടി. അവനാണെങ്കിലോ, അഞ്ചിൽ പഠിക്കുന്നു. ജന്മം ചെയ്താൽ, ചേച്ചി, അളിയൻ വീട്ടിൽ നിൽക്കില്ല. അമ്മായിഅമ്മ അത്ര കേമിയാണേ. തൊട്ടതിനും, പിടിച്ചതിനുമൊക്കെ അവളെ ചീത്ത പറയും. അവളുടെ അമ്മായിയമ്മ – കഴുവേറിടെ മോൾ..ആ തള്ള പറഞ്ഞ സ്ത്രീധനം (25 പവനും, ഒരു ലക്ഷം രൂപയും, ആ തള്ളയുടെ അണ്ണാക്കിൽ തള്ളിയിട്ടാ, പെങ്ങളുടെ വിവാഹം നടത്തികൊടുത്തത് (അവരുടെ ഭർത്താവ് എന്നു പറയുന്ന കോന്തൻ – വിശ്വനാഥൻ നായർ – അവനെ കൊള്ളാഞ്ഞിട്ടാണല്ലോ, അവൾ ഇത്രക്കും കേമിയായത്). ചേച്ചി, ഭർത്താവിൻറെ വീട്ടിൽ പോകുന്നത്, അളിയൻ നാട്ടിൽ വരുന്ന സമയത്ത് മാത്രം. അളിയനാണെങ്കിലൊ അമ്മയെ പേടിയും.

ജോലിക്ക് കയറി വർഷം അഞ്ചായെങ്കിലും, ആദ്യമായിട്ടാ രണ്ടു മാസത്തെ ലീവിനു വരുന്നത്. ഇതിനു മുൻപ് രണ്ടുപ്രാവശ്യം രണ്ടാഴ്ചത്തെ വീതം ലീവിൽ വന്നിരുന്നു ഒന്ന് ചേച്ചിയുടെ വിവാഹത്തിനും മറ്റൊന്ന് അച്ചൻ അമ്മ മരിച്ചപ്പോഴും.

ഈ പ്രാവശ്യം എന്റെ അടുത്ത കൂട്ടുകാരനും, ഒന്നാം ക്ലാസ്സ് മുതൽ പത്തുവരെ പഠിച്ച ദേവൻ കല്യാണം ഏതായാലും കൂടാൻ സാധിക്കും. അവന്റെ കല്യാണം നവംബർ 30 തിങ്കളാഴ്ച രാവിലെ പത്തരക്കും – പതിനൊന്നുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ രാജാകാടിനടുത്തുള്ള എൻ, ആർ. സിറ്റിയിലെ ഒരു സ്കൂളിൽ വെച്ച്. ഒന്നിച്ചു പഠിച്ച പല കൂട്ടുകാരുടെയും കല്യാണങ്ങൾക്ക് പട്ടാളത്തിലായിരുന്നതുകൊണ്ട് എനിക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല.

“എടാ, രവി… നിന്റെ കൂടെ പഠിച്ച പലരും ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒന്നും, രണ്ടും കുട്ടികളായി സുഖമായി ഇവിടൊക്കെ തന്നെ കഴിയുന്നു. നിനക്കാണെങ്കിലോ, അതിനെ കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോൾ പറഞ്ഞാലും വരട്ടെ…. കുറച്ചു കൂടി കഴിയട്ടെ എന്നു പറയും,”
“അമ്മേ…. കല്യാണം കഴിഞ്ഞാൽ ഭാര്യയെ ഇവിടെ നിർത്തി പോകാൻ പറ്റുമോ. അവിടെ ഒരു ക്വാർട്ടേഴ്സ് കിട്ടട്ടെ. ചെന്നൈയിൽ വന്നതും ഞാൻ അപേക്ഷ കൊടുത്തതാ. പക്ഷെ അവിടെ സീനിയോറിറ്റി അനുസരിച്ചേ ക്വാർട്ടേഴ്സസ് അനുവദിക്കൂ. അങ്ങിനെ ഒരു പക്ഷെ കിട്ടാറാവുമ്പോൾ ഞാൻ പറയാം. അപ്പോൾ എനിക്ക് വേണ്ടി അമ്മ ഒരു പെണ്ണിനെ അന്വേഷിച്ചാൽ മതി.”

പിറ്റേന്ന് രാവിലെ ഞാൻ കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ദേവന്റെ വീട്ടിൽ ചെന്നു. അവൻ രാജാക്കാട് സെൻററിൽ ഒരു ഡ്യൂട്ടി പെയ്ഡ് കട നടത്തുകയാ. എന്നെ കണ്ടതും, കട ന അവിടെയുള്ള പയ്യനെ ഏൽപ്പിച്ച് എന്നേയും വിളിച്ചുകൊണ്ട്, അവന്റെ വീട്ടിൽ ചെന്നു. അവിടെ ചെ വെച്ച്, അവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെ ഫോട്ടോ കാണിച്ചു. നല്ല വട്ട മുഖവും, നെറ്റിയിൽ ചന്ദനക്കുറിയും, മുടി മാറിലേക്കിട്ട്, അതിൽ ഒരു തുളസി കതിരും ചൂടി നിൽക്കുന്ന ഒരു സുന്ദരി കുട്ടി. പേർ സുനിത. വയസ്സ് 19 കഴിഞ്ഞു. കുട്ടി ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയറിനു പഠിക്കുന്നു. അച്ഛനില്ലാത്ത കുട്ടിയാ, അമ്മയും മകളും മാത്രമേ വീട്ടിലുള്ളു, അമ്മ ടീച്ചറാണ്.

“സുന്ദരിയാണല്ലോ ദേവാ….നീ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി.”

“പക്ഷെ, രവി എനിക്ക് ഈ കല്യാണത്തോട് അത്ര താൽപ്പര്യമില്ല. നിനക്കറിയാലോ, ഞാനും ആലിസുമായുള്ള ബന്ധം, എനിക്കാണെങ്കിൽ, അവളെ ഉപേക്ഷിക്കാനും വയ്യാ. ഇനി ഞാൻ അവളെ മറന്ന് സുനിതയെ കെട്ടിയാൽ അവൾ തൂങ്ങി ചാകുമെന്നാ പറയുന്നത്. പക്ഷെ,എന്റെ അച്ചനും അമ്മയും ഞാൻ ഒരു അന്യമതത്തിലുള്ള പെണ്ണിനെ കെട്ടിയാൽ വിഷം കഴിച്ച് ഇ ആത്മഹത്യ ചെയ്യും എന്നാ പറയുന്നത്. ഞാൻ ആകെ കൺഫ്യൂഷനിലാ രവി, എത്ര ദിവസമായെന്നോ ഞാൻ ഒന്ന് സുഖമായി ഉറങ്ങിയിട്ട്. നീ ഒന്ന് പറ… ഞാൻ എന്താ ചെയ്യേണ്ടത്.”

Leave a Reply

Your email address will not be published. Required fields are marked *