മലയാളം കമ്പികഥ – മാന്ത്രിക തകിട് – 2
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വർണ വിസ്മയങ്ങളും നിഗൂഢതകളും നിറഞ്ഞ നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ഹൊറർ നോവൽ…..300 വർഷത്തെ പ്രതികാരം തീർക്കാൻ അവൾ വരുന്നു…….ഭാഗം രണ്ട് ഇതാ നിങ്ങള്ക്ക് മുന്നിൽ……….
രാമന് തന്റെ മിഴികൾ വിശ്വസിക്കാൻ ആയില്ല… “ദൈവമേ 3 മാസത്തിനു ശേഷം ഈ സ്റ്റേഷനിൽ ഇറങ്ങുന്ന ആദ്യത്തെ ആൾ…
രാമൻ അവൾക്കു നേരെ ചെന്ന് ചോദിച്ചു…..
“ബാഗ് തരു ഞാൻ പിടിക്കാം…”
ഒരു റെയിൽവേ പോർട്ടർ ആണ് എങ്കിലും വളരെ അവശനും ക്ഷീണിതനും ആയിരുന്നു രാമൻ…
എന്നാൽ വളരെ ഊർജ്ജസ്വലതയോടെ നിന്ന ആ പെൺകുട്ടി പുഞ്ചിരിച്ചോണ്ട് രാമനോട് ചോദിച്ചു… “രാമേട്ടന് എന്നെ മനസ്സിലായില്ലേ..? ഞാനാ കല്ല്യാണി പുല്ലൂർ മനക്കലെ ശേഖരൻ തിരുമേനീടെ കൊച്ചുമോൾ…”
രാമന്റെ മിഴികൾ അത്ഭുതതാൽ വിടർന്നു…” അയ്യോ എനിക്ക് ആളെ മനസിലായില്ല്യാ കുട്ട്യേ…?? വല്യ പെണ്ണായല്ലോ… മോൾ ഒറ്റക്കാനാണോ വന്നേ…?
“അതെ രമേട്ടാ…” കല്ല്യാണി ഊർജ്ജസ്വലതയോടെ മറുപടി പറഞ്ഞു…
“കല്ലു ചേച്ചീ…..” റെയിൽവേ പാലത്തിനു വശത്തുള്ള വയൽ വരമ്പിലൂടെ ഓടി വരികയായിരുന്നു ബാലുവും അശ്വതിയും…
ഓടി വന്നു മൂവരും തമ്മിൽ വാരിപുണർന്നു…
കല്ല്യാണി : “എടാ ബാലു നീ അങ്ങ് വളർന്നു വല്യ ചെക്കാനായല്ലോ… പൊടിമീശ ഒക്കെ വരുന്നുണ്ട്…”
ചിരിച്ചുകൊണ്ട് കല്യാണി ബാലുവിനെ കളിയാക്കി പറഞ്ഞു.
“കല്ലു വാ വിശേഷം ഒക്കെ വീട്ടിൽ ചെന്നിട്ടു ” ഇത്രേം പറഞ്ഞു കൊണ്ട് അശ്വതി കല്യാണിയുടെ കയ്യില്നിന്നും ബാഗും വാങ്ങി നടക്കാൻ ഒരുങ്ങി.
“ഹോ ഒരു വല്യമ്മ….” കല്ല്യാണി അസ്വതിയെ കളിയാക്കി കൊണ്ട് പറഞ്ഞു..
“നിക്കേടാ ഒരു മിനിറ്റ് ” കല്ല്യാണി തന്റെ പേഴ്‌സ് തുറന്നു അതിൽ നിന്നും 100 രൂപ രാമന് നൽകി. ആദ്യം ഒന്ന് മടിച്ചെങ്കിലും രാമൻ അത് വാങ്ങി കല്യാണിക്കു നന്ദി പറഞ്ഞു.
ഇളംകാറ്റിൽ ആടി ഉലയുന്ന നെല്ലോലകൾ ഇരുവശത്തും നിറഞ്ഞ അതിമനോഹരമായ വിശാലമായ നെൽവയൽ.. അങ്ങകലെ പച്ച കളറിൽ വാനം മുട്ടി നിൽക്കുന്ന മലനിരകൾ… വയലിന്റെ മധ്യഭാഗത്ത് ഇടയ്ക്കിടെ ഒന്നോ രണ്ടോ കരിമ്പനകൾ…..
ഏറ്റവും മുന്നിൽ ആയി ബാലുവും അതിനു പുറകിൽ നെല്ലോലകൾ തഴുകി കല്ല്യാണിയും ഏറ്റവും പുറകിൽ ബാഗും തോളിലേറ്റി അശ്വതിയും നടന്നു…..
ശക്തിയായി വീശിയ കാറ്റിൽ കല്ല്യാണിയുടെ പാറിപ്പറന്ന മുടിയിഴകൾ ആടിയുലഞ്ഞു…. തന്റെ മുഖത്തേക്കു വീണ മുടിയിഴകൾ അവൾ കൈകളാൽ മാടി ഒതുക്കി…
കൃത്യമായി പറഞ്ഞാൽ മലയാളി നർത്തകി മീര ശ്രീനാരായണന്റെ അതെ പകർപ്പ് ആയിരുന്നു കല്ല്യാണിയെ കാണാൻ…..
ബാംഗ്ലൂരിൽ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥി ആണ് അവൾ….
ഏറെ നേരം നടന്നു അവർ പുല്ലൂർ മനക്കലെ പടിപ്പുര വരെ എത്തി….
പടിപ്പുര വാതിൽ തള്ളിത്തുറന്ന കല്ല്യാണി ഒരു നിമിഷം സ്തംഭിച്ചു നിന്ന്…..
സിനിമയിൽ എല്ലാം താൻ കണ്ടിട്ടുള്ള വരിക്കാശ്ശേരി മന അത് പോലെ അതിനേക്കാൾ പ്രൗഢിയിൽ തന്റെ മുന്നിൽ നിൽക്കുന്നതായി അവൾക്കു തോന്നി…
വലതു കാൽ വച്ച് കല്ല്യാണി മനക്കലേക്ക് നടന്നു…….
“യാത്രയൊക്കെ സുഗായിരുന്നില്ലേ കുട്ട്യേ..?” ഉമ്മറത്ത് അവളേയും കാത്തുനിന്ന ശേഖരൻ തിരുമേനി ചോദിച്ചു…
“അതെ മുത്തച്ചാ….” വളരെ സന്തോഷത്തോടെ കല്ല്യാണി മറുപടി പറഞ്ഞു…..
“എന്നാൽ പോയി കുളിച്ചിട്ടു വന്നോളൂ….” സുഭദ്രയുടെ കയ്യിൽ നിന്നും തോർത്തും എണ്ണയും വാങ്ങി അശ്വതിയും കല്ല്യാണിയും കുളക്കടവിലേക്കു നടന്നു…. മുത്തച്ഛന്റെ നിർദ്ദേശ പ്രകാരം തേച്ചിയും തുളസിയും പറിക്കാൻ ബാലു അടുത്തുള്ള പറമ്പിലേക്കും നടന്നു…….
പ്രായം കൊണ്ട് അസ്വതിയേക്കാൾ മൂത്തതാണ് കല്ല്യാണി.. എങ്കിലും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്ന അവർ പരസ്പരം പേരാണ് വിളിക്കുന്നത്….
“സൂക്ഷിച്ചു കല്ലു സ്റ്റപ്പിൽ വഴുക്കലുണ്ടാവും..” അശ്വതി കല്ല്യാണിയെ ഓർമപ്പെടുത്തി…
“എന്ത് വല്യ കുളമാടി ഇത് ബാംഗ്ലൂരിലെ പൂള് ഒന്നും ഒന്നുമല്ല ഇതിന്റെ മുന്നിൽ…” ഇത്രേം പറഞ്ഞോണ്ട് അശ്വതി തന്റെ വസ്ത്രങ്ങൾ ഓരോന്നായി ഊരി….
