പ്രതാപൻ കല്യാണം കഴിക്കുന്നില്ല – 1 2

കോട്ടയം ജില്ലയിലെ ഒരുൾ നാട്. കോതകുളം അവിടെയാണെൻ്റെ താമസം, ഞാൻ പ്രതാപൻ വയസ് 30 ,പ്രത്യേകിച്ച് ജോലിയെന്ന് പറയാനൊന്നുമില്ല. വീട്ടിൽ കുറേ കൃഷിസ്ഥലമുണ്ട്, അവിടെ റബർ കൃഷിയും, കശുമാവിൻ തോട്ടവും, കൂടാതെ കുറച്ച് കന്നുകാലികളുമുണ്ട്. അവയെല്ലാം നോക്കി നടക്കുന്നു.

ഞാൻ എൻ്റെ 20 വയസിൽ ആരംഭിച്ച മദന കേളികളുടെ, ആദ്യാനുഭവങ്ങളുടെ ചില കഥകൾ നിങ്ങളുടെ ലഘു സന്തോഷത്തിനായി ഇവിടെ കുറിയ്ക്കാം.. വായിക്കുക ലൈക്ക് ചെയ്യുക, കമൻ്റിടുക എങ്കിൽ വീണ്ടും കഥകൾ വരും. ഇല്ലെങ്കിൽ എഴുതാൻ ഒരു മടുപ്പ് തോന്നും.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപുള്ള കാലം. വീട്ടിലെ പതിവ് പണികൾ കഴിഞ്ഞ് ഞാൻ കവലയിലേക്കിറങ്ങി,

പകൽ സമയം ഞങ്ങളുടെ ഗ്രാമത്തിലെ നാൽക്കവലയിലുള്ള മോഹനൻ ചേട്ടൻ്റെ തയ്യൽക്കടയിൽ പോയി വായിനോക്കിയിരിക്കുക എൻ്റെയൊരു ശീലമാണ്.

ഞങ്ങളുടെ ഗ്രാമത്തിൽ ആകെയുള്ള ഒരു പ്രമുഖ സ്ഥാപനം സർക്കാർ വിലാസം മൃഗാശുപത്രിയാണ്. അവിടെ ആകെയുള്ളത് ഒരു കമ്പൗണ്ടർ മാത്രമാണ്. ഡോക്ടർ വല്ലപ്പോഴും വരും.വരുന്നതും പോകുന്നതും ആരുമറിയുകയുമില്ല.

ജീവിതം അങ്ങനെ വിരസമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.മോഹനൻ ചേട്ടൻ്റെ തയ്യൽക്കടയിൽ അങ്ങേരുടെ ചില വെള്ളമടി കമ്പനിക്കാർ വരും ,അവർ വന്നാൽ രസമാണ് നാട്ടിലെ ചരക്കുകളുടെ അഴകളവുകൾ വർണ്ണിക്കുകയും, ഓരോരുത്തരും അവർക്കറിവുള്ള നാട്ടിലെ പ്രമാണിമാർ കള്ള വെടിക്ക് പോയ അനുഭവകഥകൾ പറയുകയും ഒക്കെയായി നല്ല പുകിലായിരിക്കും.

എനിക്ക് വീട്ടിൽ അഛനും ,അമ്മയും, ഒരു അനിയനുമുണ്ട്. അവൻ നാലാം ക്ലാസിൽ പഠിക്കുന്നു. അച്ഛൻ ഞങ്ങളുടെ പറമ്പിലും പാടത്തും കൃഷിപ്പണികൾ ചെയ്യും, അമ്മയും ഞാനും കന്നുകാലി പരിപാലനവും, മോര്, തൈര്, പാൽ എന്നിവയുടെ വിൽപ്പനയും അങ്ങനെ പോകുന്നു. അഛന് ഒരു നാൽപ്പത്തഞ്ച് വയസുണ്ട് അരോഗദൃഡഗാത്രൻ, വെയില് കൊണ്ട് കരുവാളിച്ച ശരീരം, അമ്മക്ക് നാൽപ്പത് വയസ് സാമാന്യം സുന്ദരിയാണ്. ആരുമൊന്ന് നോക്കിപ്പോകുന്ന നല്ല ഒത്ത ശരീരം….

ഒരു വെള്ളിയാഴ്ച ദിവസം വൈകിട്ട് ഞാനെൻ്റെ സൈക്കിളുമെടുത്ത് ഇറങ്ങി ഞങ്ങളുടെ നാട്ടിൽ നിന്നും നാല് കിലോമീറ്റർ പോയാൽ ഒരു ചെറിയ ടൗൺ ഉണ്ട് ,അവിടെ തിയേറ്റിൽ പടം മാറിയിരിക്കുന്നു. മോഹൻലാലിൻ്റെ ഇടിപ്പടം ,തീയേറ്ററിൽ കണ്ടാലേ ഒരു ഗുമ്മുള്ളൂ, മൊബൈലിലും ടീവി യിലൊന്നും സിനിമ കണ്ടാൽ ഒരു രസവുമില്ല, എനിക്കത് ഒട്ടുമിഷ്ടമല്ല.
അര മുക്കാൽ മണിക്കൂർ സൈക്കിൾ ചവിട്ടി തീയേറ്ററിൽ എത്തിയപ്പോൾ കഷ്ടകാലം അന്ന് പടമില്ല. തീയേറ്ററിലെ പ്രൊജക്റ്ററിന് എന്തോ കേട് .നന്നാക്കാൻ മെക്കാനിക്ക് വന്നിട്ടുണ്ട്. കുറച്ച് വെയിറ്റ് ചെയ്താൽ ശരിയാകുമെന്ന് കേൾക്കുന്നു. എന്നാൽ വെയിറ്റ് ചെയ്യാം .ഞാൻ തീരുമാനിച്ചു.

8 മണി വരെ ഞാനുൾപ്പടെ കുറേ പേർ കാത്തിരുന്നു. അപ്പോൾ തീയേറ്റർ മുതലാളി പ്രഖ്യാപിച്ചു.ഇന്ന് പടമില്ല പ്രൊജക്റ്റർ നന്നാക്കാൻ താമസമുണ്ട്. ഇന്ന് ശരിയാകുന്ന മട്ടില്ല.

ഞാൻ വീട്ടിലേക്ക് സൈക്കിൾ പറപ്പിച്ച് വിട്ടു. എൻ്റെ വീട്ടിലേക്ക് മെയിൻ റോഡിൽ നിന്ന് തിരിയുന്ന വഴിയിൽ കുറച്ചങ്ങോട്ട് ചെന്നാൽ സിറ്റിയിൽ ഹോട്ടൽ നടത്തുന്ന രാമൻ നായരുടെ വീടാണ്, വലിയ ഒരു പറമ്പിൽ രണ്ട് കെട്ടിടങ്ങൾ ഒന്ന് അവരുടെ വീട് ,ആ വീട്ടിൽ നിന്നും നൂറ് മീറ്റർ മാറി അവരുടെ ഒരു ഔട്ട് ഹൗസാണ്. കൃഷിപ്പണിയുണ്ടായിരുന്നപ്പോൾ പണി സാധനങ്ങളും, നെല്ലും വളവുമൊക്കെ സൂക്ഷിച്ചിരുന്ന ഒരു കെട്ടിടമാണ്. ഇപ്പോൾ അവിടെ മൃഗാശുപത്രിയിലെ കമ്പൗണ്ടർ കുര്യാക്കോസാണ് താമസം. ഞങ്ങളുടെ നാട്ടിൽ അങ്ങനെ വാടകവീടൊന്നുമില്ല.അതിനാൽ ദൂരെ എവിടെയോ ഉള്ള കുര്യാക്കോസിന് ഈ ഔട്ട് ഹൗസ് താമസത്തിന് കൊടുത്തിരിക്കുകയാണ്.

കുര്യാക്കോസ് ആളൊരു മുരടനാണ്.അങ്ങിനെ അധികമാരുമായും കമ്പനിയൊന്നുമില്ല. നമ്മുടെ പഴയ സിൽമാ നടൻ CI പോളിൻ്റെ ഒരു കട്ടുണ്ട്.ഒരു വലിയ കൊമ്പൻ മീശയും ,കരുത്തുറ്റ ശരീരവും, കറ കറാ ശബ്ദവും ,പണ്ടെങ്ങോ വന്ന മുഖക്കുരുക്കൾ പൊട്ടി ടാറിട്ട റോഡ് പോലെ പരുപരാന്നുള്ള മുഖവും, ക്രുദ്ധമായ നോട്ടവും.

Leave a Reply

Your email address will not be published. Required fields are marked *