ആനിക്കായി എന്തും
Aanikkayi Enthum | Author : Arthur Doyle
‘നിക്കട നായിൻ്റെ മോനെ’
ആൻ്റണിയുടെ ചവിട്ടുകൊണ്ടു തെറിച്ചു വീണ സിബി കൈയിൽ കിട്ടിയ ഉടുമുണ്ട് വാരിചുറ്റി ഓടി. അടികൊണ്ട് ചുവന്ന ആനിയുടെ മുഖത്തു വീണ്ടുമൊന്ന് നോക്കാൻ പറ്റിയില്ല. അപമാനവും ഭയവും നിറഞ്ഞ ആ ഓട്ടം, ഇതാ പത്തു വർഷം കടന്നു പോയിരിക്കുന്നു.
ഹൈദരാബാദിൽ നിന്നും ട്രെയിൻ കയറുമ്പോൾ സിബിയുടെ മനസ്സിലൂടെ ഓർമ്മകൾ ഒരു കൊള്ളിയാൻ പോലെ കടന്നു പോയി, തിളച്ചു നിന്ന ഇരുപതുകളുടെ മധുരവും കയ്പ്പും നിറഞ്ഞ നിമിഷങ്ങൾ.
കോളേജ് പഠനം എങ്ങിനെയോ പൂർത്തിയാക്കി നാട്ടിൽ ഒരു പണിയൊക്കെ അന്വേഷിച്ചു നടക്കുമ്പോൾ ആണ് കൂട്ടുകാരൻ ജോണി ബേക്കറി നടത്തുന്ന ആൻ്റണിയെ പരിചയപ്പെടുത്തുന്നത്. ആളൊരു പരമ ചെറ്റയാണെന്ന് പലരും പറഞ്ഞെങ്കിലും എന്നും വീട്ടിൽ നിന്നും പോക്കറ്റ് മണി വാങ്ങുന്ന ബുദ്ധിമുട്ട് ഓർത്തു എന്തെകിലും ആട്ടെ എന്ന് പറഞ്ഞു ആൻ്റണിക്ക് ഒപ്പം കൂടി.
എന്നും കുടിച്ചിട്ട് വന്ന് വാ തോരാതെ തെറി പറയുന്ന ഒരു ശുദ്ധ തെമ്മാടി, എതിർത്ത് പറയുന്നവനെ തലക്കടിക്കുന്ന ഒരു തനി ഗുണ്ട.
രാവിലെ ഒരു ഒൻപതു മണിയാകുമ്പോളെക്ക് ആൻ്റണിയുടെ വീട്ടിൽ എത്തി പലഹാരങ്ങൾ എടുത്ത് ബേക്കറിയിൽ എത്തിക്കണം. കാലത്തു തന്നെ ആ വീട്ടിൽ നല്ല തിരക്കാണ്, നിറയെ പണിക്കാർ, ടൗണിൽ മൂന്നിടത്തായി അയാൾക്ക് വേറെയും ബേക്കറികൾ ഉണ്ട്.
അങ്ങനെ ഒരു പതിവ് യാത്രയിൽ ആണ് സിബി ആ തിരക്കിനിടയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പലഹാരങ്ങൾ പാക്ക് ചെയ്യുന്ന ആ സ്ത്രീയെ കാണുന്നത്. റോസാപ്പൂവ് പോലെ തുടുത്ത കവിളുകൾ, സൗന്ദര്യം തുളുമ്പി നിൽക്കുന്ന മാറിടങ്ങൾ, ആരെയും കാമ പരവശരാക്കുന്ന നിതംബങ്ങൾ. സിബിയുടെ കൊതിനിറഞ്ഞ ആ നോട്ടം കണ്ടു ജോണി പറഞ്ഞു,
‘ ഡാ മതി വെള്ളമിറക്കിയത്, അത് ആന്റണിയുടെ കെട്ടിയോളാണ്, കൂടുതൽ നോക്കിയാൽ ഈ മുറ്റത്തു കിടന്നു ചാകേണ്ടി വരും’
പെട്ടെന്ന് കണ്ണ് വെട്ടിച്ചു മാറിയെങ്കിലും ആ രൂപം മനസ്സിൽ നിറഞ്ഞു നിന്നു. ലാവണ്ടർ നിറമുള്ള അവളുടെ സാരിയും, ഇറുക്കമുള്ള ആ ബ്ലൗസിൽ തുളുമ്പി നിന്ന മാറിടങ്ങളും അവന്റെ മനസ്സിൽ കുളിർ കാറ്റായി.
പലഹാരം എടുക്കാൻ വരുമ്പോൾ സിബി എന്നും കണ്ണ് വെട്ടിച് അകത്തേക്ക് നോക്കും, ഒരു യന്ത്രം പോലെ ചലിക്കുന്ന അവരുടെ കണ്ണുകളിൽ മാത്രം ഒരു നിർജീവത. പിന്നീട് ജോലിക്കാരികളുടെ ഏഷണി പറച്ചിലുകൾക്കിടയിൽ സിബി അവളുടെ കഥ കേട്ടു.
ആന്റണി അവളെ വിവാഹം കഴിക്കുമ്പോൾ അവർക്ക് പ്രായം പതിനെട്ടു. പലരും മോഹിച്ചിരുന്ന ആ മാലാഖയെ കെട്ടാൻ ആന്റണി വന്നപ്പോൾ പുറകെ നടന്നവർ പേടിച്ചൊളിച്ചു.
കടം വാങ്ങി മുടിഞ്ഞ അവളുടെ അപ്പൻ, ഒരു കെട്ട് നൊട്ടിനു മുൻപിൽ തൻ്റെ മകളെ ആന്റണിക്ക് കൈമാറി. ആരും കൊതിക്കുന്ന ആ സൗന്ദര്യം അവൻ വാങ്ങിയത് സ്നേഹം കൊണ്ടായിരുന്നില്ല, എല്ലാത്തിലും വലിയവൻ താനെന്ന് അഹങ്കാരം കൊണ്ട് മാത്രം.
ആന്റണിയെക്കുറിച് ധാരാളം കേട്ടിട്ടുള്ള ആനി പേടിച്ചാണ് അവനൊപ്പം പോയത്.
വർഷം മൂന്നായിട്ടും അവർക്ക് കുട്ടികൾ ഉണ്ടായില്ല. അതിന്റെ പേരിൽ ആനി ഏറ്റു വാങ്ങിയ പീഡങ്ങൾക്കു കണക്കില്ല. വര്ഷങ്ങളായി അവിടുത്തെ അടുക്കള ജോലിക്കാരി സിസിലി അടക്കം പറഞ്ഞു
‘ അവൻ്റെ പണ്ടേ പൊങ്ങത്തില്ല, പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒതുക്കത്തിൽ എന്നെ ഒന്ന് കളിക്കാൻ നോക്കിയതാ. ഒടുക്കം അവൻ കരഞ്ഞോണ്ട പോയെ. പിന്നെ എനിക്ക് ഒരു രണ്ടായിരം തന്നു ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചു.’
സിബിയുടെ അനക്കം കേട്ട അവർ കഥ പറച്ചിൽ നിർത്തി പണി തുടർന്നു.
വരാന്തയിൽ ഒരു മൂലക്കായി ചിന്തയിൽ മുഴുകി നിൽക്കുന്ന ആനിയുടെ അടുത്തെത്തി സിബി വിളിച്ചു-
‘ചേച്ചി ഈ പൊതി ആന്റണി തന്നതാ’
‘ അയ്യോ, ഇതെന്തിനാ എൻ്റെ കൈയി തരുന്നേ, മാനേജർ ഡേവിസിന് കൊടുത്തേക്ക്’
‘ ഡേവിച്ചായനെ ഇവിടെങ്ങും കണ്ടില്ല’
മടിയോടെ ആ പൊതി വാങ്ങുമ്പോൾ അവരുടെ കൈകൾ തമ്മിൽ ഉരസി. ഷോക്കേറ്റ പോലെ ആനി കൈ വലിച്ചു, ആ കണ്ണുകളിൽ എന്തോ ഒരു തിളക്കം. സിബിയും ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി. അവരുടെ കണ്ണുകൾ ഉടക്കി. ആനിയുടെ ചുണ്ടുകളിൽ ഒരു തുടിപ്പ് സിബി കണ്ടു. പെട്ടെന്നു സ്വബോധം വീണ്ടെടുത്ത ആനി അകത്തേക്കു പോയി.
