രതീഷിന്റെ തേരോട്ടം
Rathishinte Therottam | Author : Janvi
വീട്ടുജോലികൾ എല്ലാം കഴിഞ്ഞാൽ എന്തെങ്കിലും ചിന്തിച്ച് ഒറ്റയ്ക്ക് ഇരിക്കലാണ് രാധികയുടെ പതിവ്. അവൾ കടുത്ത സങ്കടക്കാരിയാണ്. അത് അവളുടെ ഒരു കുറ്റമായി കാണാനും പറ്റില്ല.
തുണ കൂട്ടിനില്ലാതെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഉള്ള പ്രയാസം അത് അനുഭവിച്ചവർക്ക് അല്ലേ അറിയൂ.. അവളുടെ ഭർത്താവ് വിദേശത്താണ് ഒരു മകനുണ്ട് അവൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.
പിന്നെ ഭർത്താവിന്റെ അമ്മയും കൂടെയുണ്ട്. അമ്മായിയമ്മ ആയകാലത്ത് അല്പം സ്ട്രോങ്ങ് ആയി നിന്നത് കാരണം അവൾ അമ്മായിയമ്മയുമായി കൂടുതൽ അടുക്കാറില്ല.. ഇപ്പോഴത്തെ കാലത്ത് എല്ലാവരും അമ്മായിഅമ്മയുമായി കമ്പനി കൂടി തമാശയും പറഞ്ഞത് ചിരിച്ചും കളിച്ചും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ രാധികയുടെ മനസ്സിൽ സങ്കടമാണ്.
പോരാത്തത് ഭർത്താവ് കൂടെയില്ലാത്തതും കൂടെ ആകുമ്പോൾ അവൾക്ക് ചിന്തിച്ചു ഒറ്റക്കിരിക്കൽ അല്ലാതെ വേറെ വഴിയില്ലല്ലോ.. അവളെ കല്യാണം കഴിച്ചു കൊണ്ടുവന്ന കാലം അവൾ ഇരുനിറം ആണെങ്കിലും അല്പം സുന്ദരിയായിരുന്നു. നല്ല മുഖ ഭംഗിയായിരുന്നു.. അവളുടെ ടെൻഷൻ കാരണം ഇന്ന് ആ ഭംഗിക്ക് കോട്ടം പറ്റി..
പക്ഷേ അവളുടെ ഭർത്താവ് നാട്ടിൽ വരുന്നതോടെ അവളുടെ മുഖം തെളിയും. ഭർത്താവ് ലീവ് കഴിഞ്ഞ് മടങ്ങിയാൽ ഒരു മാസത്തിനകം വീണ്ടും പഴയ പോലെ തന്നെ.. ഒന്നു ഇരുണ്ട് മെലിയുകയും ചെയ്യും.. ഇപ്പൊ അങ്ങേര് പോയിട്ട് രണ്ടു വർഷത്തോളമായി..
അങ്ങേരുടെ വരവും കാത്ത് അവൾ ജീവിതം തള്ളിനീക്കുകയാണ്.. ഓരോ ചിന്തയിൽ രാവിലെ അടുക്കളയിൽ ജോലി ചെയ്തിരിക്കെ മൊബൈൽ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ ഫോണിനടുത്തേക്ക് വേഗം ചെന്നു. ആ സമയത്ത് അവളെ ആരും വിളിക്കാറില്ലാത്തതാ..
അവളുടെ അമ്മയുടെ കോളാണ് അവൾ ധൃതിയിൽ ഫോൺ എടുത്തു..ചെറിയമ്മയുടെ മകൾ പ്രസവിച്ച വിവരമറിയിക്കാൻ വിളിച്ചതാണ് അമ്മ.. അതുകേട്ടതും രാധികക്ക് സന്തോഷമായി..
അവളുടെ സന്തോഷം പരാതികൾക്ക് നല്ലതുപോലെ അറിയാമായിരുന്നു.. രാധികയും അവളും ഒരേ പ്രായക്കാരാണ് കല്യാണം കഴിഞ്ഞതും മാസങ്ങൾ വ്യത്യാസത്തിൽ പക്ഷേ എന്നിട്ടും ഇത്രയും കാലം അവൾക്ക് കുട്ടികളില്ലാത്തതിന്റെ സങ്കടം അവൾ എപ്പോഴും രാധികയുമായി പങ്കുവെക്കുമായിരുന്നു..
അവളുടെ ഭർത്താവാണെങ്കിൽ നാട്ടിൽ തന്നെയാണ് ജോലി.. ഇത്രയും കാലം അവർ ഒരു കുഞ്ഞിനായി കഠിനപ്രയത്നത്തിലായിരുന്നു.. 6 കിലോമീറ്റർ അപ്പുറം ടൗണിൽ ഒരു ചെറു ഹോസ്പിറ്റലിലാണ് അവളുടെ പ്രസവം.
ആ ഹോസ്പിറ്റൽ പ്രസവത്തിന് മാത്രമായിട്ടുള്ളതാ..ഹോസ്പിറ്റലിലോട്ട് ചെന്നു കയറിയാൽ അവിടെ കാണിക്കാൻ വന്ന ആളുകളെ കണ്ട് നമുക്കും വയറ്റിലുണ്ടാകാൻ കൊതി തോന്നും. നിറ വയറുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്ന സ്ത്രീകൾ അതൊക്കെ കാണുമ്പോൾ വീണ്ടും അമ്മയാകാൻ കൊതിച്ചു പോകും.ആ അവൾ അമ്മായിയമ്മയെ കണ്ടു സൂചിപ്പിച്ചു..
അവളെ കാണാൻ പോകാനുള്ള അനുമതി അമ്മായിയമ്മയിൽ നിന്ന് അപ്പോൾ തന്നെ കരസ്ഥമാക്കി. വേഗം ഭക്ഷണം പാകം ചെയ്തു പ്രഭാത ഭക്ഷണം റെഡിയായി വേഗം അത് അമ്മായിയമ്മയുടെ കൂടെ ഇരുന്നു കഴിച്ചു മകനെ സ്കൂളിലോട്ട് പറഞ്ഞയച്ചു. അവൾ സന്തോഷത്തോടെ ധൃതിയിൽ ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചു.
ബസ്റ്റോപ്പിൽ കാത്തുനിന്നു ടൗണിലേക്കുള്ള ബസ് എത്തി ബസ്സിൽ കയറി ബസ്സിൽ നിറയെ ആളുകൾ കൂടുതലും സ്ത്രീകളാണ്. ഓഫീസിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ, കുറച്ച് കോളേജിൽ പഠിക്കുന്ന പെൺകുട്ടികളും ഉണ്ട്. ഇപ്പോഴത്തെ പിള്ളേര് ബൈക്കിൽ കോളേജിലോട്ട് യാത്രയായതുകൊണ്ട് ബസിൽ ഇത്രയെങ്കിലും സൗകര്യമുണ്ട്.
ആദ്യമൊക്കെ ഈ സമയത്ത് ബസ്സിൽ കാലുകുത്താൻ ഇടം ഉണ്ടാവില്ല അതാസ്ഥിതി..രാധിക ബസ്സിൽ കയറി യാത്ര തുടങ്ങി.. ബസ് ടൗണിലോട്ട് അടുക്കുംതോറും ഓരോ സ്റ്റോപ്പിൽ നിന്നും ആളുകൾ കയറിക്കൂടി ബസ്സിൽ നിൽക്കാൻ പോലും സ്ഥലമില്ലാത്ത വിധം അത്യാവശ്യം ടൈറ്റായി.. രാധിക ഓൾറെഡി നിൽക്കുകയാണ്..
