സന്തോഷിൻ്റെ ഭാര്യ രമ്യ – 1
പ്രിയപ്പെട്ട വായനക്കാരേ, പതിവുപോലെതന്നെ പേര് പറയുന്നില്ല. കല്യാണം കഴിഞ്ഞ് ഭാര്യ മരിച്ചു പോയ എനിക്ക് 34 വയസ്സുണ്ട്. 8 വയസ്സുള്ള ഒരു മകനും എനിക്കുണ്ട്. നാട്ടിൽ പത്തു നാല്പതോളം സ്ഥിരം ജോലിക്കാരുള്ള ഒരു കോൺട്രാക്ടർ ആണ് ഞാൻ. ഒന്നരവർഷം മുമ്പ് എൻ്റെ വർക്ക് സൈറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന രാജേഷ് എന്ന ഒരു തൊഴിലാളി ജോലിക്കിടയിൽ രണ്ടാം നിലയിൽ നിന്ന് താഴെ വീണു സാരമായ അപകടം പറ്റിയിരുന്നു. ചികിത്സാ ചിലവൊക്കെ ഞാനായിരുന്നു വഹിച്ചിരുന്നുവെങ്കിലും രാജേഷിൻ്റെ നട്ടെല്ലിന് സാരമായ പരിക്കുപറ്റിയത് കാരണം ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയാത്ത വിധം സ്ഥിരമായി കിടപ്പിലായി. അന്നന്ന് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന രാജേഷിൻ്റെ കുടുംബത്തിന് രാജേഷ് കിടപ്പിലായതോടെ ആകെ ബുദ്ധിമുട്ടിലായി. പറയത്തക്ക ബന്ധുക്കളോ ആൾക്കാരോ ഇല്ലാത്ത രാജേഷിനു ആകെ ഉണ്ടായിരുന്നത് ഭാര്യ മാത്രമായിരുന്നു.
ഒരു കിടപ്പുമുറിയും ചെറിയൊരു അടുക്കളയും മാത്രമുള്ള വളരെ ചെറിയൊരു അടച്ചുറപ്പില്ലാത്ത വീടായിരുന്നു രാജേഷിന്റേത്. ആരും തിരിഞ്ഞുനോക്കാൻ ഇല്ലാത്ത ആ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കാൻ എൻ്റെ മനസ്സ് അനുവദിച്ചില്ല. രാജേഷിൻ്റെയും കുടുംബത്തിൻ്റെയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തു. അത് അവർക്ക് വലിയൊരു സഹായമായിരുന്നു. രാജേഷിനെ ഞാൻ സന്ദർശിക്കുമ്പോഴൊക്കെ അയാൾക്കു പറ്റിയ ഈ ദുരിതത്തെ ശപിച്ചുകൊണ്ട് അയാൾ സങ്കടപ്പെടും. അപ്പോഴൊക്കെ ഞാൻ അതിനെക്കുറിച്ച് ഒന്നും ഓർക്കേണ്ട, ഞാനില്ലേ എന്ന് പറഞ്ഞ് ആ പാവത്തിനെ സമാധാനിപ്പിക്കും.
അങ്ങനെ ആ വീട്ടിലെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നോക്കി നടത്തി കൊണ്ടിരിക്കുന്ന ഞാൻ ആ ആ കുടുംബവുമായി മാനസികമായി വല്ലാതെ അടുത്തു. ഇടയ്ക്കിടെ ഞാൻ ആ കുടുംബത്തെ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കുക പതിവാക്കി. എന്നെയും രാജേഷിൻ്റെ ഭാര്യയെയും ചേർത്ത് നാട്ടിലുള്ള ചില നാറികൾ പല ഇല്ലാത്ത കഥളും പറഞ്ഞു പരത്തുന്നുണ്ടെങ്കിലും രാജേഷിന് എന്നെ ഏറെ വിശ്വാസം ആയിരുന്നു. രാജേഷിൻ്റെ ഭാര്യ രമ്യയെ ഞാൻ തെറ്റായ രീതിയിൽ ഇതുവരെ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ഇനി കഥയിലേക്ക് വരാം.
ഒരു ദിവസം ഞാൻ രാജേഷിനെ സന്ദർശിച്ച് മടങ്ങാനിരുന്ന സമയം. നേരം ഏറെക്കുറെ സന്ധ്യ കഴിഞ്ഞിരുന്നു. രാജേഷിൻ്റെ ഭാര്യ രമ്യ തൊട്ടടുത്തുള്ള അയൽ വീട്ടിൽ എന്തോ ആവശ്യത്തിന് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോയിരിക്കുകയായിരുന്നു. ഏറെക്കുറെ എനിക്ക് മടങ്ങാൻ സമയമായെങ്കിലും ഞാൻ രാജേഷിൻ്റെ ഭാര്യ തിരിച്ചു വന്നിട്ട് പോകാമെന്ന് ഓർത്ത് കുറച്ചു നേരം കൂടി കാത്തിരിക്കാം എന്ന് വെച്ചു.
പക്ഷേ പെട്ടെന്നാണ് എൻ്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായ ശക്തിയായ മഴ പെയ്യാൻ തുടങ്ങി. പ്രതീക്ഷിക്കാതെ പെയ്ത മഴയായതുകൊണ്ട് കുടയൊന്നും എൻ്റെ പക്കലോ രാജേഷിൻ്റെ വീട്ടിലോ ഉണ്ടായിരുന്നില്ല. എൻ്റെ കാറും റോഡ് സൈഡിൽ ആയിരുന്നു പാർക്ക് ചെയ്തിരുന്നത്. റോഡ് സൈഡിൽ നിന്നും ചെറിയൊരു ഇടവഴിയിൽ കൂടി 100 മീറ്ററോളം മാറിയാണ് രാജേഷിൻ്റെ വീട്. കാറിൻ്റെ അടുത്തേക്ക് നടന്നുപോകാൻ ഈ കോരിച്ചൊരിയുന്ന മഴയത്ത് അസാധ്യമാണ്. ഈ മഴയത്ത് രാജേഷിൻ്റെ ഭാര്യ രമ്യ കുടയില്ലാതെ അയൽ വീട്ടിൽ നിന്നും എങ്ങനെ വരുമെന്ന കാര്യത്തെ കുറിച്ചു ഞങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ രാജേഷിൻ്റെ മുറിയിൽ നിന്നും ഇറങ്ങി ആ ചെറിയ വരാന്തയിലേക്ക് വന്നു നിന്നു. എൻ്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അപ്രതീക്ഷിതമായി ചെയ്തുകൊണ്ടിരിക്കുന്ന, ആ കോരിച്ചൊരിയുന്ന മഴയും നോക്കി ഞാൻ വരാന്തയിലെ അരണ്ട വെളിച്ചത്തിൽ പുറത്തേക്ക് നോക്കി നിന്നു. പെട്ടെന്നതാ രാജേഷിൻ്റെ ഭാര്യ കോരിച്ചൊരിയുന്ന മഴയും നനഞ്ഞുകൊണ്ട് വീടിൻ്റെ വരാന്തയിലേക്ക് ഓടി കയറി. മഴ മാറും വരെ കാത്തിരുന്നാൽ വൈകുമെന്ന് അറിയാവുന്നതിനാൽ അവൾ അവിടെനിന്നും മഴ വകവെക്കാതെ ഇറങ്ങി ഓടിയതാണ്. ന
