വിവേക് ബൈക്ക് ഷെഡിൽ വച്ച് ബാഗുമെടുത്തു വാതിൽ തുറക്കാൻ വേണ്ടി പോകുമ്പോളാണ് മുകളിൽ നിന്ന് വീട്ടുടമസ്ഥൻ സണ്ണിച്ചായൻ ഇറങ്ങി വരുന്നത് കണ്ടത്.
എന്താ ഇച്ഛയാ. പുതിയ താമസക്കാരുണ്ടോ?
ഒരു പാർട്ടി വന്നിട്ടുണ്ടെടാ. അങ്ങ് വടക്കുള്ളതാ. ഇവിടെ നമ്മുടെ ഔസേഫിൻറെ ഇന്റർലോക്ക് കമ്പനിയിൽ ജോലിക്കു വന്നതാ.
താഴെ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു.
ഫാമിലി ആണോ ഇച്ഛയാ?
അതെ… എന്തായാലും നിനക്ക് മിണ്ടിപ്പറയാൻ ആരേലുമാകും. ചെറിയ രണ്ടു കുട്ടികളുണ്ട്. അവര് നാളെ വരും. ഞായറാഴ്ച ആയത് കൊണ്ട് നീ ഇവിടെ തന്നെ കാണില്ലേ.
ഞാൻ ഇവിടുണ്ടാകും.
എന്നാ നാളെ കാണാം. ഞാൻ പോട്ടെ.
അങ്ങനെ ആവട്ടെ…
വിവേക് വാതിൽ തുറന്നു അകത്തു കയറി.
ഇടുക്കിയിലെ വാഴത്തോപ്പ് ഗ്രാമത്തിലെ ഒരു ഉൾപ്രദേശമാണത്. വിവേക് തൃശ്ശൂർക്കാരനാണ്. ഇവിടെ പഞ്ചായത്തിൽ ജോലി ആണ്. വന്നിട്ട് രണ്ടു വർഷമായി.
ലീവ് ആയതിനാൽ വൈകിയാണ് വിവേക് ഉണർന്നത്. നല്ല തണുപ്പും ഉണ്ട്. പത്തു മണി ആയപ്പോൾ സണ്ണിച്ചായൻ വന്നു. അവർ സംസാരിച്ചിരിക്കെ കുറച്ചു കഴിഞ്ഞു പുതിയ താമസക്കാരും വന്നു. ഇരുപത്തിയേഴു വയസു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. ഒരു
ഇരുപത്തി മൂന്നു ഇരുപത്തി നാലു വയസ് തോന്നിക്കുന്ന യുവതി. രണ്ടു ചെറിയ മക്കളും. ഒരാണും ഒരു പെണ്ണും. മോളാണ് ചെറുത്. ചെറുപ്പക്കാരൻ മെലിഞ്ഞിട്ട് കറുത്ത് താടിയൊക്കെ വച്ചിട്ട് കണ്ടാൽ ഒരു പാവം. യുവതി നല്ല വെളുത്തതാണ്. നല്ല മോഡേൺ ലൂക്ക്. മുടിയൊക്കെ കട്ട് ചെയ്ത് പെട്ടെന്ന് നോക്കിയാൽ ഒരു നോർത്ത് ഇന്ത്യൻസിനെ പോലുണ്ട്. മക്കളും അവളെ പോലാണ്. രണ്ടു പേരുടെയും കയ്യിലായി രണ്ടു മൂന്ന് ബാഗുണ്ട്. അതെ ഉള്ളു…
സണ്ണിച്ചായൻ അവർക്കു മുകളിൽ വീട് തുറന്നു കാണിച്ചു കൊടുത്തു. വിവേക് താഴെ നിൽക്കുകയാണ്. സണ്ണിച്ചായൻ അങ്ങോട്ട് വന്നു.
പാവങ്ങളാ… ഇഷ്ടപ്പെട്ടു കെട്ടിയതാ. അവൻ ഹിന്ദുവും അവൾ മുസ്ലിമും ആണ്. ഏതൊക്കെയോ നാട്ടിൽ ആയിരുന്നു.
വീട്ട് സാധനങ്ങൾ ഒന്നുമില്ലേ?
എല്ലാം വാങ്ങണമെന്ന പറഞ്ഞെ. ഇതിനു മുൻപ് കാസർകോഡ് ആയിരുന്നു. അവിടുന്ന് സാധങ്ങൾ എത്തിക്കാൻ കുറെ പൈസ വേണ്ടേ. ആ പൈസയ്ക്കുള്ള സാധനങ്ങൾ ഇല്ലന്ന്. പിന്നെ എല്ലാം ആക്രി വിലയ്ക്ക് വിറ്റു എന്നാ പറഞ്ഞത്.
ആ ചെറുപ്പക്കാരനും ഭാര്യയും താഴേക്കിറങ്ങി വന്നു.
വല്ലതും കഴിച്ചായിരുന്നോ?
സണ്ണിച്ചായൻ ചോദിച്ചു.
ഇല്ല…
എന്തേലും പോയി വാങ്ങണം.
ആ ചെറുപ്പക്കാരൻ പറഞ്ഞു.
എന്നാ നീ വാ… ഞാൻ കട കാണിച്ചു തരാം.
സണ്ണിച്ചായൻ പറഞ്ഞു.
ഇച്ഛയാ… ഇന്നേതായാലും കടയിൽ പോകേണ്ട. ഇവിടെ ഉണ്ടാക്കാം.
അതൊരു ബുദ്ധിമുട്ടാകില്ലേ?
ആ ബുദ്ധിമുട്ട് ഞാൻ അങ്ങ് സഹിച്ചു. അല്ലെ സണ്ണിച്ചായ…
അതാ അതിൻറെ ശരി. എന്നാൽ ഞാൻ അങ്ങോട് പോകുവാ. രാജേഷെ… എന്തേലും കാര്യമുണ്ടേൽ വിവേകിനോട് പറഞ്ഞാൽ മതി.
അതും പറഞ്ഞു സണ്ണിച്ചായൻ പോയി.
രാജേഷ് എന്നാണല്ലേ പേര്. എൻറെ പേര് വിവേക്. ഞാൻ ഇവിടെ പഞ്ചായത്തോഫിസിൽ ആണ് ജോലി. വീട്ടുകാരത്തിയുടെ പേരെന്താണാവോ?
ഷെമി…
കിളിനാദ ശബ്ദത്തിൽ അവൾ പറഞ്ഞു.
എന്ന പിന്നെ ഇന്നത്തെ ഫുഡ് ഷെമിയുടെ കൈ കൊണ്ടാകട്ടെ. അടുക്കളയിലേക്ക് ചെല്ല്…
വിവേക് പറഞ്ഞു.
ഷെമി അടുക്കളയിലേക്കു പോയി. അവരുടെ മക്കൾ താഴെ ഇറങ്ങി വന്നു.
ചേട്ടാ എന്തായാലും ഒന്ന് കട വരെ പോകണം. ഞാൻ ഒന്ന് പോയി വരട്ടെ.
അതെ എന്നെ ചേട്ടാ എന്നൊന്നും വിളിക്കേണ്ട. വിവേക് എന്ന് വിളിച്ചാൽ മതി. ബൈക്കെടുത്തോ. ചാവി തരാം.
അതും പറഞ്ഞു അകത്തു നിന്ന് ചാവി എടുത്തു കൊടുത്തു. കൂടെ പോകണമെന്ന് മക്കൾ വാശി പിടിച്ചു. രാജേഷ് അവരെയും കൊണ്ട് പോയി.
നോക്കു…
അടുക്കള
ഭാഗത്തു നിന്ന് വിളി കേട്ട് വിവേക് അങ്ങോട്ട് നോക്കി.
എന്താ ഉണ്ടാക്കേണ്ട?
അവൾ ചോദിച്ചു.
ദോശയ്ക്ക് മാവു കലക്കി വച്ചിട്ടുണ്ട്. എടുത്തു തരാം.
വിവേക് അടുക്കളയിൽ ചെന്ന് എടുത്തു കൊടുത്തു.
വിവേക് അവളെ മൊത്തത്തിൽ ഒന്ന് നോക്കി. നല്ല സ്ലിം ബ്യൂട്ടി. വെള്ളാരം കണ്ണുകൾ. മുപ്പത്തി രണ്ട് സൈസ് മുലകൾ. രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പറയുകയേ ഇല്ല. അവളുടെ ഗന്ധം പോലും അവനെ വല്ലാതാക്കി. ഇളം നീല നിറത്തിലുള്ള ടോപ്പും ചുവപ്പു ലെഗ്ഗിൻസുമാണ് അവളുടെ വേഷം. അവളുടെ ബ്രായുടെ അടയാളം നല്ല പോലെ കാണാം. അത്രയ്ക്ക് ടൈറ്റാണ് ടോപ്പ്.
വിവേക് അവളോട് സംസാരിച്ചു. അവൾ വേഗത്തിൽ അവനുമായി അടുത്തു.
ചായയൊക്കെ കഴിച്ചു സംസാരിച്ചിരിക്കുവാണ് മൂന്നു പേരും. മക്കൾ മുറ്റത്തു നിന്ന് കളിക്കുന്നു.
രാജേഷേ വീട്ടിലേക്കുള്ള സാധങ്ങളോട് വാങ്ങേണ്ടേ?
കുറച്ചു പൈസ ഉണ്ട്. തത്കാലം ആവശ്യമുള്ളതൊക്കെ വാങ്ങണം.
വിറകടുപ്പില്ലലോ. അപ്പോൾ ഗ്യാസ് വേണ്ടേ?
ഇൻഡക്ഷൻ കുക്കർ വാങ്ങിയ മതിയായിരുന്നു അല്ലെ…
ഷെമിയാണത് പറഞ്ഞത്.
ജോലിക്കു എപ്പോൾ കയറണം?
വിവേക് ചോദിച്ചു.
നാളെ കഴിഞ്ഞു വരുമ്പോൾ
വാങ്ങാം.
ഞാനൊരു കാര്യം പറയട്ടെ. ഒന്നും വിചാരിക്കേണ്ട. നിങ്ങളുടെ കാര്യങ്ങളൊക്കെ ഇച്ചായൻ പറഞ്ഞിട്ടുണ്ട്.
വിവേക് പറഞ്ഞു.
എന്താ കാര്യം?
രാജേഷ് ചോദിച്ചു.
ഞാൻ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല. അധികവും പുറത്തു നിന്നാ. അതും ഇതും വാങ്ങി ക്യാഷ് കളയേണ്ട. തത്കാലം ഇവിടുത്തെ അടുക്കള രണ്ടു പേർക്കും ഉപയോഗിക്കാം. ഇടയ്ക്കു എനിക്ക് നല്ല ഫുഡ് കഴിക്കാലോ.
അത് ബുദ്ധിമുട്ടാകില്ലേ?
ഷെമി ചോദിച്ചു.
എന്ത് എനിക്ക് ഫുഡ് ഉണ്ടാക്കി തരുന്നതോ?
ഹേ അതല്ല… അതിനു സന്തോഷമേ ഉള്ളു.
എന്ന വേറൊന്നും ആലോചിക്കേണ്ട. എന്നെ അന്യനായി കാണാതിരുന്ന മതി.
രാജേഷിൻറെ കണ്ണ് നിറയുന്നത് വിവേക് കണ്ടു.
അതെ… ജീവിതം ജീവിച്ചു കാണിക്കാനാണ്. അല്ലാതെ തോറ്റു മടങ്ങാനല്ല.
ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇന്നു വരെ ആരുടെ അടുത്ത് നിന്നും ഒരു നല്ല വാക്കും കിട്ടിയിട്ടില്ല.
എല്ലാം ശരിയാകുമെന്നെ… അതൊക്കെ പോട്ടെ. അത്യാവശ്യമായി എന്തൊക്കെയാ വാങ്ങേണ്ടേ?
രണ്ടു പുല്ലു പായ വാങ്ങണം.
രാജേഷ് പറഞ്ഞു.
അത് തത്കാലം ഞാൻ വഴി കണ്ടിട്ടുണ്ട്. പുതപ്പ് വല്ലതും കൈയിലുണ്ടോ? രാത്രി നല്ല തണുപ്പായിരിക്കും.
അതുണ്ട്.
ഷെമി
പറഞ്ഞു.
എന്ന വന്നേ…
അതും പറഞ്ഞു വിവേക് മുറിയിലേക്ക് പോയി. രാജേഷും ഷെമിയും കൂടെ ചെന്നു. വിവേക് അലമാരയ്ക്കു മുകളിൽ നിന്ന് രണ്ടു പുല്ലു പായ എടുത്തു ഷെമിയുടെ കൈയിൽ കൊടുത്തു. പിന്നെ ബെഡിലെ വിരി മാറ്റി. കട്ടിലിൽ രണ്ടു ബെഡുണ്ടായിരുന്നു.
ഇതൊന്നു വലിച്ചേ…
മുകളിലത്തെ ബെഡ്ഡ് പൊക്കിപ്പിടിച്ചു അടിയിലേത് വലിക്കാൻ രാജേഷിനോദ് പറഞ്ഞു.
പഴയതൊന്നുമല്ല. ലാഭത്തിനു കിട്ടിയപ്പോ വാങ്ങിയതാ. ഇടയ്ക്കു നാട്ടിൽ നിന്ന് മാമൻറെ മകൻ വരും. അപ്പോൾ ഇട്ടു കിടക്കുന്നതാ.