രഘുവിന്റെ കട – 1

Jk :അക്ഷരത്തെറ്റ് എന്റെ കൂടപ്പിറപ്പാണ് ക്ഷമിക്കണം.

ഇത് ഒരു നാട്ടിൻപുത്തെ കഥയാണ്. പലരും കണ്ടതോ.. കേട്ടതോ… അനുഭവിച്ചതോ.. ആയിട്ടുള്ള കാര്യങ്ങൾ jk ഇവിടെ കഥയാക്കി എഴുതുന്നു. രഘുവിന്റെ കട

പേരുപോലെ തന്നെ ഇത് ഒരു കടയെ ചുറ്റിപറ്റിയുള്ള കഥയാണ്.

ഈ.. കടയിലെ കാരറ്റിനും വഴുതനക്കും പഴത്തിനും കുക്കുംബറിനും വരെ പറയാനുണ്ട് അവരുടെ അനുഭവത്തിന്റെ കഥ.

തുടരുന്നു……

ഡാ…. വിനു നീ ആ കടയിൽ പോയി ഒരു പാക്കറ്റ് മലിപൊടി വാങ്ങിവന്നെ. സിന്ധു തന്റെ പൊന്നോമന സന്താനമായ വിനുവിനോട് പറഞ്ഞു.

അമ്മേ.. Pls… ഞാൻ ഈ… ഡോറ ഒന്ന് കാണട്ടെ. വിനു തന്റെ ജീവന്റെ ജീവനായ ഡോറയിൽ മുഴുകി ഇരുന്നു കൊണ്ട് സിന്ധുവിനോട് കെഞ്ചി പറഞ്ഞു.

ഡാ.. ചെക്കാ കറി അടുപ്പത്താണ്. നീ വേഗം പോയി വാങ്ങിവ. അവൾ വീണ്ടും പറഞ്ഞു നോക്കി.
എന്നാൽ അവൻ കേട്ട ഭാവം പോലും നടിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ എന്നി പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക് മനസിലായി.

ഏത് നേരത്തും ഡോറ ഡോറ തോറ്റുപോയി ഇവനെക്കൊണ്ട്. അവൾ പിറുപിറുത് തന്റെ ചന്തിയും കുലുക്കി അടുക്കളയിലേക്ക് നടന്നു. ദേഷ്യത്തിൽ സ്റ്റാവ് ഓഫ്‌ ചെയ്ത് പുറത്തേക്കിറങ്ങി. ഗേറ്റ് കടന്ന് റോഡിലേക്ക് എത്തിയതും.

സിന്ധു…. നീ എങ്ങോട്ടാ…. സിന്ധു ശബ്ദം കേട്ട ഭാഗത്തേക് നോക്കി.
അയൽവാസിയും സർവോബരി തന്റെ ഉറ്റ സുഹൃത്തുമായ മായയാണ്.

ഞാൻ കടയിലേക്കടി… നീ വരുന്നോ…
സിന്ധു മായയോട് തിരിച്ച് ചോദിച്ചു.

അയ്യോ… ഞാൻ ഇല്ലടി… എനിക്ക് ഒന്നും വാങ്ങാനൊന്നും ഇല്ല. പിന്നെ നിന്റെ കൂടെ കൂട്ടുവരനാണെകിൽ എനിക്ക് ഇവിടെ പിടുപത് പണിയുണ്ട്. അതുകൊണ്ട് തത്കാലം നീ പൊക്കോ. മായ സിന്ധുവിനോട് പറഞ്ഞു.
ആടി.. എന്ന ശരി പിന്നെ കാണാം എന്നും പറഞ്ഞുകൊണ്ട് സിന്ധു കടയിലേക്ക് നടന്നു.

സിന്ധു… മായ വീണ്ടും പുറകിൽനിന്നും വിളിച്ചു. സിന്ധു തിരിഞ്ഞ് ചോദ്യഭാവത്തിൽ മായയെ നോക്കി.

നീ… രഘുവേട്ടന്റെ കടയിലേക്കണോ പോവുന്നത്. മായ മുഖം ചുളിച്ച് സിന്ധുവിനോട് ചോദിച്ചു.

അതെ…. അവൾ മറുപടി കൊടുത്തു. അതേയ് ഒരു സംഭവം ഉണ്ട്. മായ ചുറ്റുപാടും ഒന്ന് വീക്ഷിച്ചതിനുശേഷം പതിയെ പറഞ്ഞു.

മായയുടെ ആ പ്രവർത്തിയിൽ നിന്നു തന്നെ എന്തോ പന്തി അല്ലാത്ത കാര്യമാണ് അവൾ
തന്നോട് പറയാൻ പോവുന്നത് എന്ന് സിന്ധുവിന് മനസ്സിലായി.

സിന്ധു മായയോട് എന്താ എന്ന് കൈകൊണ്ട് ആംഗ്യത്തിൽ ചോദിച്ചു.

ഡി…. മായേ….
ഇവൾ ഇതെവിടെ പോയി കിടക്കുവാ. മായയുടെ വീട്ടിൽ നിന്നും ഉച്ചതിലുള്ള സൗണ്ട് കേട്ടു. ആ ശബ്ദത്തിൽ അവളോടുള്ള എല്ലാ ഇർഷായും ഉണ്ടായിരുന്നു.

ഈ.. തള്ളക്ക് ഇതെന്തിന്റെ കേടാ… മായ ദേഷ്യം നിറഞ്ഞ മുഖത്തോടെ സിന്ധുവിനെ നോക്കി പിറുപിറുത്തു.

ഡി…. നീ ഇവിടെ കിന്നാരം പറഞ്ഞോണ്ടിരിക്കണോ… മായയുടെ അമ്മായിയമ്മ വിലാസിനി പുറത്തേക് ഇറങ്ങിവന്നുകൊണ്ട് മായയെയും സിന്ധുവിനെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു.

അടുപ്പത് വെള്ളം തിളച്ച് മറിയുന്നു. നീ ഇവിടെ നിന്ന് കിന്നാരം പറയാ. അതിനെങ്ങനാ നിനക്ക് ഗ്യാസിന്റെ വില ഒന്നും അറിയേണ്ടലോ. എന്റെ മോൻ കഷ്ടപെടുന്ന പൈസ മുഴുവൻ നിനക്ക് ദൂർതടിച്ച് കളയാനുള്ളതല്ല.
തള്ള നിന്ന് ചീറി.

മായേ… എന്ന ഞാൻ ചെലട്ടെ.. പിന്നെ കാണാം എന്നും പറഞ്ഞ് സിന്ധു അവിടെനിന്നും തടിതപ്പി.
എന്നാലും എന്തായിരിക്കും അവൾ പറയാൻ വന്നത് കടയിലേക്ക് നടക്കുന്നതിനിടയിൽ സിന്ധു ചിന്തിച്ചു. അപ്പോഴേക്കും ആ തള്ള എവിടെന്നോ വന്ന് ചാടി. എരണം കേട്ട സാദനം. സിന്ധു സ്വയം പിറുപിറുത്തും കൊണ്ട് കടയിലേക്ക് നടന്നു.

***************

സിന്ധു 30 വയസുള്ള വീട്ടമ്മ. ഒരു പഞ്ച പാവം.
ഭർത്താവ് ഹരീഷ് മൂന്ന് മാസമായിട്ടൊള്ളു ഗൾഫിലേക്ക് പോയിട്ട്.
മകൻ നമ്മൾ നേരത്തെ പരിചയപ്പെട്ട വിനു. നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്.
വലുതാകുബോൾ ഡോറയെ കല്യാണം കഴിക്കണം എന്ന വലിയ ഒരാഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു ഡോറ ലവ്വർ.

എന്നാൽ ഇതേ ആഗ്രഹവുമായി നടക്കുന്ന വിനുവിന്റെ ഉറ്റ മിത്രമാണ് കുട്ടു. എല്ലാ കാര്യത്തിലും ഒറ്റ കെട്ടാണെകിലും ഡോറയുടെ കാര്യത്തിൽ മാത്രം രണ്ടാളും രണ്ട് തട്ടിലാണ്.

കൂട്ടുവിന്റെ അമ്മയെ നിങ്ങൾ അറിയും വിനുവിന്റെ അമ്മയുടെ ഉറ്റ സുഹൃത്തായ മായ
മായ രഞ്ജിത്ത്.

സിന്ധുവിന്റെ ഭർത്താവ് ഹരീഷും മായയുടെ ഭർത്താവ് രഞ്ജിത്തും അവരുടെ മകളെ പോലെ തന്നെ ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അതുപോലെ തന്നെ അടുത്ത വീടും.

ഏകദേശം ഒരുമിച്ച് തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും.

സിന്ധുവിന് 30 വയസാണെകിൽ മായക്ക് 32 . കല്യാണം കഴിഞ്ഞ് വന്നതുമുതൽ ഉള്ള സൗഹൃദം ഇന്നും രണ്ടാൾക്കിടയിലും നീണ്ടു നിൽക്കുന്നു.

മായയുടെ ഭർത്താവ് രഞ്ജിത്ത് വർഷങ്ങളായി ഗൾഫിൽത്താനെയാണ്.

അവസാനമായി നാട്ടിൽ വന്നിട്ട് ഒന്നര കൊല്ലമായി. അതിന്റെ ഒരു അമർഷം മായയുടെ വാക്കിലും നോക്കിലും നടപ്പിലുമുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുൻപ് രഞ്ജിത്ത് അയച്ചുകൊടുത്ത വിസക്കൊണ്ടാണ് ഹരീഷ് രണ്ടാമത് ഗൾഫിലേക്ക് പോയത്.
ഹരീഷിന്റെ അച്ഛൻ അവൻ കുഞ്ഞായിരിക്കുബോൾ തന്നെ മരിച്ചതാണ്. പിന്നീട് ഹരീഷിനും അമ്മക്കും സഹായമായി ഉണ്ടായിരുന്നത് അമ്മയുടെ ഒരേ ഒരു സഹോദരൻ ദിവാകരനായിരുന്നു.

ഹരീഷിന്റെ വീടിന്റെ നാല് വീട് അപ്പുറത്താണ് ദിവാകരന്റെ വിട്.

ഹരീഷിന്റെ അമ്മ മരിക്കുന്നതുവരെ ഹരീഷ് ഗൾഫിൽ തന്നെ ആയിരുന്നു. എന്നാൽ അമ്മ മരിച്ചതിനുശേഷം വീട്ടിൽ ഭാര്യ സിന്ധു തനിച്ചാവും എന്ന് പറഞ്ഞ് ഹരീഷ് ഗൾഫിലേക്ക് തിരിച്ചുപോയില്ല.

എന്നാൽ കോറോണയും ലോക്ക് ഡൗണും അവരുടെ ജീവിതത്തെയും തകിടം മറിച്ചു.
അവസാനം നിവർത്തി ഇല്ലാണ്ട് മൂന്ന് മാസങ്ങൾക് മുൻപ് ഗൾഫിലേക്ക് ഓടുകയായിരുന്നു.

***************

സിന്ധു ആദ്യമായിട്ടാണ് രഘുവിന്റെ കടയിലേക്ക് പോവുന്നത്. മൂന്ന് മാസം മുൻപുവരെ വീട്ടിലേക്കുള്ള സാദനങ്ങൾ എല്ലാം വാങ്ങിയിരുന്നത് ഭർത്താവ് ഹരീഷ് ആയിരുന്നു.

ഹരീഷ് പോയതിനുശേഷം ഹരീഷിന്റെ അമ്മാവൻ ദിവാകരനും ആ കർമം മുടക്കം കൂടാതെ നിർവഹിച്ചു പോരുന്നു.

രണ്ട് ദിവസം മുൻപ് ദിവാകരൻ മകളുടെ വീട്ടിലേക്ക് പോയതാണ്. കുറച്ച് ദിവസം കൂടി കഴിഞ്ഞേ തിരിച്ച് വരുകയുള്ളൂ. എന്നാൽ ദിവാകരൻ പോവുന്നതിനുമുൻപ് സിന്ധുവിന് വേണ്ട എല്ലാ സാദനങ്ങളും വാങ്ങി കൊടുത്തതിനുശേഷമാണ് പോയത്.

എന്നാൽ മാലിപൊടിയുടെ കാര്യം സിന്ധു പാടെ മറന്നു പോയിരുന്നു. കറി വെക്കാൻ തുടങ്ങിയപ്പോഴാണ് മാലിപൊടി തീർന്നത് കണ്ടത്.

സിന്ധുവിന്റെ വീട്ടിൽ നിന്നും ഏകദേശം 500 മീറ്റർ മാറിയാണ് രഘുവിന്റെ കട.

നാട്ടിൻ പുറത്തുള്ള കടയായതിനാൽ തന്നെ അത്യാവശ്യം വേണ്ട എല്ലാ സാദനങ്ങളും അവിടെ നിന്നും വാങ്ങാൻ കിട്ടും. പച്ചക്കറിയും പലചരക്കും എല്ലാം. പക്ഷെ ടൗണിനെ അപേക്ഷിച്ച് വിലയിൽ ചെറിയ മാറ്റം ഉണ്ടായിരിക്കും എന്നുമാത്രം.

Leave a Reply

Your email address will not be published. Required fields are marked *