“അയാളെ ഇനി അവരെന്താ ചെയ്യ അച്ചാച്ചീ..?”
“എന്ത് ചെയ്യാൻ ആരേലും ജ്യമത്തിന് പോയാൽ ജ്യമാം കിട്ടും. മാനം പോയില്ലേ അതിൽ കൂടുതൽ എന്ത് സംഭവിക്കാനാ..” ഞാൻ അയാൾ പാവം എന്ന അർത്ഥത്തിൽ മറുപടി പറഞ്ഞു.
” വല്ലവളുടെയും മണം പിടിച്ചു അനുവാദമില്ലാതെ ശരീരത്തിൽ പിടിച്ചിട്ടല്ലേ.. അയാൾക്ക് അത് തന്നെ വേണം. ” അന്നമ്മയുടെ മറുപടി ഞാൻ പ്രതീക്ഷിച്ചതായിരുന്നു.
” എന്തോന്ന് അനുവാദമില്ലാതെ, അവൾ അവനെ പ്രലോഭിച്ചു വലയിൽ വീഴ്ത്തിയതാണെന്ന് നിനക്കും അറിയാമല്ലോ. ഇതൊക്കെ ഇവളുമാരുടെ ചീപ്പ് നാടകങ്ങളാണ് ” ഞാൻ പൂർണമായും അയാളെ അനുകൂലിച്ചു..”എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ തൊടുന്നവർക്ക് നല്ല ശിക്ഷ കിട്ടണം എങ്കിലേ നാട് നന്നാവത്തുള്ളൂ..” ശിക്ഷയെന്നും സമൂഹമെന്നൊക്കെ പറഞ്ഞ് അന്നമ്മ എന്നെ സമ്മർദ്ദത്തിലാക്കാൻ നോക്കി.
“എന്റെ അന്നമ്മോ, അതൊക്കെ ശരി തന്നെ പക്ഷേ ഇത് അയാളെ മനപ്പൂർവ്വം ട്രാപ്പിലാക്കിയതാണ്. പ്രലോഭനങ്ങളിൽ വീഴാത്ത മനുഷ്യരുണ്ടോ.. മാത്രവുമല്ല ഇങ്ങനുള്ള ഒട്ടുമിക്ക ജാക്കി കേസുകളിൽ വലിയ ശതമാനവും സ്ത്രീകൾ ആസ്വദിക്കുന്നവരുമാണ്. ” എന്റെ മറുപടി അവളിൽ ആശ്ചര്യമുണ്ടാക്കിയെങ്കിലും അത് പ്രകടിപ്പിക്കാതെ അവൾ പ്രതികൂലിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. ഞാനും വിട്ട് കൊടുത്തേയില്ല.
—**********************—-
സമ്മർ വെക്കേഷനിലെ ഒരു ഞായറാഴ്ച അവളുടെ സഹപ്രവർത്തകയുടെ വീട്ടിൽ ഒരു കല്യാണം കൂടാൻ ഞാനും അവളും കൊല്ലത്തേക്ക് പോയിരുന്നു. ഇരു വശത്തേക്കും ട്രെയിൻ യാത്രയായിരുന്നു.
അങ്ങോട്ടേക്കുള്ള യാത്രയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് മാത്രമല്ല പ്രതീക്ഷിച്ച സമയത്ത് തന്നെ ഞങ്ങളവിടെ എത്തിച്ചർന്നു. തലേന്നു വാങ്ങി പായ്ക്ക് ചെയ്ത വെച്ച ഗിഫ്റ്റ് കൊടുക്കുമ്പോഴും സഹ പ്രവർത്തകർക്ക് മുന്നിൽ എന്റെ സൗമ്യമായി ഇടപെടലും ഒക്കെ കൂടിയായി സന്തോഷകരമായി കല്യാണം കൂടി തിരിച്ചു വരുമ്പോൾ അവൾ ഒരുപാട് സന്തോഷവധി ആയിരുന്നു. അവൾ ഹാപ്പി ആയത് കൊണ്ട് തന്നെ ഞാനും മനസ്സ് നിറഞ്ഞാണ് മടങ്ങിയത്. റെയിൽവേ സ്റ്റേഷനിൽ അസാധാരണമായ തിരക്ക് കണ്ടപ്പോഴേ തിരിച്ചു പോക്ക് അത്ര എളുപ്പമാവില്ലെന്ന് ഞങ്ങൾക്ക് സൂചന കിട്ടിയിരുന്നു. അപ്രതീക്ഷിത ഹർത്താൽ കാരണമാണ് ട്രെനിയിൽ തിരക്ക് അതികരിച്ചതെന്ന് അപരിചിതരിൽ നിന്നും മനസിലായി മാത്രമല്ല വീക്കന്റും. എന്തായാലും മടങ്ങാതെ രക്ഷയില്ല. ജീന മാടത്തിന്റെ ഒരു പ്രധാന മീറ്റിംഗ് നാളെയാണ്.”നമുക്ക് എങ്ങനെലും പോവാം അച്ചാച്ചീ.. ടെൻഷൻ ആവണ്ട ” എന്നെ സമാധാനിപ്പിക്കാണെന്നോണം അവൾ പറഞ്ഞു. പിടിവലിക്കുള്ളിൽ ഒരു വിധം ഞാൻ അവളെയും ചേർത്ത് പിടിച്ചു ട്രെയിനിൽ കയറിപ്പറ്റി. സൂചി കുത്താൻ സ്ഥലമില്ലെന്ന് പറഞ്ഞാൽ ഏറ്റവും അനുയോജ്യമാവുന്ന സന്ദർഭം, ജനറൽ കംപാർട്ട്‌മെന്റിൽ ജനങ്ങൾ കംപാർട്ട്‌മെന്റ് ആവുന്ന കാഴ്ച. സിറ്റിംഗ് ജനറൽ കംപാർട്ട്മെന്റ് ആയത് കൊണ്ട് തന്നെ ആ കംപാർട്ട്മെന്റിലെ മുഴുവൻ പേരെയും കാണാൻ കഴിയുന്നുണ്ട്. എല്ലാവരും അസഹനീയമായ തിരക്കിൽ ഞെരിപിരി കൊള്ളുന്നു.
വെന്റിലേഷൻ കുറവായത് കൊണ്ട് നല്ല ചൂടും. നെഞ്ചിലും പുറത്തുമൊക്കെ ഉറവ പൊട്ടുന്ന വിയർപ്പു തുള്ളികളെ എന്റെ ബനിയൻ പരമാവധി കുടിച്ചു സഹായിച്ചു. അന്നമ്മ യുടെ തൊട്ടു മുന്നിലുള്ളത് ഒരു സ്ത്രീയാണ് പുറകിൽ ഞാനും വശങ്ങളിലായി ആണുങ്ങളും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് യാത്ര തുടങ്ങിയപ്പോഴാണ് അടുത്ത കുരിശ് ഒരു അലാറം ശബ്ദത്തിൽ എത്തിയത് . ഒരു കുട്ടിയെ കാണാത്തത് കാരണം അച്ഛൻ എമർജൻസി ചെയ്ൻ വലിച്ചതാണ്. എന്റെ തൊട്ടു മുന്നിലെ കംപാർട്ട്മെന്റ് ലാണ് സംഭവം. ട്രെയിൻ പുറപ്പെട്ട കഷ്ടിച്ച് അഞ്ച് മിനുട്ടെ ആയുള്ളൂ.. അലാറം ശബ്ദം നിന്നെങ്കിലും ആവി പുറത്തേക്ക് വിടുമ്പോഴുള്ള തരത്തിലുള്ള ഒരു ശബ്ദം ട്രെയ്നിൽ നിന്നും നിർത്താതെ വന്നു കൊണ്ടേ ഇരുന്നു.
