രാത്രിയില്‍ പെട്ടെന്ന് ദിലീപ് ഞെട്ടിയുണര്‍ന്നു. അങ്ങനെ പതിവില്ലാത്തതാണ്. എഴുന്നേറ്റയുടനെ മൂത്രമൊഴിക്കണമെന്ന് വെച്ച് പുറത്തേക്കിറങ്ങി. റ്റോയിലെറ്റിലൊന്നും പോകാന്‍ തോന്നിയില്ല. കല്യാണവീടാണ്. ആളുകള്‍ ചിലപ്പോള്‍ കാണും. മുറ്റത്തിന് വെളിയിലേക്ക് പോകാം. ഒരു പ്രാവശ്യം ഒരാള്‍ വെളിയില്‍ മൂത്രമൊഴിച്ചു എന്ന് കരുതി സ്വച്ചഭാരത് അഭിയാന്‍ ഒരു പരാജയമായി എന്നൊന്നും പറയാന്‍ കഴിയില്ല.
ഉറക്കച്ചടവോടെ അവന്‍ കതക് തുറന്ന് വെളിയിലേക്കിറങ്ങി. വാഴക്കൂട്ടങ്ങള്‍ നിറഞ്ഞുനിന്ന വെളിമ്പുറത്ത് എത്തി ബര്‍മുഡ പൊക്കി.
“നീ വരൂന്ന് എനിക്കറിയാരുന്നെടീ,” പെട്ടെന്ന് മുമ്പില്‍ കൊപ്രപ്പുരയില്‍ നിന്ന് പരിചിതമായ ഒരു ശബ്ദം അവന്‍ കേട്ടു. ആരാണ്? അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. അതേ, അശോകന്‍ ചേട്ടന്‍. ഇയാലെന്തിനാണ് ഈ അസാധാരണ സമയത്ത്? എടീ എന്ന് വിളിച്ച് ഇയാള്‍ ആരെയാണ് സംബോധന ചെയ്യുന്നത്?
അടുത്ത നിമിഷം അവന്‍ അദ്ഭുതസ്തബ്ധനായി.
മമ്മി!!
അശോകന്‍ ചേട്ടനുമായി മമ്മിക്ക് എന്താണ്? മുമ്പോട്ട് കുതിച്ച ദിലീപ് അടുത്ത വാക്കുകള്‍ക്ക് മുമ്പില്‍ തരിച്ചുനിന്നു.
“അശോകന്‍ ചേട്ടാ. വിളിച്ചിട്ട് ഞാന്‍ വന്നത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കൂടാനല്ല. ഇനി മേലില്‍ ഗായത്രിയെ അതിനു കിട്ടില്ല എന്ന് പറയാന്‍ വേണ്ടിയാണ്.”