അശ്വതിയുടെ കഥ – 13 1

*************************************************

അശ്വതി ക്ലിനിക്കില്‍ എത്തിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. എന്താണ് കാര്യമെന്നറിയാതെ നില്‍ക്കുമ്പോള്‍ അവളുടെ മൊബൈല്‍ ശബ്ദിച്ചു.
“ക്ലിനിക്കിലെത്തിയോ?’
ഡോക്ടര്‍ നന്ദകുമാറിന്‍റെ ശബ്ദം അവള്‍ കേട്ടു.
“ങ്ങ്ഹാ, എത്തി . ഞാന്‍ ക്ലിനിക്കിന്‍റെ ഫ്രെണ്ടില്‍ നിക്കുവാ. പക്ഷെ ഇന്നെന്തു പറ്റി, സാര്‍?”
“എനിക്ക് നല്ല സുഖമില്ല അശ്വതി. അത് കൊണ്ട് ഇന്ന്‍ ഇല്ല. ഞാന്‍ എങ്ങും പോയില്ല. നീയൊന്ന്‍ ഇങ്ങോട്ട് വരാമോ?”
“അയ്യോ, സുഖമില്ലേ, ഞാന്‍ ദാ എത്തി.”
അവള്‍ കതക് തുറന്ന് അകത്തുകയറി. കിടക്കയില്‍ ഡോക്റ്ററെ പ്രതീക്ഷിച്ച അവള്‍ അദ്ഭുതസ്തബ്ധയായി.
അവിടെ അവള്‍ ഇരിക്കുന്നു.
താന്‍ രഘുവിനോടൊപ്പം കണ്ടവള്‍!
സ്വിമ്മിംഗ് പൂളിലും ഷോപ്പിംഗ്‌ മാളിലും ഒക്കെ രഘുവിനോടൊപ്പം താന്‍ കണ്ട സുന്ദരിപ്പെണ്ണ്‍!
തന്‍റെ രഘുവിനെ തന്നില്‍ നിന്നും തട്ടിപ്പറിച്ചവള്‍.
അവള്‍ ഇതാ ജീവനോടെ…
“അശ്വതി, വരൂ,”
അവള്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് അവളെ ക്ഷണിച്ചു.
“നിങ്ങള്‍?”
അശ്വതി സ്വരം കടുപ്പിച്ചു.
“ഞാന്‍…”
അവര്‍ വീണ്ടും ചിരിച്ചു.
“ഞാന്‍ ഡോക്ടര്‍ അഞ്ജന. അഞ്ജന നന്ദകുമാര്‍. ഡോക്റ്റര്‍ നന്ദകുമാറിന്‍റെ ഭാര്യ.”
ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ആ വാര്‍ത്തക്ക് മുമ്പില്‍ അശ്വതി പകച്ചു നിന്നു.
“ഡോക്റ്ററെക്കൊണ്ട് അശ്വതിയെ വിളിപ്പിച്ചത് ഞാന്‍ ആണ്,”
ഏതോ ഗഗനകൂടാരത്തില്‍ നിന്ന്‍ വരുന്നപോലുള്ള വാക്കുകള്‍ വീണ്ടും അവളുടെ കാതുകളെ തേടിയെത്തി.
“അശ്വതി ആദ്യം ഇരിക്കൂ,”
അവര്‍ വീണ്ടും പറഞ്ഞു.
അല്ലെങ്കിലും അശ്വതി ഇരിക്കുമായിരുന്നു. കാലുകള്‍ തളരുന്ന പോലെ അവള്‍ക്ക് തോന്നിയിരുന്നു.
ഡോക്ടര്‍ അഞ്ജനയ്ക്കെതിരെ, ഒരു സോഫയില്‍ അവള്‍ ഇരുന്നു.
“ഡോക്ടര്‍ പറഞ്ഞ് അശ്വതിയ്ക്ക് രഘുവിനോടുള്ള സ്പെഷ്യല്‍ റിലേഷന്‍ എനിക്കറിയാം. എനിക്കതിനോട് എതിര്‍പ്പൊന്നുമില്ല…”
ഡോക്റ്റര്‍ അഞ്ജനയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
“റിലേഷന്‍സ് ഒക്കെ പെഴ്സണല്‍ ആണ് എന്നൊക്കെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. അതൊക്കെ ഞാന്‍ പഠിച്ചത്, അറിഞ്ഞത് ഒരാളില്‍ നിന്ന്‍ ആണ്. രഘുവില്‍ നിന്ന്‍, അശ്വതിയുടെ രഘുവില്‍ നിന്ന്‍,”
അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. അവരുടെ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അവള്‍ക്ക് മനസ്സിലായില്ലെങ്കിലും.
“ഡോക്റ്ററില്‍ നിന്നുള്ള ഡിവോഴ്സിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു തരിപ്പണമായിപ്പോയി. ജീവിതം ആകെ താറുമാറായി. മദ്യവും ഡ്രഗ്സ്മൊക്കെയായി ലൈഫ് ഒരു മീനിങ്ങും ഇല്ലാതെ…”
അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു, ശ്രദ്ധയോടെ.
“ഒത്തിരി റിഹാബിലേഷന്‍ സെന്‍റ്ററുകളില്‍ ഒക്കെപ്പോയി. ബട്ട് ഓള്‍ വേര്‍ ഫ്യൂറ്റൈല്‍. അപ്പോഴാണ്‌ രഘു വരുന്നത്. മാസങ്ങളോളം റിഹാബിലേഷന്‍ സെന്‍റ്ററുകള്‍ക്ക് സാധിക്കാത്തത്. കൌണ്‍സിലേഴ്സിനു സാധിക്കാത്തത് ഏതാനും ദിവസങ്ങള്‍കൊണ്ട് അവന്‍ സാധിച്ചു. പിന്നാലെ നടന്നു, നിര്‍ബന്ധിച്ചു, ശുശ്രൂഷിച്ചു. ഒരു സഹോദരനെപ്പോലെ…അനിയനെപ്പോലെ…ചീതയും തെറിയും അവഹേളനവും സഹിച്ച്….പക്ഷെ…പിന്നെയാണ് ഞാന്‍ അറിഞ്ഞത്…”
“ബാക്കി ഞാന്‍ പറയാം,”
അശ്വതി തിരിഞ്ഞുനോക്കി.
വാതില്‍ക്കല്‍ നിറഞ്ഞ ചിരിയുമായി ഡോക്ടര്‍ നന്ദകുമാര്‍ നില്‍ക്കുന്നു.
അയാള്‍ പതിയെ അവരുടെയടുത്തേക്ക് വന്നു.
“കഴിഞ്ഞാഴ്ച്ചയാണ് അഞ്ജനയുടെ വീട്ടില്‍ നിന്നിരുന്ന ഒരു ഡോമെസ്റ്റിക് ഹെല്പ് പോയതും അഞ്ജന ഒരു പുതിയ ആളെ അന്വേഷിക്കുന്നതും. അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചു ഞാന്‍ രഘുവിനെ അങ്ങോട്ടു അയച്ചു. എനിക്കപ്പോള്‍ ഒരേയൊരു ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ…”
ഡോക്റ്റര്‍ നന്ദകുമാര്‍ അശ്വതിയുടെ കണ്ണുകളിലേക്ക് നോക്കി.
“അന്ജനെയെ എങ്ങനെയും തിരിച്ചുകൊണ്ടുവരിക…”
അശ്വതിക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി.
“എന്‍റെ ജീവിതത്തിലേക്ക് ..എന്‍റെ മോളുടെ ജീവിതത്തിലേക്ക്…”
“ഡോക്ടര്‍..”
അശ്വതി എന്തോ പറയാന്‍ തുടങ്ങി.
“എനിക്ക് രഘുവിന്‍റെ മേലുള്ള വിശ്വാസം അത്രയായിരുന്നു. അവനു ഒരു പ്രത്യേകതയുണ്ട്. അത് എന്നെക്കാള്‍ കൂടുതല്‍ അശ്വതിയ്ക്കറിയാം. പരിചയപ്പെടുന്ന ആരിലും ഒരു വല്ലാത്ത, നിത്യമായ ഒരു സ്വാധീനം ചെലുത്താന്‍ ഒരു കഴിവ് അവന് പ്രത്യേകമായി ഈശ്വരന്‍ കൊടുത്തിട്ടുണ്ട്…
“എന്നെ അവന്‍ സ്വാധീനിച്ച കാര്യം ഒന്നും ഓര്‍ക്കാന്‍ എനിക്ക് വയ്യ അശ്വതി…”
ഡോക്ടര്‍ അഞ്ജന തുടര്‍ന്നു.
“ഇത്രയൊക്കെ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുമോ? രഘു എനിക്ക് വേണ്ടി സഹിച്ചത് പോലെ…അവന്‍റെ വാക്കുകളും നോട്ടവും പ്രവര്‍ത്തിയും ഒന്നും..ആര്‍ക്കും അതുപോലെ പറ്റില്ല…”
“ഞാന്‍ അവനോടു പ്രത്യേകം പറഞ്ഞിരുന്നു, ഈ മിഷന്‍റെ കാര്യം എല്ലാവരോടും മറച്ചുവെക്കാന്‍. ഒരു തരത്തിലും ഇത് എന്‍റെ ഡ്രാമ ആണ് എന്ന്‍ ആരും അറിയാതെയിരിക്കാന്‍,”
ഡോക്ടര്‍ പറഞ്ഞു.
“അതാണ്‌…അതുകൊണ്ട് മാത്രമാണ് അവന്‍ അശ്വതിയോട്‌ അല്‍പ്പം അകന്നതായി ഭാവിച്ചത്. ഓരോ നിമിഷവും അവന്‍റെ മനസ്സ് അശ്വതിയെ ഓര്‍ത്തു നീറുകായിരുന്നെങ്കിലും,”
അശ്വതി എഴുന്നേറ്റു.
“എന്നിട്ട് അവന്‍ എവിടെ ഡോക്ടര്‍?”
“അവനിപ്പോള്‍ ഹോട്ടെല്‍ റൂമില്‍ കാണും. അവന്‍ അശ്വതിയെ കാണാന്‍ പുറപ്പെട്ടതായിരുന്നു. പക്ഷെ അശ്വതിക്ക് വേണ്ടി ഒരു സാരി അവന്‍ വാങ്ങിയിരുന്നു. അത് എടുക്കാന്‍ മറന്നു പോയി അവന്‍. അതുകൊണ്ട് കീ റിസപ്ഷനില്‍ ഏല്‍പ്പിച്ച് ഞാന്‍ പോന്നു.
ഡോക്ടര്‍ അഞ്ജനയുടെ വാക്കുകള്‍ അശ്വതിയുടെ കാതുകളില്‍ തീഗോളങ്ങള്‍ പോലെ വീണു. അവള്‍ പെട്ടെന്ന് പുറത്തേക്ക് പാഞ്ഞു.
“അശ്വതി,”
ഡോക്ടര്‍ അഞ്ജനയും നന്ദകുമാറും അവളെ മാറി മാറി വിളിച്ചു.
അശ്വതി അത് കേള്‍ക്കാതെ അതിവേഗം ഗെയ്റ്റ് കടന്നുപോയി.
“രഘുവിനെ കാണാനുള്ള തിടുക്കമാ. തിരിച്ചുവിളിക്കണ്ട,”
ഡോക്ടര്‍ അഞ്ജന നന്ദകുമാറിനോട് പറഞ്ഞു.
“എങ്കിലും അവളെ കൊണ്ടുവിടാമായിരുന്നു..”
അയാള്‍ വിഷമത്തോടെ പറഞ്ഞു.
“ഇഷ്ടം പോലെ ഓട്ടോയുണ്ടല്ലോ ….അല്ലെങ്കിലും അശ്വതിയ്ക്ക് ഓട്ടോയല്ലേ ഇഷ്ടം…”
അഞ്ജന അയാളെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *