കനൽ പാത -1

അമ്പലത്തിൽ നിന്നിറങ്ങിയിട്ട് തന്റെ ,ട്യൂഷൻ സെന്റർ ലക്ഷ്യമാക്കി നടന്നു .വീട്ടിൽ നിന്നും ഇരുപത് മിനിട്ട് നടന്നാൽ എത്താവുന്നത്ര ദൂരമേയുള്ളു. വരുന്ന വഴിക്കാണ് അമ്പലവും.പത്ത് മിനിട്ട് അവിടെ ചിലവഴിച്ചു.
സമയനിഷ്ഠയിൽ കൃത്യത പാലിക്കുന്ന വിജയൻ വളരെ വേഗം നടന്നു.
ഒന്നു മുതൽ നാല് വരെയുള്ള മുപ്പതോളം വരുന്ന കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്.ഡിഗ്രി പൂർത്തിയാക്കാത്ത അവന് ആരാണ് ജോലി കൊടുക്കുക. രണ്ട് ക്ലാസ്സ് ഉണ്ടായിട്ടും കിട്ടുന്ന തുശ്ചമായ വരുമാനം ആയതു കൊണ്ട് മറ്റൊരു അദ്ധ്യാപകനെ കൂടി നിയമിക്കാൻ വിജയൻ ഒരുക്കമായിരുന്നില്ല.
ഓലമേഞ്ഞ ഷെട്ടായിരുന്നു ഗുരുകുലം ട്യൂഷൻ സെൻറർ.ഒന്നു മുതൽ മൂന്നു വരെ ഒരു ക്ലാസ്സിലും, നാലാം ക്ലാസ്സ് മറ്റൊരു മുറിയിലുമായിരുന്നു. ഓഫീസ് ഉപയോഗത്തിന് ചെറിയൊരു മുറിയും.
വീതിയുള്ള മൺപാതയായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് നിർത്തിയ ഒന്നര ഇഞ്ച് മെറ്റൽ ഈ റോഡിന്റെ ശാപമാണ്. ചെരുപ്പുപയോഗിക്കാതെ നാക്കാൻ സാധിക്കില്ല.
മോഹങ്ങളെ കടക്കെണിയിൽ കെട്ടിയിട്ട പോലെ സർക്കാരിന്റെ ഉദാസീനതയിൽ, റോഡിനിരുവശത്തും പണിതീരാത്ത എത്രയോ ടെറസ്സ് വീടുകൾ. ചിലത് ഓട് മേഞ്ഞതും മറ്റു ചിലത് ഓല മേഞ്ഞതും.
അല്പദൂരെ നിന്നാലും കേൾക്കാവുന്ന കുട്ടികളുടെ ശബ്ദകോലാഹലം ഇന്ന് കേൾക്കാതായപ്പോൾ വിജയൻ ഒന്നു സംശയിച്ചു.
”ഇന്നാരും വന്നില്ലേ…”
ട്യൂഷൻ സെന്ററിനോടടുക്കുംന്തോറും ആ സംശയം വീണ്ടും ബലപ്പെട്ടു.
വേഗം നടക്കുന്നതിനിടയിൽ പുറകീന്നൊരു വിളികേട്ടു…
” വിജയൻ മാഷേ…”
സമയമില്ലാത്ത നേരത്ത് ആരാണിത് എന്ന ഭാവത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു മലപോലെ നാരായണൻ നായർ.
ആറടി പൊക്കവും കുടവയറും നരകയറി കഷണ്ടി ബാധിച്ച തലയും നരച്ചധാടിയും … അറുപതുകഴിഞ്ഞ ഒരാജാനബാഹു.
” ങ്ഹാ… നായർ ചേട്ടനായിരുന്നോ…?”
മുഖത്തെ ജാള്യത മറച്ച് വിജയൻ മാഷ് ചോദിച്ചു.
” അതേല്ലോ …ആ… മാഷേ… കഴിഞ്ഞ മാസത്തെ തറവാടക എത്തീലല്ലോ… ”
വിജയനെ ,വിജയൻ മാഷെ… എന്നാണ് നാട്ടിലുള്ളവർ ബഹുമാനത്തോടെ വിളിക്കുന്നത്.
നരച്ച നീണ്ടധാടി തടവിനിന്ന നാരായണൻ, വിജയൻമാഷിന്റെ പരുങ്ങൾ ശ്രദ്ധിച്ചു.
”അത്… ചേട്ടാ….”
ഗുരുകുലം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വാടകയാണ് നാരായണൻ ചോദിച്ചത്.
” മാഷ് ബേജാറാവണ്ട ഞാൻ ചോദിച്ചെന്നെയുള്ളു. ഒള്ളപ്പോൾ തന്നാൽ മതി. എനിക്ക് മാഷിനെ… വിശ്വാസാ … നമ്മുടെ നാട്ടിലെ കുട്ടികള് പഠിക്കട്ടെ. നാളത്തെ നാടിന്റെ സമ്പത്താ അതുങ്ങള്.”
എന്ന് പറഞ്ഞ് വെളുത്തപല്ല്കാട്ടി ചിരിച്ചിട്ട് നാരായണൻ ചേട്ടൻ തിരിഞ്ഞു നടന്നു.
ആ നടത്ത നോക്കി നിന്നു പോയി വിജയൻ മാഷ്.
മനസാക്ഷിയ്ക്കൊരു മുഖമുണ്ടെങ്കിൾ അത് നാരായണൻ ചേട്ടൻ ആണെന്ന് മാഷ് ഓർത്തു.
എന്ത് നല്ല മനുഷ്യനാണ് അദ്ദേഹം. മൂന്ന് ആൺമക്കളും ലണ്ടനിൽ ബിസ്സിനസ്സ്.ഒരു മകൾ ഉള്ളത് അമേരിക്കയിൽ (ഹാർട്ട് സ്പെഷ്യലിസ്റ്റ് ) ഡോക്ടർ.
നാരായണൻ പണം കണ്ട് മനസ്സ് നിറഞ്ഞവൻ. നാട്ടുകാരുടെ ബഹുമാന്യൻ.ആര് മുന്നിൽ വന്ന്കൈ നീട്ടിയാലും അവരുടെ ദൈവമായി മാറും അദ്ദേഹം.
വിജയൻ മാഷും കടംവാങ്ങിയിട്ടുണ്ട്. തിരിച്ച് കൊടുത്താൽവാങ്ങത്തുമില്ല.
” ഇരിക്കട്ടെടോ മാഷേ… പിന്നെ വാങ്ങിക്കാം.” അതാണ് നാരായണൻ.
ചിന്തകൾക്ക് വിരാമമിട്ട് മാഷ് ഗുരുകുലത്തിന്റെ കാമ്പൗണ്ടിലേക്ക് കയറുമ്പോൾ പിള്ളേർ വന്നിട്ടുണ്ടെന്ന് മനസ്സിലായി.
” പിന്നെന്താണൊരു നിശബ്ദത?”
സ്വയം ചോദിച്ചു കൊണ്ട് ആദ്യ ക്ലാസ്സിലേക്ക് എത്തി നോക്കി.
ആ കാഴ്ച വിജയൻ മാഷിനെ അംമ്പരിപ്പിച്ചു.
ഒരു പെൺകുട്ടി നിന്ന്ക്ലാസ്സെടുക്കുന്നു.
തന്റെ കുട്ടികൾക്ക് താനറിയാതെ ആരാണ് ക്ലാസ്സ്കൊടുക്കുന്നത്? നിശ്ചലമായി നിന്നു പോയ വിജയൻ മാഷ് സ്വബോധത്തിലെത്തിയപ്പോൾ ചോദിച്ചു
” ഹെയ്… ആരാണ് നിങ്ങൾ?”
പെട്ടന്നവൾ തിരിഞ്ഞു നോക്കി.
തുടരും….

NB: ഞാൻ ഒരെഴുത്തുകാരനല്ല. നന്ദന്റെ നിർബന്ധം കൊണ്ട് പറ്റി പോയതാണ്.അതുകൊണ്ട് തന്നെ പച്ചയായ ഒരുജീവിതത്തിന്റെ സാക്ഷാത്കാരം നിങ്ങൾക്കു മുന്നിൽ വരക്കാൻ ശ്രമിച്ചു. പേപ്പറിലാണ് കുറിച്ചെതെങ്കിലും ടൈപ്പിങ്ങിലാണ് എഡിറ്റിംഗ് നടത്തിയത്. അപ്പോൾ തെറ്റുകൾ വന്നിട്ടുണ്ടാകും. ക്ഷമിക്കുക കമന്റിലൂടെ പ്രതികരിക്കുക. തുടരണമെങ്കിലും നിങ്ങൾ പറയൂ… വായനയിൽ ഒതുങ്ങി കൂടാനാണെനിക്കേറെയിഷ്ടം.
എന്നെ എഴുതാൻ വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിച്ച ഹർഷനും രുദ്രൻ ബ്രോക്കും നന്ദി അറിയിക്കുന്നു. കൂടെ ഈ സൈറ്റിന്റെ അധിപൻ ഡോക്ടർക്കും.

സ്നേഹത്തോടെ………..

ഭീം♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *