ഒരു വീടിന് മുകളിലെ നില കെട്ടുന്ന പണി. അതിനടുത്തുള്ള വീട്ടിൽ ഒരു പെണ്ണുണ്ടു്; പതിനാറോ മറ്റോ പ്രായം, വെളുത്തിട്ടാണ്. പാവാടയും ഷർട്ടും; തീരെ ചെറിയ മുല കയ്യും കലാശവും കാണിക്കുമായിരുന്നു, അവൾ ആളുകൾ ചുറ്റുമുള്ളതു കൊണ്ട് വലിയ വിഷമമാണ്.
എനിക്കങ്ങോട്ടു ചെല്ലാൻ വയ്യ. അവൾക്കു പുറത്തു പോകാനും പറ്റില്ല. അവൾക്ക് പ്രമം. എനിക്കതിനു നേരമുണ്ടോ ? അതങ്ങനെ പോയി”.
ഗോപു ഒരു നീണ്ട നെടുവീർപ്പിട്ടു: “ഭാഗ്യമില്ല… തീരേ കിട്ടാറില്ലേ ?”
“തീരേ ഇല്ലെന്നില്ല. വല്ലപ്പോഴും ഒരെണ്ണം ഒക്കും, അത്യദ്ധ്വാനം ചെയ്താൽ; ചിലപ്പോഴൊക്കെ അവളുമാരുടെ കാലു പിടിച്ചിട്ടാ ഞാൻ ചെയ്യുന്നത്, നിനക്കറിയാമോ ?” ഞാൻ മുഖം കുനിച്ചു.
മേശപ്പുറത്തു കുടിച്ചു് ഗോപു പൊട്ടിച്ചിരിച്ചു. “എന്താ നീ ചിരിക്കുന്നെ ?” എനിക്കു് ആ ചിരി ഒട്ടും ദഹിച്ചില്ല.
“എങ്ങനെ ചിരിക്കാതിരിക്കും ? കാലു പിടിച്ചിട്ട് പെണ്ണുങ്ങളെ പരിപാടി നടത്തുന്ന രീതി ഞാൻ ആദ്യമായിട്ടു കെൾക്കുവാ…”
രണ്ടു സാമ്പാണിത്തിരിയുമായി കാർത്തികേയൻ പടി കടന്നു വന്നു. അതു് ചുഴറ്റി അവിടമാകെ ആരതിയുഴിഞ്ഞു. “ഇതാരാ ഗോപു ?” എന്നെ നോക്കി ചോദിച്ചു. “ഇതെന്റെ അമ്മാവന്റെ മകൻ; പ്രേം എന്നാ പേര് ”
“നമസ്കാരം” ഞാൻ പറഞ്ഞു.
“നമസ്ക്കാരം?”
“എന്താ ജോലിയൊക്കെ?”
“ചെറിയൊരു ബിസിനെസ്സാ, കായംകുളത്താ”
“സാധനമൊക്കെ കിട്ടിയല്ലോ ? അപ്പുറത്തെ വിദേശമദ്യ ഷാപ്പു പൂട്ടുന്നതിനു മുമ്പേ വേണ്ടതു വാങ്ങണം; അവരു ചെലപ്പോ നേരത്തെ പൂട്ടും.”
“അതെന്താ നാളെ ഗാന്ധി ജയന്തിയോ മറ്റൊ ആണോ ?” ഒരു കവിൾ വിസ്ക്കി കുടിച്ചു കൊണ്ട് ഗോപു ചോദിച്ചു.
“എന്താ ഗോപു ഇത്, പത്രമൊന്നും വായിക്കാറില്ലേ ? ഗാന്ധിജയന്തി രണ്ടു മാസം മുമ്പേ കഴിഞ്ഞല്ലോ”
“ഗാന്ധി ജയന്തിക്കു ഷാപ് പൂട്ടും അല്ലേ?” ഞാൻ ചോദിച്ചു.
“ഷട്ടറിടും; പക്ഷേ പുറകീന്നു കിട്ടും; അന്നാ കുടുതലൂ കച്ചവടം നടക്കുന്നേ” കാർത്തികേയൻ പറഞ്ഞു. “പത്രോസ് എല്ലാം കൊണ്ടുവരും, കാർത്തികേയാ”, ഗോപു പറഞ്ഞു.
കാർത്തികേയൻ പോയി. “നീയിപ്പൊ എന്താ ചെയ്യുന്ന ഗോപൂ ?” “ഇവിടെയിരുന്നു കള്ളു കുടിക്കുന്നു.”
“അതല്ല, എന്തു ജോലിയാ ഇപ്പോഴെന്നു ?”
“അതു ശരി എനിക്കിപ്പം വാഷിംഗ് പൗഡറിൻറ ബിസ്സിനസ്സാടാ; ബോംബയിലെ പുതിയൊരു ഡിറ്റർജൻറ് നിർമ്മാണക്കമ്പനിയുടെ ഏജൻസിയെടുത്തു. ഇതാര പെഷൽ പൗഡറാം എതു കറയും നീക്കിക്കളയും; നിനക്കു ഞാൻ പോകുമ്പോൾ കുറേ സാമ്പിൾ തരാം”
“അപ്പൊ പഴയ ബിസിനെസ്സ് നിർത്തിയോ ?”
“എപ്പൊഴേ അതിലെനിക്കു ഒത്തിരി നഷ്ടം വന്നെടാ”
“എനിക്കു വാങ്ങിത്തരാമെന്നു പറഞ്ഞ ആ മാഡറിന്റെ കാര്യം..”
“നീ കിടന്നു ധിറുതി വയ്ക്കാതെ പ്രേമാ, ഞാനല്ലേ പറഞ്ഞതു്, വാങ്ങിത്തരാമെന്ന് ? നീ സമാധാനമായിരുന്ന് കള്ളൂ കൂടിക്കാൻ നോക്ക്.”
“ആരാ ഈ കക്ഷി ? ആരാ ഓഡർ തരാൻ പോകുന്നത് ?”
“സുബ്ബപ്പോറ്റിയുടെ എളയ മോനാ ദേവരാജൻ; ഞാൻ പരിചയപ്പെടുത്താം”
“അയാൾ നീ പറഞ്ഞാൽ കേൾക്കുമോ ? നിങ്ങൾ തമ്മിൽ വാടകവീടിന്റെ കടമുള്ളതല്ലേ ?”
“കേസ് അച്ഛനുമായിട്ടാ ഇവനെന്നോടു വലിയ കാര്യമാ അവൻ ഇഴഞ്ഞു വന്ന് നിനക്ക് ഓർഡർ തന്നിട്ടു പോകും, ഞാൻ പറഞ്ഞാൽ
“അത്രയ്ക്ക് എന്ത് അടുപ്പമാ നിങ്ങൾ തമ്മിൽ ?”
“ചുരുക്കിപ്പറയാം; ആ അംബി താമസിച്ചിരുന്ന വീടില്ലേ ?”
“അതിപ്പം ഒഴിഞ്ഞുകിടക്കുകയല്ലേ ?”
“ആയിരുന്നു; അവിടെ ഈ ദേവരാജൻ വന്ന് ഒരു ചെറിയ പ്രസ്സ് തുടങ്ങിയിട്ടുണ്ട്; അവിടെ അവൻ രണ്ടു കൊച്ചു സാധനങ്ങളെ പണിയ്ക്ക് നിർത്തിയിട്ടുണ്ട്: ഒരെണ്ണം സാരി ഒരണ്ണം പാവാട അവരെ ചെയ്താൽ കൊള്ളാമെന്ന് അവനാശ, പക്ഷേ പാവത്തിന് വളയ്ക്കാനറിഞ്ഞുകൂടാ. അവസാനം എൻറടുത്തു കാര്യം പറഞ്ഞു: ഞാനതു ശെരിയാക്കി കൊടുത്തു ”
തുടരും …..