തുണ്ട് കഥകള് – കാമക്രൂരന് – 1
എൻറെ പ്രിയ സുഹ്രുത്ത് പറഞ്ഞ അവൻറെ അനുഭവം കഥാരൂപത്തിലേക്ക് മാറ്റുകയാണിവിടെ. അറബ് രാജ്യങ്ങളിലൊന്നിൽ ജോലി ചെയ്യുന്ന സുഹ്രുത്ത് പറഞ്ഞ അവൻറെ നാട്ടിലെ സുനീഷേട്ടൻറെ കഥ. ഒരു തെമ്മാടിയുടെ കഥ… അവനിപ്പൊഴും സ്നേഹികുന്ന ആരാധിക്കുന്ന ആ ക്രൂരൻറെ കഥ… അവൻ തന്നത് ഞാൻ ഒന്ന് മാറ്റി എഴുതിയതാണ്.
*മുന്നറിയിപ്പ് : ഈ കഥ പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടി മാത്രമുള്ളതാണ്. ലൈംഗിക ബന്ധത്തിൽ എപ്പോഴും സുരക്ഷിതത്വം പുലർത്തുക*
നാട്ടിൻപുറം
നാട്ടിൻപുറത്തെ ഉത്സവത്തിനിടെയാണു ഞാൻ അയാളെ ആദ്യമായി കാണുന്നത്. കാവി മുണ്ടും കറുപ്പ് ഷർട്ടുമിട്ട് ആൾക്കൂട്ടത്തിലൊരാളായി. അയാളെ മാത്രം നോക്കാൻ കാരണമെന്തെന്ന് അറിയില്ല. ഒരു പക്ഷെ അയാളുടെ തിളങ്ങുന്ന കണ്ണുകളും കുറ്റിത്താടിയും മീശയും അഴിഞ്ഞ ബട്ടൻസിനു കീഴെ കാണുന്ന നെഞ്ചും കൈയ്യിലെ ഇടി വളയും എന്നെ ആകർഷിച്ചിരിക്കാം.
അച്ചനുമമ്മയും തിരുവനന്തപുരത്തേക്ക് താല്കാലികമായി ട്രാൻസ്ഫർ ആയപ്പോഴാണു ഞാൻ വലിയമ്മയുടെ നാട്ടിലെ വീട്ടിൽ വന്ന് നിന്നത്. ടൗണിലെ വീട് അടച്ചിട്ടിട്ട് ഇങ്ങോട്ട് പോരുകയായിരുന്നു. കോളെജിലേക്ക് അര മണിക്കൂർ ബസ്സിൽ പോകണമെങ്കിലും സർവ്വ സ്വാതന്ത്ര്യമുള്ള മണ്ണ്. വല്യച്ചനും വല്യമ്മയും മാത്രമേ അവിടുള്ളു. അവരുടെ മക്കൾ വിദേശത്താണ്. പുഴയിൽ കുളിച്ച് അമ്പലത്തിൽ തൊഴുത് വൈകുന്നേരം വയലിനരികിലെ കലിങ്കിലിരുന്ന് സ്വപ്നങ്ങൾ നെയ്തും ഫോണിൽ പാട്ടു കേട്ടും അങ്ങനെ പോകുന്നതിനിടയിൽ പലപ്പോഴും അയാളെ കണ്ടു.
അടുത്ത കാഴ്ച രാവിലെ കോളെജിലേക്ക് പോകുമ്പോഴായിരുന്നു. കവലയിൽ വെയിറ്റിംഗ് ഷെഡ്ഡിൽ ആരോടൊ സംസാരിച്ചിരിക്കുകയാണ് താരം. മുണ്ടല്ല ട്രാക്ക് സ്യൂട്ട് ആണ്. ഒപ്പം ടി ഷർട്ടും ഒത്ത ശരീരം കാതിൽ ഒരു കുഞ്ഞ് കമ്മൽ ഉണ്ടെന്നത് ഇപ്പോഴാണു കാണുന്നത്. അവിടെ വെച്ചിരിക്കുന്ന അവെഞ്ചർ ബൈക്ക് അയാളുടെതെന്ന് ഊഹിച്ചു. നമ്പർ നോക്കി മനപാഠമാക്കി. വൈകിട്ട് ഓടി വന്ന് നെറ്റ് കണക്ട് ചെയ്ത് ആർ ടി ഓ സൈറ്റിൽ കയറി നമ്പർ എന്റർ ചെയ്ത് നോക്കി. പേരു സുനീഷ് ശ്രീധർ. എഫ് ബി മുഴുവനും നോക്കിയിട്ടും ആളില്ല.
പിന്നെ ഒരു സുഹ്രുത്തുമൊത്ത് ബേക്കറിയിലിരിക്കുമ്പോൾ ഇയാൾ അവിടേക്ക് വന്നു. ജീൻസും കറുപ്പ് ടി ഷർട്ടും വേഷം. ഒരു കൂളിംഗ് ഗ്ലാസ്സും. ഉള്ളത് പറയാല്ലോ അയാൾ കയറിയതു മുതൽ അവിടെ ഒരു ടേബിളിൽ ഇരിക്കുന്നത് വരെ ഞാൻ വാ പൊളിച്ച് പരിസരം മറന്ന് നോക്കുകയായിരുന്നു. താടി കുറച്ചു കൂടെ വളർന്നിട്ടുണ്ട്. മുടി ജെല്ല് തേച്ചു ചീകിയിരിക്കുന്നു. മുപ്പത് വയസ്സ് അടുത്ത് പ്രായം ഉണ്ടാകും. ഇടയ്ക്കെപ്പോഴോ അയാൾ എന്നെ നോക്കിയോ, കണ്ണുകൾ ഇടഞ്ഞോ ഞാൻ പരിഭമിച്ച് മുന്നിലിരുന്ന ജ്യൂസ് ഒറ്റവലിക്ക് കുടിച്ചപ്പോൾ ആണു ഫ്രണ്ട് അയാളെ കണ്ടത്.
ഹാ അരിത് സുനിയേട്ടനോ…
അവൻ ചിരിച്ച് കൊണ്ട് അയാളുടെ അടുത്തേക്ക് പോയി.
ചേട്ടാ ഞാൻ പറഞ്ഞ ആ സെക്കന്റ് ഹാൻഡ് ബൈക്കിൻറെ കാര്യം…
അവൻ അയാളുടെ ടേബിളിലേക്ക് പോയി.
പൾസർ അല്ലെടാ… നോക്കട്ടെ. ഈ ആഴ്ച ഒന്ന് വരാനുണ്ട്.
അവൻ നന്ദിപൂർവ്വം ചിരിച്ചു.
ആ ചേട്ടാ… ഇത് സബിത്. എൻറെ ഫ്രണ്ടാണ്. ഇപ്പോൽ നമ്മുടെ നാട്ടിലാ…
സുഹ്രുത്ത് എന്നെ അയാളെ പരിചയപ്പെടുത്തി.
ഹും… ഒരു മൂളലും ഒരു തലയാട്ടും മാത്രം. എന്തൊരു മുരടനാണിയാൾ.
പിന്നീട് ആണ് അറിഞ്ഞത് അയാൾ പ്രമുഖ കുടുംബത്തിലെ അംഗമെന്നും വീട്ടുകാരുമായി അലമ്പുണ്ടാക്കി ഇപ്പോൽ സ്വന്തമായി നടത്തുന്ന ടൂവീലർ ഗാരേജിനടുത്ത് തന്നെയാണു താമസം എന്നും…
അസ്സൽ തെമ്മാടിയാടാ ഒരുത്തനെ ലിവറിനു കാലു തല്ലിയൊടിച്ച് ഒരിക്കൽ കേസായതാ. അത്യാവശ്യം രാഷ്ട്രീയവുമുണ്ട്. ദേശീയ പാർട്ടിക്കാരുടെ ഇഷ്ടക്കാരൻ… നല്ലോണം വെള്ളവുമടിയും എല്ലാ കേസുമുണ്ട് അടുക്കാൻ കൊള്ളില്ല. പക്ഷെ വണ്ടിക്കാര്യങ്ങളിൽ ആളു കിക്കിടുവാ…
അവൻറെ വിവരണം എന്നിൽ ആശയക്കുഴപ്പമുണ്ടാക്കി.
