ഇത്രയും പറഞ്ഞ് ശ്യാം അവന്തികയുടെ മുഖം കൈകളി കോരിയെടുത്ത് അവളാരwimarion കവിളില് മൃദുവായി ചുംബിച്ച് അവളുടെ ആലില പോലേയുള്ള വയറിനു മുകളിലൂടെ അവന്റെ വലതും കരം കൊണ്ട് പോയി വാരി ഭാഗത്ത് പതിയേ ഒന്നമർത്തി തന്നിലേക്ക് ചേര്ത്തു പിടിച്ചു .
””””ശ്ശോ… വിട് ശ്യാമേട്ടാ പുറത്ത് നിറയേ ജോലിക്കാരാണ് . അച്ഛനും അമ്മയും ഇപ്പോള് ഇങ്ങോട്ട് എത്തും ”
അവള് ശ്യാമിന്റെ പിടിയിൽ നിന്നും കുതറി മാറി.
കോവിലകത്തിന്റെ അകത്തും പുറത്തും ജോലിക്കാർ ഓടി നടന്ന് ഓരോ ജോലികള് ചെയ്യുന്നുണ്ട് . മേല് നോട്ടം വഹിച്ച് കുഞ്ഞപ്പനും അവരുടെ പിറകെ നടക്കുന്നുണ്ട് .
കുഞ്ഞപ്പനെ കണ്ടാല് ഇപ്പോള് കോവിലകത്തെ കാര്യസ്ഥനാണെന്നേ പറയൂ. അത്രയും
സൂക്ഷമതയോടെയാണ് ഓരോ ജോലികളും ചെയ്യിക്കുന്നത്.
‘ കു
ഞ്ഞപ്പൻ ചേട്ടാ….”??
പുറത്തേക്ക് ഇറങ്ങി വന്ന ശ്യാം വിളിച്ചു
” എന്താ സാറേ’
എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞപ്പൻ അങ്ങോട്ട് ഓടി വന്നു .
“”””””രാതിക്കുള്ള പാര്ട്ടിയുടെ കാര്യം എന്തായി”
കോ””എല്ലാം ഈ കുഞ്ഞപ്പൻ ഏറ്റതല്ലേ
, ഒക്കെ ശരിയാക്കീട്ടുണ്ട്’
‘അതുമതി’
””””ആ മുത്തശ്ശി മാവിന്റെ കൊമ്പ് എങ്ങനെയാ കുഞ്ഞപ്പൻ ചേട്ടാ പൊട്ടി വീണത്”
അങ്ങോട്ട് കടന്നു വന്ന അവന്തിക ചോദിച്ചു .
???””അത് നീറ് കൂടുവെച്ച് ദ്രവിച്ചതാ കുഞ്ഞ , ചെറിയ ഒരു പിടിയിലാ നിന്നിരുന്നത് . അതല്ലാം വെട്ടി മാറ്റിയിട്ടുണ്ട്’
”””’ഇപ്പോൾ നിന്റെ സംശയം മാറിയില്ലേ?
??”””ഇനി നിന്റെ അച്ഛന് വന്നു കയറിയ ഉടനെ പറഞ്ഞക്കണം ന്നാ പിന്നെ ഒരു ജോത്സ്യനേ കൂട്ടി വന്ന് ഹോമവും നടത്തിയേ ഇവിടെ താമസിക്കാന് വിടൂ”
പറഞ്ഞു തീർന്നതും കോവിലകത്തിന്റെ ഗെയിറ്റ് കടന്ന് അവരുടെ കാർ കടന്നു വന്നു . രേ?” എന്താ ശ്യാമേ കാർ പുറത്ത് നിർത്തിയിരിക്കുന്നത്’
കാറില് നിന്നും ഇറങ്ങുന്നതിനിടെ കൃഷ്ണന് മേനോന് ചോദിച്ചു
ടോ?”ഒന്നൂല്ല ഇവിടെ ജോലികള് നടക്കല്ലേ ജോലിക്കാർക്ക് ഒരു ബുദ്ധിമുട്ട് വേണ്ടാന്ന് കരുതി
പടിഞ്ഞാറന് വെയിലിന്റെ മനോഹാരിതയിൽ പുതു ഛായം പൂശിയ തിരുവട്ടൂർ കോവിലകം പട്ടെടുത്ത മണവാട്ടിയേ പോലെ തിളങ്ങി നിന്നു.
സന്ധ്യ കഴിഞ്ഞപ്പോഴേക്കും ആ ഗ്രാമം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിദേശ നിർമ്മിത കാറുകൾ കൊണ്ട് കോവിലകത്തിന്റെ മുറ്റം നിറഞ്ഞു.
ജന്മദിന പാര്ട്ടിക്ക് എത്തിയ ശ്യാം സുന്ദറിന്റെ സുഹൃത്തുക്കള്ക്കെല്ലാം കോവിലകവും പരിസരവും നന്നായി ഇഷ്ടപ്പെട്ടു.
തിന്നും കുടിച്ചും ആടിയും പാടിയും വിരുന്ന് അതിഗംഭീരമായി തന്നെ നടന്നു
കൊണ്ടിരിക്കുന്നു . അലങ്കരിക്കപ്പെട്ട ദീപങ്ങളുടെ പ്രഭയാൽ കോവിലകവും പരിസരവും ഉറങ്ങാത്ത രാവിന് വഴിയൊരുക്കി.
പാര്ട്ടിക്കെത്തിയ കുട്ടികള് ശ്യാമിന്റെ പത്തു വയസ്സുകാരി ചാർവിയുടെ ക നാരായണൻ on
കോവിലകത്തിന്റെ മുറ്റത്തും അകത്തളത്തുമായി ഓടിക്കളിക്കുന്നുണ്ട്.
പെട്ടന്നാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നത്.
പാര്ട്ടിയില് പങ്കെടുത്തു കൊണ്ടിരുന്നവർ നില വിളികേട്ട ഭാഗത്തേക്ക് ഓടിച്ചെന്നു .
അവിടെ കണ്ട കാഴ്ച്ച ഓടിക്കൂടിയവരെ ഒന്നടങ്കം പേടിപ്പെടുത്തി…
പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികള്ക്ക് മുന്നിൽ കുറച്ചകലെയായി കണ്ടാല് ആരും ഭയപ്പെട്ടു പോകുന്ന രൂപത്തിൽ കറുത്ത ഒരു നായ.
സാധാരണ നായകളേക്കാൾ ഉയരവും വണ്ണവും ആ നായക്കുണ്ടായിരുന്നു. ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്, ക്രമാതീതമായി വളര്ന്നു നിൽക്കുന്ന ഉളിപ്പല്ലുകൾ, നീണ്ട നാവില് നിന്നും അപ്പോഴും ഇറ്റി വീഴുന്ന ദ്രാവകത്തിന് ചോരയുടെ നിറമുണ്ടോ എന്നുപോലും അതിൽ പലരും സംശയിച്ചു.
ഒറ്റനോട്ടത്തിൽ ആരു കണ്ടാലും പേടിച്ച് പോകുന്ന രൂപമായിരുന്നു ആ നായക്ക്.
ഓടിയെത്തിയവരെ കണ്ടതും വല്ലാത്ത ശബ്ദത്തില് ഒന്ന് മുരണ്ട് നായ ഇരുളിലേക്ക് ഓടി മറഞ്ഞു.
എന്തൊക്കെയോ അടക്കം പറഞ്ഞുകൊണ്ട്
മുതിർന്നവർ
