നന്മ നിറഞ്ഞവൾ ഷെമീന – 1

“എന്താണ് മോനെ അനക്ക് വേണ്ടത് ? ഇയ്യെന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് “

“ഇക്കന്റെ ഫ്രണ്ട്ഷിപ് മാത്രം മതി വേറൊന്നും വേണ്ട “.

“ഇയ്യിന്നു എന്നെ കണ്ടതല്ലേ. ഇന്റെ വയറു വീർത്തതു കണ്ടില്ലേ ഞാൻ ആറു മാസം ഗർഭിണിയാണ്. വേറെ രണ്ടു കുട്ടികൾ ഉണ്ട്. ഇന്റെ ഭർത്താവ് നാട്ടിൽ നല്ല ഒരു ജോലിയിൽ ഉണ്ട്. ഇക്ക് ഇന്റെ കുടുംബത്തിലെ കാര്യങ്ങൾ നോക്കാൻ തന്നെ നേരല്ല. പിന്നെ എന്ത് ഫ്രണ്ട്ഷിപ്പാ ഞാൻ അനക്ക് തരുക. അനക്ക് ഈ ലോകത്തു വേറെ പെണ്കുട്ടികളൊന്നുമില്ലേ ഫ്രണ്ട് ആകാൻ. അതോണ്ട് മോന്ക്ക് പറ്റിയ ഫ്രണ്ട് അല്ല ഞാൻ. മോന് ഇനി ഈ നമ്പറിൽ വിളിക്കണ്ടാട്ടാ. “

“പ്ലീസ് കട്ടിയല്ലേ… എനിക്ക് നിന്നെ കണ്ടപ്പോ എന്തോ അന്നോട്‌ കൂട്ടുകൂടണം എന്ന് തോന്നി. ഞാൻ അന്നോട്‌ പ്രേമിക്കാൻ പറയുന്നില്ല. ഒരു ഫ്രണ്ട് ആയ മതി. ഇയ്യ്‌ പറഞ്ഞപോലെ ഞാനും കുറെ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. അവരോടു ഒന്നും തോന്നാത്തത് അന്നോട്‌ തോന്നിയതിൽ എന്തോ ഉണ്ട്. പ്ലീസ് ഇന്നോട് സംസാരിച്ചൂടെ “

” അതൊന്നും ശെരിയാവൂല. പ്ലീസ് എന്നെ വെറുതെ വിട്. “

“ഇല്ല നിന്നെ വെറുതെ വിടാൻ പ്ലാൻ ഇല്ല “

“ഇതെന്തൊരു കഷ്ടായി “
ആട്ടെ അന്റെ പേരെന്താ ?
ഇയറിയണ്ട
പ്ലീസ് പറയടോ ?
ഷെമീന .
ഷെമി നല്ല പേര്. ഞാൻ നബീല്
ഞാൻ ചോദിച്ചില്ല
ഇയ്യ്‌ ചോതിച്ചില്ലെങ്കിലും പറയണ്ട കടമ എനിക്കില്ലേ
എനിക്കെന്തോ അവനോടു സംസാരിക്കും തോറും വീണ്ടും സംസാരിക്കാൻ തോന്നി ആദ്യത്തെ ഭയമെല്ലാം പോയി. എന്നാലും ആ സംസാരത്തിൽ നിന്നു പുറത്തുവരാൻ ഞാൻ പറഞ്ഞു.
മതി ഇക്കാ വരാൻ സമയമായി. ഫോൺ വെച്ചോ .
ശെരി ഞാൻ ഇനി ഇന്നു വിളിച്ചു നിന്നെ ശല്യം ചെയ്യില്ല. ഞാൻ നാളെ വിളിക്കാം. ഇന്നു നീ നന്നായി ആലോചിക്കൂ. എന്റെ ഫ്രണ്ട്ഷിപ് ഇഷ്ടമായെങ്കിൽ മാത്രം നാളെ ഫോൺ എടുത്താൽ മതി. എടുത്തില്ലെങ്കിൽ പിന്നെ ഞാൻ വിളിച്ചു ശല്യം ചെയ്യില്ല. ഒകെ ബൈ .
ഞാനൊന്നു മൂളി ഫോൺ വെച്ചു.
എനിക്കെന്തോ അവനിൽ എന്തോ സത്യസന്തത ഉള്ളതുപോലെ തോന്നി. അന്ന് ഞാൻ പിന്നൊന്നും ശ്രദ്ധിച്ചില്ല. ഇന്റെ ഇക്കാനെ കുറിച്ച് ആലോചിക്കുമ്പോൾ മാത്രമാണ് നെഞ്ചുപിടക്കുന്നതു. ഇതുവരെ ഞാൻ ഒന്നും ഇക്കാട് മറച്ചു വെച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന്. ഒരു പക്ഷെ എട്ടാം ക്ലാസ്സിൽ പഠിപ്പു നിറുത്തിയ എനിക്ക് മാത്രമാകും ഇതൊക്കെ വല്യ പ്രേശ്നമായി തോന്നുന്നത്. അയലത്തെ സുലു എപ്പോഴും ഫോണിലാ ഓൾടെ സ്കൂളിലും കോളേജിലും പഠിച്ച ചെക്കമ്മാരായിട്ടു ഫുൾടൈം സൊള്ളലാണ് പണി. ഓൾടെ കെട്ടിയോൻ ദുബായില. അതാകും ഇത്ര ധൈര്യം. ഇന്റെ ഇക്കാ ഇത്രേ അടുത്തില്ലേ പിന്നെ ഞാനെന്തിനാ വേറെ

ചെക്കന്മാരേറ്റു സംസാരിക്കുന്നതു. ഇക്ക് ഇനി അങ്ങനെ കൂട്ട് വേണം എന്ന് തോന്നുമ്പോൾ വിളിക്കാം. അല്ല പിന്നെ. അങ്ങനെ ഞാൻ ഒരു തീരുമാനത്തിലെത്തി.

പിറ്റേന്ന് അവൻ വിളിച്ചപ്പോൾ ഞാൻ പിന്നെ ഫോൺ എടുത്തില്ല. അവൻ വാക്കുപാലിച്ചു പിനീട് അവൻ എന്നെ വിളിച്ചിട്ടില്ല. അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോൾ പിന്നെ എനിക്ക് ഏഴാം മാസമായി. വീട്ടിലെ പണികൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. മിക്കവാറും സമയം ഞാൻ റെസ്റ്റിൽ ആകും. അങ്ങനെ ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്താണ് നബീലിന്റെ കാര്യം ഓർമ വന്നത്. അവൻ പിന്നെ എന്നെ വിളിച്ചു ശല്യം ചെയാത്തതിൽ എനിക്ക് അവനോടു ഒരു ബഹുമാനം തോന്നി. വിചാരിച്ചപോലെയല്ല അവൻ നല്ലവനാ. വാക്കു പാലിച്ചല്ലോ. ഞാൻ ഫോണിൽ അവന്റെ നമ്പർ എടുത്തു കുറെ ആലോചിച്ചു. വിളിക്കണോ വേണ്ടയോ. അവസാനം ഞാൻ വിളിക്കാൻ തീരുമാനിച്ചു. നമ്പർ ഡയൽ ചെയ്തു, റിങ് ചെയുന്നുണ്ട്.

“ഹലോ “

“ഹലോ ആരാ ?”

“ഞാൻ ഷെമീനയാണ് ഓർമ്മയില്ലേ, മറന്നുപോയോ ?”

“അയ്യോ ഇല്ല, ഞാൻ അന്നേ തന്റെ നമ്പർ ഡിലീറ്റ് ചെയ്തു. പിന്നെ വിളികൂല ന്നു പറഞ്ഞതല്ലേ. അതാ ഡിലീറ്റ് ചെയ്തേ “
“ഞാനിങ്ങനെ പെട്ടന്ന് തന്റെ കാര്യം ഓർമ വന്നപ്പോൾ വെറുതെ വിളിച്ചു നോക്കിയതാ “

“ഞാൻ വിചാരിച്ചു ഇനി നമ്മൾ സംസാരിക്കില്ലെന്ന്. താൻ ഫോൺ കട്ട്‌ ചെയ്തോ ഞാൻ അങ്ങോട്ട്‌ വിളിക്കാം “

ഞാൻ ഫോൺ കട്ട്‌ ചെയ്തു. അതെന്തായാലും എനിക്ക് ലാഭമായി. ഇക്കാ ചെയ്തുതരുന്ന ചെറിയ റീചാർജ് കഴിഞ്ഞാൽ പിന്നെ എനിക്ക് ഇക്കാടെന്നു ചീത്ത കേൾക്കും. നബീലും കരുതിയിട്ടുണ്ടാവുക അതാണ് അവൻ എനിക്ക് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടാവുക. കാൾ അറ്റൻഡ് ചെയ്തു വീണ്ടും സംസാരിച്ചു തുടങ്ങി.

“താൻ എന്നേക്കാൾ മൂത്തതാണ് എന്ന് എനിക്കറിയാം. എന്നാലും ഞാൻ ഷെമി എന്ന് വിളിക്കുന്നതുകൊണ്ടു കുഴപ്പമില്ലല്ലോ അല്ലെ ? അല്ലെങ്കിലും ഈ ഫ്രണ്ട്സിന്റെ ഇടയിൽ പ്രായം ഒരു പ്രശ്നമല്ല “

ഞാനൊന്ന് വെറുതെ മൂളി. ഞാൻ എന്തോ വലിയ തെറ്റാണു ചെയ്യുന്നത് എന്ന ബോധം എന്റെ ഉൾമനസിൽ ഉണ്ട്. എന്നാലും എന്തെങ്കിലും ആകട്ടെ എന്നുകരുതി അവൻ പറയുന്നതും കേട്ടു ഞാനിരുന്നു. ആദ്യമെല്ലാം അവൻ അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. വീട്, വീട്ടുക്കാർ, കൂട്ടുകാർ, ജോലി എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. ഞാനിതെല്ലാം കേട്ടിരുന്നു എന്നല്ലാതെ ഞാൻ ഒന്നും അവനോടു പറഞ്ഞില്ല. അവൻ പറഞ്ഞതെല്ലാം വെച്ച് ഞാൻ വിചാരിച്ചതിലും എത്രയോ പാവമാണ് അവൻ എന്ന് എനിക്ക് മനസിലായി. പതിയെ അവൻ കാണിക്കുന്ന സൗഹൃദം ഞാനും തിരിച്ചു കാണിച്ചു തുടങ്ങി. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കി നല്ല സുഹൃത്തുക്കളായി തുടർന്ന് സംസാരിച്ചു. വീട്ടിലെ വിരസമായ വേളയിൽ അവനെനിക്ക് തുണയായി.

അതിനിടയിൽ ഞാൻ അവനെ ഒരിക്കൽ നേരിൽ കാണാമെന്നും വാക്കുകൊടുത്തു. ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് പോകേണ്ട ദിവസമായിരുന്നു അന്ന്. ആശുപത്രിൽ വെച്ച് കാണാമെന്നായിരുന്നു പറഞ്ഞത്. അവിടെ ചെന്നപ്പോൾ തന്നെ അവൻ
എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൂടെ ഉമ്മ ഉള്ളതുകൊണ്ട് ഞങ്ങൾ പരസ്പരം നോക്കി കണ്ടു എന്നല്ലാതെ സംസാരിക്കാൻ നിന്നില്ല. ചെക്കപ്പ് കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയപ്പോൾ.

“ഞാൻ ഇവിടെ ഇരിക്കാം ഉമ്മ പോയി മരുന്ന് വാങ്ങിയിട്ട് വരുമോ ? നല്ല തിരക്കാകും അവിടെ. എനിക്ക് നിക്കാൻ വയ്യ. “

ഒരു നീരസവും കൂടാതെ ഉമ്മ വാങ്ങിയിട്ട് വരാമെന്നേറ്റു. ഞാൻ ഗൈനക്കോളജിസ്റ്റിന്റെ റൂമിന്റെ അവിടുന്ന് മാറി വേറെ ഡോക്ടറുടെ റൂമിന്റെ മുന്നിലെ പേഷ്യന്റ്‌സിന് ഇരിക്കാനുള്ള സീറ്റിന്റ പിന്നിലെ വരിയിൽ പോയിരുന്നു. മറ്റിടത്തു നല്ല തിരക്കായിരുന്നു. എല്ലാം കണ്ടറിഞ്ഞ നബീൽ അങ്ങോട്ട്‌ വന്നു. എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു. സംസാരിക്കുന്ന പോലെ സ്മൂത്ത്‌ അല്ല ആള് കാണുമ്പോൾ. ആ കള്ള ലക്ഷണം എപ്പോഴും ഉണ്ട്. ചുവന്ന കണ്ണും ആഴത്തിലുള്ള നോട്ടവും. ഇത്തവനോട് പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *