ആ സിനിമചെയ്ത് പത്ത് പന്ത്രണ്ട് ദിവസത്തിന്ന് ശേഷം ഷരീഫ് പ്രഭാകരന്റെ വീട്ടിലേക്ക് വന്നു. പെയ്തമെൻറ് വാങ്ങാനായിരുന്നു വന്നത്. സമൂഹ കളിയായതിനാൽ അതിന്ന് നല്ല വില കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ പറഞ്ഞുറപ്പിച്ചതിനേക്കാളും കൂടുതൽ തുക പ്രഭാകരൻ ഷരീഫിന് കൊടുത്തു. വിനീത് പറഞ്ഞു “ഷരീഫക്കാ ഊണ് റെഡിയായിട്ടുണ്ട് കഴിച്ചിട്ട് പോകാം”
അവനും അതിന് സമ്മതിച്ചു ഊണ് മേശയിൽ നാലുപേരും ഇരുന്ന കഴിക്കാൻ തുടങ്ങി. അപ്പോഴാണ് ഷരീഫ് പ്രഭാകരനോട് അടുത്ത സിനിമയെപ്പറ്റി സംസാരിക്കുന്നത്.
“പ്രഭാകരേട്ടാ നമുക്ക് വിനീതയെ വെച്ച് ഒരു പടം ചെയ്താലോ..? പുതിയ മുഖം വേണമെന്നല്ലെ നമ്മുടെ ക്ലയിൻറിന്റെ ആവശ്യം, ഇവളുടെ ഫോട്ടോ കാണിച്ച കൊടുത്ത് റേറ്റ് അറിഞ്ഞാലോ..? അതു കേട്ടപ്പോൾ പ്രഭാകരൻ ഒന്നു പിടഞ്ഞു. അത് ശ്രദ്ധിക്കാതെ ഷരീഫ് വീണ്ടും തുടർന്നു.
“നമുക്ക് പഴയമുഖമായിട്ടും കഴിഞ്ഞ പടത്തിന്ന് രണ്ട് ലക്ഷം കിട്ടിയിരുന്നു. ഇവളുടേതിന് അഞ്ച് ചോദിക്കാം. കിട്ടിയാൽ ആയല്ലൊ…! കൂടുതലൊന്നും ചെയ്യേണ്ടാ. ഒന്നു രണ്ടോ. മൂന്നോ. പടം ചെയ്യാം, പിന്നീടിവള് വീണ്ടും കോളേജിൽ പോകാൻ തുടങ്ങിയാൽ നിർത്തിയേക്കാം.
ഉം എന്താ..? ഷരീഫ് പ്രഭാകരന്റെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു.
കുറച്ച സമയത്തേക്ക് പ്രഭാകരൻ ഒന്നും പറഞ്ഞില്ല. ഷരീഫ് തന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത് എന്നറിഞ്ഞയാൾ മെല്ലെ തല ഉയർത്തി മകളെ നോക്കി, അവൾ ഒന്നും അറിയാത്തത് പോലെ തലതാഴ്ത്തി ആഹാരം കഴിക്കുകയായിരുന്നു. പിന്നെ പ്രഭാകരൻ ഷരീഫിനെ നോക്കിക്കൊണ്ട് പറഞ്ഞു.
“ഇവളോട് തന്നെ ചോദിക്ക് ഇവൾക്ക് സമ്മതമാണെങ്കിൽ നമുക്ക് റേറ്റ് അറിയാം അല്ലാതെ ഓർഡറും പിടിച്ച് വന്നതിന്ന് ശേഷം ഇവൾ സമ്മതിച്ചില്ലേങ്കിൽ അത് പിന്നെ ബിസിനസ്സിനെ ബാധിക്കും.”
“എന്താ..വിനീ. നിനക്ക് സമ്മതമല്ലെ…? ഷരീഫ് വിനീതയോടായി ചോദിച്ചു.
ഇതെല്ലാം കേട്ടിട്ടവളുടെ ശരീരം വിറക്കുകയായിരുന്നു. പുറ്റിൽ വെള്ളം നിറഞ്ഞിരുന്നു. ഷരീഫ് ഒന്നു കൂടെ ചോദിച്ചപ്പോൾ അവൾ മെല്ലെ പറഞ്ഞു.(തുടരും)