“ഹേയ്…….. നി……നിങ്ങ…ൾ ആ….രാണ്?? ആ പെൺ…കുട്ടി….യെ വി…..വിട്…..”!!!!
പകുതി അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്നുകൊണ്ട് മനോജ് ആ വണ്ടി നോക്കി പറഞ്ഞു…..
നിലത്തു കൂടെ വലിച്ചിഴച്ചു കൊണ്ടുവന്ന അവളെ ഒരു പഴം തുണി കെട്ട് പോലെ അവൻ സ്കോർപിയോയുടെ പിൻസീറ്റിലേക്ക് എറിഞ്ഞു. ഡോർ വലിച്ചടച്ചു കൊണ്ട് സ്കോർപിയോയുടെ ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമാക്കി അവൻ നടന്നു.ഡോർ തുറന്ന് സീറ്റിലേക്ക് കയറുന്നതിനു മുമ്പ് കൂർത്ത കണ്ണുകളോടെ അവൻ നിലത്ത്, ചോര വാർന്നു കിടക്കുന്ന മനോജിനെ നോക്കി.. ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി Scorpio മുന്നോട്ടു പായിച്ചു……
പൂർണ്ണമായും ബോധം മറഞ്ഞു കണ്ണുകൾ അടയുമ്പോഴും മനോജിന്റെ കണ്ണിൽ അവസാനം പതിഞ്ഞ കാഴ്ച, അലറി കരയുന്ന പെൺകുട്ടിയുമായി പോകുന്ന സ്കോർപിയോയും അവളുടെ കരച്ചിലുമായിരുന്നു……
കോടതി വരാന്തയിലെ ചുവരിൽ എഴുതിവച്ചിരിക്കുന്ന വാചകത്തിലേക്ക് അദ്ദേഹം ഒന്നു നോക്കി ”
IN MATTERS OF CONSCIENCE, THE LAW OF THE MAJORITY HAS NO PLACE “……
ശേഷം അദ്ദേഹം മുന്നോട്ടു നടന്നു നീങ്ങി.
“കോടതി മുറിയിലെ സിംഗിൾ ജഡ്ജ് ബെഞ്ചിൽ, ജഡ്ജ് അനൂപ് നാഥ് മഹേശ്വർ വന്നിരുന്നു. കോർട്ട് റൂമിലെ വക്കീലന്മാരും പോലീസ് ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ ഉള്ളവരും എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വണങ്ങി. ജസ്റ്റിസ് അനൂപ്നാഥ് തന്റെ മുൻപിലുള്ള അശോകസ്തംഭത്തിന്റെയും പെൻ ഹോൾഡറിന്റെയും നടുവിലൂടെ മുൻപിലെ ആളുകളെ ഒന്നു നോക്കി, പിന്നെ ഇരിക്കാൻ കൈകൊണ്ട് ആവശ്യപ്പെട്ടു.
തന്റെ Vincent chase eyeglass എടുത്തു വെച്ചതിനുശേഷം തന്റെ മുന്നിലുള്ള ലാപ്ടോപ്പ് ഓൺ ചെയ്തു. മുൻപിലെ പ്രതികൂട്ടിന് അരികിൽ നിൽക്കുന്ന ചെറുപ്പക്കാരെ ഒന്നുകൂടെ നോക്കിക്കൊണ്ട് ജസ്റ്റിസ് അനൂപ്നാഥ് ടേബിളിന് പുറത്ത് വെച്ചിരുന്ന കേസ് ഫയൽ ഓപ്പൺ ചെയ്തു. ഫയലിലൂടെ ഒരു തവണ കൂടി കണ്ണോടിച്ച ശേഷം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി തന്റെ മുൻപിലെ gavel മേശയിൽ രണ്ട് തവണ തട്ടി കേസിന്റെ വിധി പറയുവാൻ ആരംഭിച്ചു
…………. “കേസ് നമ്പർ “C.No.751/**/### സുദർശന വധക്കേസിൽ പ്രതിയായി ഇവിടെ ഹാജരാക്കപ്പെട്ട കോശി എബ്രഹാം, അജിൻ ആന്റണി എന്നിവർ, സാഹചര്യ തെളിവുകൾ നിരത്തി കുറ്റക്കാർ ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനോ പോലീസിനോ സാധിച്ചിട്ടില്ല. ഇവരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള പോലീസിന്റെ വ്യഗ്രത കോടതി മനസ്സിലാക്കുന്നു. ആയതിനാൽ നിരപരാധികളായ കോശി എബ്രഹാം, അജിൻ ആന്റണി എന്നിവരെ പ്രതിസ്ഥാനത്തുനിന്നും ഈ കോടതി ഒഴിവാക്കുന്നു. ഒപ്പം യഥാർത്ഥ പ്രതികളെ കണ്ടെത്തുവാനുള്ള മേൽ നടപടികൾക്ക് ഈ കോടതി ഉത്തരവിടുന്നു”………………………………………
“What else do you have to say about this??”
തന്റെ private chamber ൽ തനിക്കെതിരെ ഇരിക്കുന്ന circle inspector കിരൺ ദാസ്- നെയും SP ജെയിംസിനെയും നോക്കി ജസ്റ്റിസ് അനൂപ്നാഥ് ചോദിച്ചു
ഇരുവർക്കും ഉത്തരം ഒന്നും തന്നെ ഇല്ലായിരുന്നു.
“Let me ask you something sincerely…
ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.? കോടതി മുറിയിലെ, സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കൊണ്ട് വിലങ്ങണിയിക്കപ്പെട്ട നിങ്ങളുടെ നാവിൽ നിന്നുള്ള ഉത്തരമല്ല എനിക്ക് കേൾക്കേണ്ടത്.!!!
I hope you understand what I mean.!!!!
“Sir, ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് DGP തരകൻ സാർ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചിട്ട് ഈ കേസിനെ പറ്റി പറഞ്ഞത്. സാധാരണ ഒരു കൊലപാതക കേസ് എന്നതിലുപരി അദ്ദേഹത്തിന് ഈ കേസിനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിനു കാരണം, മരിച്ച സുദർശന എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ good list ൽ ഉള്ള ഒരാളായിരുന്നു. വളർന്നുവരുന്ന ഒരു entrepreneur, Blindfolded people campaign ന്റെ ശക്തമായ active മെമ്പർമാരിൽ ഒരാൾ, തന്റെ മകളുടെ സുഹൃത്ത്, തുടങ്ങിയവയൊക്കെയാണ് അതിനു കാരണം. അതുകൊണ്ടുതന്നെ സുദർശനയുടെ മരണം അദ്ദേഹത്തെ ഇമോഷണലി കുറച്ച് ഡൗൺ ആക്കിയിരുന്നു.
