പ്രേമവും കാമവും – 2 166

പ്രേമവും കാമവും 2

Premavum Kaamavum Part 2 | Author : Bhageera

[ Previous Part ] [ www.kambi.pw ]


 

നന്ദി വാക്കുകൾ കൊണ്ടാണ് തുടങ്ങേണ്ടത് പക്ഷേ അതിന് സമയമായിട്ടില്ലെന്ന് കരുതുന്നു… കഥയുടെ പേരിന് നേരെയുള്ള ഹൃദയം ചുവപ്പിച്ചില്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും ചീത്തയായാലും തിർച്ചയായും കമന്റ് ബോക്സിൽ നിക്ഷേപിക്കണേ എന്നൊരു അപേക്ഷ മാത്രം 🙏🏻. ഒരു കഥയുടെ ചെറിയൊരു തുടക്കം മാത്രമാണ് നിങ്ങൾക്ക് മുന്നിലേക്ക് ഞാൻ വച്ച് നീട്ടിയത്. കൂടുതൽ വളച്ചുകെട്ടില്ലാതെ രണ്ടാമത്തെ ഭാഗം ഞാനെഴുതി തുടങ്ങട്ടെ….

 

കഥ ഇതുവരെ..

 

33 വയസ്സുള്ള ലേഖ വീട്ടിലെ ബോറഡി മാറ്റാനായാണ് ടൗണിലെ ബുക്ക് സ്റ്റാളിൽ ജോലിക്ക് പോകുന്നത്, ഭർത്താവ് ചെന്നെയിൽ കോൺട്രാക്ടർ ആണ്. അവൾ ജോലി ചെയ്യുന്നിടത്ത് അരുൺ എന്ന ഒരു പയ്യൻ പുതുതായി ജോലിക്ക് വരുന്നു

 

തുടർന്ന് വായിക്കുക…

 

നേരം ഇരുട്ടി തുടങ്ങി സന്ധ്യയുടെ മനോഹാരിത മാഞ്ഞ് ഇരൂട്ടിന്റെ പുതപ്പെടുത്തണിഞ്ഞിരിക്കുന്നു പ്രകൃതി.. പകലിലെ ചൂടിനെ വകവെക്കാതെ ഒരിളം തണുത്ത കാറ്റിങ്ങനെ അന്തരീക്ഷത്തിൽ അലതല്ലി കളിക്കുന്നുണ്ട്..

 

കവലയിൽ പതിവുപോലെ ലൈറ്റുകൾ തെളിഞ്ഞു കിടപ്പുണ്ട് ആൽമരത്തിന്റെ അടുത്തുള്ള പോസ്റ്റിലെ ലൈറ്റ് എന്തിനോ വേണ്ടി ഇടക്കിടെ മിന്നി മിന്നി കത്തുന്നുണ്ട്.. രാഘവേട്ടന്റെ ചായക്കടയിലെ ചില്ലലമാരയിൽ ആർക്കും വേണ്ടാതെ രണ്ട് പഴംപൊരി അവിടെയിരുന്ന് രാഷ്ട്രീയ ചർച്ചകൾ നടത്തുന്നവരെ നോക്കി ചിരിക്കുന്നതിനിടയിലാണ് അരുൺ “രാഘവേട്ടാ എന്താ ഇള്ളേ കഴിക്കാൻ?” എന്ന് പറഞ്ഞുകൊണ്ട് ചായക്കടയിലേക്ക് കേറി വന്നത്.

 

നല്ല ചൂട് പൊറേട്ടേം ബീഫുണ്ട് എടുക്കട്ടെ ?

 

ആഹ് ഒരു ആറ് പോറാട്ടേം ഒരു ബീഫ് ഫ്രൈയിം പാർസൽ എടുത്തോ !

 

ദാ ഇപ്പൊ ശരിയാക്കിത്തരാം, വെള്ളാനകളുടെ നാട്ടിലെ പപ്പുചേട്ടന്റെ ഡയലോഗും പറഞ്ഞുകൊണ്ട് രാഘവേട്ടൻ അടുക്കളയുടെ അകത്തേക്ക് പോയി..

 

രാഘവേട്ടന്റെ ചായപീട്യ , എതൊരു നാട്ടിൻ പുറത്തും കാണും ഇത്തരം ഒരു ചായ പീടിക. ചായയ്ക്കും കടിക്കുമൊപ്പം അന്നാട്ടിലെ സകല വാർത്തകളും വിശേഷങ്ങളും പങ്കുവെക്കപ്പെടുന്ന ഒരിടം, രാവിലെ ഗ്രാമമം ഉണരുന്നിനു മുന്നേ ആ കട തുറക്കും അതിരാവിലെ ട്രെയിനിന് പോകുന്നവരായാലും ജോലിക്ക് പോകുന്നവരായാലും ആദ്യത്തെ ജലപാനം നടത്തുന്നത് ദാ ഈ ചായപീട്യെലെ ബെഞ്ചിലിരുന്നാവും . അഞ്ച് അഞ്ചര ആകുമ്പോളേക്ക് ആവി പറക്കണ പുട്ടും ദോശേം ആ ചില്ലു പാത്രത്തിൽ ഇങ്ങനെ അടുക്കി വെച്ചിട്ടുണ്ടാകും .. പറഞ്ഞ് പറഞ്ഞ് ഇതേട്യാ പോന്ന്ന് വിചാരിക്കുന്നുണ്ടാവും അല്ലേ , ഞാനൊരല്പം നൊസ്റ്റാൾജിയ കോറിയിട്ടതാണ് .

 

അരുണേ ഇന്നാ കയ്യിലുള്ള പൊതി രാഘവേട്ടൻ അവന് നേരെ നീട്ടി.

 

ഇങ്ങള് ഈല് ഗ്രേവി വച്ചിറ്റില്ലേ ?

 

ആന്താടാ അങ്ങനെ ഒരു വർത്താനം . ഇനിക്ക് എപ്പേങ്കിലും ഗ്രേവി ഇല്ലാണ്ട് ഈടന്ന് പാർസൽ തന്നിനാ ?

 

ഇല്ല..

 

ആ അപ്പോ അയിറ്റാൽത്തെ വർത്താനൊന്നും വേണ്ട.

 

സോറിപ്പാ

 

ആഹ്, ഇന്നാ ഇതൂടി എടുത്തോ ചില്ലു കൂട്ടിൽ കൈയ്യിട്ട് ബാക്കിയുള്ള പഴം പൊരി ഒരു പേപ്പറിൽ പൊതിഞ്ഞ് അത് അരുണിന് കൊടുത്തു.

 

ഒരു മൂളിപ്പാട്ടും പാടി അവൻ സ: കൃഷ്ണപിള്ള സ്മാരക വായനശാല എന്ന് ചുവപ്പ് നിറത്തിലെഴുതിയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു.

 

ചെക്കൻ വെള്ളടിക്കേനുള്ള പോക്കാന് തോന്നുന്ന് അല്ലേ രാഘവാ…

 

അയിനെന്താ ഇഞ്ഞിം ഞാനും ഈ പ്രായത്തിൽ കുടിക്കലിലിലേനാ നാണു. ഇപ്പോം കുടിക്കലിണ്ട് പിന്നെന്താ?

 

ഇണ്ടപ്പാ ഞാൻ പറഞ്ഞിനെ ഇള്ളു.

 

എടോ വെർതേ ആരാന്റെ കുറ്റോം പറഞ്ഞിരിക്കാണ്ട് ചായ കുടിച്ചിറ്റിണ്ടേ പൊര പിടിക്കേൻ നോക്ക്.

 

അഭിലാഷേ, സനൂപേ വാടാ.. അരുൺ വായനശാലയുടെ താഴെ നിന്ന് വിളിച്ചു കൂവി.

 

ആഹ് വെരുന്നെടാ, അവർ രണ്ട് പേരും പടികളിറങ്ങി താഴേക്ക് വന്നു.

 

സനൂപ്: നീ എന്തിനാടാ ഇങ്ങന വിളിച്ച് കൂവുന്നേ ? നിനക്ക് ഫോൺ വിളിച്ചാ പോരെ

 

അഭി : അതെന്നെ ഇവൻ നാട്ട്കാരെ മൊത്തം അറീക്കും

 

അരുൺ: ഓഹ് അല്ലേല് നാട്ട്കാർക്ക് ഒന്നു അറിയൂലല്ലോ നമ്മൾ വെള്ളടിക്കുന്നേ ഒന്ന് പോടാ

 

സനൂപ്: ആഹ് എന്നാ നീ നാളെ ഒരു മൈക്കൂം കൂടെ എടുത്തോ എന്നിട്ട് “മാന്യമഹാ ജനങ്ങളെ ഞാനും എന്റെ കൂട്ടുകാരും പുതിയ പാലത്തിന്റെ താഴെ നിന്ന് മദ്യപിക്കാൻ പോവുകയാണ് എല്ലാ ആൽ പറമ്പ് നിവാസികൾക്കും സ്വാഗതം ” ഇങ്ങനെ അനൗൺസ് ചെയ്ത് നടക്ക്..

 

അരുൺ: ഹി ഹി , കോമഡി ആണേൽ വർക്ക് ആയില്ല മോനേ സനൂ. മോൻ വണ്ടി എടുക്ക് പാലത്തിന്റെ തായെ തന്നെ ഇരിക്കാം

 

അഭി: അപ്പോ കുപ്പി ?

 

അരുൺ: അതൊക്കെ അങ്ങെത്തും നീ വണ്ടീൽ കേറ് മോനെ

 

സനൂപ്: ആരാ വെളിച്ചം ആണോ

 

അരുൺ: ആഹ് അല്ലാണ്ട് ഇപ്പോ എവിടെ നിന്ന് കിട്ടാനാ.

 

മിക്ക നാട്ടിൻ പുറത്തും രാഘവേട്ടന്റെ ചായപീട്യപോലെ ഒരു ATM ഉണ്ടാകും ഇത് നിങ്ങള് വിചാരിക്കണ എ ടി എം അല്ലട്ടാ എനി ടൈം മദ്യം. ചുരിക്കി പറഞ്ഞാൽ മദ്യം ബ്ലാക്കിനു വിൽക്കുന്ന ഒരാൾ , പലപ്പോഴും പലരുടെ ദാഹമകറ്റാൻ ഒരിറ്റു മദ്യവുമായി ഓടിയെത്തുന്ന ഒരാൾ . മദ്യവും അതിലൊഴിക്കാനുള്ള വെള്ളവും ഇനി ടെച്ചിങ്സ് വേണേൽ അതും അയാളെത്തിച്ചു തരും. ഇന്നാട്ടിൽ അത് പ്രകാശനാണ് വെളിച്ചം എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന പ്രകാശൻ.

 

അവർ പാലത്തിന്റെ അടുത്ത് എത്തിയപ്പോഴേക്കും അവരെ കാത്ത് ഒരു കാർ അവിടെയുണ്ടായിരുന്നു.

 

അരുണേ … കാറിൽ നിന്ന് ഇറങ്ങിയ ആൾ അവരെ നോക്കി കൈ കാണിച്ചു

 

ആഹ് പ്രകാശേട്ടാ , എത്രയാ ?

 

650

 

എതാ ബീവറേജ് അല്ലേ

 

ആഹ്, മാഹി ആണേൽ കുറഞ്ഞതിണ്ടേനും

 

മാഹി വേണ്ടപ്പാ. ഇതെന്നെ മതി. വെള്ളത്തിന് പറഞ്ഞിനേനും ഇല്ലേ ?

 

ആഹ് അയാൾ ഡോർ തുറന്ന് വെള്ളവും ഒരു കുപ്പിയും അവന് നേരെ നീട്ടി

 

പൈസ ഞാൻ ജി പെ ചെയ്തേക്കാം

 

എന്നാ ശെരി അയാൾ കാറുമെടുത്ത് പോയി

 

സനൂപ് : എതാടാ സാധനം

 

അരുൺ: ഗ്രീൻ ഹൗസ്..

 

അഭി : ഇതേതാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ ?

 

സനൂപ് : വെളിച്ചം തേച്ചോ ?

 

അരുൺ: ഏയ് നല്ല സാധനാന്നാ പറഞ്ഞേ നോക്കാം

 

സനൂപ്: എന്തായാലും ഒഴിക്ക് പാലത്തിനടിയിലെ പൊത്തിൽ നിന്നൊരു ഗ്ലാസ്സെടുത്ത് അരുണിന് കൊടുത്തു കൊണ്ട് പറഞ്ഞു.

 

എല്ലാവരും രണ്ട് റൗണ്ട് അടിച്ച് ഇരിക്കുമ്പോൾ ഒരു മൊബൈലിന്റെ വെളിച്ചം അവർക്ക് നേരെ നടന്നു വന്നു.

 

ആരാടാ സനൂപ് ആണോ ?

 

Leave a Reply

Your email address will not be published. Required fields are marked *