ശരിയാണ്. എന്റെ ടിക്കെടിനു പിന്നില്‍ അയാള്‍ മൊബൈല്‍ നമ്പര്‍ കുറിച്ചിട്ടിട്ടുണ്ട്. ഇവിടെ വന്നപ്പോള്‍ ഞാന്‍ മറന്നു പോയതാണ്.
ഞാന്‍ ഓടി മുകളി റൂമില്‍ പോയി ടിക്കെറ്റ് തപ്പിയെടുത്തു. ഭാഗ്യത്തിന് അത് വലിച്ചു കീറി കളഞ്ഞിരുന്നില്ല. വിറയ്ക്കുന്ന കൈകളോടെ ഞാന്‍ മസ്ടരെ വിളിച്ചു.
കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അയാള്‍ ആദ്യം എന്നെ ആശ്വസിപ്പിച്ചു. പിന്നീട് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എന്റെ പ്രതീക്ഷകള്‍ കൂടുതല്‍ മങ്ങി.
സാധാരണ ഗതിയില്‍ രേസേര്‍വശന്‍ യാതര്കാരില്‍ കുറച്ചു പേര് തെറ്റായ അദ്ദ്രെസ്സില്‍ ആണ് യാത്ര ചെയ്യുന്നത്. പെട്ടെന്ന് ടിക്കെറ്റ് കിട്ടാതെ വരുമ്പോള്‍ ഏതെങ്കിലും എജെന്റുമാരുടെ കയ്യില്‍ നിന്നും വാങ്ങും. അതാണേല്‍ മറ്റാരുടെയെങ്കിലും പേരിലാകും. ഇവിടെയും ശില്‍പയും കുടുംബവും അങ്ങനെ ആകാനാണ് വഴി. പിന്നെ നിയും നേത്രാവതിയില്‍ പല പല സീറ്റില്‍ ഇരുന്നായിരിക്കുമല്ലോ യാത്ര ചെയ്തത്.
മരണപെട്ടവരുടെ ബോടികള്‍ അവരുടെ ടിക്കറ്റില്‍ നിന്നോ അവര്‍ക്കൊപ്പം കിട്ടിയ id പ്രൂഫില്‍ നിന്നുമൊക്കെ ഊഹിക്കുന്നതാണ്. ബന്ധുക്കള്‍ വന്നു ആയിടെന്റിഫയി ചെയ്‌താല്‍ മാത്രമേ അവ പുറത്തു വിടൂ. പരിക്ക് പറ്റിയവരുടെതും അങ്ങനൊക്കെ തന്നെ ആണ്. പ്രത്യേകിച്ച് ഇത്രയധികം പേരുടെ പേര് വിവരങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുള്ള റിസര്‍വേഷന്‍ ടാറ്റ ബസില്‍ നിന്നാണ് പുറത്തു വിടുന്നത്.
എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ടാറ്റ ബേസ് ചെക്കു ചെയ്തു. നോ രക്ഷ.
അവസാനം ഹോസ്പിറ്റലില്‍ ചെന്നു അന്വേഷിക്കാന്‍ വേണ്ടുന്ന സവ്കര്യങ്ങള്‍ അദ്ദേഹം ചെയ്തു തന്നു.
പിറ്റേന്ന് ഞാന്‍ ഉടുപ്പിയിലെത്തി. അവിടെ എനിക്ക് കിട്ടിയ സഹായം വച്ചു അരിച്ചു പെറുക്കി. ആശുപത്രിയിലോന്നും ശില്പയെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു.
പ്രതീക്ഷ വറ്റിയ ഞാന്‍ തിരികെ മുംബയില്‍ എത്തി.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മേടതിന്റെ നിര്‍ബന്ധ പ്രകാരം ഞാന്‍ ജോലിക്ക് കയറി. ഒരു ചെറിയ കമ്പനി. രണ്ടു നില വീടിനുള്ളില്‍ തട്ടി കൂട്ടിയ കമ്പനി. താഴെ മേടതിന്റെ ഓഫിസ് ഒരു മുറിയില്‍. മറ്റേ മുറിയില്‍ ഞാനും പിന്നെ പ്രിയങ്കയും അന്കിതയും.അതിനുള്ളിലെ കംപുടരിനുള്ളില്‍ ഡിസൈന്‍ ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി.
ഞാന്‍ അവരെയോ മാടതെയോ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.
ശില്പയുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അവള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചിന്ത എന്നെ ഭ്രാന്തനാക്കുന്നുണ്ടായിരുന്നു.
തട്ടിയും മുട്ടിയും ഒരു മാസം കടന്നു പോയി. ഇതിനിടയില്‍ ഞാന്‍ ആകുന്ന വിധത്തിലൊക്കെ ശില്പയെ അന്വേഷിക്കുന്നുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുന്പാനെന്നോര്‍ക്കണം. സോഷിയാല്‍ മീഡിയ ഒന്നും ഇല്ല. ആകെയുള്ളത് യാഹൂ ചാറ്റ് മാത്രം. ഓര്‍ക്കുട്ട് ഒന്നും തുടങ്ങിയിരുന്നില്ല. അങ്ങനെ ഉള്ള ഒരു കാലത്ത് ശരിയായ പേരോ വിലാസമോ ഫോട്ടോയോ ഒന്നും ഇല്ലാതെ ഞാന്‍ എങ്ങനെ അവളെ തെരയാനാണ്? എങ്കിലും എല്ലാ ദിവസവും ട്രെയിനില്‍ കയറി ഞാന്‍ തേരാ പാരാ അലയും. മുംബയിലെ ഓരോ ഇടവും ഞാന്‍ തേടാന്‍ തുടങ്ങി. പക്ഷെ ….
കള്ള് കുടിയും നിരാശയും എന്നെ വല്ലാതെ ബാധിച്ചിരുന്നു. എങ്കിലും കുറേശ്ശെ ഞാന്‍ തിരികെ വരികയായിരുന്നു. കുടിയൊക്കെ കുറച്ചു. ശില[പ എന്നാ വികാരത്തെ വരുതിയിലാകാന്‍ ഞാന്‍ ശ്രമിച്ചു. എങ്കിലും അവളെ പറ്റിയുള്ള അന്വേഷണം ഞാന്‍ അവസാനിപ്പിച്ചില്ല. അവള്‍ ഈ മുംബയില്‍ എവിടെയോ ഉണ്ട് എന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.
ഞാന്‍ പതിയെ പഴയ ഞാന്‍ ആകുകയായിരുന്നു.
ഇതിനിടയില്‍ ഓഫീസിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. പഴയ ഉശിരും ആവേശവും വീണ്ടെടുത്ത ഞാന്‍ കിടിലന്‍ ഡിസൈനുകള്‍ ചെയ്യാന്‍ തുടങ്ങി. പതിയെ കമ്പനി വളരാന്‍ തുടങ്ങി.
ഇതിനിടയില്‍ ഞാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കമ്പനിയുടെ മുകളിലത്തെ നിലയില്‍ എനിക്ക് പ്രവേശനം ഇല്ല. അവിടേക്ക് മാടവും പ്രിയങ്കയും അന്കിതയും മാത്രമാണ് പോകാറുള്ളത്. മാടം വിളിക്കുമ്പോള്‍ ഒറ്റയ്ക്കോ ഒരുമിച്ചോ മുകളിലേക്ക് പോകും. കുറെ കഴിഞ്ഞാണ് തിരികെ വരുന്നത്. ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. പിന്നെയൊരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ അവിടെ സ്റോക്ക് സെറ്റ് ചെയ്യാന്‍ പൊകൂന്നതാനെന്നു പറഞ്ഞു.
