ഇളം പ്രായമല്ലേ ഇതൊക്കെ എല്ലാ ആൺകുട്ടികൾക്കും ഉണ്ടാവും. അതൊക്കെ വിചാരിച്ച് അവർ മകനോട് ചായ കുടിക്കുവാൻ പറഞ്ഞു. മനസ്സിൽ ചെറുതായി കുറ്റബോധം തോന്നിയത്ജ കൊണ്ടാവാം ടീച്ചറുടെ മുഖത്ത് നോക്കാതെ അവൻ ചായയും അമ്മ കൊണ്ടുവച്ച പലഹാരങ്ങളും കഴിച്ചു തുടങ്ങി. രണ്ടുപേരും കൂടുതലായി ഒന്നും സംസാരിച്ചില്ല ചായകുടി കഴിഞ്ഞ് ടീച്ചർ വീണ്ടും അടുക്കളയിലേക്ക് പോയി.
വിജയ് പതുക്കെ വീടിനു പുറത്തേക്ക് ഇറങ്ങി ചെറുതായി മഴ ചാറുന്നുണ്ട് അതിനാൽ ഉമ്മറപ്പടിയിൽ കുറച്ചുനേരം ഇരുന്നു. തിരിച്ച് മുറിയിൽ എത്തി മൊബൈൽ ചില വീഡിയോ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തത് തുറന്നു നോക്കി അതിൽ പരതി നടന്നു.
പതിവുപോലെ അത്താഴത്തിനു ശേഷം വിജയ് അവന്റെ മുറിയിലും ജയ ടീച്ചർ കനകാംബിരി അമ്മയുടെ മുറിയിൽ പോയി അവരെ ഒന്ന് നോക്കിയ ശേഷം ടീച്ചറുടെ മുറിയിലേക്കും കിടക്കുവാനായി പോയി.
രാത്രിയിൽ എന്തോ പേടിപ്പെടുത്തുന്ന ശബ്ദം കേട്ടാണ് ടീച്ചർ ഞെട്ടി ഉണർന്നത് അതേസമയം വിജയ് ദേവും ആ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. മൊബൈലിൽ സമയം നോക്കിയ വിജയദേവ് വെളുപ്പിനെ ഒരു മണിയായിരിക്കുന്നു എന്ന് മനസ്സിലാക്ക് കുറച്ചു സമയം കൂടി വിജയദേവ് അനങ്ങാതെ പുതപ്പിൽ തന്നെ കിടന്നു. ജയ ടീച്ചർ ആകട്ടെ തന്റെ മുറിയിൽ നിന്നും പുറത്തുവന്ന് പ്രധാന ഹാളിലും അടുക്കളയിലും ഒക്കെ പോയി നോക്കി. ഇനി ഏതെങ്കിലും തസ്കരന്മാർ തൻറെ വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതാണോ എന്ന് അറിയില്ലല്ലോ.
തുടർന്ന് കനകാംബിരി അമ്മയുടെ മുറിയിൽ എത്തി വാതിൽ തുറന്നു ലൈറ്റ് ഇട്ട അവർ ഞെട്ടിപ്പോയി കഴിഞ്ഞദിവസം കണ്ടത് പോലെ തന്നെ കനകാംബിരി അമ്മയുടെ മേൽ വസ്ത്രം ഇടുപ്പിനു മുകളിൽ വരെ ചുരുട്ടി വച്ചിരിക്കുന്നു. അവരെ പുതപ്പിച്ചിരുന്ന പുതപ്പ് നേരത്തെ കിടന്നിരുന്നത് പോലെ തന്നെ മുറിയുടെ മൂലയിൽ ചുരുണ്ട് കിടക്കുന്നു. പെട്ടെന്ന് തന്നെ ജെയ ടീച്ചർ കനകാംബിരിയമ്മയുടെ വസ്ത്രം നേരെയിട്ടു കണ്ണുകൾ തുറിച്ച് മുകളിലേക്ക് നോക്കി കിടക്കുന്ന അവരെ കുലുക്കി വിളിച്ചു. പെട്ടെന്ന് കണ്ണുകൾ ചിമ്മി അവർ എന്തോ പറയാനായി ശ്രമിച്ചു.
ജെയ ടീച്ചർ ഓടി വിജയ് ദേവിന്റെ മുറിയിലേക്ക് ചെന്നു. അവൻറെ കത്കിൽ ആഞ്ഞടിച്ചു വിജയ്…… വിജയ്…… അമ്മയുടെ വെപ്രാളപ്പെട്ട വിളി കേട്ട് വിജയിച്ച ചാടി എഴുന്നേറ്റു വാതിൽ തുറന്ന് പരിഭ്രമിച്ചു നിൽക്കുന്ന അമ്മയെ കണ്ടു. അവന്ഏതാണ്ട് കാര്യം മനസ്സിലായി കഴിഞ്ഞ ദിവസത്തെ പോലെ തന്നെ വല്യമ്മയുടെ മുറിയിൽ എന്തോ സംഭവിച്ചിരിക്കുന്നു. വിജയുടെ കൈപിടിച്ചുകൊണ്ട് ജയ വല്യമ്മയുടെ മുറിയിലേക്ക് നടന്നു. വല്യമ്മയുടെ കണ്ണുകൾ തുറിച്ച് മുകളിലെ മച്ചിലേക്ക് നോക്കി കിടക്കുന്ന രൂപം വിജയ്യുടെ മനസ്സിലും ഭീതിയുണർത്തി.
കഴിഞ്ഞ ദിവസം ഉണ്ടായതുപോലെ തന്നെ.. ഈ മുറിയിൽ എന്തോ പ്രശ്നമുണ്ട്. നമുക്ക് ആരെയെങ്കിലും വിളിച്ച് പറയാം. ജെയടീച്ചർ വിജയ്യുടെ കൈകളിൽ ഇറൂക്കി പിടിച്ചു കൊണ്ട് വലിഞ്ഞ മുറുകിയ മുഖത്തോടെ അവനോട് പറഞ്ഞു.
ഈ രാത്രിയിൽ ആരെ വിളിക്കാനാ നേരം വെളുക്കട്ടെ വിജയ് മറുപടി പറഞ്ഞു. കനകാംബിരി അമ്മയുടെ മുറിക്ക് ഒരു ജനൽ മാത്രമേയുള്ളൂ അതാകട്ടെ നന്നായി അടച്ച് ബലവത്തായ കൊളുത്തുകളോട് കൂടിയതും ആണ് വല്ലപ്പോഴും മാത്രം മുനിയമ്മ തുറന്നു കാറ്റും വെളിച്ചവും കയറാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന മൂന്ന് പാളികളോട് കൂടിയ ഇരുമ്പ് ജനൽ ആയിരുന്നു അത്.
കർട്ടൻ ഇട്ടു മറച്ചിരുന്ന ജനലിന്റെ കൊളുത്തുകൾ എല്ലാം ശരിയാണോ എന്ന് ഒരിക്കൽ കൂടി ജയ ടീച്ചർ പരിശോധിച്ചു. പഴയതുപോലെ കനകാംബിരി അമ്മയെ വീണ്ടും പുതപ്പ് എടുത്തു പുതപ്പിച്ച ശേഷം ഫ്ലാസ്‌ക്കിൽ അവർക്കായി കരുതി വെച്ചിരുന്ന വെള്ളം സ്പൂണിലൂടെ അവരുടെ വായിലേക്ക് പകർന്നു കൊടുത്തു.
വെള്ളം കുടിച്ചശേഷം പതിയെ നോർമൽ അവസ്ഥയിലേക്ക് വന്ന കനകാംബിരിയമ്മ തൻറെ നിറഞ്ഞ കണ്ണുകൾ കൊണ്ട് ജെയ ടീച്ചറെ നോക്കി. കനകാംബിരി അമ്മയ്ക്ക് വ്യക്തമായി സംസാരിക്കാൻ ആകുമായിരുന്നില്ല. മുറിയുടെ ഉൾവശം നിന്ന സ്ഥലത്തു നിന്നുകൊണ്ടുതന്നെ വിജയ് നന്നായ്ഒന്ന് നോക്കി ഒന്നും അസ്വാഭാവികമായി കാണാനില്ല.
