മണിച്ചിത്രത്താഴ് – 2

അന്ന് പോയിട്ട്, ഇന്നാണ് കൃഷ്ണൻ തമ്പി തിരിച്ചെത്തുന്നത്. വന്നത് ലക്ഷ്മിയെ മനപ്പൂർവം അറിയിച്ചില്ല അയാൾ. ഒന്നു ഞെട്ടിക്കാം എന്ന്‌ കരുതി അടുക്കളയുടെ പിന്നാമ്പുറത്ത് കാത്തു നിൽക്കുമ്പോഴാണ് ചെറിയമ്മ മേൽപ്പുര തൂക്കാൻ വിളിച്ചു പറയുന്നത് കേട്ടത്. മേൽപ്പുരയിൽ താനും ലക്ഷ്മിയും ചിലവഴിച്ച ഒരുപാട് രാത്രികളുടെ ഓർമ അയാളുടെ സിരകളെ ചൂടു പിടിപ്പിച്ചു. പണിക്കാരുള്ളത് കൊണ്ട് മുൻവാതിൽ വഴി കേറാനാവില്ല. ലക്ഷ്മി കാണുമെന്നുള്ളത് കൊണ്ട് അടുക്കള വഴി കേറാനുമാവില്ല. പഴയ കൃഷ്ണൻ തമ്പി ആയിരുന്നെങ്കിൽ ഇതൊരു ദുർഘട നിമിഷമായേനെ.
പക്ഷേ ചാത്തന്നൂർ കളരിയിലെ ചെല്ലചേകവർക്കിത് പൂ പറിക്കുന്ന പോലെയായിരുന്നു. ഒരൊറ്റ കുതിപ്പിന് അയാൾ വടക്കിനിയുടെ മച്ചിന്റെ മുകളിലേക്ക് ഞാന്നു കയറി. കരിമൂർഖനേക്കാൾ വേഗത്തിലിഴഞ്ഞു മച്ചിന്റെ ഒറ്റക്കിളിവാതിലിലൂടെ ഓട്ടിൻപുറത്തേക്ക്, അവിടുന്ന് വടക്കേ മാളികയുടെ തങ്കം പൂശിയ താഴികകുടത്തിനു വലം വെച്ച് നേരെ മേൽപ്പുരയുടെ മച്ചിലേക്ക്. പണ്ടും ലക്ഷ്മിയുമായി ഒത്തുചേരാൻ ഇളക്കി വെച്ചിരുന്ന ഓട് പതിയെ നിരക്കി നീക്കി മേൽപ്പുരയുടെ ഉള്ളിലേക്കു ചാടിയിറങ്ങി. ആദ്യം ചെയ്തത് വാതിൽ തുറക്കുകയാണ്. ഭാഗ്യം, പുറത്തു നിന്നും പൂട്ടിയിട്ടില്ല. അപ്പോഴേക്കും ലക്ഷ്മിക്ക് താൻ തന്നെ പണി കഴിപ്പിച്ചു കൊടുത്ത പാദസരത്തിന്റെ മണികിലുക്കം അയാളുടെ കാതുകളിൽ മുഴങ്ങി. നൊടിയിടയിൽ ഇടതു കാൽ നിലത്തുറപ്പിച്ചു കൊണ്ട് അയാൾ ചുറ്റി തിരിഞ്ഞു. വാതിൽപ്പൊളിയുടെ പിറകിലേക്ക്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ലക്ഷ്മി കൂവി വിളിക്കുന്നതിന്‌ മുൻപ് തന്നെ വായ പൊത്തിയത് നന്നായി, അല്ലെങ്കിൽ ആകെ കുഴങ്ങിയേനെ. ഇത്ര കാലം കഴിഞ്ഞിട്ടും അവൾ ഒരൊറ്റ നിമിഷത്തിൽ തന്റെ ശബ്ദം തിരിച്ചറിഞ്ഞത് അയാളെ സന്തോഷിപ്പിച്ചു. പതിയെ അവളുടെ മാറിനെ പിണച്ചുകെട്ടിയ കൈ അയച്ച്‌ അവളെ കൃഷ്ണൻ തമ്പി തിരിച്ചു നിർത്തി. ആദ്യമേ നോട്ടം പാളിയത് അവളുടെ മാറിലെ മാമ്പഴ മൊട്ടുകളിലേക്കാണ്. ആ ചാറിന്റെ സ്വാദ് അയാളുടെ രസമുകുളങ്ങൾ ഓർത്തെടുത്തു. ഇതെപ്പോഴാണ് ഇത്രയും വലുതായത്? “പെണ്ണുങ്ങടെ നെഞ്ചിലോട്ടു നോക്കി വെള്ളമിറക്കാനാണോ ചാത്തന്നൂർ കളരിയിലെ ആശാന്മാർ പഠിപ്പിച്ചത്?”- ലക്ഷ്മി കിലുങ്ങി ചിരിച്ചു. അങ്ങനെയൊക്കെ ചോദിച്ചെങ്കിലും അവളുടെ ഉള്ളിൽ സന്തോഷം തിര തല്ലുകയായിരുന്നു,
തന്റെ മുഴുത്ത മുലകളിലേക്കും കച്ചയിലൂടെ തെളിഞ്ഞു കാണുന്ന മുലക്കണ്ണുകളിലേക്കും ആണുങ്ങളുടെ നോട്ടം ഈയിടെയായി ഒട്ടു കൂടിയിട്ടുണ്ടെന്നു അവൾ ശ്രദ്ധിച്ചിരുന്നു. തന്നെ ആദ്യമായി നക്കി തുവർത്തിയ ആളുടെ സാനിധ്യത്തിൽ ആ മുലക്കണ്ണ് പയ്യെ കനത്തു വന്നു. അയാളുടെ കണ്ണുകളിലേക്ക് ഇറ്റു നോക്കിക്കൊണ്ട്, അവൾ അയാളുടെ മൂർദ്ധാവിൽ ചുംബിച്ചു. “മാടമ്പള്ളിയുടെ യുവരാജാവേ, മടങ്ങി വന്നല്ലോ, എനിക്കതു മതി”.

നമ്പൂതിരി അപ്പോഴും നടുങ്ങി നിൽക്കുകയായിരുന്നു. എത്രയെളുപ്പമാണ് പോറ്റി കാറ്റിനെ പിടിച്ചു കെട്ടിയത്. ഇളമുറക്കാരാണെന്നു വെച്ചു കളിയാക്കിയതിൽ അയാൾക്ക് കടുത്ത പശ്ചാത്താപം തോന്നി. മനോഹരൻ പോറ്റി ചക്രവാളസീമയിലേക്കു ഒന്നു കണ്ണയച്ചു. “സമയം ഇരുട്ടാൻ തുടങ്ങിയല്ലോ തിരുമേനീ, വരാ, ഇരുട്ടാകും മുൻപ് മന പറ്റണം. പകൽവെളിച്ചത്തിൽ കാറ്റിനെ വഴി തെറ്റിക്കാൻ കഴിവുള്ളവളാണ് നിങ്ങടെ തമിഴത്തി. ഇരുട്ടത്ത് അവൾക്കെന്തൊക്കെ ചെയ്തുകൂടാ”. ആ പറഞ്ഞത് നമ്പൂതിരിയെ ശരിക്കു ബാധിച്ചു. ഇരുട്ടത്ത് അവൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ അമാവാസിയുടെ അന്നു രാത്രി താൻ നേരിട്ടു കണ്ടതാണല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു കിടുങ്ങി. “ശീഘ്രത്തില് നടക്കാ കുട്ട്യേ, അവള്ടെ കണ്ണില് പെട്ടാൽ അപകടാ, കുട്ടി പറഞ്ഞത് അച്ചട്ടാ, ഇരുട്ടത്താ അവൾടെ ചെയ്‌തികൾക്ക് ശക്തി കൂടാ”.
“തിരുമേനീ, ഈ അവൾ അവൾ എന്നു വിളിച്ചാൽ കഷ്ടമാണ്. പേരു പോലുമറിയാതെയാണോ ഞാൻ ബാധ ഒഴിവാക്കേണ്ടത്? എന്താണ് നിങ്ങടെ തമിഴത്തിയുടെ പേര്?”
നമ്പൂതിരിയുടെ പാദങ്ങൾ തനിയെ നിശ്ചലമായി. അയാളുടെ കണ്ണുകളിൽ വർഷങ്ങൾ പലത് പിന്നോട്ടു പായുന്നത് മനോഹരൻ പോറ്റി കണ്ടു. മാടമ്പള്ളി തറവാടിന്റെ മുറ്റത്ത് തമ്പിയദ്ദേഹത്തിന്റെ കൂടെ വന്നിറങ്ങിയ തമിഴത്തി പെൺകൊടിയേ അയാളോർത്തു. രംഭയെ വെല്ലുന്ന അംഗവടിവുള്ള തമിഴത്തിപ്പെണ്ണ്..!! കോലായിലായിരുന്നു താനിരുന്നതെന്ന് നമ്പൂതിരി ഓർത്തു. “ഏയ്, ഉങ്ക പേരെന്നാ?”

“നാഗവല്ലി”….!!!!!!

ഇരുവേലിക്കുന്നിന്റെ മുകളിലെവിടെയോ ചീവീടുകൾ കൂട്ടം കൂട്ടമായി കരയാൻ തുടങ്ങി…!!!

തുടരും….

Leave a Reply

Your email address will not be published. Required fields are marked *