രശ്മിയും പെയിന്റ് പണിക്കാരനും – 1
Reshmiyum Painting Panikkaranum | Author : Rajeev Menon
‘ശോ എന്തൊരു നോട്ടമാണ്. ഇവനൊക്കെ അമ്മയും പെങ്ങളും ഒന്നുമില്ലേ ‘ രശ്മി പിറുപിറുത്തു കൊണ്ട് ടെറസിൽ നിന്നും താഴേക്ക് പോന്നു.
ഇത് രശ്മി,കല്യാണം കഴിഞ്ഞു പത്ത് മാസമേ ആയിട്ടുള്ളു. ഭർത്താവിന് ഒരു ബാങ്കിലാണ് ജോലി. അമ്മായി അമ്മ ഉള്ളത് പകൽ മുഴുവൻ സ്വന്തം മകളുടെ വീട്ടിൽ പോയി നിൽക്കും.
കല്യാണം കഴിഞ്ഞു ഈ കുഗ്രാമത്തിലേക്ക് വന്നതോടെ ഉണ്ടായിരുന്ന ഒരു ജോലി രശ്മിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ജീവിതം ബോറടിച്ചു തുടങ്ങി.
ആയിടക്കാണ് അടുത്ത സ്ഥലത്ത് വീട് പണി തുടങ്ങിയത്. ആദ്യമൊക്കെ അവൾക്ക് കുഴപ്പമില്ലായിരുന്നു. എന്നാൽ ഇടക്ക് വീടിന്റെ പുറത്ത് ഇറങ്ങുമ്പോളും ടെറസിൽ തുണി വിരിക്കാനായി പോകുമ്പോഴും പണിക്കാരുടെ കൂട്ടത്തിലൊരാൾ കൊത്തി വലിക്കുന്ന വിധത്തിൽ നോക്കുന്നു. ഒരു നൽപ്പത്തഞ്ചു വയസ്സ് കാണും. തടിയൊക്കെ വെച്ച് ഇരുനിറമുള്ള ഒരുത്തൻ. അവനെ പേടിച്ചു അവൾക്കിപ്പോൾ പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആണ്.
ഇതൊരു ചെറു കഥ ആണേ, യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിൽ കുറച്ചു കൂടി ഫാന്റസി ചേർത്ത് എഴുതുന്നു.
ഒരു ദിവസം രശ്മി കുളിക്കുന്ന സമയം പുറത്ത് നല്ല മഴക്കാർ കണ്ടു.
രശ്മി : ഹെന്റമ്മേ, ആ തള്ള ഉണക്കാൻ ഇട്ട കൊപ്ര ഉണ്ടല്ലോ വെളിയിൽ. അതെങ്ങാനും മഴ നനഞ്ഞാൽ തീർന്നു.
അവൾ ഒരു ചുരിദാർ ടോപ് മാത്രം ഇട്ടു പുറത്ത് പുറകിലെ വാതിലിലൂടെ ഇറങ്ങി.
കൊപ്ര വാരാൻ തുടങ്ങി. പെട്ടന്ന് ആ പണിക്കാരൻ വായ് നോക്കി മുന്നിൽ. അവളൊന്നു ഞെട്ടി. അവളുടെ നോട്ടം കണ്ടിട്ടാവണം, അയ്യാൾ ഒന്ന് പരുങ്ങിയിട്ട്
“മോളെ എന്റെ ബ്രഷ് മുകളിൽ നിന്ന് നിങ്ങളുടെ മുറ്റത്തേക്ക് വീണു പോയി, അതൊന്ന് നോക്കാൻ വന്നതാ ”
രശ്മി : മുറ്റം അപ്പുറത്താണ് ചേട്ടാ, അടുക്കള വശത്തല്ല!
അയാൾ ഇളിച്ചു കൊണ്ട് അപ്പുറത്തേക്ക് പോയി
രശ്മി :അവന്റെ ഒരു ഇളി, മോന്തക്കിട്ട് ഒരെണ്ണം കൊടുക്കണം
അവൾ വേഗം കൊപ്രയും വാരി അകത്തേക്ക് കയറി
അങ്ങനെ ഇരിക്കെ ഒരു ദിവസം രശ്മിയുടെ അമ്മായി അമ്മക്ക് ഒരു നെഞ്ച് വേദന വന്നു. വീട്ടിൽ കാറുണ്ടെങ്കിലും എന്താ കാര്യം, ഭർത്താവ് ജോലിക്ക് പോയി. രശ്മിക്കാണെങ്കിൽ ഡ്രൈവിങ്ങും അറിയില്ല. അവൾ പുറത്ത് ഇറങ്ങി അറിയാവുന്ന ആരെയെങ്കിലും നോക്കി,പറ്റിയ ആരുമില്ല. അപ്പോഴാണ് അവൾക്ക് പണിക്കാരെ ഓർമ്മ വന്നത്. ഓടി ആ വീട്ടിൽ ചെന്നപ്പോൾ രണ്ട് മൂന്നു പേരെ ഉള്ളൂ. പക്ഷെ, ആദ്യം പുറത്തേക്ക് വന്നത് വായി നോക്കി ആണ്. അതൊന്നും നോക്കാതെ അവൾ എല്ലാവരോടുമായി കാര്യം പറഞ്ഞു.
കൂട്ടത്തിലെ ആശാൻ എന്ന് തോന്നുന്നു പ്രായമായ ഒരു ചേട്ടൻ ‘ വണ്ടി ഓടിക്കാനാണോ, ദേ വിനോദ് ഉണ്ടല്ലോ! അവൻ ബസ് ഓടിച്ചിരുന്നതാണ് ‘
രശ്മി പ്രതീക്ഷയോടെ നോക്കി, സലാം കശ്മീരിലെ ജയറാമേട്ടന്റെ എക്സ്പ്രഷൻ ഇട്ട് ദാ വരുന്നു വായി നോക്കി വിനോദ്.
കൂടുതലൊന്നും ആലോചിക്കാതെ രശ്മി അയ്യാളെയും കൂട്ടി വീട്ടിലേക്ക് പോയി, അവിടുന്ന് ആശുപത്രിയിലേക്കും. ടെസ്റ്റുകൾക്കായി അമ്മായി അമ്മയെ ഉള്ളിലേക്ക് കയറ്റി. ഇടക്ക് പുറത്തേക്ക് വന്ന നഴ്സിനോട് അന്വേഷിച്ചപ്പോൾ കുഴപ്പമില്ല, ഒബ്സെർവഷനിൽ ആണെന്ന് മറുപടി കിട്ടി.
അപ്പോഴാണ് രശ്മി കൂടെ ഉള്ള വിനോദിനെ ശ്രദ്ധിച്ചത്. സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല, തന്റെ ശരീരത്തെ നോക്കി നോക്കി കൊത്തി പറിക്കുന്നു. എങ്കിലും ഉപകാരം ചെയ്ത ആളല്ലേ എന്ന് കരുതി അവൾ പറഞ്ഞു
“ചേട്ടൻ പൊക്കൊളു, ഹസ്ബൻഡ് വരാമെന്ന് പറഞ്ഞിട്ടുണ്ട്.”
വിനോദ് ഒന്നും പറയാതെ തലയാട്ടി
ചേട്ടന്റെ വീട് എവിടെയാണ്? തിരികെ നടന്ന അയാളോട് രശ്മി ചോദിച്ചു
വിനോദ് : ഇവിടുന്ന് കുറച്ചു അകലെയാണ്
രശ്മി തലയാട്ടി
അത് അവിടെ തീർന്നു. അമ്മായി അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു വന്നു. എല്ലാം പഴയപടി പോകുന്നു.
