തുണ്ട് കഥകള്‍ – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 2
“ലീലാമ്മോ….. ലീലാമ്മേ….”
ഉച്ചത്തിലുള്ള വിളി കേട്ട ഞാൻ ജനലിലൂടെ എത്തി നോക്കിയപ്പോൾ മുറ്റത്ത് വളഞ്ഞ് കുത്തി ചോദ്യചിഹ്നം പോലെ ഒരു കറുത്ത മെലിഞ്ഞ് ഉണങ്ങിയ വൃദ്ധൻ!
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഞാൻ പിന്നാമ്പുറത്തേയ്ക് ഓടി!
“അമ്മച്ചീ…. ദാണ്ടാരാണ്ട് വിളിയ്കുന്നു!”
അമ്മച്ചി കൈകൾ തുടച്ച് വാതിൽക്കലേയ്ക് ചെന്ന് വാതിൽ തുറന്നു…..
“ആഹാ! ഹാരിദ്! രാമേട്ടനോ! ഇതെന്താ പതിവില്ലാതീവഴി!”
നിറഞ്ഞ ചിരിയോടെ അമ്മച്ചി ആഗതനെ വരവേറ്റ് അകത്തേയ്ക് ആനയിച്ചു.
ജോളി മുറിയ്കുള്ളിൽ ഇരുന്ന് എന്നോട് ആംഗ്യത്തിലൂടെ ആരാണെന്ന് ചോദിച്ചു.
ഞാൻ അറിയില്ല എന്ന് കൈമലർത്തി കാട്ടി!
ഞാൻ അവളുടെ അടുത്ത് മുറിയിലേയ്ക് ചെന്ന് അൽപം കഴിഞ്ഞതും അമ്മച്ചിയുടെ വിളി വന്നു…..
“ടീ റോസിയേ ഒന്നിങ്ങ് വന്നേടീ”
ഞാൻ ചെന്നതും കസേരയിലിരുന്ന വൃദ്ധനോട് അമ്മച്ചി:
“ഇതാ രാമേട്ടാ എന്റെ മൂത്തയാള് റോസി!
ഇവടെളേത് ജോളി!
എളേതന്ന് പറയാനൊന്നുവില്ല രണ്ടിനേം ഒന്നിച്ചെറക്കിവിടാം ആ പരുവാ…!
ഇവക്കിരുപത്തേഴും അവക്കിരുവത്തഞ്ചുമായി! ടീ ജോളിക്കൊച്ചേ!”
ജോളിയും വാതിൽക്കൽ തലനീട്ടി.
അമ്മച്ചി രാമേട്ടൻ എന്ന് വിളിച്ച ആ കിളവൻ ഞങ്ങളെ ഇരുവരേയും ആകെയൊന്ന് ചുഴിഞ്ഞ് നോക്കി!
ആള് കല്യാണബ്രോക്കർ ആണ് എന്നത് മനസ്സിലായി!
യാതൊരു താൽപ്പര്യവും ഇല്ലാതെയാണ് ഞങ്ങൾ അയാളുടെ മുന്നിൽ പ്രദർശനവസ്തുക്കളെ പോലെ നിന്ന് കൊടുത്തത്!
ഈ അമ്മച്ചിയ്ക് ഇത് എന്തിന്റെ കേടാ!
അപ്പച്ചന്റെ മരണശേഷം വല്ലവരുടെയുമൊക്കെ പാത്രം മോറി കഷ്ടി പട്ടിണിയില്ലാതെ തട്ടിയും മുട്ടിയും ജീവിതം തള്ളി നീക്കുന്നിടത്ത് കല്യാണാലോചന!
ഞങ്ങൾ ഇരുവരും പഴകി നിറം മങ്ങിയ ചുരിദാറുകളാണ് വീട്ടിൽ ധരിച്ചിരുന്നത്.
അമ്മച്ചി പണിയ്ക് പോകുന്ന വീടുകളിൽ നിന്ന് പഴയത് കിട്ടുന്നതാണ് ഞങ്ങളുടെ വസ്ത്രങ്ങൾ!
സ്വതവേ ഇറുകിയ ആ വസ്ത്രങ്ങളിൽ ഞങ്ങളുടെ അവയവഭംഗി അപ്പാടെ എടുത്ത് കാട്ടുന്നുണ്ടായിരുന്നു..!
രണ്ട് പേർക്കും നല്ല ഒത്ത ശരീരവും ആകാരഭംഗിയും ഒക്കെ ആണെങ്കിലും ഞാൻ കറുത്തിട്ടും ജോളിയ്ക് നല്ല വെളുത്ത നിറവുമാണ്!
നിറം അൽപം ഇരുണ്ടിട്ടാണ് എങ്കിലും മുഖശ്രീയും സൌന്ദര്യവും എനിക്ക് തന്നെയാണ് അവളിലും കൂടുതൽ!
കറുപ്പിനഴക് എന്നൊക്കെ പറയുംപോലെ ജോളിയെ പോലെ ഒരു പത്ത് വെളുത്ത സുന്ദരികളുടെ ഇടയിൽ നിന്നാലും ആൾക്കാർ ശ്രദ്ധിയ്കുന്നത് എന്നെയാവും!
പ്രീഡിഗ്രി തോറ്റ ജോളി അയൽപക്കത്തെ കൊച്ചുകുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്!
“ഉം…. മോളു പൊയ്കോ…”
രാമേട്ടൻ ജോളിയോട് പറഞ്ഞിട്ട് എന്റെ നേരേ നോക്കി:
“കൊച്ചവിടനില്ല്….”
“ഞാന്നെന്റമ്മേടെ നാട്ടുകാരനാ കുഞ്ഞുന്നാളു മൊതലുള്ള പരിചയക്കാരാ!
എന്റെ പണി അതാന്നേലും ഞാനിപ്പ ഇവടെ വന്നതൊരു കല്യാണബ്രോക്കറായല്ല! ലീലാമ്മയിന്നാള് കണ്ടപ്പ പെമ്മക്കട കാര്യോന്ന് ഓർമ്മേ വെച്ചോണോന്നു പറഞ്ഞാരുന്നു!
ഇപ്പ സ്ത്രീധനവൊന്നും വേണ്ടാത്ത എന്റെ നോട്ടത്തി തരക്കേടില്ലാത്തൊരു കേസുവന്നിട്ടൊണ്ട് അതാ വന്നത്!”
ഞാൻ ഒന്നും മിണ്ടിയില്ല വെറുതേ കേട്ടുനിന്നു!
ഇങ്ങനെ ഒന്നും വേണ്ടാന്നും പറഞ്ഞ് വന്ന എത്രപേരുടെ മുന്നിൽ കെട്ടിയൊരുങ്ങി നിന്നതാ!
അങ്ങേര് വീണ്ടും തുടർന്നു….
“ചെക്കൻ ലോറിയോടിക്കുവാ നാഷണപെർമിറ്റു ലോറി! പാലായാ സ്ഥലം.
മുപ്പത്തിനാലു വയസ്സൊണ്ട്. കാണാനൊക്കെ മിടുക്കനാ ആകെയൊരു പെങ്ങളൊണ്ടാരുന്നേനെ കെട്ടിച്ചു.
ഇപ്പ അമ്മേമോനും മാത്രേയൊള്ളു. ചെക്കൻ ലോറിയേ പോയാ തള്ള വീട്ടി തനിച്ചാ ഒരാളത്യാവശ്യം കൂട്ടു വേണം!
ഒള്ളത് പറയാലോ ചെറുപ്പത്തി ഓനിത്തിരി വേണ്ടാതീനങ്ങളൊക്കെ ഒണ്ടാരുന്നു!
പട്ടച്ചാരായം ഒണ്ടാരുന്നപ്പ സ്പിരിറ്റ് കടത്തും ചെറിയ ഈശാപോശേം ഒക്കെയായി…..
അതാ സ്ത്രീധനവൊന്നും നോക്കാത്തേന്റെ കാരണം!
ഇപ്പ യാതൊരു കുഴപ്പോവില്ല വേറൊരു മൊതലാളീടെ കൂടെയുമാ. വല്ലപ്പഴുമിത്തിരി കുടിക്കും ഇന്നത്തക്കാലത്താരാ അൽപ്പം കുടിക്കാത്തെ?
അല്ലാത്തോരു വന്നാ നമ്മളവര് ചോദിക്കുന്ന തൊക എവിടുന്നെടുത്ത് കൊടുക്കും? എന്തായാലും അവൻ വന്നൊന്ന് കണ്ടേച്ചുപോട്ടെ!
പിന്നെല്ലാം ഒടേതമ്പുരാന്റെ കൈയിലാ!”
