ഹോസ്പിറ്റലിൽ എത്തി വാർഡിലേക് നടക്കുമ്പോൾ എന്റെ കാലുകൾക്കു പതിവിലേറെ വേഗത കൂട്ടിയതുപോലെ എനിക്കു തോന്നി.
“ഇതാണ് മാഡം, എന്റെ മോൾ. മീനാക്ഷി എന്നാണ് അവളുടെ പേര്. മീനുട്ടി എന്ന് വിളിക്കും”.
എന്റെ മോൾടെ അതെ ചായയാണ് മീനുട്ടിക്കും, അവളുടെ കാലുകളിൽ കെട്ടിപ്പിടിച്ച് കിടക്കയുടെ ഓരം ചേർന്ന് ഞാനിരുന്നു. എന്റെ ഈ ഭാവമാറ്റം കണ്ടിടാക്കണം ശാരദയും കൂടെ ഉണ്ടായിരുന്ന ചെറിയ മോളും എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.
“ശാരദ, മീനുട്ടിയെ ഞാൻ എടുത്തോട്ടെ? എന്റെ കുഞ്ഞായി ഞാൻ അവളെ വളർത്തിക്കോളാം, ഇന്നല്ലെങ്കിൽ നാളെ നിനക്കും കുടുംബത്തിനും ഇവൾ ഒരു ബാധ്യത ആകും, അതുണ്ടാകാതെ ഇരിക്കുന്നതല്ലേ നല്ലത്? നിയമവശങ്ങളെക്കുറിച്ച് നിങ്ങൾ ഭയക്കേണ്ട. വേണ്ടതൊക്കെ ഞാൻ ചെയ്തോളാം”.
ഒഴിഞ്ഞു പോകുന്ന സന്തോഷമാണോ, അതോ പിരിയുന്നതിന്റെ വിഷമം ആണോ അവൾക്കെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചില്ല. അവൾ തലയാട്ടികൊണ്ടു ചെറിയ കുഞ്ഞിനേയും ചേർത്ത് പിടിച്ചു നടന്നു.
വെറുപ്പോടു കൂടി ആദ്യമായി കൈയിൽ വാങ്ങിയ എന്റെ കുഞ്ഞിന്റെ ശരീരം ഇന്ന് ഞാൻ ഒരു അമ്മയുടെ വാത്സല്യത്തോടെ തഴുകികൊണ്ടിരുന്നു. അവൾ ഉണരുവാനായി, പുതിയ ജീവിതത്തിലേക്ക് അവളെ കൈപിടിച്ച് നടത്തുവാനായി. അന്നാദ്യമായി വനിതാകമീഷനിൽ ജോലി കിട്ടിയതിനെ കുറിച്ച മനസ്സുകൊണ്ട് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. പുറത്ത് മഴപെയ്ത് തീർന്നിരിക്കുന്നു. മഴയിൽ ചാഞ്ഞ് നിലം മുട്ടിനിന്ന ഇളം തേക്കിൻ കൂമ്പുകൾക്കിടയിലൂടെ അപ്പോഴും മരം പെയ്യുന്നുണ്ടായിരുന്നു.
