കാര്യറിഞ്ഞപ്പോൾ ഷമിയ്ക്കും അൽഭുതവും കൗതുകവും ഒപ്പം ചെറുതല്ലാത്ത സന്തോഷവും തോന്നി. പ്രായത്തിൽ വളരെ അന്തരമുള്ള ആളാണെന്നറിഞ്ഞെങ്കിലും ഉസ്താദ് മാമയുടെ ( അബൂബക്കർ മൗലവിയെ ഷമി അങ്ങനെയാണ് കുഞ്ഞിലെ മുതൽ വിളിക്കുന്നത്) വീട്ടിൽ വച്ച് കണ്ട ആളാണെങ്കിൽ കുഴപ്പമില്ല എന്നായിരുന്നു അവൾക്ക് തോന്നിയത്.
കാരണം പെണ്ണ് കാണലാണ് എന്നറിയാതെ ആണെങ്കിലും അയാളെ കണ്ടപ്പോൾ ഇതുവരെ പൂർണാർത്ഥത്തിൽ ഒരു പുരുഷനെ അറിയാനുള്ള അവസരം കിട്ടിയിട്ടില്ലാത്ത അവൾക്ക് അയാളോട് ഒരു പ്രത്യേക ലൈംഗിക ആകർഷണം തോന്നിയിരുന്നു. പിന്നീട് കാര്യമറിഞ്ഞപ്പോഴും അയാൾക്കുണ്ടെന്ന് പറയപ്പെടുന്ന പ്രായമൊന്നും അവൾക്ക് തോന്നിയതുമില്ല.
ചെറുപ്പം പിന്നിട്ട നല്ല സുന്ദരനായ ഒരാളായിട്ടാണ് സമദിനെ അവൾക്ക് തോന്നിയത്. മാത്രവുമല്ല കല്യാണമൊന്നുമായില്ലേ മോളേ എന്ന നാട്ടുകാരുടെ ചോദ്യം അവളെ അത്രമേൽ മടുപ്പിച്ചിരുന്നു. അതിലെല്ലാമുപരി, ഒരാണുമായുള്ള സെക്സ് അവളത്രമേൽ കൊതിച്ചിരുന്നു എന്നതാണ് വസ്തുത!
പത്രത്തിലും ടീവിയിലും ഒക്കെ പീഢന, ബലാത്സംഗ വാർത്തകൾ കാണുമ്പോൾ ആരെങ്കിലും തന്നെ ബലാത്സംഗം ചെയ്തിട്ടെങ്കിലും സെക്സിൻ്റെ സുഖമൊന്നറിഞ്ഞിരുന്നെങ്കിൽ എന്ന് പോലുമവൾക്ക് തോന്നിയിട്ടുണ്ട്.
അവളെ കണ്ടിഷ്‌ടപ്പെട്ട് വീട്ടിലെത്തിയ മസൂദ് ഗൾഫിലുള്ള തൻ്റെ മക്കളെയും മരുമക്കളെയും ഫോണിൽ വിളിച്ച് കാര്യം അറിയിച്ച് അഭിപ്രായം ആരാഞ്ഞു. നാട്ടിൽ ഒറ്റയ്‌ക്കായിപ്പോയ വാപ്പയ്ക്ക് ഒരു പെൺ തുണ വേണം എന്ന് നേരത്തെ തന്നെ അഭിപ്രായമുള്ള പെൺമക്കൾ രണ്ടു പേരും ഉടനടി അനുകൂലിച്ചു.
മരുമക്കൾക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. അങ്ങനെ മൂന്ന് മാസങ്ങൾക്ക് ശേഷം മഹല്ല് ഇമാം മൗലവി അബൂ ബക്കറിൻ്റെ കാർമികത്വത്തിൽ മസൂദിൻ്റെ മക്കളും മരുമക്കളും സഹോദരിമാരും അവരുടെ കുടുംബവും വളരെ അടുത്ത ബന്ധുക്കളും പിന്നെ മുക്രിയുടെ കുടുംബവും പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന മഹല്ല് കമ്മിറ്റി അംഗങ്ങളും മാത്രം പങ്കെടുത്ത നികാഹിനും ലളിതമായ അനുബന്ധ ചടങ്ങുകൾക്കും ശേഷം ഷമി മസൂദിൻ്റെ ബീവിയായി അയാളുടെ കൊട്ടാര സദൃശമായ വീട്ടിൽ താമസമായി.
കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ മസൂദിൻ്റെ പെൺമക്കൾ അവളുടെ ഉറ്റ കൂട്ടുകാരികൾ ആയി മാറി. അവരുടെ ഭർത്താക്കന്മാരിൽ പോലും അവളുടെ വ്യക്തിത്വം വളരെ ബഹുമാനം ജനിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. കുഞ്ഞുമ്മ എന്ന് വിളിച്ച് കൊണ്ട് അവരെല്ലാവരും അവളെ സ്വന്തം രണ്ടാനമ്മയായി മനസ്സാ സ്വീകരിച്ചു.
പിന്നീട് മസൂദിൻ്റെയും മക്കളുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായി ഷമി മാറി. അവരുടെ വസ്‌ത്രങ്ങൾ സെലക്ട് ചെയ്യണം എങ്കിൽ പോലും കുഞ്ഞുമ്മയുടെ അഭിപ്രായം വേണം എന്നായി.
കാരണം അവളുടെ സ്റ്റൈൽ സെൻസ് അത്ര മികച്ചതായിരുന്നു മസൂദിൻ്റെ മരുമക്കൾ പോലും ഭാര്യമാരുടെ വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലുകളിലും അത്രമാത്രം സംതൃപ്തരായിരുന്നു. അവർ തിരിച്ച് പോയപ്പോൾ പെൺമക്കൾ രണ്ടുപേരും അവളെ പിരിയുന്ന സങ്കടത്തിൽ കണ്ണീർ പൊഴിക്കുക പോലും ചെയ്തു.
തൊട്ടടുത്ത വർഷം തന്നെ ഷമി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു. സത്യത്തിൽ മസൂദിനു അങ്ങനെ ഒരു പ്ലാൻ ഇല്ലായിരുന്നെങ്കിലും, അബദ്ധത്തിൽ പറ്റിപ്പോയതാണെങ്കിലും, തനിക്കൊരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നത് അയാളെ വളരെ സന്തോഷിപ്പിക്കുക തന്നെ ചെയ്തു. ജനിച്ച് കഴിഞ്ഞപ്പോൾ മസൂദ് അവനെ അതിരറ്റ സന്തോഷത്തോടെ സ്വീകരിച്ചു.
തൻ്റെ വാപ്പ ഹസൈനാർ ഹാജിയുടെ പേരിനോട് സമീകരിച്ച് മസൂദ് അവന് ഹാഷിർ എന്ന് പേരിട്ടു. വീട്ടിൽ ആഷി എന്ന് വിളിക്കപ്പെട്ട അവൻ മസൂദിൻ്റെ തനിപ്പകർപ്പ് ആയിരുന്നു. കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേ മസൂദിൻ്റെ വീട്ടിലെ സമ്പന്നത മാദകമായ മാറ്റങ്ങൾ വരുത്തിയിരുന്ന ഷമിയുടെ ശരീരം ഗർഭവും പ്രസവവും അനുബന്ധ പരിചരണവും ഒക്കെക്കൂടി കഴിഞ്ഞപ്പോ പതിന്മടങ്ങ് മാദകമായി മാറി.
