അയാൾ രേണുവിനെ നോക്കി. അവളുടെ മുഖം കറുത്തിരിക്കുന്നു. അവൾക്കും വീട്ടിൽ പോകുവാൻ താൽപ്പര്യം ഇല്ലെന്നു അവളുടെ മുഖഭാവം വിളിച്ചറിയിക്കുന്നു.
പാർവതി ഊണ് കഴിച്ചിട്ട് അമ്മയ്ക്കായി ഭക്ഷണം പൊതിഞ്ഞെടുത്തു.
രേണു ഭക്ഷണം കഴിച്ചിട്ട് കൈ കഴുകി വന്നു.
പാർവതി :”മോളെ വേഗം റെഡിയാകൂ. ‘അമ്മ തനിച്ചേ ഉള്ളൂ അവിടെ”
രേണു:” ഞാൻ വരുന്നില്ലമ്മേ. ഇവിടെയാണെങ്കിൽ ഇന്റെർനെറ്റൊക്കെയുണ്ട് അമ്മൂമ്മയെ ഞാൻ നാളെ വന്ന് കണ്ടോളാം.
പെണ്ണ് നിർബന്ധബുദ്ധിക്കാരി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പിന്നെ അവളെ പാർവതി നിർബന്ധിച്ചില്ല. കുമാറിനെ അത്ര വിശ്വാസമല്ലായിരുന്നെങ്കിലും മകളുടെ കാര്യത്തിൽ അയാൾക്ക് അങ്ങനൊന്നും തോന്നുകയില്ലെന്നാണ് പാർവതി വിശ്വസിച്ചിരുന്നത്.
ഗേറ്റിൽ ആരോ വന്നു മുട്ടുന്നു. കുമാർ വെളിയിലിറങ്ങി ഗേറ്റിനടുത്തേയ്ക്കു ചെന്നു. കറുത്ത സൂര്യൻ ഉദിച്ചുയർന്നപോലെ ഗേറ്റിൽ തഴുകി നിൽക്കുന്ന ജാനമ്മ. എന്തൊരഴകാണവൾക്ക്. പൂവരശിൽ കടഞ്ഞെടുത്തപോലുള്ള ശരീരം. തിളക്കമുള്ള വലിയ കണ്ണുകൾ. കാമം തുടിക്കുന്ന മുഖഭാവം. നീണ്ട മുടിയിഴകൾ നിതംബം മറഞ്ഞു കിടക്കുന്നു.
ഖജുരാഹോ ചുവർചിത്രങ്ങളിലെ കാമദേവതകളെ പോലെ വശ്യമായ ശരീരവും നോട്ടവാറും.
കുമാറിന്റെ ഉള്ളിലെ കാമദേവൻ ഉണർന്നെണീറ്റു. എന്നും കൂട്ടുകാരികളോടൊത്തു വേലയ്ക്കു വരുന്ന ജാനു ഇന്ന് തനിച്ചു വന്നതിൽ അയാൾക്ക് ആഹ്ലാദം തോന്നി. ഗേറ്റു തുറക്കുമ്പോൾ ആ കാട്ടു ചെമ്പകത്തിനെ അയാൾ അടപടലം നോക്കി.
സത്യം പറഞ്ഞാൽ ഇതുവരെയും അവളുടെ ചൂടൊന്നു ആസ്വദിക്കാൻ, ആ ചുണ്ടിലൊന്നു ചുംബിക്കാൻ ആ മുലകളെ വരിഞ്ഞു പിടിക്കാൻ ഇതുവരെ കുമാറിന് അവസരം കിട്ടിയിട്ടില്ല.
അവൾ വരുമ്പോഴൊക്കെ കൂട്ടുകാരികൾ കൂടെ കാണും. എല്ലാത്തിനെയും കൂടി ഒരുമിച്ചു മെരുക്കാൻ ചെന്നാൽ ഉള്ളതും ഇല്ലാതാകും എന്ന് അയാൾക്ക് അറിയാവുന്നതുകൊണ്ട് അയാൾ ഓരോരോ വിത്തുകൾ മാത്രമേ ഒരു സമയം രുചിക്കാറുള്ളൂ.
അയാൾ ഗേറ്റു തുറന്നപ്പോൾ ഒരപ്സരസ്സിന്റെ ചലനങ്ങളോടെ ജാനു അകത്തു പ്രവേശിച്ചു.
ആ ചലനങ്ങൾക്കൊപ്പം കുമാറിന്റെ കണ്ണുകളും അവളുടെ ശരീരമാകെ ഓടിക്കളിച്ചു.
അകത്തു വന്ന ജാനമ്മ കുമാറിന് ഊഷ്മളമായ ഒരു പുഞ്ചിരി സമ്മാനിച്ചു.
ഗേറ്റു താഴിട്ടു പൂട്ടിയിട്ടു അയാൾ വേഗം നടന്നു അവൾക്കൊപ്പമെത്തി. അവൾ കൃഷിയിടത്തേയ്ക്കു പോവുകയായിരുന്നു.
കുമാർ അവൾക്കടുത്തെത്തിയിട്ടു ചോദിച്ചു:”ജാനു ഇന്നെന്താ തനിച്ചു?”
അവൾ ആ ചോദ്യം പ്രതീക്ഷിച്ചതുപോലെ പറഞ്ഞു: “എല്ലാരും തൊഴിലുറപ്പിനു പോയി മുതലാളി”
കുമാർ:”എന്നെ അങ്ങനെ മുതലാളീ എന്നൊന്നും വിളിക്കണ്ടാ. നിനക്കിഷ്ട്ടമാണെങ്കിൽ എന്നെ കുമാരേട്ടാ എന്ന് വിളിച്ചോ”
അവൾ നടത്തം നിർത്തി കുമാറിന്റെ മുഖത്തേയ്ക്കു നോക്കി.
ജാനു:”നിങ്ങളൊക്കെ വലിയ പണക്കാരും തറവാട്ടുകാരുമൊക്കെ അല്ലിയോ. പാവങ്ങളായ ഞങ്ങൾക്ക് അങ്ങനൊക്കെ അടുത്ത് ഇടപഴകാനുള്ള യോഗ്യതയോ അർഹതയോ ഉണ്ടോ?”
കുമാർ: “യോഗ്യതയും അർഹതയുമൊക്കെ പണവും പ്രതാപവും നോക്കിയിട്ടാണോ ഉണ്ടാവുക, എന്റെ ജാനുക്കുട്ട നീ അങ്ങനൊന്നും പറയാതെ, ദൈവം പോലും കോപിക്കും”
അപ്പോൾ അയാൾക്ക് ആത്മാർത്ഥമായും അങ്ങനെ പറയുവാനാണ് തോന്നിയത്, പറയുകയും ചെയ്തു.
അവൾക്കയാളുടെ ആ സംസാരം ശരിക്കും ബോധിച്ചു. അയാളുടെ ആത്മാർത്ഥതയിൽ അവൾക്കയാളോട് സ്നേഹവും ബഹുമാനവും ഒന്നുകൂടി കൂടി.
കുമാർ: “നീ കരുതുന്ന പോലുള്ള ഒരു വ്യക്തി അല്ല ഞാൻ. നീയെന്നെ അങ്ങനെ വിളിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ആട്ടെ നീ വല്ലതും കഴിച്ചോ കാലത്തെ”
അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സൗരഭം തുടിച്ചു, ഒപ്പം കവിളിൽ നുണക്കുഴി കുഴിച്ചുകൊണ്ടു ഒരു വിടർന്ന പുചിരിയും. അവളുടെ വിശ്വാസപരിധിക്കപ്പുറം അയാൾ തന്റെ കൂടു കെട്ടിക്കഴിഞ്ഞിരുന്നു.
കുമാരനവൾക്കു കഴിക്കാൻ ഭക്ഷണം കൊടുത്തു.
അവൾ ഭക്ഷണം കഴിക്കുമ്പോൾ അയാൾ പറഞ്ഞു.
“നീ, ദേഹമനങ്ങി പണിയൊന്നും ചെയ്യണ്ടാ ജാനൂ, ആ ചീരക്കൊക്കെ അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കുക. എന്നിട്ടു നീ അവിടെ ആ ഷെഡിൽ കയറി ഇരുന്നോ. അപ്പോഴേയ്ക്കും ഞാനങ്ങു വരാം”
