സങ്കടം വന്നു കലങ്ങിയ കണ്ണുമായി അവൾ ഓടി റൂമിൽ കേറി കതകടച്ചു ബെഡിലേക്ക് വീണു കരയുമ്പോഴു അറിഞ്ഞിരുന്നില്ല ജീവിതം എവിടെ വരെ ആയിരിക്കും എന്ന്.
പുറത്തൊക്കെ മാന്യൻ ആയും സമ്പന്നൻ ആയും ജീവിച്ചു അയാൾ പള്ളിയിലെ സഹായം ചോദിച്ച് വരുന്നവർക്കു കൊടുക്കേണ്ടത് കൊടുക്കും.
എന്നാൽ പാവപെട്ട ആരേലും കൈ നീട്ടിയാൽ കടമായോ അല്ലെ ഭിക്ഷയെടുക്കാൻ വരുന്ന ആരായാലും ഒന്നുമില്ലെന്ന് പറഞ്ഞു വിടും ചിലപ്പോ കളിയാക്കി വിടും ഉമ്മറത്തിരുന്നു.
അങ്ങനെ ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കി അങ്ങേരുടെ വാപ്പയുടെ കാര്യങ്ങളും ചിട്ടകളും നോക്കി ജീവിച്ചു.
കാണാൻ സുന്ദരിയും ദീനിയും ആയി ജീവിച്ചവളാണ് ഷാഹി.
ഒടുവിൽ അവൾക്ക് രണ്ടു വർഷത്തിന് ശേഷം വിശേഷം ആയി.
അവരുടെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ കണ്മണിയെ കാണാൻ ഉമ്മാക്ക് വല്യ കൊതി ആയിരുന്നു. ഇക്കാക്ക് എന്തോ ഇഷ്ടം കാണിച്ചു .
വാപ്പാക്ക് അത് വല്യ കാര്യമല്ല എന്നുള്ള മട്ടായിരുന്നു.
7മാസം ഷാഹിയെ വീട്ടിൽ കൊണ്ട് വിടുമ്പോൾ ഷാഹിയുടെ വീട്ടുകാർക്ക് എന്തോ പറയാൻ പറ്റാത്ത സന്തോഷം ആയിരുന്നു അവർ അവളെ നോല്ലോണം നോക്കി പരിചരിച്ചു. അപ്പോഴും അവളുടെ ഇക്ക ഗൾഫിൽ ആയിരുന്നു. വൈഫ് കുട്ടികൾ നാട്ടിലും.
കുഞ്ഞുണ്ടവൻ ഏറെ ദിവസങ്ങൾ ഇല്ലാത്തത്കൊണ്ട് അവളെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് ആക്കി എപ്പോഴാ വേദന വരിക എന്നൊന്നും അറിയില്ല സഹായത്തിനു ഇപ്പോ മകനുനില്ല അടുത് അതുകൊണ്ട് തന്നെ dr പറഞ്ഞ തീയതിക്കു മുന്നേ അവളെ ഹോസ്പിറ്റലിൽ ആക്കി.
അവളുടെ വരവുങ്കൂടെ ആയപ്പോ ചിലവ് കൂടി കൂടി വന്നിരുന്നു. അവളുടെ വാപ്പ അത് നോക്കി ചെയ്തെങ്കിലും ഇക്കാക്കോ അവരുടെ വൈഫിന് അത് കുറച്ചു ബുദ്ധിമുട്ട് ആയി തോന്നി പക്ഷെ പറഞ്ഞില്ല.
ഷാഹിയെ ഹോസ്പിറ്റലിൽ ആക്കിയ ശേഷം ഭർത്താവിനോടും അവരുടെ വീട്ടുകാരോടും വിളിച്ചു പറഞ്ഞിരുന്നു.
അവരുടെ ചോദ്യം ഇത്ര നേരത്തെ വേണമായിരുന്നോ എന്നായിരുന്നു.
എല്ലാം തനിക്കു ഒറ്റക് കഴിയില്ല എന്നു വിചാരിച്ചാണ് ഷാഹിയുടെ വാപ്പ ആ തീരുമാനം എടുത്തത്.
ഹോസ്പിറ്റലിൽ നില്കാൻ അവളുടെ ഉമ്മ വന്നു നിന്നു രാത്രിയിൽ ഭർത്താവും ഇടയ്ക്കു വന്നു നിന്നു.
അങ്ങനെ പ്രസവം കഴിഞ്ഞു ഒരു ആൺകുട്ടി ആയിരുന്നു.
കുഞ്ഞിനെ കാണാൻ എല്ലാരും വന്നു കണ്ടു സന്തോഷം അറിയിച്ചു. വീണ്ടും 3 മാസം ഷാഹിയുടെ വീട്ടിൽ ആയിരുന്നു കുഞ്ഞും കൂടി വന്നപ്പോ വീട്ടിൽ ചെറിയ പൊട്ടാലും ചീറ്റാലും ഉണ്ടായി. ഇക്കയുടെ ഭാര്യ നേരെ അല്ലാത്തപോലെ സംസാരിച്ചു.
ഇവളുടെ കാര്യം കൂടി ഒന്ന് ഇവളുടെ ഭർത്താവിന് നോക്കിക്കൂടെ എന്തേലും വാങ്ങിച്ചു കൊടുത്തൂടെ എന്നൊക്കെ ആയി.
എല്ലാം ഷാഹി കേൾക്കുന്നുണ്ടായിരുന്നു എങ്കിലും അവൾ മിണ്ടിയില്ല.
അവളുടെ വാപ്പ അതൊക്കെ നമ്മൾ ചെയ്യേണ്ടതല്ലേ നമ്മടെ കൊച്ചല്ലേ എന്നയിരുന്നു പറഞ്ഞത്.
പക്ഷെ നാത്തൂൻ വിട്ടില്ല അവളുടെ വീട്ടുകാരും വേണ്ടപോലെ തനിക് സഹായം ചെയ്തല്ലോ എന്നായിരുന്നു മറുപടി ഇക്കാക്ക് ഇപ്പോ ചിലവ് കൂടുതലാ സാലറി പഴയ പോലെ അയക്കുന്നില്ല എന്നൊക്കെ ആയിരുന്നു. പറഞ്ഞത്.
മുഹത് നോക്കി പറഞ്ഞില്ലേലും മുഹതടിച്ച സംസാരം ആയിരുന്നു അവരുടേത്.
ഷാഹിക്കു അതിൽ വിഷമം ഉണ്ടായെങ്കിലും അവൾ പുറത്തു കാണിച്ചില്ല.
ഒടുവിൽ അവൾ വന്നിട്ട് മൂന്നു മാസം തികയും മുന്നേ ഭർത്താവിന്റെ കൂടെ പോയി.
കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ പിന്നെ വീട്ടുകാർക്ക് പിന്നെ ബാധ്യത ആയി മാറും എന്നു അവളുടെ മനസ്സിൽ തോന്നി.
