സൈനബയുടെ ദിവ്യന്‍

ഇതെല്ലം കേട്ടുകൊണ്ട് ഒന്നും പറയാനാകാതെ തൊട്ടു പുറകില് ഉമ്മ നില്ക്കുന്നുണ്ട് . ക്ഷീണം വകവയ്ക്കാതെ ഞാന് സര്വ്വശക്തിയുമെടുത്ത് പുറത്തേക്കോടി. തൊട്ടുപുറകില് ബാപ്പയും പരിവാരങ്ങളും. അവനെ ഉപദ്രവിക്കരുത് , അവന് നല്ല പനിയുണ്ട്. എന്ന് ഉമ്മ വിളിച്ചു പറയുന്നതു ഓടുന്നതിനിടയില് ഞാന് കേട്ടിരുന്നു. ഞാന് തളര്ന്നു പറമ്പിലെ ആലിന് ചുവട്ടിലിരുന്നു. പുറകില് നിന്നും ശക്തമായി ബാപ്പയുടെ വലംകൈ എന്റെ ശിരസ്സില് പതിച്ചു. ഞാന് മൂക്കും കുത്തി മണലിലേക്ക് വീണു.

നല്ല വീതിയും നീളവുമുള്ള മുറിയില് കുടുംബത്തിലെ താടി കാരണവന്മരെല്ലാം പുല്പ്പായയില് നിരന്നിരിക്കുന്നു. കുട്ടികളുടെ കൂട്ടത്തില് ഞാനും അതിനടുത്തുള്ള ചെറിയ മുറിയിലേക്ക് ആനയിക്കപ്പെട്ടു. സാമ്പ്രാണിപ്പുകയുടെ മണം മുറിയിലാകെ നിറഞ്ഞു നിന്നു. ഞാന് കണ്ണുകള് ഇറുകെയടച്ചു ധിക്രു ചൊല്ലുന്നതായി അഭിനയിച്ചു.

നെറ്റിത്തടം അമിതവേഗത്തില് ചൂടായിക്കൊണ്ടിരുന്നു. കണ്ണുനീര് വിഴുന്നു എന്റെ തുടയും കൈകളും പൊള്ളി. നോക്കൂ പ്രിയപ്പെട്ട വായനക്കാരാ എന്റെ പിതാവ് എന്നോട് കാണിച്ചത് ക്രൂരതയല്ലേ . എന്റെ തലയ്ക്കു ലഭിച്ച അടി എന്റെ കാഴ്ചയെ ബാധിക്കുന്ന തരത്തില് അതീവ ശക്തമായിരുന്നു. ബാപ്പയോട് പുച്ഛം തോന്നിയ രാത്രികളില് ഒന്നു, ദിവ്യന്റെ ധിക്രിന്റെ അന്നും, തരാവീത് നമസ്കരിക്കത്തതിന്റെ രാത്രി എന്റെ പുസ്തകങ്ങള് കത്തിക്കാന് ശ്രമിച്ചതിന്റെ അന്നുമാകുന്നു. മണിക്കൂറുകള് നീണ്ടു നിന്ന ധിക്രു ചൊല്ലല് വല്ല വിധേനയും അവസാനിച്ചു. പത്തിരിയും ആട്ടിറച്ചിയും കഴിച്ചതിനു ശേഷം ദിവ്യന് എല്ലാപേര്ക്കും തവിട്ടു നിറത്തിലുള്ള ഒരു ദ്രാവകം കുറേശ്ശെ ഗ്ലാസ്സുകളില് പകര്ന്നു നല്കി.
അതൊന്നും കുടിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്. വെറുപ്പോടെ ഞാന് മുറിയുടെ ഓരം ചേര്ന്നു നീണ്ടു നിവര്ന്നു കിടന്നു. ജനലിലൂടെ ഒഴുകിയെത്തിയ നിലാവ് എന്റെ ശരീരത്തില് വീണു പരന്നു. വേദന സഹിക്കവയ്യാതെ ഞാന് തല തടവിക്കൊണ്ടിരുന്നു. ഞാന് കണ്ണുകളടച്ചു. അഗാധമായ അബോധത്തിന്റെ ചുഴിയില് ഞാന് എടുത്തെറിയപ്പെട്ടു. അബോധത്തിന്റെ അതിര്വരമ്പിലൂടെ ദിവ്യന് എനിക്ക് നേരെ നടന്നടുക്കുന്നത് ഞാന് അവ്യക്തമായി കണ്ടു. പെട്ടെന്ന് ധര്മാരാജയിലെ ഹരിപഞ്ചാനന് എന്റെ ഓര്മയിലെത്തി. ഈ ദിവ്യന് എന്നെ കൊല്ലും ഞാന് ഉറക്കത്തില് ബാപ്പയെ ചീത്ത പറയുന്നതായി എനിക്ക് തോന്നി. തലയ്ക്കു നല്ല ഭാരം തോന്നുന്നു. എഴുന്നേല്ക്കാന് വയ്യാത്ത നിസ്സഹായവസ്ഥയിലയിരുന്നു ഞാന്.

എത്ര നേരം അങ്ങനെ കിടന്നുവെന്നു അറിയില്ല ഞാനിതേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖന്ധം എന്നെ ഉണര്ത്തി. പിന്നീട് ഈ നിമിഷം വരെ അതുപോലൊരു സുഖന്ധം ഞാന് അനുഭവിച്ചിട്ടില്ല. കണ്ണ് തുറക്കുമ്പോള് സൈനബയുടെ മുറിയില് നിന്നും നേരിയ പുക വരുന്നു. ഞാന് ചുറ്റുപാടും നോക്കി, എന്റെ അടുത്തിരുന്നവരെല്ലാം ഗാഡ നിദ്രയിലാണ്. തൊട്ടപ്പുറത്ത്, ബാപ്പയും കൂര്ക്കം വലിച്ചുറങ്ങുന്നു. ധിക്രിനു മുന്പുണ്ടായ കാര്യങ്ങളെ കുറിച്ചോര്ത്തപ്പോള്, സാമ്പ്രാണി ചട്ടിക്കു ബാപ്പയുടെ തലക്കടിക്കാന് എനിക്ക് തോന്നി. ഞാന് ആത്മസംയമനം വീണ്ടെടുത്തു എന്നോട് തന്നെയായി പറഞ്ഞു. ശാന്തമാകൂ മനസ്സേ, ശാന്തമാകൂ. ഞാന് എന്റെ സ്കൂളിലെ മഴനനഞ്ഞ് ഈറനായി നില്ക്കുന്ന മനോഹര വൃക്ഷങ്ങളെക്കുറിച്ചോര്ത്തു, സ്കുളിലെ പ്രാവുകളെക്കുറിച്ചോര്ത്തു. വിധ്യധരന് സാറിന്റെ മലയാളം ക്ലസ്സുകളെക്കുറിച്ചോര്ത്തു, എനിക്ക് ജീവിക്കണം ഞാന് വീണ്ടും മനസ്സിനോട് പറഞ്ഞു, ഒന്നു ശാന്തമാകൂ.

ആ സുഗന്ധം എന്നെ വല്ലാതെ ആകര്ഷിച്ചുകൊണ്ടിരുന്നു. കിടന്ന കിടപ്പില് ഞാന് സൈനബയുടെ മുറിയിലേക്ക് പാളിനോക്കി. നേരിയ പുകമറയില് ഞാനവരെ കണ്ടു, ദിവ്യനും സൈനബയും പൂര്ണ നഗ്നരായി രതി കേളിയിലെര്പ്പെട്ടുകൊണ്ടിരിക്കുന്നു.
നേരിയ ശീല്ക്കാരങ്ങള്, ഞാന് ഉറക്കം നടിച്ചു അത് ആസ്വാദിചു കൊണ്ടു കിടന്നു. മുറിയിലെ നിലാവിന് വീണ്ടും ശക്തിയേറി, പൂര്ണച്ചന്ദ്രന്റെ ആയിരം കിരണങ്ങള് മുറിയിലാകെ പരതി നടന്നു.

ഒത്തൊരു സ്ത്രീ നഗ്ന ശരീരം ആദ്യമായി കണ്ട അമ്പരപ്പിലയിരുന്നു എന്റെ മനസ്സു. കുറച്ചു സമയം കഴിഞ്ഞു ദിവ്യന് പുറത്തിറങ്ങി. മുറിയുടെ വാതില്ക്കല് വരെ ദിവ്യനെ അനുഗമിച്ച സൈനബ ദിവ്യന് പുറത്തേക്ക് ഇറങ്ങുന്നതും നോക്കി വാതില്ക്കല് നഗ്നയായി നിന്നു. അവരുടെ ശരീരം പ്രകാശത്താല് തിളങ്ങി. അവരുടെ ഓരോ രോമകൂപങ്ങളും സ്വര്ണ നിറത്താല് തിളങ്ങി. പിഞ്ചുകുഞ്ഞിന്റെ ചുണ്ടുകള് സ്പര്ശിക്കാത്ത അവരുടെ മര്ധവമുള്ള മുലകളിലൂടെ, നിലാവ് ഊര്ന്നിറങ്ങി. പൂര്ണതയുള്ള ഒരു സ്ത്രീ ശില്പം പോലെ അവര് ജ്വലിച്ചുനിന്നു. വളരെ സുന്ദരിയായിരുന്നഅവര്ക്ക്, ആ രാത്രിസൗന്ദര്യം ഇരട്ടിച്ചപോലെ എനിക്ക് തോന്നി. ഞാന് കണ്ട ശില്പ്പങ്ങള്, വായിച്ചാ ചിത്ര കഥകളിലെ രാജകുമാരിമാര്, അപ്സരസ്സുകള്, ഇവരുമായിട്ട്, ഞാന് സൈനബയെ തട്ടിച്ചുനോക്കി. ഇവരിലാരോ എന്റെ മുന്നില് വന്നു നില്ക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.

ദിവ്യന് വീടിനു പുറത്തിറങ്ങിയതും, ഞാന് ജനലിലൂടെ അയാളുടെ ചലനങ്ങള് നിരീക്ഷിച്ചു. അയാള് മുറ്റത്തു ഇറങ്ങിനിന്നു ആകാശത്തേക്കു കണ്ണുകള് പായിച്ചു. നിലവുമാഞ്ഞു, ഇടിവെട്ടി മഴപെയ്തു. അയാള് ആഗ്രഹിച്ചത് പോലെ മഴ പെയ്തെന്നു എനിക്ക് തോന്നി. വീണ്ടും ഹരിപഞ്ചാനന് എന്റെ ഒര്മയിലെക്കോടിയെത്തി. കഴിഞ്ഞ ഏതോ ജന്മത്തില് നിന്നും ഹരി പഞ്ചാനന് ഈ ജന്മത്തില് മുസ്ലിം ദിവ്യനായി പിറവിയെടുത്തതാണോ. എന്റെ മനസ്സു കലങ്ങി മറിഞ്ഞു. അയാള് മഴയത്തിറങ്ങി ആവോളം കുളിച്ചു. വീണ്ടും ഇടിവെട്ടിയപ്പോള് ഞാന് നിലത്തു കിടന്നു ഉറക്കം നടിച്ചു. ചിലപ്പോള് സൈനബ ഇറങ്ങിവന്നലോ, ഈ രാത്രി അവരുടെ എല്ലമെല്ലമായിരുന്നല്ലോ ഈ ദിവ്യന്. പ്രതീക്ഷിച്ചതുപോലെ സൈനബ മുറി തുറന്നു പുറത്തേക്ക് ഊളിയിട്ടുനോക്കി. അവര് വസ്ത്രം ധരിക്കുന്നത് അരണ്ട മെഴുകുതിരിവെളിച്ചതില് ഞാന് കണ്ടു. അവര് സുസ്മേരവദനയായി കാണപ്പെട്ടു. സുഗന്ധമുള്ള എണ്ണയുടെ മണം മുറിയാകെ നിറഞ്ഞു നിന്നു. പെട്ടന്ന് എനിക്കുറക്കം വന്നു. ഞാന് വീണ്ടും അബോധത്തിന്റെ നിലയില്ലകയങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരുന്നു.
അതിരാവിലെ ഞാന് അതിമനോഹരമായ ഒരു സ്വപ്നത്തില് നിന്നും ഞെട്ടിയുണര്ന്നു. അതെ! അതിമനോഹരമായ ഒരു വലിയ ഉദ്യാനം, ഇത്രയും മനോഹരമായ ഒരു ഉദ്യാനം ഞാന് മുന്പെങ്ങും, ഒരു സ്വപ്നത്തിലും കണ്ടിട്ടില്ല. അവിടെ മനോഹരങ്ങളായ പൂമൊട്ടുകള് പൂക്കളാകുന്നതും, പൂക്കള് വീണ്ടും പൂമോട്ടുകളായി രൂപാന്തരം പ്രാപിക്കുന്നതും ഞാന് കണ്ടു. ഉദ്യാനത്തിന്റെ ഒരു ഭാഗത്തായി വലിയൊരു ഗോപുരത്തിന്റെ നടുവില് ഒരു സിംഹാസനത്തില് ദിവ്യനും ദിവ്യന്റെ മടിയില് നഗ്നയായി സൈനബ യുമിരിക്കുന്നു. അവര്ക്കു ചുറ്റും മനോഹരങ്ങളായ ചിത്രശലഭങ്ങള് പരന്നു നടക്കുന്നു. സൈനബ പുരാതന ഏതന്സിലെ രാന്ഞിമാര് ധരിക്കുന്നതുപോലുള്ള പൂക്കള് കൊണ്ടുള്ള ഒരു കിരീടം ധരിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *