ചെമ്മാനം 3

ടാഗ് സൂചിപ്പിക്കുന്ന പോലെ നിഷിദ്ധസംഗമ കഥയാണ്, സോ താല്പര്യമില്ലാത്തവർക്ക് മാറിപ്പോവാം…

“തമ്പ്രാൻ കുട്ടി ലീവിന് വന്നതാ…”

ബസ്സിറങ്ങി തറവാടിന്റെ പാടവരമ്പിലൂടെ നടക്കുമ്പോൾ മുഷിഞ്ഞു കറുത്ത മുണ്ടും, ചെളിയും ചേറും പുതഞ്ഞ പേശികളിലും കുതിർന്ന വിയർപ്പിന്റെ തിളക്കവുമായി ചാത്തൻ വരമ്പിൽ നിന്ന് പാടത്തേക്കിറങ്ങി കുമ്പിട്ടു ചോദിച്ചത് കേട്ട എനിക്ക് ചിരി വന്നു. ഇന്നും മാറ്റമില്ലാത്ത നാട്ടുകാർ, ടൗണിൽ നിന്നും അകത്തേക്ക് വരും തോറും നാഗരികതയ്ക്ക് ഒപ്പം പുരോഗമാനവും തീണ്ടാപ്പാട് അകലെയാണല്ലോ എന്നാണ് എന്റെ ചിന്ത പാഞ്ഞത്.

“ന്റെ ചാത്ത കാലമൊക്കെ മാറി….ഇനിയും നിങ്ങളിങ്ങനെ ഒഴിഞ്ഞു മാറിയും കുമ്പിട്ടും ഒന്ന് നടക്കരുത്…എല്ലാരും ഒരുപോലെയാ…”

അവന്റെ തോളിലൂടെ കയ്യിട്ടു പറയുമ്പോഴും ചെളി പുരണ്ട തന്റെ ദേഹത്തു തമ്പ്രാൻ തൊട്ട ഈർഷ്യ കാണാമായിരുന്നു, തിരിച്ചല്ലേ വരെണ്ടേ… എനിക്ക് ഉള്ളിൽ ചിരി വന്നു. തന്റെ തംബ്രാന്റെ കയ്യിൽ ചേറു പറ്റാതെയൊഴിഞ്ഞു നീങ്ങാൻ തുടങ്ങിയ അവന്റെ തോളിൽ ഞാൻ വിടാതെ പിടിച്ചു.

“തമ്പ്രാൻ കുട്ടി വരണ കാര്യം കോലോത്തമ്മ പറഞ്ഞു കേട്ടില്ല….”

അവന്റെ തോളിലിരിക്കുന്ന എന്റെ കൈക്ക് അടർത്തിയെടുത്ത കരിങ്കല്ലിന്റെ ഭാരം ഉള്ള പോലെയാണ് ചാത്തൻ കുനിഞ്ഞു നിന്ന് ചോദിച്ചത്.

“അമ്മയ്ക്കറിഞ്ഞൂടാ…ഇതൊരു സർപ്രൈസ് ആയിക്കോട്ടെ ന്നു വെച്ചു….”

“ഏഹ്..തംബ്രാ…”

മനസിലാകാതെ തലചൊറിഞ്ഞു വെറ്റിലക്കറ പുരണ്ട പല്ലു കാട്ടി ചാത്തൻ ആരാഞ്ഞു.

“ഒന്നൂല്ല ചാത്ത വൈകിട്ട് കോലോത്തേക്ക് വരണം…ട്ടോ…”

പൂജ അവധി കിട്ടിയപ്പോൾ ഓടിപ്പിടിച്ചു വന്നത് തന്നെ ഈ നാടിന്റെ കൊതിപ്പിക്കുന്ന സൗന്ദര്യം മനസ്സിൽ നിന്ന് മായും മുന്നേ ഒന്ന് കൂടെ നുകരനായിരുന്നു, എന്റെ നാട്,…. മൂന്ന് ചുറ്റും പർവതങ്ങൾ അതിരൊരുക്കിയ നടുവിൽ കുളം പോലെ സമതലമായ നാട്, വരാനും പോകാനും ഒരു വഴി, ഒരു ബസ്, ഒരു ചെറു നാട്ടുകവല ,ചെറിയ അമ്പലം…നാടിന്റെ ദേവി ഞങ്ങളുടെ കുടുംബക്ഷേത്രത്തിലെതായിരുന്നു. നീണ്ടു കിടക്കുന്ന പാടം സ്വർണ നിറമുള്ള കതിരുകൾ കാറ്റു ചീറി വീശുമ്പോൾ ഇളകി ചിരിക്കുന്നുണ്ട്. ഈ നാട് വിട്ടു പോവാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന എന്നെ ഇവിടുന്നു കൽക്കട്ടയിലേക്ക് പറഞ്ഞയച്ചത് എന്റെ അമ്മയായിരുന്നു ഭാഗ്യലക്ഷ്മി, നീ നാടല്ലാതെ ലോകവും കാണണം എന്ന് അച്ഛൻ പറയുമായിരുന്നു എന്ന് എപ്പോഴും പറയുന്ന അമ്മ… അതിന്റെ പരിണിതഫലം ആയിരുന്നു ആറ് മാസം മുന്നത്തെയുള്ള എന്റെ നാടുകടത്തൽ, ജോലിയിലും കൽക്കത്തയിലെ നഗരത്തിന്റെ ആക്രോശത്തിലും ഇരുണ്ടുമൂടിയ ശ്വാസം മുട്ടിക്കുന്ന തിരക്കിലും എന്നെ കൊതിപിടിപ്പിച്ചതും നേരെ നിർത്തിയതും നാടിന്റെ ഇനിയും ഉള്ളിൽ ഉണങ്ങാത്ത മണവും തണുപ്പും പിന്നെ…..
അതൊക്കെക്കൊണ്ടാവാം പൂജയ്ക്ക് ആറ് മാസത്തിനിപ്പുറം ആദ്യത്തെ നീളൻ വെക്കേഷന് കിട്ടിയപ്പോൾ ചിന്തിക്കാൻ മറ്റൊന്നുണ്ടായിരുന്നില്ല, ട്രെയിനിൽ ഒറ്റയിരിപ്പിന് നാട്ടിലേക്ക് ഇരിക്കുമ്പോഴും ഹൃദയം മിടിച്ചത് ആഹ് പഴയ വിഷ്ണുജിത്തിലേക്കുള്ള പരകായപ്രവേശം കൊതിച്ചിട്ടായിരുന്നു.

പാടം കഴിഞ്ഞു മരങ്ങൾ ചാഞ്ഞു തണുപ്പും തണലുമൊരുക്കിയ നടവഴിയിലേക്ക് നടന്നു കയറി അഞ്ചു നിമിഷത്തിനപ്പുറം ഞാൻ കണ്ടു എന്റെ തറവാട്, കുമ്മായം പൂശിയിട്ടും പായൽ ആക്രമിച്ച തിരുശേഷിപ്പ് ബാക്കി വെച്ച പടിപ്പുരയ്ക്കും ചുറ്റുമതിലിനുമപ്പുറം തലുയർത്തി നിൽക്കുന്ന എട്ടുകെട്ട്, പഴമയിലും കരുത്തു ചോരാതെയുള്ള അവളുടെ നിൽപ്പ് എന്നിൽ പടർത്തിയ തണുപ്പ് കാലടികളുടെ വേഗം വർധിപ്പിച്ചു.

“കോലോത്തമ്മേ….ദേ തമ്പ്രാൻ കുട്ടി….”

പടിപ്പുര വാതിൽ കടന്നു അകത്തേക്ക് നടന്ന എന്നെ നോക്കി ചാത്തന്റെ ഭാര്യ ഉണ്ണി നീലി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

കേട്ട പാടെ എന്റെ കണ്ണുകൾ തിരഞ്ഞത് ഒരാളെ ആയിരുന്നു,…അതെ ആള് എന്നെയും കണ്ടെത്തിയിരുന്നു.

ഞാൻ ഓരോ അടി വെച്ചു അടുക്കുമ്പോഴും കഷ്ടപ്പെട്ട് പിടിച്ചു നിർത്തിയ കണ്ണീർ തന്നെ ചതിക്കുന്നതോർത്തു വിങ്ങുകയായിരുന്നു അവർ, എന്റെ അമ്മ ഭാഗ്യലക്ഷ്മി, അടുത്തെത്തി വിടർത്തിയ എന്റെ കയ്യിലേക്ക് ചേക്കേറിയ അവർ എന്റെ നെഞ്ചിൽ ഒരു വലിയ നനവ് പടരുംവരെ എന്നെ ഇറുക്കിയണച്ചു, തേങ്ങലുകളിൽ ഞാൻ ആറുമാസം അനുഭവിച്ച സമ്മർദ്ദം ഒലിച്ചു പോയിരുന്നു. ഇവർ ആരാണെന്ന് ഇന്നും എനിക്കറിയാത്ത സത്യമാണ്, എന്നെയും ഇവരെയും ബന്ധിപ്പിക്കുന്ന ഒന്ന് എന്റെ അച്ഛനാണ് ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്നേ കാലത്തിന്റെ കണക്കിൽ മറഞ്ഞിട്ടും എനിക്ക് വേണ്ടി മറ്റൊരാളെയും ജീവിതത്തിലേക്ക് കടത്താതിരുന്ന ഇവരോട് എന്ന് മുതലാണ് ആരാധന തോന്നിതുടങ്ങിയത് എന്നിന്നും എനിക്ക് അഞ്ജമായ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *