അകവും പുറവും – 1
Akavum Puravum | Author : Lohithan
ബ്രോസ്.. ഈ കഥയിൽ വൾഗറാ യുള്ള ഹുമിലിയേഷനും കുക്കോൽഡി ങ്ങും ഉണ്ടാകും… ഇഷ്ടമില്ലാത്തവർ വഴി മാറി പോകുക…
വിജയരാഘവൻ വേനലിൽ മെലിഞ്ഞു പോയ ഭാരതപ്പുഴയിലെ മണൽ തിട്ടിൽ ഇരിക്കുകയാണ്…
പുഴയുടെ അരികു പറ്റി ഒരു നീർച്ചാലുപോലെ വെള്ളം ഒഴുകുന്നു… ചില കുസൃതികുട്ടികൾ ആ വെള്ളത്തിൽ കുത്തിമറിയുന്നുണ്ട്..
വെയിൽ കുറ്റിപ്പുറം പലവും കഴിഞ്ഞ് പടിഞ്ഞാറു ഭാഗത്തു മറഞ്ഞു…
വെയിൽ കുറഞ്ഞതോടെ മണപ്പുറത്തു വെടിവട്ടം പറയാൻ എത്തുന്നവരുടെ എണ്ണം കൂടിയുട്ടുണ്ട്..
എല്ലാവരും മധ്യവയസു പിന്നിട്ടവരാണ്.
ചിലർ അയാളെ നോക്കി ചിരിക്കുന്നുണ്ട്.. മറ്റുചിലർ അടുത്തുവന്നു കുശലം ചോദിക്കു ന്നുണ്ട്…
വിജയേട്ടൻ എന്ന് അടുപ്പം ഉള്ളവർ വിളിക്കുന്ന വിജയരാഘവൻ പുഴയോരത്ത് ഇരിക്കുന്ന മറ്റുള്ളവരെ പോലെ വെടി പറയാനോ കാഴ്ച്ച കാണാനോ വന്നതല്ല…
അങ്ങനെ പുഴയോരത്ത് വന്നരിക്കുന്ന പതിവും ഇല്ല…
അയാളുടെ ജീവതത്തിൽ ഏറ്റവും ഞെട്ടൽ ഉണ്ടാക്കിയ ഒരു കാഴ്ച്ച കണ്ടിട്ടാണ് ഇവിടെ വന്നിരിക്കുന്നത്…
അതോർത്തപ്പോൾ അയാളുടെ നെഞ്ചിടിപ്പ് കൂടി…
ഒരിക്കലും ഉമയെ ഇങ്ങനെ കാണേണ്ടി വരുമെന്ന് അയാൾ കരുതിയതല്ല…
അതും സ്വന്തം മകളുടെ ഭർത്താവി നൊപ്പം…എന്നെ മാത്രമല്ല, മോളെയും വഞ്ചിക്കുക അല്ലേ അല്ലേ അവൾ ചെയ്തത്…
അയാൾ തന്റെ അച്ഛന്റെ വാക്കുകൾ ഓർത്തു…
വിജയാ നിനക്ക് ഇപ്പഴെങ്കിലും ഒരു വിവാഹം കഴിക്കാൻ തോന്നിയതിൽ സന്തോഷം..
എനിക്കും നിന്റെ അമ്മയ്ക്കും പ്രായം ഏറെയായി… ഞങ്ങൾ കഴിഞ്ഞാൽ നീ ഒറ്റക്കായി പോകുമല്ലോ എന്ന സങ്കടം ഉണ്ടായിരുന്നു…
ഇത്തിരി താമസിച്ചെങ്കിലും വിവാഹത്തിനു തീരുമാനിച്ചത് നന്നായി… പക്ഷേ ആ കുട്ടിയുടെ വയസ്സ് ഇത്തിരി കുറഞ്ഞു പോയില്ലേ എന്നൊരു സംശയം… നിനക്ക് മുപ്പത്തി അഞ്ചായേ…
ശരി ആയിരുന്നു അച്ഛാ.. അച്ഛന്റെ സംശയം വളരെ ശരിയായിരുന്നു..!
ആ ശരി എനിക്ക് അന്ന് മനസിലായില്ല ഇനി മനസിലായിട്ട് കാര്യവും ഇല്ല…
കുമ്പിടി ആനക്കര പ്രദേശങ്ങളിൽ അറിയപ്പെടുന്ന ഒരു തറവാട്ടിലാണ് വിജയരാഘവൻ ജനിച്ചത്…
പഴയ പ്രതാപം ഇപ്പോഴില്ലങ്കിലും അന്തസിനും ആഭിജാത്യത്തിനും കുറവൊന്നുമില്ല…
കോളേജ് പഠനശേഷം പെട്ടന്ന് തന്നെ ജോലികിട്ടി…
പൊന്നാനി താലൂക്ക് ഓഫീസിൽ ക്ള ർക്കായിട്ട്…
സർക്കാർ ജോലി കിട്ടിയതോടെ ഒരു പാട് വിവാഹ ആലോചനകൾ വന്നു…
അയാൾക്ക് ഒന്നും ഇഷ്ടമായില്ല..
അല്ലങ്കിൽ തന്നെ കല്യാണം കഴിക്കണമെന്ന ചിന്തയൊന്നും അയാൾക്കില്ലായിരുന്നു…
അങ്ങനെ വർഷങ്ങൾ മുന്നോട്ടുപോയി
വീട്ടിൽനിന്നും നിർബന്ധം കൂടുമ്പോൾ എവിടെയെങ്കിലും ഒരു പെണ്ണിനെ പോയി കാണും…
എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് അതു വേണ്ടാന്ന് വെയ്ക്കും..
അങ്ങനെ വയസ് മുപ്പത്തിഅഞ്ചിൽ എത്തി…
…ഇനി തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് വിജയ രാഘവൻ തന്നെ നിങ്ങളോട് പറയട്ടെ…..
താലൂക്ക് ഓഫീസിൽ ചില രേഖകൾ ശരിയാക്കാൻ വന്ന ഒരാൾക്ക് ഞാൻ അത് പെട്ടന്ന് ശരിയാക്കി കൊടുത്തു..
നല്ലൊരു തുക കൈക്കൂലി കൊടുക്കേണ്ടി വരുന്ന കാര്യം ഞാൻ ചിലവൊന്നും കൂടാതെ സാധിച്ചു കൊടുത്തതോടെ അയാൾക്ക് എന്നോട് വലിയ ലോഹ്യമായി…
ആ ലോഹ്യം കൂടി കൂടി ഒരു ദിവസം തൃത്താലയിൽ ഉള്ള അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു…
നല്ലൊരു തറവാട്.. കുറെ സിവിൽ കേസ്സുകൾ കോടതിയിൽ ഉണ്ട്… കേസ്സ് കളിച്ചു സ്വത്തുക്കളിൽ നല്ല ഭാഗം തീർന്നു…
ആ വീട്ടിൽ വെച്ചാണ് ഞാൻ ഉമയെ ആദ്യം കണ്ടത്…
അതി സുന്ദരി.. പതിനേഴോ പതിനെട്ടോ വയസുകാണും…
ചന്തിക്കു താഴെഎത്തുന്ന മുടി… പിന്നെ എന്താ പറയ്യ… ഒന്നിനും ഒരു കുറവും ഇല്ല… ചിരിക്കുമ്പോൾ കാണുന്നത് പല്ലാണോ പളുങ്ക് ആണോ എന്ന് സംശയം തോന്നും…
70കളിലെ ജയഭാരതി വീണ്ടും ജനിച്ചപോലെ…
ഞാൻ അവിവാഹിതൻ ആണെന്ന് അറിഞ്ഞപ്പോൾ അവരാണ് ഇങ്ങോട്ട് ആലോചിച്ചത്…
എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എന്റെ പ്രായം ഓർത്ത് ഞാൻ ആഗ്രഹം മനസ്സിൽ അടക്കി…
പക്ഷേ അവർ എന്റെ പ്രായം അല്ല നോക്കിയത്.. ഉദ്യോഗം.. അതാണ് അവക്ക് പ്രധാനമായി തോന്നിയത്..
അപ്പോൾ ഡെപ്യുട്ടി തഹസീൽദർ ആയി പ്രോമഷൻ കിട്ടിയ സമയം…
ചുരുക്കി പറഞ്ഞാൽ പെട്ടന്നു തന്നെ കല്യാണം നടന്നു…
ഓഫീസിലെ സുഹൃത്തുകൾ ഒക്കെ പറഞ്ഞത് .. വിജയരാഘവൻ സാർ കാത്തിരുന്നത് വെറുതെ ആയില്ല… ജയഭാരതിയേക്കാൾ സുന്ദരിയെ അല്ലേ കിട്ടിയത് എന്നാണ്…
സത്യം പറഞ്ഞാൽ ആ കാലത്ത് എനിക്കും കുറച്ച് അഹങ്കാരമൊക്കെ തോന്നിയിരുന്നു…
അച്ഛന്റെയും അമ്മയുടെയും മരണ ശേഷം ആനക്കരയിലെ പഴയ തറവാട് വിറ്റിട്ട് തൃത്താലക്ക് അടുത്തു സ്ഥലം വാങ്ങി പുതിയവീട് വെച്ചു താമസം തുടങ്ങി…
ഞാനും ഉമ്മയും നല്ല സ്നേഹത്തിലാ ണ് കഴിഞ്ഞിരുന്നത്… അവളുടെ ഇഷ്ട്ടങ്ങൾ ഒക്കെ എതിർപ്പില്ലാതെ ഞാൻ സാധിച്ചു കൊടുത്തിരുന്നു…
കിടപ്പറയിലും ഞങ്ങൾ നന്നായി സുഖിച്ചിരുന്നു… ഒരു ദിവസം പോലും മുടങ്ങാതെ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു
ഒരു വർഷം കഴിഞ്ഞപ്പോൾ മോൾ പിറന്നു.. സൗമ്യ എന്ന് ഉമയാണ് അവൾക്ക് പേരിട്ടത്…
പഠിക്കാൻ അത്ര മിടുക്കിയല്ലായിരുന്നു എങ്കിലും നന്നായി ഡാൻസ് ചെയ്യുമായിരുന്നു സൗമ്യ…
ശാസ്ത്രീയ മായി തന്നെ ഡാൻസ് പഠപ്പിച്ചു… പ്ലസ് ടു വിന് രണ്ടു വിഷയത്തിൽ തോറ്റപ്പോൾ പട്ടാമ്പിയിലെ ഒരു ട്യൂട്ടോറിയൽ കോളേജിൽ ചേർത്തു…
ആ സമയത്താണ് അവൾ രഘുവുമായി പ്രേമത്തിൽ ആകുന്നത്
ഉമയാണ് ഇക്കാര്യം എന്നോട് ആദ്യം പറഞ്ഞത്.. ഞാൻ അവനെ പറ്റി അന്വേഷിച്ചപ്പോൾ വലിയ കുഴപ്പം ഇല്ലാത്ത പയ്യൻ ആണെന്ന് മനസിലാ യി..
പട്ടാമ്പി ടൗണിൽ ഒരു കമ്പ്യൂട്ടർ സർവീസും സെയ്ൽസും ഒക്കെയുള്ള കട സ്വന്തമായുണ്ട്…
അവിടെ നല്ല ബിസ്സിനെസ് നടക്കുന്നുണ്ട്.. നല്ല വരുമാനം ചെറുപ്പത്തിലേ ഉണ്ടാക്കുന്നു…
പ്ലസ് ടു ജയിക്കാൻ പറ്റാത്തവളെ ഇനി പഠിപ്പിച്ചിട്ടും കാര്യമില്ലന്ന് ഞാനും ഉമയും കൂടി തീരുമാനിച്ചു..
അങ്ങനെ പതിനെട്ടു കഴിഞ്ഞപ്പോഴേ സൗമ്യ രഘുവിന്റ ഭാര്യ ആയി..
ആ രഘുവിനെ ആണ് ഇന്ന് എന്റെ ഭാര്യ ഉമയോടൊപ്പം ഞാൻ വേണ്ടാത്ത രീതിയിൽ കണ്ടത്…
അവർ എന്നെയും കണ്ടു.. ഉറപ്പായും കണ്ടു…
…..ഇനി വിജയരാഘവൻ സാറിന്റെ ഭാര്യ ഉമക്ക് പറയാനുള്ളത്കേൾക്കാം..
വിജയേട്ടനെ അച്ഛൻ വീട്ടിൽ കൂട്ടികൊണ്ട് വരുന്ന സമയത്ത് ഞങ്ങൾ സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു…
ഞാൻ പത്താം ക്ളാസ്സ് കഴിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടേ ഒള്ളു…
വീട്ടിൽ വെറുതെ നിൽക്കാതെ, തൃത്താ ലയിൽ ഒരു പാരലൽ കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു…
അവിടുത്തെ ഫീസ് കൊടുക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥ…
അച്ഛൻ വിജയേട്ടനുമായുള്ള വിവാഹ ക്കാര്യം വീട്ടിൽ പറയുമ്പോൾ ആരും എതിർത്തില്ല…