അമ്മിഞ്ഞ കൊതി – 6 3അടിപൊളി  

അമ്മിഞ്ഞ കൊതി 6

Amminja Kothi Part 6 | Author : Athirakutty

[ Previous Part

 


 

ഇത് അവസാനത്തെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇതിനു മുന്നേയുള്ള അഞ്ചു ഭാഗങ്ങളും വായിച്ചിരുന്നാലേ ഈ ഭാഗവും വായനക്കാർക്കു ആസ്വദിക്കാൻ പറ്റുകയുള്ളു.


അന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ ഈ വീടിൻ്റെ നാഥനായപോലെ തോന്നി. കുഞ്ഞ എന്നെ അങ്ങനെ കാണാം എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ സുഖം നൽകി. പക്ഷെ ആൻസിയെ എങ്ങനെയാ ഒന്ന് സെറ്റ് ആക്കുന്നെ. അതും ആലോചിച്ചു ഞാൻ രാവിലെ ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴേക്കും ആൻസിയും എത്തിയിരുന്നു. പതിവിലും വിപരീതമായി അവൾ കുളിച്ചു റെഡി ആയിട്ടാണ് വന്നത്.

“മമ്മി എനിക്കും താ കഴിക്കാൻ…” അതും പറഞ്ഞു അവൾ എൻ്റെ എതിർവശത്തായി വന്നിരുന്നു. “ഇന്നെന്താ മാഡം ഇത്ര നേരത്തെ?” കുഞ്ഞയുടെ ഒരു ആക്കിയുള്ള ചോദ്യമായിരുന്നു ആൻസിയോട്. അത് ചോദിച്ചു കൊണ്ട് തന്നെ കുഞ്ഞ ഞങ്ങൾക്ക് കഴിക്കാനുള്ള കാപ്പിയെല്ലാം മേശപ്പുറത്തു കൊണ്ട് വച്ചു. എന്നെ നോക്കി ഒരു പ്രത്യേക ഭാവം. ഒരു ബഹുമാനം പോലെ.

“മമ്മി… ലൂബിക്ക അച്ഛറിടാവോ?” (ചിലർ ഇതിനെ ലോലോലിക്ക, ലവലോലിക്ക എന്നൊക്കെ വിളിക്കും). എൻ്റെ മമ്മി നല്ല എരിവോടുകൂടി ഉണ്ടാക്കുന്ന ലൂബിക്ക അച്ചാർ എനിക്ക് ഒരുപാട് ഇഷ്ടമാ. ഞങ്ങളുടെ വീട്ടിൽ അത് ഒരുപാടുണ്ട്. പെട്ടെന്ന് വീട് ഓർമ്മ വന്നു. “അതിനു ഇവിടിപ്പോ ലൂബിക്ക ഇല്ലല്ലോ. ഇനി കാണുമ്പോ വാങ്ങാം.” കുഞ്ഞ പറഞ്ഞു.

“അല്ല മമ്മി… നമ്മുടെ പഴയ വീട്ടു പറമ്പിൽ ഇല്ലേ രണ്ടു മരം. കഴിഞ്ഞ തവണ ഡാഡി വന്നപ്പോ ഞങ്ങൾ കൊണ്ട് വന്നില്ലായിരുന്നോ? അവിടുന്ന് പോയി കൊണ്ടരാം…” ആൻസി പറഞ്ഞു. “എടി കൊച്ചെ അത്രേം ദൂരം എങ്ങനെ പോകാനാ നീ. ഒരു കാര്യം ചെയ്യ്… ഇവനേം കൂടി കൊണ്ട് പോ. അവനു സ്ഥലമൊക്കെ കണ്ടിരിക്കേം ചെയ്യലോ. നാളെ എന്തേലും ആവശ്യം വന്നാൽ അവനു ഒറ്റയ്ക്ക് പോകാനും പറ്റും. എന്താ ജോ…?” കുഞ്ഞ എന്നെ നോക്കി ചോദിച്ചു. “പിന്നെന്താ കുഞ്ഞേ.. ഞാൻ എപ്പോഴേ റെഡി.” ഞാൻ കഴിച്ചുകൊണ്ട് പറഞ്ഞു. “എപ്പൊഴാടി പോവേണ്ടത്?” ഞാൻ ആൻസിയെ നോക്കി ചോദിച്ചു. “കഴിച്ച ഉടനെ ഇറങ്ങാം. ഇവിടുന്നു ഒരു ആറു കിലോമീറ്റർ ഉണ്ടാവും. സൈക്കിളിൽ പൊയ്ക്കൂടേ?” ആൻസി ചോദിച്ചു.

“ആറു കിലോമീറ്റർ ഒക്കെ സൈക്കിളിൽ പോകാവുന്നതേ ഉള്ളു. ഒരു സഞ്ചിയും അല്പം കയറും കൂടെ എടുത്തോ. ആവശ്യം വരും.” ഞാൻ പറഞ്ഞു. കുഞ്ഞ എന്നെ നോക്കി കണ്ണുകാട്ടി ചോദിച്ചു കുഴപ്പമില്ലല്ലോ എന്ന ഭാവത്തിൽ. ഞാൻ ഒരു പ്രശ്നവും ഇല്ല എന്ന മാതിരി കണ്ണ് കാണിച്ചു.

കഴിച്ചു കഴിഞ്ഞു ആൻസി വന്നു. ഫുൾ പാവാടയും, ഷർട്ടും ഒരു തൊപ്പിയും ഒക്കെ വച്ച് കൈയ്യിൽ ഒരു സഞ്ചി മടക്കി കയറു കൊണ്ട് ചുറ്റി കെട്ടി അവളുടെ സൈക്കിളിൻ്റെ മുന്നിലുള്ള ക്യാരിയറിൽ വച്ച്. “പോവാം?” അവൾ എന്നോട് ചോദിച്ചു. ഞാൻ ഒന്നും മടിച്ചില്ല. മുണ്ടു മടക്കി കുത്തി സൈക്കിളിൽ കയറി. “കുഞ്ഞേ ഞങ്ങൾ പോയിട്ട് വരാട്ടോ.” അതും പറഞ്ഞു കൊണ്ട് ഞങ്ങൾ ഇറങ്ങി.

ഒരുപാട് മരങ്ങൾ നിറഞ്ഞ വഴി ആയതു കൊണ്ടും രാവിലെ അല്പം നേരത്തെ ആയതു കൊണ്ടും അല്പം തണുപ്പുണ്ടായിരുന്നു. ചെറിയ വഴിയാണേലും ടാറിട്ടതായതിനാൽ ആ വഴി അധികം കുണ്ടും കുഴിയുമൊന്നുമില്ലായിരുന്നു. അധികം വണ്ടികൾ ഓടാത്തതുകൊണ്ടും ആവാം. ഞങ്ങൾ സാവകാശം സംസാരിച്ചു കൊണ്ട് സൈക്കിൾ ചവിട്ടി പോയി. കുടിക്കാനൊരു കുപ്പി വെള്ളം ഞാൻ കരുതിയിരുന്നു. ആദ്യമായി പോകുന്നതല്ല. മരത്തിൽ വല്ലോം കയറേണ്ടി വന്നാലോ.

ഒരുപാട് പോയതിനു ശേഷം ടാറിട്ട റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു വീണ്ടും അല്പം കൂടി ഉള്ളിലേക്ക് പോവേണ്ടി വന്നു. എല്ലാടത്തും ചീവീടിൻ്റെ ശബ്ദം മാത്രമേ കേൾക്കാനുള്ളു. എനിക്കതൊക്കെ ഒത്തിരി ഇഷ്ടമായിരുന്നു. ആ ഭാഗത്തു വീടുകൾ കുറെ അകലങ്ങൾ പാലിച്ചാണ്. വലിയ പറമ്പുകൾ ഇടയ്ക്കുണ്ട്. അതൊക്ക തന്നെയാവും അവിടുന്ന് മാറാൻ കാരണം. പെട്ടെന്നൊരാവശ്യം വന്നാൽ അടുത്താരും ഉണ്ടാവില്ല. ആണുങ്ങളും ഇല്ലല്ലോ. ഞാൻ അങ്ങനെ ഓരോന്ന് ഓർത്തു മുന്നോട്ടു പോയി. അവിടുന്ന് വീണ്ടും ഇടത്തോട്ട് ഒരു ഇടവഴിയിലേക്ക് ആൻസി തിരിഞ്ഞു. കഷ്ടിച്ച് അതിലേക്കൂടെ ഒരു ഓട്ടോറിക്ഷ കയറും. രണ്ടു വശത്തും ഗ്രാമ്പൂ, മാവ് അങ്ങനെ ഒട്ടധികം വൃക്ഷങ്ങൾ. വീടുകൾ ഒന്നും തന്നെ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *