ചൊവ്വാദോഷത്തിന്റെ ഗുണങ്ങൾ – 1
Chovadoshathinte Gunangal | Author : Chaiwala Chicha
ഇതെന്റെ ആദ്യ കഥയാണ്, തെറ്റുകുറ്റങ്ങൾ സദയം ക്ഷമിക്കുക
“ദീപ ടീച്ചറേ, നിങ്ങൾ ഈ ചൊവ്വ ദോഷം ബുധൻ ദോഷം എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ 30 വയസ്സാകാറായി, ഇപ്പോഴെങ്കിലും ആരെയെങ്കിലും കണ്ടുപിടിച്ചു കെട്ടിച്ചുതരാൻ പറ അച്ഛനോട്”. അച്ഛനൊക്കെ നല്ലകാലത്തു അമ്മയെ സുഖിപ്പിച്ചിട്ടുണ്ടാകില്ലേ, ആ സുഖം സ്വന്തം മകൾക്കുവേണ്ട?”
ഉച്ചഭക്ഷണം കഴിച്ചുള്ള വിശ്രമസമയം തള്ളിനീക്കുമ്പോൾ റസിയ ടീച്ചറുടെ കമന്റ്.
“എനിക്കും റസിയ ടീച്ചറുടെ അഭിപ്രായം തന്നെയാണ് ദീപ ടീച്ചറേ” റസിയ ടീച്ചറെ സപ്പോർട്ട് ചെയ്‌തുകൊണ്ട് സവിത ടീച്ചറുടെ കമന്റ്.
“ആഗ്രഹമില്ലാഞ്ഞിട്ടല്ലലോ ടീച്ചർമാരെ, വീട്ടിൽ അച്ഛനെ ധിക്കരിക്കാൻ ഇപ്പോഴും കഴിയുന്നില്ല എനിക്ക്. വലിയ തറവാട്ടിലെ, നാട്ടിൽ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ കുട്ടിയാണ്, അപ്പൊ കല്യാണവും നാലാൾ അറിഞ്ഞുകൊണ്ടുവേണം എന്നൊക്കെ ആണ് അച്ഛന്റെ നിബന്ധന”
“എത്ര ആൾക്കാരുടെ മുന്നിൽ ചായയും കൊണ്ട് നിന്നിട്ടുണ്ട്, ഇപ്പൊ ആരെങ്കിലും പെണ്ണുകാണാൻ വന്നാൽ എനിക്കൊരുതരം വെറുപ്പാണ് തോന്നുന്നത്. ” ഞാൻ എന്റെ അവസ്ഥ എപ്പോഴത്തെയും പോലെ അവർക്കുമുന്നിൽ അവതരിപ്പിച്ചു.
ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം, പേര് ദീപ നായർ, അച്ഛനും അമ്മയ്ക്കും ഏക മകൾ, വയസ്സ് 28 കഴിഞ്ഞു. ജോലി സ്കൂൾ ടീച്ചർ ആണ്, 7 ത് സ്റ്റാൻഡേർഡിൽ ആണ് പഠിപ്പിക്കുന്നത്. സ്കൂളിലെ ഏറ്റവും നല്ല കൂട്ടെന്നു പറയുന്നതു റസിയ ടീച്ചർ ആണ്, സവിത ടീച്ചറുമായും നല്ല അടുപ്പമാണ്.
ഷിഫ്റ്റ് സിസ്റ്റം ആയതുകൊണ്ട് എന്റെ ഡ്യൂട്ടി രാവിലെ 8 മുതൽ 2 മണിവരെയാണ്. താമസം അച്ഛന്റെ അനിയത്തിയുടെ വീട്ടിലാണ്. ആ വീട്ടിൽ അവർ ഭാര്യ ഭർത്താവും പിന്നെ അവരുടെ ഭർത്താവിന്റെ അനുജന്റെ മകനും. അവർക്കു കുട്ടികളില്ല, അതുകൊണ്ട് ഞാൻ അവിടെ താമസിക്കുന്നത് അവർക്കു വലിയ സന്തോഷമായിരുന്നു . ഭർത്താവിന്റെ അനുജന്റെ മകന്റെ പേര് സന്ദീപ് അവൻ ഈ സ്കൂളിൽ തന്നെ ആണ് പഠിക്കുന്നത്, പ്ലസ്-2 , റസിയ ടീച്ചർ ആണ് അവന്റെ ക്ലാസ് ടീച്ചർ. പ്ലസ് 1 ഉം പ്ലസ് 2 ഉം രാവിലെ 10 മുതൽ വൈകിട്ടു നാലുവരെ ആണ്.
വയസ്സ് ഇത്രയൊക്കെ ആയെങ്കിലും കല്യാണം കഴിക്കാനോ, ദാമ്പത്യ സുഖം അനുഭവിക്കാനോ ഉള്ള ഭാഗ്യം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, റസിയ ടീച്ചറുടെയും സവിതടീച്ചറുടെയും രാത്രികാല കാമകേളികൾ കേട്ടു ആസ്വദിക്കാൻ മാത്രമേ എനിക്ക് വിധിച്ചിട്ടുള്ളു ഇതുവരെ.
ജാതകത്തിൽ ചൊവ്വ ദോഷമുണ്ടെന്നു ജ്യോതിഷി പറഞ്ഞന്നുമുതൽ വീട്ടിൽ പ്രശ്നം തുടങ്ങി. 20 വയസ്സുമുതൽ പെണ്ണുകാണൽ എന്ന ചടങ്ങിന് നിന്നുകൊടുക്കാൻ തുടങ്ങി.
എല്ലാം ചൊവ്വയിൽ തട്ടി വീണുകൊണ്ടിരുന്നു. 25 വയസ്സായപ്പോൾ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ജാതം നോക്കാതെ കല്യാണം കഴിക്കാൻ തെയ്യാറായ ഒരു പ്രവാസിയുടെ ആലോചന അച്ഛൻ സമ്മതിച്ചു. (പ്രവാസിയുടെ ഭാര്യ ആകാൻ മനസ്സുകൊണ്ട് അഗ്രച്ചില്ലെങ്കിൽ പോലും),
പക്ഷെ എന്റെ കഷ്ടകാലത്തിനു അയാൾ അറ്റാക്ക് വന്നു മരിച്ചുപോയി. അവസാനം അതിന്റെ കുറ്റവും എന്റെ തലയിൽ വന്നു. ജാതകം നോക്കാതെ കല്യാണം കഴിക്കാൻ പോയതുകൊണ്ട് ചൊവ്വാദോഷം കാരണമാണ് അയാൾ മരിച്ചതെന്നു. നാട്ടിൽ ആകെ പാട്ടായി സംഭവം.
അപ്പോഴാണ് ടീച്ചർ ജോലി കിട്ടി ഇങ്ങോട്ടു വന്നത്. ഇപ്പോഴും ആലോചനയുമായി ആളുകൾ അച്ഛനെ കാണാൻ പോകും, പക്ഷെ ഞാൻ താല്പര്യമില്ല എന്ന് പറഞ്ഞു കാണാൻ നിൽക്കാറില്ല. വെള്ളിയാഴ്ച വൈകിട്ടി ഞാൻ സ്വന്തം വീട്ടിലേക്കു പോകും, തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് നേരെ സ്കൂളിൽ പോകും.
ഇനി റസിയ ടീച്ചറെക്കുറിച്ചു പറയാം, ഞാൻ സ്കൂളിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ എനിക്ക് ടീച്ചറെ അറിയാമായിരുന്നു. ടീച്ചറെ കല്യാണം കഴിച്ചത് (രണ്ടമത്തെ) എന്റെ വീടിന്റെ അടുത്തുള്ള ഒരു റിട്ടയേർഡ് മിലിറ്ററി ആയിരുന്ന കൃഷ്ണകുമാർ എന്ന കുട്ടേട്ടൻ ആയിരുന്നു. പട്ടാളത്തിൽ നിന്ന് 40 വയസ്സിൽ പിരിഞ്ഞു നാട്ടിൽ ഒരു ടെസ്റ്റിലെ ഷോപ് നടത്തുകയാണ് പുള്ളി.
കുട്ടേട്ടന്റെ ആദ്യ ഭാര്യ കാൻസർ വന്നു മരിച്ചുപോയിരുന്നു. ആ ബന്ധത്തിൽ ഒരു മകനുണ്ട് അവർക്കു. കൂടെ കുട്ടേട്ടന്റെ അമ്മയുമാണ് ആ വീട്ടിൽ താമസിക്കുന്നത്. ഷോപ്പിൽ വെച്ച് കണ്ടു പരിചയപ്പെട്ടു ഇഷ്ടപെട്ടാണ് അവർ കല്യാണം കഴിച്ചത്. ടീച്ചർ മറ്റൊരു മതക്കാരിആയതുകൊണ്ട് കുട്ടേട്ടന്റെ അമ്മ അത്ര നല്ല രസത്തിലല്ല ടീച്ചറുമായിട്ടു.
റസിയ ടീച്ചറെകുറിച്ച് ഒരുപാടു പറയാനുണ്ട് , അത് വഴിയേ പറയാം.
വീണ്ടും നമ്മുടെ സംസാരത്തിലേക്കു വരാം.
“ഞാൻ ഇത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു നിന്നെ വിഷമിപ്പിക്കുന്നില്ല ദീപേ” നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് തന്നെ സങ്കടമാണ്.” റസിയ
“സവിത, എന്തൊക്കെയാണ് നിന്റെ പുതിയ വിശേഷങ്ങൾ? “ഹസ്ബൻഡ് വന്ന വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലാലോ ഇത്തവണ”
“എത്ര നെറ്റി കൊണ്ടുവന്നു ഇത്തവണ വരുമ്പോൾ ?” ഒരു കള്ള ചിരിയോടെ റസിയ ടീച്ചർ ചോദിച്ചു.
“ഒന്നുപോ ടീച്ചറെ” സവിത ടീച്ചർ നാണത്താൽ മുഖം താഴ്ത്തി.
“കേട്ടോ ദീപേ, ഇവളുടെ ഹസ്ബൻഡ് വരുമ്പോൾ ഏറ്റവുംകൂടുതൽ കൊണ്ടുവരുന്ന സാധനം നെറ്റികളാണ്, അതും ഒന്നിനൊന്നു അടിപൊളി മോഡൽ’
“പറയെടി നീ കഥകളൊക്ക, നമ്മൾ കേട്ടു സുഖിക്കട്ടെ” റസിയ ടീച്ചർ സവിതയെ നിർബന്ധിച്ചു.
ഞാൻ ഉള്ളതുകൊണ്ട് സവി ടീച്ചർക്ക് പറയാൻ ഒരു മടി ഉണ്ടെന്നു തോന്നി. അതുകണ്ട റസിയ ടീച്ചർ ” നീ ദീപ ഉണ്ടെന്നു കരുതി മടിക്കണ്ട, ഇവളുടെ ഫസ്റ്റ് നൈറ്റ് മുതലുള്ള കഥകൾ ഞാൻ പറയിപ്പിക്കാം, ആദ്യം നമ്മൾ അവൾക്കൊരു ചെറുക്കനെ കണ്ടുപിടിച്ചു കല്യാണം കഴിപ്പിക്കാൻ നോക്കാം, ബാക്കി പിന്നീട്.
“ഇവിടുന്നു പറയുമ്പോൾ ആരെങ്കിലും കേട്ടാലോ” സവിത
ആരെങ്കിലും പെട്ടനെ കയറിവന്നാൽ കേൾക്കുമോ എന്ന പേടി നമ്മൾ മൂന്നുപേർക്കുമുണ്ട്.
“നമുക്ക് അമ്പലത്തിന്റെ മുന്നിലുള്ള ആൽമരത്തിന്റെ തറയിൽ ഇരിക്കാം, അവിടെ നല്ല കാറ്റുമുണ്ടാകും” ഞാൻ പറഞ്ഞു. അത് അവർക്കും സമ്മതമായി.
മൂവരും സ്കൂളിന്റെടുത്തുള്ള അമ്പലത്തിലേക് നടന്നു. നടുവിൽ സവി ടീച്ചറും ഇരുവശത്തും ഞാനും റസിയ ടീച്ചറും.
സവിത ടീച്ചറെ കുറിച്ച് പറയുകയാണെങ്കിൽ, വയസ്സ് 30, കാണാൻ സിനിമ നടി പ്രവീണയെ പോലെ തോന്നിക്കും . ഹസ്ബൻഡ് ഗൾഫിൽ റിഗ്ഗിൽ ആണ് ജോലി, 3 മാസം ജോലി ചെയ്‌താൽ 30 ദിവസം അവധി, വർഷത്തിൽ 4 തവണ അവധിക്കുവരും. ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നു, 4 വയസ്സുള്ള ഒരു മകളുണ്ട് ടീച്ചർക്ക്.
Good Starting go ahead