കമ്പികഥ – സ്നേഹദീപം
പ്രിയ കമ്പി വായനാക്കാരെ ഏവർക്കും എൻ്റെ നമസ്കാരം…ഞാൻ ഈ ഗ്രൂപ്പിലെ ഒരു സ്ഥിരം വായനക്കാരനാണ്….ഒരു കഥ എഴുതുവാനുള്ള പക്വത വന്നിട്ടുണ്ടോ എന്നറിയില്ല….നല്ല കഥകൾ വായിച്ചപ്പോൾ എനിക്കും ഒന്ന് എഴുതിയാലോ എന്നാഗ്രഹം…നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു….
ദുബായി നഗരത്തിൽ നിന്നും തിരിക്കുകയാണ്….ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്….നീണ്ട മൂന്നു വർഷങ്ങൾ…ഈ മൂന്നു വർഷങ്ങൾ മൂന്നു യുഗങ്ങൾ പോലെ കടന്നു പോയിരിക്കുന്നു….മൂന്നു വര്ഷങ്ങള്ക്കു മുമ്പ് എറണാകുളത്തു നടന്ന ഒരു ഇന്റർവ്യൂവിൽ പങ്കെടുത്ത് പൈപ്പ് ഫിറ്റർ ആയി ദുബായിയിൽ എത്തിയതാണ്…..അച്ഛൻ മരിച്ച ശേഷം തന്നെ വളർത്തിയത് മുഴുവൻ അമ്മച്ചിയാണ്….അയ്യോ…മറന്നു ഞാൻ ശ്രീധരൻ…എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ അച്ഛൻ ഇഹലോകവാസം വെടിഞ്ഞു….അന്ന് ഞാൻ ആറാം തരത്തിൽ പഠിക്കുന്നു…..’അമ്മ കൊച്ചു നാരായണി….നാട്ടുകാർ നാണി അമ്മെ എന്നാണ് വിളിക്കുന്നത്….’അമ്മ ആ നാട്ടിലെ എല്ലാ വീടുകളിലും പപ്പടം ഉണ്ടാക്കി കൊണ്ട് കൊടുത്തു വിറ്റാണ് എന്നെ വളർത്തിയത്…നാണിയമ്മയുടെ പപ്പടം എൻ്റെ നാട്ടിൽ എല്ലാവര്ക്കും ഇഷ്ടമാണ്…എൻ്റെ നാട് പറഞ്ഞില്ലല്ലോ …ഹരിത ഭംഗി നിറഞ്ഞ കടലും കായലും നിറഞ്ഞ കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശം….പറയക്കടവ്….ചുരുക്കി പറഞ്ഞാൽ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിനു പടിഞ്ഞാറ് വശം…എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിന്ഡോ സീറ്റിൽ ഇരുന്നുകൊണ്ട് ഞാൻ പുറത്തേക്കു നോക്കി….’അമ്മ എനിക്ക് വേണ്ടി ഒരു വിവാഹം ആലോചിച്ചു വച്ചിരിക്കുന്നു…പെണ്ണിനെ ഒന്ന് കാണാനും എനിക്കിഷ്ടമായാൽ ഒക്കുന്നെങ്കിൽ ഈ നാല് മാസത്തെ അവധിയിൽ കല്യാണം നടത്താനുമാണ് പ്ലാൻ…..അമ്മയ്ക്കു കൂട്ടായി ശങ്കരൻ കൊച്ചച്ഛനും വിലാസിനി കുഞ്ഞമ്മയും ഉള്ളതാണ് ഒരാശ്വാസം…എൻ്റെ അച്ഛന്റെ അനുജൻ ശങ്കരൻ കൊച്ചച്ചന്റെ ഭാര്യ ആണ് വിലാസിനി കുഞ്ഞമ്മ….മൂന്നു വർഷത്തിന് ശേഷം എൻ്റെ നാടിനു എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടാകുമോ?…ആർക്കറിയാം….കടങ്ങൾ ഒക്കെ വീട്ടി …..നല്ല ഒരു വീട് വച്ച്….രണ്ടു മുറിയും ഒരടുക്കളയും ഒക്കെയുള്ള ഒരു വാർത്ത വീട്…..അത് മതി തത്കാലം….വിലാസിനി കുഞ്ഞമ്മ എങ്ങനെ ആയി കാണുമോ….മൂന്നു വര്ഷങ്ങള്ക്കു ശേഷമുള്ള കണ്ടുമുട്ടലല്ലേ….ഫ്ളൈറ്റ് പറന്നുയരാൻ ആയി റൺവേയിലേക്കു നീങ്ങുന്നു….ദുബായി നഗരമേ വിട….ഞാൻ എൻ്റെ നാട്ടിലേക്ക്………നാട്ടിൽ ചെന്നാൽ തന്റെ പ്രിയകൂട്ടുകാർ ഞരമ്പൻ കർണ്ണൻ ,ചന്ദ്രൻ….എല്ലാവരുമായി ഒന്നടിച്ചു പൊളിക്കണം…..താൻ ചെല്ലുന്നതു വിളിച്ചു പറഞ്ഞപ്പോൾ അവന്മാർക്ക് ദുബായിയിലെ മുന്തിയ കള്ള് വേണമെന്നേ പറഞ്ഞുള്ളൂ……അമ്മയ്ക്കും അച്ഛനും ഞാൻ ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…..
ഫ്ളൈറ്റ് പൊങ്ങി പറന്നുയർന്നു…വീണ്ടും മനസ്സിനെ ചിന്തകളിലേക്ക് പായിച്ചു…….കണ്ണുകളിൽ വിലാസിനി കുഞ്ഞമ്മ മാത്രം…..മനസ്സിൽ വിലാസിനി കുഞ്ഞമ്മ പകർന്നു തന്ന സുഖങ്ങൾ മാത്രം……
കണ്ണുകളെ ഇറുക്കിയടച്ചു മനസ്സിനെ എൻ്റെ ഭൂതകാലത്തിലേക്ക് പായിച്ചു….ഇനി നീണ്ട മൂന്നരമണിക്കൂർ………വീടിന്റെ മുന്നിൽ ഉണക്കാനിട്ടിരിക്കുന്ന പപ്പടവും മീനും കണ്ടാണ് എൻ്റെ ബാല്യകാലം തുടങ്ങുന്നത്….വള്ളത്തിൽ നിന്നും വരുന്ന ചാളയും….ചെമ്മീനും വാങ്ങി വൃത്തിയാക്കി ഉപ്പും പുരട്ടി വീടിനു മുന്നിൽ ഉണക്കാനിടുന്ന അച്ഛൻ….എന്നെ അങ്ങൂട്ടു അടുപ്പിക്കില്ല…..മുഷിഞ്ഞ മണം അടിക്കും എൻ്റെ മോന് എന്ന് പറഞ്ഞു മാറ്റി നിർത്തും…..പറയക്കടവ് ബസ് സ്റ്റോപ്പിൽ ചെറിയ മാടക്കടയും ചായയൊഴിപ്പുമായി ഇരിക്കുന്ന ശങ്കരൻ കൊച്ചച്ചൻ എന്നും വൈകിട്ട് വരുമ്പോൾ കയ്യിൽ ഒരു പൊതികാണും….കേക്ക്..അല്ലെങ്കിൽ മടക്കു ബോളി….അതുമല്ലെങ്കിൽ അൽബൂരി…..ഇന്നത്തെ പോലെ ഫാസ്റ് ഫുഡിന്റെ കാലമല്ല ഞങ്ങളുടെ നാട്ടിൽ അന്ന്…..’അമ്മ പപ്പടം പരത്തി ഉണക്കി അതും അമ്പത് പപ്പടം വീതം എണ്ണി കെട്ടി വക്കുന്നു….മനസ്സിൽ ആ കാഴ്ചകൾ മിന്നി മായുന്നു….ആറാം ക്ലാസ്സിൽ ക്രിസ്തുമസ് പരീക്ഷക്ക് പോയ ഞാൻ പകുതി വഴിയെത്തുമ്പോൾ സൈക്കിളിൽ പാഞ്ഞു വന്നു എന്നെ കൂട്ടികൊണ്ടു പോയ ശങ്കരൻ ചിറ്റപ്പൻ….പരീക്ഷ എഴുതാൻ പോയ എന്നെ എന്തിനു പെട്ടെന്ന് കൂട്ടികൊണ്ടു പോകുന്നു എന്ന് എനിക്ക് മനസിലായില്ല…..വീടിനു ചുറ്റും നിറയെ ആളുകൾ….ഓലപ്പുരയുടെ മുന്നിലെ ചാണകം മെഴുകിയ വീട്ടുവരാന്തയിൽ നിശ്ചലനായി വെള്ളത്തുണിയിൽ തലയ്ക്കു നിലവിളക്കും കൊളുത്തി വച്ച് കിടക്കുന്ന അച്ഛൻ……പൊട്ടിക്കരഞ്ഞുകൊണ്ട് ആർത്തലക്കുന്ന എൻ്റെ പൊന്നമ്മ…..ഒന്നും മനസ്സിലായില്ല…..ഒരു കാര്യം എൻ്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞു…അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയി……ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു…..സുകുമാരൻ മാമ വന്നു…..അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരമ്മാവൻ……പുറത്തു അമ്മയുടെ കരച്ചിലും അമ്മാവന്റെ കർക്കശ മുഖവും കണ്ടിട്ട് ഒന്നും മനസ്സിലായില്ല….ശങ്കരൻ കൊച്ചച്ചൻ താടിക്കു കയ്യും കൊടുത്തു നിൽക്കുന്നു….
മാമന് വേറെന്തിങ്കിലും പറയാനുണ്ടോ?ശങ്കരൻ ചിറ്റപ്പന്റെ ചോദ്യമാണ് എന്നെ അങ്ങോട്ട് ശ്രദ്ധ തിരിപ്പിച്ചത്…
ഞാൻ എന്തിനാ പറയുന്നത്…..നാട്ടുകാര് മുഴുവനും പറയുന്നുണ്ടല്ലോ ശങ്കരനാ ഇപ്പോൾ നാരായണിയെ പോറ്റുന്നത് എന്ന്……അതുകൊണ്ട് ഒരു തീരുമാനം എടുക്കാനാ ഞാൻ വന്നത്….ശങ്കരൻ നാരായണിയെ വിവാഹം ചെയ്തു ഇവിടെ തന്നെ കഴിയുക…ഇതിപ്പോൾ തെറ്റൊന്നുമല്ലല്ലോ…നാരായണിക്ക് ഇപ്പോൾ ഒരാണിന്റെ തുണ ആവശ്യമാ…നാട്ടു നടപ്പല്ലേ….ചേട്ടൻ മരിച്ചാൽ അനുജന് ചേട്ടത്തിയെ കെട്ടിയാൽ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല….
“ഇറങ്ങു….ഇനി ഈ കാര്യവും പറഞ്ഞു ഈ അയ്യത്തു കയറിയെക്കരുത്…..ശങ്കരൻ കൊച്ചച്ചൻ സുകുമാരൻ മാമയെ വാ വഴി താറ്റി വിട്ടു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കയ്യിൽ ഒരു കെട്ട് നൂറിന്റെയും അമ്പത്തിന്റെയും നോട്ടുമായി വന്ന ശങ്കരൻ ചിറ്റപ്പൻ അത് അമ്മയുടെ നേരെ നീട്ടി….ചേട്ടത്തി….ഇത് എൻ്റെ കട വിറ്റു കിട്ടിയ സമ്പാദ്യമാണ്…ഇവനെ പഠിപ്പിക്കണം…ഞാൻ പോകുകയാണ്….ബോംബയിൽ ഒരു ജോലി ശരിയായിട്ടുണ്ട്…..ക്ളാപ്പനയുള്ള ബാലചന്ദ്രൻ സാറിന്റെ കൂടെ ഞാൻ പോകാൻ തീരുമാനിച്ചു…..നാളെ രാവിലെ പോകും…കൊല്ലത്തു നിന്നുള്ള ട്രെയിനിലാണ് പോകുന്നത്….അന്ന് കൊച്ചച്ചൻ ഉമ്മറത്തെ പായയിൽ എന്നെ കെട്ടിപ്പിടിച്ചു കിടന്നു ഒരുപാട് കരഞ്ഞു…….വർഷങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞു…ഞാൻ എസ.എസ്.എൽ.സി പരീക്ഷ ഒക്കെ കഴിഞ്ഞു അമ്മയുണ്ടാക്കുന്ന പപ്പടകെട്ടുമായി വള്ളിക്കാവിലും,വവ്വാക്കാവിലും, ഓച്ചിറയിലും കരുനാഗപ്പള്ളിയിലും ഒക്കെ സൈക്കിളിൽ വച്ച് കെട്ടി വിൽക്കുവാനായ്യി പോയി…തിരികെ വന്നു നോക്കുമ്പോൾ വീടിന്റെ ഉമ്മറത്തിരിന്നു ചായ കുടിക്കുന്ന ശങ്കരൻ കൊച്ചച്ചൻ…മാസാമാസം ആയിരം രൂപ വീതം പോസ്റ്റുമാൻ മണിയോർഡർ ആയി കൊണ്ട് തരുമ്പോൾ ശങ്കരൻ കൊച്ചച്ചനെ കാണുവാൻ ഉള്ളു തരിച്ചിട്ടുണ്ട്…