തുണ്ട് കഥകള്‍ – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 5
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഞങ്ങൾ സവിതയുടെ വീട്ടിലെത്തി!
മാത്തുക്കുട്ടിയുടെ കണ്ണുകൾ കൊതിയോടെ എന്റെ ശരീരത്തിൽ
പൊതിയുന്നത് ഞാൻ ഒരുതരം ഗൂഢമായ ആത്മനിർവൃതിയോടെ കണ്ടിരുന്നു!
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങൾ ചായയും പലഹാരവുമൊക്കെ കഴിച്ചിട്ട് തൊടിയിലേയ്കിറങ്ങി!
മാത്തുക്കുട്ടിയുടെ കൃഷികളും വിളകളും ഒക്കെ കാണാൻ!
പറഞ്ഞ് കേട്ടതിലും ഗംഭീരം!
ഒരു പുല്ലുപോലും ഇല്ലാതെ പരിരക്ഷിയ്കുന്ന പറമ്പിൽ ചേനയും ചേമ്പും കാച്ചിലും ഏത്തവാഴയും ഞാലിപ്പൂവനും റോബസ്റ്റയും ചെങ്കദളിയും പാളയൻകോടനും ഒക്കെ തഴച്ച് വളർന്ന് നിൽക്കുന്ന കാഴ്ച ആരുടേയും കണ്ണുകൾക്ക് ഒരു കുളിർമ്മയേകും!
ഞങ്ങൾ രാത്രി മെഴുക്കുപുരട്ടി ഉണ്ടാക്കാനായുള്ള കോവയ്കയും തുവരനായി ഒരു പാവയ്കയും ഒപ്പം പച്ചമുളകും പറിച്ച് കൊണ്ടാണ് തൊടിയിൽ നിന്നും തിരികെ വീട്ടിലേയ്ക് കയറിയത്…!
“ഇച്ചായനെ നാളെ പകലു ഞാമ്പുറത്തിറക്കില്ല!
മറ്റന്നാളു പൊക്കോ അതിനിടെ ഇങ്ങോട്ടു അവരെക്കാണണം ഇവരെക്കാണണം എന്നൊന്നും പറഞ്ഞോണ്ടു പോരണ്ട!”
സവിത സാബൂച്ചായന് മുന്നറിയിപ്പ് നൽകി!
ഇച്ചായൻ പുഞ്ചിരിച്ചപ്പോൾ മിക്കവാറും നടന്നത് തന്നെ എന്ന് ഞാൻ അവളെ ചിരിയോടെ തലകുലുക്കി കാട്ടി!
മാത്തുക്കുട്ടിയ്ക് എന്റെ അടുത്ത് വരുമ്പോഴുള്ള പരവേശവും വെപ്രാളവുമൊക്കെ കണ്ട് ഞാൻ ആനന്ദിച്ചു!
ഒരു സ്കൂട്ടർ വഴിയിൽ വന്നു നിന്നു!
സ്കൂട്ടറിൽ നിന്ന് സാബൂച്ചായന്റെ ലോറിയിലെ കിളി ഷാജി ഇറങ്ങി ധൃതിപിടിച്ച് ഞങ്ങളുടെ അടുത്തേയ്ക് വന്നു!
“സാബൂച്ചേട്ടാ ലോനപ്പേട്ടനൊരാക്സിഡന്റ്!
ലോഡുകേറ്റാനായി ലോറി കൊണ്ടെക്കൊടുത്തിട്ടു ഓട്ടോയേ വീട്ടിലേക്കു പോയതാ!
പോയ ഓട്ടോ മറിഞ്ഞു! കൈക്കൊടിവൊണ്ട് ലോഡിപ്പ റെഡിയാ ഗോവയ്കാ!
മൊതലാളി സാബൂച്ചേട്ടനെ വിളിച്ചോണ്ട് പോയി ലോഡുമായി പോകാമ്പറഞ്ഞു വിട്ടതാ!
ഞാവീട്ടി ചെന്നപ്പ അമ്മച്ചിയാ പറഞ്ഞേ നിങ്ങളിവിടാന്ന്!”
ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്ത ഷാജി പല്ലുകൾ മുഴുവനും കാട്ടി ചിരിച്ച് കൊണ്ട് എന്നോടു ചോദിച്ചു:
“എന്താ ചേച്ചീ സുഖാണോ? വിരുന്നിനു പോക്കൊക്കെ തീർന്നോ…?”
ഷാജി കഷ്ടിച്ച് ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വയസ്സ് പ്രായം വരുന്ന നല്ല കാണാൻ ഭംഗിയുള്ള ചെറുക്കനാണ്!
പതിനഞ്ചാമത്തെ വയസ്സിൽ പത്താം തരം തോറ്റപ്പോൾ മുതൽ ഇവരുടെ കൂടെ ലോറിയിൽ കിളിയായി പോകുന്നതാണ്!
ഒരു നിഷ്കളങ്കൻ!
നല്ല വായാടി!
അല്ലാ എങ്കിൽ മധുവിധു സമയത്ത് കെട്ടിയോനെ വിളിച്ചോണ്ട് പോകാൻ വന്നിട്ട് ഈയിനം ലോഹ്യം ചോദിയ്കുമോ!
ലോനപ്പൻ ചേട്ടനാണ് സാബൂച്ചായന്റെ പകരക്കാരൻ! പുള്ളിയ്കാണ് അപകടം!
“റോസീ….. നീയന്നാ ഒരു കാര്യം ചെയ്യ് ഇവടെ പരാതിയങ്ങ് തീരട്ടെ ഞാൻ തിരിച്ച് വന്ന് നിന്നെ കൊണ്ടക്കോളാം അതുവരെ നീയിവിടെ നില്ല്..!”
സാബൂച്ചായൻ എന്നോടിത് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു:
“അല്ലിച്ചായാ അപ്പ അത്രോദിവസങ്ങളു അമ്മച്ചിയവിടൊറ്റയ്കല്ലേ?”
“ആഹാ! കൂട്ടോ… അമ്മച്ചിക്കോ! അമ്മച്ചീലും വലിയ പ്യായീ ലോകത്തൊണ്ടോ!
പിന്നാരെപ്പേടിക്കാൻ ചേച്ചിയിപ്പ ഇവട നില്ല്!”
സവിത ചിരിയോടെ പറഞ്ഞു!
ഇച്ചായനെ ഷാജി വന്ന് വിളിച്ചപ്പോൾ മാത്തുക്കുട്ടിയുടെ മുഖം വികസിച്ചു!
കണ്ണുകൾ കൊണ്ട് എന്റെ രക്തം ഊറ്റിക്കുടിയ്കാൻ ഇനി സവിതയുടെ മാത്രം കണ്ണ് വെട്ടിച്ചാൽ മതിയല്ലോ!
ഈ നോക്കി വെള്ളമിറക്കാൻ അല്ലാതെ തൊടാനോ പിടിക്കാനോ ഒന്നുമുള്ള ധൈര്യമുണ്ടെന്ന് തോന്നുന്നില്ല!
ഇതിനിടയിൽ സവിതയും ഷാജിയും തമ്മിൽ യാതൊരു പരിചയഭാവവും നടിയ്കുന്നില്ലല്ലോ എന്ന കാര്യം എന്നെ അതിശയിപ്പിച്ചു!
സാബൂച്ചായൻ ഇറങ്ങിയതും സവിത എന്റെ നേരേ തിരിഞ്ഞു..
“ചേച്ചിയാ വന്നപടി നിൽക്കാണ്ടു വേഷമൊക്കെ മാറ്….”
“ഇപ്പ വേണ്ടടീ കുറേക്കൂടിക്കഴിഞ്ഞ് കുളിക്കുമ്പ മാറാം”
ഞാനിത് പറഞ്ഞതും മാത്തുക്കുട്ടിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി!
ഞങ്ങൾ തിണ്ണയിലേയ്ക് കയറിയപ്പോൾ ഞാൻ ആരും കാണാതെ എന്റെ സാരിക്കുത്ത് ഉലച്ച് താഴ്ത്തി എന്റെ വലിയ പുക്കിളിനും ഒരുപാട് താഴെയാക്കി വച്ചു!
