ദേവന്റെ ലഗേജുകളെല്ലാം കാറിന്റെ ബാക്കിലേക്ക് വെച്ച്, ഗീതു കാർ എറണാകുളത്തേക്ക് എടുത്തു. എയർപോർട്ടിൽ നിന്നും എറണാകുളം എത്തുന്നതുവരെ അവർ കാറിൽ ഇരുന്ന് ഒരുപാട് സംസാരിച്ചു. മുൻപ് ജീവിതത്തിൽ ഉണ്ടായ എല്ലാ കയ്പേറിയ ഓർമ്മകളും അജിത്തുമായുള്ള പ്രശ്നങ്ങളും എല്ലാം മറന്ന്, ഇനി മുതൽ ഒരുമിച്ച് ഒരു പുതിയ ലോകം കെട്ടിപ്പടുക്കണമെന്ന ഉറച്ച തീരുമാനത്തെക്കുറിച്ചായിരുന്നു ആ സംഭാഷണം.
എറണാകുളത്ത് ദേവൻ താമസിക്കുന്ന ആഡംബര ഫ്ലാറ്റ് സമുച്ചയത്തിൽ തന്നെയാണ് ഗീതുവിനും താമസമൊരുക്കിയത്. അടുത്തടുത്ത രണ്ട് അപ്പാർട്ട്മെന്റുകളിലായി അവർ താമസം തുടങ്ങി. ഒരേ ഫ്ലാറ്റിൽ അടുത്തടുത്ത് താമസമായതോടെ അവരുടെ ദിനചര്യകളെല്ലാം ഒന്നിച്ചായി. രാവിലെ ഒരുമിച്ച് ഓഫീസിലേക്ക് പോകുന്നതും, വൈകുന്നേരം ഒരുമിച്ച് മടങ്ങിവരുന്നതുമെല്ലാം അവരുടെ ജീവിതത്തിന് പുതിയൊരു താളം നൽകി.
ദേവന്റെ ബിസിനസ്സിൽ ഗീതു മാനേജരായി ചുമതലയേറ്റെടുത്തതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഗീതുവിന്റെ കഠിനാധ്വാനവും ബുദ്ധിയും കാരണം ബിസിനസ്സ് വലിയ രീതിയിൽ ഉയരാൻ തുടങ്ങി. കമ്പനിയിലെ ക്യാഷ് ഫ്ലോ കൃത്യമായി, പുതിയ പുതിയ ബിസിനസ്സ് ലീഡുകൾ വന്നു ചേർന്നു.
ഗീതുവിന്റെ കഴിവും പെരുമാറ്റവും കണ്ടതോടെ ഓഫീസിലുള്ള എല്ലാവർക്കും അവളെ വലിയ കാര്യമായി. “ദേവൻ സാറിന് എല്ലാത്തിലും അനുയോജ്യയായ പെണ്ണ് ഗീതു തന്നെയാണ്” എന്ന് ഓഫീസിലെ ജീവനക്കാരും ബിസിനസ്സ് പങ്കാളികളും പരസ്പരം പറയാൻ തുടങ്ങി. അവരുടെ ജീവിതം അങ്ങനെ എല്ലാ അർത്ഥത്തിലും സന്തോഷത്തോടെ മുന്നോട്ട് പോയ്ക്കൊണ്ടേയിരുന്നു.
ദിവസങ്ങൾ കടന്നുപോകുംതോറും അവർ തമ്മിലുള്ള അടുപ്പം മാനസികമായും ശാരീരികമായും കൂടുതൽ ശക്തമായി വന്നു. പതിയെ പതിയെ ഗീതു തന്റെ അപ്പാർട്ട്മെന്റിൽ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം ദേവന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുവരാൻ തുടങ്ങി. അവർ ഡൈനിങ് ടേബിളിൽ ഒരേ പ്ലേറ്റിൽ നിന്നും പരസ്പരം ഊട്ടിക്കൊണ്ട് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പതിവായി മാറ്റി.
അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം, ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയിൽ കാർ റോഡരികിൽ ഒതുക്കി നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിനുള്ളിലെ പ്രണയാർദ്രമായ അന്തരീക്ഷത്തിൽ വെച്ച് ദേവൻ ഗീതുവിന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു കൊണ്ട് അവളെ വീണ്ടും പ്രൊപ്പോസ് ചെയ്തു. തന്റെ ജീവിതത്തിന്റെ ബാക്കി ഭാഗം മുഴുവൻ അവളുടെ കൂടെ ജീവിച്ചു തീർക്കണമെന്ന ആഗ്രഹം അവൻ തുറന്നു പറഞ്ഞു.
ദേവന്റെ വാക്കുകൾ കേട്ട് വികാരാധീനയായ ഗീതു അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നിമിഷം കാറിനുള്ളിൽ വെച്ച് അവർ പരസ്പരം ചുണ്ടുകൾ കോർത്ത് തീവ്രമായി ചുംബിച്ചു. ആ പ്രണയചുംബനത്തിന് മാറ്റുകൂ കൂട്ടാനെന്നോണം,
കാറിന് പുറത്ത് നല്ല കനത്ത മഴ പെയ്യാൻ തുടങ്ങിയിരുന്നു. വിൻഡ്ഷീൽഡിൽ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദവും കാറിനുള്ളിലെ അവരുടെ ശ്വാസത്തിന്റെ ചൂടും ആ അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കി.
