അശ്വതിയുടെ ഭർതൃപിതാവ് – 1

പറ്റിച്ചേർന്ന് കിടക്കുന്ന അവളുടെ മുടികൾ വാരി അയാൾ അതിലെ സുഗന്ധം വലിച്ചെടുത്തു
..ഈ ഗന്ധം, ശിരസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന മാദകത്വം നിറഞ്ഞ നിന്റെയീ ഗന്ധമാണ് അശ്വതി എന്നെ തളർത്തുന്നത്..

വെറുപ്പോടെ അശ്വതി മാറി ഇരുന്നു

..ദിനവും നിന്നെകുറിച്ചോർത്ത് ഭ്രാന്തനെ പോലെ നടന്ന എന്നെ കൊലയാളി ആക്കിയത് നിന്റെയീ വെണ്ണക്കൽ ശരീരത്തിൽ അവന്റെ,ചത്തു മണ്ണടിഞ്ഞ ആ ഹരിയുടെ,കൈകൾ ഒഴുകി നടക്കുന്നു എന്ന ചിന്തയാണ്,

ആ വാക്ക് കേട്ട് അശ്വതി ഞെട്ടിത്തരിച്ചു

..ഇനിയും നടക്കും ഇവിടെ മരണങ്ങൾ ഓരോരുത്തരായി ചത്തൊടുങ്ങും, നിന്റെ ലക്ഷ്മിയമ്മ ശ്വാസം മുട്ടി ഒടുങ്ങിയത് പോലെ,തളർവാതം വന്ന തള്ളയെ അല്ല എന്നെ മാത്രമാണ് നീ പരിചരിക്കേണ്ടത്, എന്റെ ശരീരത്തിലൂടെയാണ് നിന്റെ കൈകൾ ഒഴുകി നടക്കേണ്ടത്, അടുത്തത് അച്ഛൻ, എന്റെ ആഗ്രഹത്തിന് നീ സമ്മതിച്ചില്ലെങ്കിൽ ഒരു നാൾ എന്റെ ഭാര്യയും കുഞ്ഞും പിടഞ്ഞു തീരും, എനിക്ക് വേറെ ആരും വേണ്ട, നീ,, നീ മാത്രം മതി..

വല്ലാത്തൊരു ക്രൂര ഭാവത്തോടെ അയാൾ പറഞ്ഞത് കേട്ട് അവൾ നടുങ്ങി

കള്ളിന്റെയും കഞ്ചാവിന്റെയും മിശ്രിത മണം ആ മുറിയിൽ നിറഞ്ഞു നിന്നു

ഹരിയേട്ടനെയും അമ്മയെയും കൊന്നതാണ്, തന്റെ ശരീരത്തിന് വേണ്ടി, എല്ലാവരെയും ഇല്ലാതാക്കിയിട്ട് തന്നെ സ്വന്തമാക്കാൻ

തന്റെ അടുത്തേക്ക് അയാൾ അടുക്കുംതോറും അവൾക്ക് ഭയം ഏറെയായി, ശ്വാസം നിലച്ചത് പോലെ

അവളെ എത്തിപ്പിടിക്കാൻ ശ്രമിച്ച അവന്റെ ക്രൂര മുഖം കണ്ട് ഭീതിയോടെ ഒഴിഞ്ഞു മാറി കണ്ണുകൾ അടച്ച് തല തിരിച്ചു

പിന്നെ കേട്ടത് ഒരലർച്ചയായിരുന്നു, വെട്ടിപ്പിളർന്ന ശിരസ്സിൽ നിന്ന് രക്തം ചീറ്റുന്നു, കണ്ണുകൾ തുറിച്ച് കാലിട്ടടിക്കുന്ന ദയനീയ കാഴ്ച, ഹരിയേട്ടന്റെ സഹോദരീഭർത്താവ് ചലനമറ്റ് കിടക്കുന്ന കാഴ്ച അവൾ നിസ്സഹായതയോടെ നോക്കി ഇരുന്നു

ഉയർത്തി പിടിച്ച വെട്ടരിവാളിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു,
സംതൃപ്തിയോടെ നിന്ന അച്ഛന്റെ അരികിലേക്ക് ഓടി അണഞ്ഞ് അവളാ നെഞ്ചിലേക്ക് വീണ് കരഞ്ഞു
.. അച്ഛാ..

കണ്ണീരുകൾ തന്റെ വിരി മാറിലൂടെ ചാലുകൾ തീർത്തപ്പോൾ അയാൾ അവളെ ഒതുക്കിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു എന്നിട്ട് അവളെ അടർത്തി മാറ്റി പുറത്തേക്ക് നടന്നു, എല്ലാം കണ്ടും അറിഞ്ഞും നിശ്ചലമായി നിന്ന തന്റെ മകൾ ഗിരിജയെ അയാൾ ദയനീയമായി നോക്കി

..കഴിയുമെങ്കിൽ ആ പാവത്തിനെ ഉപദ്രവിക്കാതിരിക്കുക, ലക്ഷ്മിയുടെയും ഹരിയുടെയും തറയിൽ വിളക്ക് കൊളുത്താൻ അവൾ ഇവിടെ വേണം, എന്നാലേ ആ രണ്ട് ആത്മാക്കൾക്കും ശാന്തി ലഭിക്കൂ, ഇത് ഒരു അപേക്ഷയാണ്, ജീവിതത്തിൽ തളർന്നു പോയ ഒരച്ഛന്റെ അപേക്ഷ..

കൈകൂപ്പി നിന്ന അച്ഛന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ച് ഗിരിജ പൊട്ടിക്കരഞ്ഞു, തന്റെ തെറ്റുകളെല്ലാം കഴുകിക്കളയാൻ എന്നവണ്ണം അവളുടെ കണ്ണുനീർ ആ പാദങ്ങളിൽ ഒഴുകി………..

കോടതി കൂടാൻ സമയമായി, എങ്ങും നിശബ്ദത,ഇന്ന് വിധി പറയുന്ന ദിവസം,കറുത്ത ഗൗൺ അണിഞ്ഞ് ഭൂമിയിലെ ദൈവം വന്നണഞ്ഞു, പ്രാർത്ഥനയോടെ എല്ലാം ദൈവത്തിൽ സമർപ്പിച്ച് അശ്വതിയും ഗിരിജയും ജഡ്ജിയുടെ മുഖത്തേക്ക് ഉറ്റു നോക്കി……………………………………….

………… തുടരും………….

Leave a Reply

Your email address will not be published. Required fields are marked *