അവളുടെ മൗനത്തിൽ നിന്ന് അവളൊന്നും കഴിച്ചിട്ടില്ലാന്ന് മനസിലായി
..വാ അച്ഛൻ എടുത്ത് വെച്ചു തരാം മോള് വന്ന് കഴിക്ക്..
..വേണ്ട, വിശപ്പില്ലാഞ്ഞിട്ടാ..
കവിളിലൂടെ കണ്ണു നീർ ഒലിച്ചിറങ്ങുന്നുണ്ട്
..അച്ഛൻ ഉറങ്ങിക്കോ ഞാൻ പോവാ..
പിന്നെ നിർബന്ധിക്കാൻ അയാൾ നിന്നില്ല
,,പാവം കുട്ടി,,
അയാളൊന്ന് നിശ്വസിച്ചിട്ട് കൈ തലക്ക് വെച്ച് നിവർന്നു കിടന്നു
ചിന്തയുടെ ഭാരവുമായി എത്ര നേരം ആലോചനയിൽ മുഴുകി എന്നറിയില്ല, ഇടക്കെപ്പോളോ കണ്ണുകൾക്ക് ഭാരമേറി തുടങ്ങിയപ്പോൾ അശ്വതിക്ക് കാലിൽ എന്തോ അരിക്കുന്നത് പോലെ തോന്നി, അലർച്ചയോടെ അവൾ ലൈറ്റിട്ടു, ഇരുളിന്റെ മറനീങ്ങി വെളിച്ചത്തിൽ തെളിഞ്ഞ ആൾരൂപം കണ്ട് അശ്വതി ഞെട്ടി,
,,പ്രസദേട്ടൻ ഗിരിജചേച്ചിയുടെ ഭർത്താവ്,,
ഭയപ്പാടോടെ അശ്വതി കട്ടിലിന്റെ അറ്റത്തേക്ക് ചുരുണ്ടു
.. അശ്വതി,, നിന്നെ കണ്ട അന്ന് മുതൽ തുടങ്ങിയതാ നിന്നോടുള്ള പ്രണയം,എത്ര കണ്ടാലും കൊതി തീരാത്ത സുന്ദരമായ ഈ മുഖത്തിനോട്,തെന്നിത്തെറിക്കുന്ന നിതംബത്തിനോട്, ഇളകിയാടുന്ന നിന്റെ കാർകൂന്തലിനോട്,
അരഞ്ഞാണം പറ്റിച്ചേർന്നു കിടക്കുന്ന അരക്കെട്ടിനോട്,മാറിന് അഴക് കൂട്ടുന്ന വലുപ്പമേറിയ മാമ്പഴങ്ങളോട്,കൊലുസണിഞ്ഞ കണങ്കാലുകളോട്, ചന്ദനത്തിൽ കടഞ്ഞെടുത്ത ഈ ശരീര വടിവിനോട്,അങ്ങിനെ എല്ലാത്തിനോടും..
പറ്റിച്ചേർന്ന് കിടക്കുന്ന അവളുടെ മുടികൾ വാരി അയാൾ അതിലെ സുഗന്ധം വലിച്ചെടുത്തു
..ഈ ഗന്ധം, ശിരസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന മാദകത്വം നിറഞ്ഞ നിന്റെയീ ഗന്ധമാണ് അശ്വതി എന്നെ തളർത്തുന്നത്..
വെറുപ്പോടെ അശ്വതി മാറി ഇരുന്നു
..ദിനവും നിന്നെകുറിച്ചോർത്ത് ഭ്രാന്തനെ പോലെ നടന്ന എന്നെ കൊലയാളി ആക്കിയത് നിന്റെയീ വെണ്ണക്കൽ ശരീരത്തിൽ അവന്റെ,ചത്തു മണ്ണടിഞ്ഞ ആ ഹരിയുടെ,കൈകൾ ഒഴുകി നടക്കുന്നു എന്ന ചിന്തയാണ്,
ആ വാക്ക് കേട്ട് അശ്വതി ഞെട്ടിത്തരിച്ചു
..ഇനിയും നടക്കും ഇവിടെ മരണങ്ങൾ ഓരോരുത്തരായി ചത്തൊടുങ്ങും, നിന്റെ ലക്ഷ്മിയമ്മ ശ്വാസം മുട്ടി ഒടുങ്ങിയത് പോലെ,തളർവാതം വന്ന തള്ളയെ അല്ല എന്നെ മാത്രമാണ് നീ പരിചരിക്കേണ്ടത്, എന്റെ ശരീരത്തിലൂടെയാണ് നിന്റെ കൈകൾ ഒഴുകി നടക്കേണ്ടത്, അടുത്തത് അച്ഛൻ, എന്റെ ആഗ്രഹത്തിന് നീ സമ്മതിച്ചില്ലെങ്കിൽ ഒരു നാൾ എന്റെ ഭാര്യയും കുഞ്ഞും പിടഞ്ഞു തീരും, എനിക്ക് വേറെ ആരും വേണ്ട, നീ,, നീ മാത്രം മതി..
വല്ലാത്തൊരു ക്രൂര ഭാവത്തോടെ അയാൾ പറഞ്ഞത് കേട്ട് അവൾ നടുങ്ങി
കള്ളിന്റെയും കഞ്ചാവിന്റെയും മിശ്രിത മണം ആ മുറിയിൽ നിറഞ്ഞു നിന്നു
ഹരിയേട്ടനെയും അമ്മയെയും കൊന്നതാണ്, തന്റെ ശരീരത്തിന് വേണ്ടി, എല്ലാവരെയും ഇല്ലാതാക്കിയിട്ട് തന്നെ സ്വന്തമാക്കാൻ
തന്റെ അടുത്തേക്ക് അയാൾ അടുക്കുംതോറും അവൾക്ക് ഭയം ഏറെയായി, ശ്വാസം നിലച്ചത് പോലെ
അവളെ എത്തിപ്പിടിക്കാൻ ശ്രമിച്ച അവന്റെ ക്രൂര മുഖം കണ്ട് ഭീതിയോടെ ഒഴിഞ്ഞു മാറി കണ്ണുകൾ അടച്ച് തല തിരിച്ചു
പിന്നെ കേട്ടത് ഒരലർച്ചയായിരുന്നു, വെട്ടിപ്പിളർന്ന ശിരസ്സിൽ നിന്ന് രക്തം ചീറ്റുന്നു, കണ്ണുകൾ തുറിച്ച് കാലിട്ടടിക്കുന്ന ദയനീയ കാഴ്ച, ഹരിയേട്ടന്റെ സഹോദരീഭർത്താവ് ചലനമറ്റ് കിടക്കുന്ന കാഴ്ച അവൾ നിസ്സഹായതയോടെ നോക്കി ഇരുന്നു
ഉയർത്തി പിടിച്ച വെട്ടരിവാളിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു,
സംതൃപ്തിയോടെ നിന്ന അച്ഛന്റെ അരികിലേക്ക് ഓടി അണഞ്ഞ് അവളാ നെഞ്ചിലേക്ക് വീണ് കരഞ്ഞു
.. അച്ഛാ..
കണ്ണീരുകൾ തന്റെ വിരി മാറിലൂടെ ചാലുകൾ തീർത്തപ്പോൾ അയാൾ അവളെ ഒതുക്കിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു എന്നിട്ട് അവളെ അടർത്തി മാറ്റി പുറത്തേക്ക് നടന്നു, എല്ലാം കണ്ടും അറിഞ്ഞും നിശ്ചലമായി നിന്ന തന്റെ മകൾ ഗിരിജയെ അയാൾ ദയനീയമായി നോക്കി
..കഴിയുമെങ്കിൽ ആ പാവത്തിനെ ഉപദ്രവിക്കാതിരിക്കുക, ലക്ഷ്മിയുടെയും ഹരിയുടെയും തറയിൽ വിളക്ക് കൊളുത്താൻ അവൾ ഇവിടെ വേണം, എന്നാലേ ആ രണ്ട് ആത്മാക്കൾക്കും ശാന്തി ലഭിക്കൂ, ഇത് ഒരു അപേക്ഷയാണ്, ജീവിതത്തിൽ തളർന്നു പോയ ഒരച്ഛന്റെ അപേക്ഷ..
