ഇണക്കുരുവികൾPart – 8

മാളു സത്യത്തിൽ നി എനിക്കൊരു സമസ്യയാണ്. ചുരുളറിയാത്ത നിഗൂഡത . എന്തൊക്കെയോ മറച്ചു വെച്ച് എന്നെ പിന്തുടരുന്ന എൻ്റെ ഭൂതകാലമാണോ അല്ലെങ്കിൽ ഞാൻ കാണാത പോയ എൻ്റെ വർത്തമാന കാലം. അല്ല ചിലപ്പോ നീ എൻ്റെ ജീവിത വസന്തത്തിൻ്റെ നല്ലൊരു നാളുകളാവാം വരാനിരിക്കുന്ന എനിക്കന്യമായ എൻ്റെ ഭാവികാലമാകാം.
ഒന്നെനിക്കറിയാം നിനക്ക് ഒരു പോലെ എൻ്റെ ഭൂതവും വർത്തമാനവും പിന്നെ ഭാവിയും നല്ല പോലെ അറിയാം. എൻ്റെ ജീവിത യാത്ര എന്നെക്കാൾ കൂടുതൽ സസൂക്ഷ്മം വീക്ഷിച്ചത് ആ മിഴികമാണ് അതെനിക്കറിയാം. ഞാൻ പോലും അറിയാതെ എൻ്റെ നിഴലിനു കൂട്ടായി നീ എന്നും ഉണ്ടായിരുന്നു.
എനിക്കു മനസിലാവാത്തത് നീയും ജിൻഷയും തമ്മിലുള്ള ബന്ധമാണ്. അവൾ ഇന്നെന്നോട് ഇഷ്ടമാണെന്നു പറയുമെന്ന് അവൾക്ക് എങ്ങനെ അറിയാം. ഇന്നലത്തെ അവസാന മെസേജിൽ അവൾ അത് സുചിപ്പിച്ചില്ലെ. ജിൻഷ ഇഷ്ടമാണെന്നു പറയുന്നത് വരെ എനിക്ക് അവളോട് പ്രണയമുണ്ടാകു എന്ന് അവൾ തന്നെ പറഞ്ഞു. ജിൻഷ അവൾക്ക് തന്നെ ഇഷ്ടപ്പെടാൻ കഴിഞ്ഞു എന്നത് തനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അന്ന് അവൾ പറഞ്ഞ രീതി ഒരിക്കലും അങ്ങനെ ഒരു ചിന്തക്ക് വഴിയൊരുക്കില്ല. പക്ഷെ മാളു അവൾ അത് മുന്നെ മനസിലാക്കി അതെങ്ങനെ
ഇന്ന് താൻ രണ്ടു വിജയങ്ങൾ നേടിയെടുത്തു. മാളു പറഞ്ഞത് താൻ പാടെ തിരുത്തിക്കുറിച്ചു. ജിൻഷ തന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടും ആദ്യ
പ്രണയത്തിനു മുന്നിൽ അടിയറവു പറയാതെ താൻ വിജയം കൈവരിച്ചു. ആ വിജയത്തിൻ്റെ പ്രതീകമായി താൻ നേടിയതോ പവിത്ര പ്രണയം. താൻ പോലും അറിയാത്ത ജീവൻ്റെ നേർ പകുതി. രണ്ടാമത്തെ വിജയം ശരിക്കുമൊരു പ്രതികാരം തീർത്ത പ്രതീതി. സത്യത്തിൽ താൻ ആ നിമിഷം മനസിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. പക്ഷെ ഇപ്പോ ഓർക്കുമ്പോൾ തനിക്കങ്ങനെ തോന്നുന്നു. ഇഷ്ടമല്ല എന്നു പറഞ്ഞവളെ കൊണ്ട് ഇഷ്ടമാണെന്നു പറയിപ്പിച്ചു. അതു പറഞ്ഞ നിമിഷം തന്നെ അവൾ അന്നു തനിക്കു തന്ന വാക്കിൻ്റെ പ്രഹരം പതിൻമടങ്ങ് ശക്തിയോടെ തിരിച്ചു കൊടുത്തു.
സത്യത്തിൽ ജിൻഷ ഇഷ്ടമാണെന്നു പറഞ്ഞപ്പോ മനസൊന്നു ശാന്തമായി കേൾക്കാൻ കൊതിച്ച വാക്ക് കേട്ടതിൻ്റെ ഒരു തൃപ്തി അത് ഇപ്പോഴും മനസിലുണ്ട്. സമയവും സാഹചര്യവും അനുകൂലമായിരുന്നെങ്കിൽ അവൾ തൻ്റെ മാറോട് ചേർന്നിരുന്നേനെ. അവളുടെ വിവാഹ നിശ്ചയം മുടക്കി താൻ സ്വന്തമാക്കുമായിരുന്നു. ആ വലിയ കൊടുങ്കാറ്റിനെ സ്വയം ഉൾക്കൊണ്ട് ഒന്നുമല്ലാതാക്കിയത് അവളാണ് മാളു.
സത്യത്തിൽ മാളു തന്നെ എനിക്കിതുവരെ മനസിലായിട്ടില്ല . മറ്റൊരാളെ സ്നേഹിച്ച എന്നെ പ്രാണനായി നീയും സ്നേഹിച്ചു. വിരഹ സാഗര ഗർത്തങ്ങൾ ഞാൻ തേടി അലയുമ്പോൾ ഒരു കൈത്താങ്ങായി നീ വന്നു. നഷ്ടബോധമകറ്റാൻ പ്രതീക്ഷയുടെ തീ നാളം അണയാതെ എരിക്കാൻ വേണ്ടി നീ നടത്തിയ ശ്രമങ്ങൾ . ജിൻഷ അവൾ വരുമെന്ന പ്രതീക്ഷ എന്നിൽ ഉണർത്താൽ നീ ശ്രമിച്ചപ്പോയെല്ലാം നീ പോലുമറിയാതെ നീ എൻ്റെ മനസിനെ കീഴ്പ്പെടുത്തി. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ നിന്നിലുണർന്ന കത്തി മുനയുള്ള വാക്കുകൾ നാളെക്കായി എന്നെ സജ്ജമാക്കുകയായിരുന്നില്ലെ. ജിൻഷ ഇഷ്ടമാണെന്നു പറയുന്ന വരെയുള്ള പ്രണയം എനിക്കു വേണ്ട ആ വാക്കുകൾ തന്ന വേദന അതിൽ നിന്നും ഉണർന്ന ഞാനല്ലെ ഇന്ന് ജിൻഷയുടെ വാക്കുകൾക്ക് മുന്നിൽ പതറാതെ പടവെട്ടിയത്. ഒടുക്കം അവൾക്ക് സ്നേഹചുംബനം നൽകാനുള്ള അനുമതിയും നീ തന്നെ നൽകി മനസിൽ നിനക്കുള്ള സ്ഥാനം അതിൻ്റെ ഉന്നതിയിൽ എത്തിച്ചില്ലേ. ഒടുക്കം നിന്നിലെ കുശുമ്പു നിറഞ്ഞ വാക്കുകൾ എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം കാട്ടിത്തന്നു. ഒടുക്കം എന്നെ അനുസരിപ്പിക്കാൻ നിനക്കാവും എന്നു നീ തെളിയിച്ചില്ലെ പെണ്ണേ.
നിൻ്റെ പ്രണയം പോലെ പവിത്രമാണ് നിൻ്റെ മനസ്. മറ്റുള്ളവരുടെ അവസ്ഥ വികാരം സാഹചര്യം എല്ലാം പറയാതെ തന്നെ മനസിലാക്കുന്നു. ഒരിക്കലും ഒരു പെണ്ണും അനുവദിക്കാത്ത കാര്യങ്ങൾ അനുവദിക്കുന്നു. തെല്ലു പരിഭവം ഇല്ല താനും. പെണ്ണെന്ന സമസ്യയിൽ പിറന്നൊരു മാണിക്യ കല്ലാണ് നി. ആ അമൂല്യ കല്ലിന്ന് എനിക്കു സ്വന്തം ഭൂമിയിലെ ഏറ്റവും ഭാഗ്യം കൂടിയ കാമുകൻ ഞാനാണ് അതെനിക്കു പകർന്നു തന്നത് നീയാണ് നിൻ്റെ പ്രണയമാണ്.
ജിൻഷ അവളെ ഒരിക്കലും ഞാൻ മറക്കില്ല . കാരണം എൻ്റെ ആദ്യ പ്രണയും ആദ്യ ചുംബനവും അവൾ തന്നെ. ആ പവിഴതാരങ്ങളിൽ നിന്നും മധു നുകർന്ന നിമിഷം മനസിൻ്റെ കോണുകളിൽ മായാത്ത ചിത്രമായി എന്നും ഞാൻ താലോലിക്കും. ആ സമയത്തെ അവളിലെ ആവേശം ചുണ്ടുകൾ വേർപ്പെട്ടപ്പോൾ മതിവരാതെ അവൾ നോക്കിയ നോട്ടം ആ കണ്ണുകളിലെ ദാഹം എല്ലാം എന്നോടുള്ള ഇഷ്ടത്തിൻ്റെ ആഴം അറിയിക്കാൻ പര്യാപ്തമായിരുന്നു. പക്ഷെ മാളു അവൾ മനസിൽ നിറഞ്ഞതിനാലാവണം ആ ആഴം എനിക്കു മതിയാവാതെ പോയത്.
ചിന്തകൾക്ക് വിരാമമിടുവാൻ ഞാൻ തന്നെ സ്വയം ആഗ്രഹിച്ചു സമയം 6.15 ആയിരിക്കുന്നു. ഫ്രഷ് ആവാൻ തോന്നിയില്ല . ചിലപ്പോ ആദ്യ ചുംബനത്തിൻ്റെ ഹാങ്ങ് ഓവർ ആവാം അല്ലെങ്കിൽ ആ മധുര നിമിഷത്തിൻ്റെ ബാക്കി അംശങ്ങൾ ശരീരത്തിൽ നിന്നും തുടച്ചു മാറ്റാനുള്ള വിരക്തിയും ആകാം ഞാൻ താഴേക്കിറങ്ങി ചെന്നപ്പോൾ അമ്മ അടുക്കളയിൽ പണിയാലാണ്.
ഞാൻ നേരെ അടുക്കളയിൽ ചെന്നു . അമ്മ അവിടെ മിക്സിയിൽ എന്തോ
ആട്ടുകയാണ്. ഞാൻ പിറകിൽ കൂടെ ചെന്ന് ആ വയറിൽ കൈകോർത്ത് ഷോൾഡറിൽ തല ചാച്ചു കെട്ടിപ്പിടിച്ചു. ഞാൻ അങ്ങനെയാണ് സന്തോഷം വന്നാലും സങ്കടം വന്നാലും അമ്മ തന്നെ ശരണം. എന്നിൽ നിന്നും ആ കെട്ടിപ്പിടുത്തം അമ്മയുടെ മാതൃത്വം ഉണർന്നു. ആ മിക്സിയുടെ അരോചക ശബ്ദം നിലച്ചു.
( എനി ആരും ചോദിക്കണ്ട പെട്ടെന്നു കെട്ടിപ്പിടിച്ചപ്പോ എന്താ അമ്മ ഞെട്ടാഞ്ഞത് എന്ന് ഇത് മിക്ക ദിവസങ്ങളിലും നടക്കുന്നതാണ്. അറിയാതെ അച്ഛൻ കെട്ടിപ്പിടിച്ചാ വേണേ അമ്മ ഞെട്ടിയേക്കും പതിവില്ലാത്തത് നടക്കുമ്പോ അല്ലെ നമ്മൾ ഞെട്ടുന്നതും നടുങ്ങുന്നതും )
അമ്മ: എന്താടാ അമ്മേടെ പൊന്നിന്
ഞാൻ: ഒന്നുമില്ല
അമ്മ: അത് വിട് നിൻ്റെ ഇപ്പോഴത്തെ ഈ പിടുത്തം കണ്ടിണ്ട് സന്തോഷത്തിലാണല്ലോ എൻ്റെ പൊന്നു മോൻ
ഞാൻ: അതെങ്ങനാ അമ്മക്ക് അറിയാ
അമ്മ: നിന്നെ പെറ്റിട്ടത് ഈ ഞാനാ. നിന്നെ ഈ ഉള്ളം കൈ പോലെ എനിക്കറിയാ
ഞാൻ: എന്നാ പറ എങ്ങനെ മനസിലായി.
അമ്മ: അതോ, അപ്പു നീ സന്തോഷത്തോടെ എന്നെ വന്നു കെട്ടിപ്പിടിക്കുമ്പോ പയ്യെ സ്നേഹത്തോടെ എന്നെ ചേർത്തു പിടിക്കലാ പതിവ്
ഞാൻ: അപ്പോ സങ്കടത്തിലാണേലോ
കൊച്ചു കുഞ്ഞുങ്ങളെ പോലെ ഞാൻ അമ്മയോടു ചോദ്യം ചോദിച്ചു.
അമ്മ: അപ്പോ നീ പാഞ്ഞു വന്ന് എന്നെ വലിച്ചു മുറുക്കുന്ന പോലെയാ കെട്ടിപ്പിടിക്ക നിൻ്റെ കൈകളുടെ ബലത്തിലറിയാ എൻ്റെ കുട്ടി എത്രമാത്രം സങ്കടത്തിലാണെന്ന്
ഞാൻ: ഇതൊക്കെ എങ്ങനെ കഴിയുന്നമ്മ
ഞാൻ: ഒന്നു പോടാ പെറ്റ വയറിനെ അതറിയാനാവു
എന്താ അവിടെ
നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി. നിത്യയും അനുവും അടുക്കളയിലേക്കു വന്നു. ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്നതു കണ്ടതും അവൾ മുന്നിൽ കൂടി അമ്മയെ കെട്ടിപ്പിടിച്ചു.
ഞാൻ: അസൂയക്കും കുശുമ്പിനും കൈയ്യും കാലും വെച്ചതു പോലുണ്ട്
ഞാൻ പറഞ്ഞത് കേട്ട് അമ്മയും അനുവും ചിരിച്ചു. നിത്യ മാത്രം എന്നെ നോക്കി കണ്ണുരുട്ടി.
നിത്യ: അതെ ഇത് എൻ്റെ അമ്മ കൂടിയാ അങ്ങനെ ഒറ്റക്കു സ്വന്തക്കണ്ട
ഞാൻ: ആണോ, ടി എന്നെങ്കിലും നി സ്വന്തം ഇഷ്ടത്തിന് ഇതുപോലെ അമ്മയെ കെട്ടിപ്പിടിച്ചിട്ടുണ്ടോ
നിത്യ: ഇല്ലെ അമ്മേ ഇല്ലേ
അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി.
ഞാൻ: ഒന്നു പോടി കള്ളം പറയാതെ
നിത്യ: ടാ തെണ്ടി ആരാടാ കള്ളം പറഞ്ഞത്
അമ്മ: നിത്യാ
നിത്യ: ദേ നോക്കമ്മാ ഇവനെന്നെ കളിയാക്കാ
അമ്മ: തൊടങ്ങി രണ്ടും കൂടെ . അടങ്ങി ഇരുന്നോണം രണ്ടും കൂടി
നിത്യ: ഞാനെനി മിണ്ടൂല . പോടാ പട്ടി
അവൾ കരച്ചിലിൻ്റെ വക്കിലെത്തി ഞാൻ വേഗം അമ്മയിൽ നിന്നും അകന്ന് അവളെ മാറിലേക്ക് ചേർത്തു
അമ്മ: അവളെ വെറുതേ കരയിപ്പിക്കും ചെക്കൻ. കരഞ്ഞാ പിന്നെ ഒടുക്കത്ത സ്നേഹവും
നിത്യ: അമ്മക്കതിനെന്താ എൻ്റെ ഏട്ടനല്ലെ
അമ്മ: കണ്ടൊ കണ്ടോ ഏട്ടനെ പറഞ്ഞപ്പോ അവക്ക് പൊള്ളി
നിത്യ: ആ പൊള്ളും ഏട്ടൻ വാ നമുക്ക് പോവാം
അമ്മ: ടീ വിളക്കു കത്തിക്കെടി
നിത്യ: അതമ്മേടെ മറ്റേ മോളോട് പറഞ്ഞാ മതി.
അമ്മ മൂക്കത്തു വിരലു വെച്ചു പോയി
അനു: അമ്മേ ഞാൻ കത്തിച്ചോളാ
പോകുമ്പോ അനുവിൻ്റെ ശബ്ദം ഞങ്ങൾ കേട്ടിരുന്നു.
ഞങ്ങൾ നേരെ പോയി ടിവി കണ്ടിരുന്നു. അനു വിളക്കു കത്തിച്ച് കൊലായിയിൽ വെച്ചപ്പോ ഞങ്ങൾ രണ്ടും പാഞ്ഞു വിളക്കൊന്നു തൊഴുതു തിരികെ പാഞ്ഞു വന്നു സോഫയിലിരുന്നു. അനു നാമജപം ഒക്കെ കഴിഞ്ഞു സോഫയിൽ എനിക്കരികിലിരുന്നു. അപ്പോഴേക്കും നിത്യ തലയുയർത്തി അവളെ നോക്കി. അവളിലെ കുശുമ്പു തല പൊക്കുന്നത് മനസിലായതു കൊണ്ട് ഞാൻ പെട്ടെന്നു തലക്കിട്ട് ഒരു കൊട്ടു കൊടുത്തു
നിത്യ: അയ്യോ അമ്മേ
അമ്മ: എന്താ അവിടെ
ഞാൻ : ഒന്നുമില്ല അമ്മേ
അനു അതു കണ്ട് ചിരിക്കുന്നുണ്ട്
നിത്യ: എടാ നാറി നീ എന്നെ കുത്തിയല്ലേ
ഞാൻ: എന്തിനാന്ന് നിനക്കറിയാലോ വാക്ക് തെറ്റിക്കരുത്
പിന്നെ അവൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം നിശബ്ദതയോടെ അനുസരണയോടെ അവൾ എൻ്റെ മാറിൽ ചാഞ്ഞിരുന്നു. പക വീട്ടാൻ അവളുടെ സൈക്കോളജിക്കൽ മൂവ്മെൻ്റ് മനസിലാക്കാൻ ഞാൻ വൈകിയിരുന്നു. ഇരയുടെ മുന്നിലേക്ക് കുതിക്കാൻ സമയം കാത്തിരുന്ന ചീറ്റ പുലി പിന്നോട്ട് നീങ്ങുന്നത് പോലെ അവൾ എൻ്റെ മാറിൽ ചാഞ്ഞത്. കൃത്യ സമയം നോക്കി അവൾ എൻ്റെ മീശ പിടിച്ചു വലിച്ചതും അപ്രതീക്ഷിത വേദനയിൽ ഞാൻ ഉച്ചത്തിൽ അമ്മേ എന്നു വിളിച്ചു.
അമ്മ: എന്താടാ അവിടെ
നിത്യ: ഒന്നുമില്ല അമ്മേ
ഞാനടിച്ച അതേ നാണയത്തിൽ അവൾ മറുപടി തന്നപ്പോ എന്നിലും ചെറിയൊരു ചിരി വിടരാതിരുന്നില്ല എന്നാലും ഞാനത് മറച്ചു വെച്ചു.
നിത്യയെ ഞാൻ വേദനയാക്കിയ അവൾ എൻ്റെ മീശയിലാണ് പകരം വീട്ടാറ്. പക്ഷെ ഇന്നത് കുറച്ചു കൂടിപ്പോയി. പ്രാണൻ പോകുന്ന വേദന അനുഭവിച്ചപ്പോ ഞാനറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട നിത്യയുടെ മുഖവും കാർമേഘം മൂടിയിരുന്നു.
നിത്യ: സോറി ഏട്ടാ
അവൾ പറഞ്ഞത് ഞാൻ ചെവി കൊടുക്കാൻ നിന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അതും ഞാൻ ശ്രദ്ധിച്ചില്ല . ഞാൻ ശരിക്കും ദേഷ്യത്തിലാണെന്ന് പെണ്ണിനു മനസിലായി . എനി എന്താണ് വഴി എന്നത് അവൾക്കറിയാം ആവനാഴിയിലെ അവസാന അമ്പുകൾക്ക് അവൾ മൂർച്ച കൂട്ടി. പിന്നെ തുടങ്ങി എൻ്റെ കവിളിലും നെറ്റിയിലും ചുംബന മഴ. അവൾ എനിക്ക് ഉമ്മ തരുന്നത് വിരളമാണ്. കാര്യം കാണാനോ എന്നെ സമ്മതിപ്പിക്കാനോ അവളുടെ അവസാന ആയുധം അതു തന്നെയാണ്. അവൾ എനിക്കു ഉമ്മകൾ തരുന്നത് എനിക്ക് ഏറ്റവും ഇഷ്ടമാണെന്നും എനിക്കു സന്തോഷം അത് പകരുമെന്നും അവക്കറിയാം അതുകൊണ്ട് തന്നെ ആ ഉമ്മകൾക്ക് ഭയങ്കര ഡിമാൻ്റ് ആണ്. ഉമ്മകൾ കൂമ്പാരമായപ്പോ ഞാൻ പോലും അറിയാതെ ചിരിച്ചു പോയി.
നിത്യ : ഇപ്പോയാ സമാധാനമായത്
ഞാൻ: ആണോ
നിത്യ: നി മിണ്ടാണ്ടിരുന്നാ ഒരു രസവുമില്ല
ഞാൻ: ഓ പിന്നെ
നിത്യ: സത്യം , വേദനിച്ചപ്പോ നിനക്കെന്നെ തല്ലിക്കൂടേനൊ
ഞാൻ: തല്ലിനേ എനിക്കി ഉമ്മ കിട്ടുമോ മോളേ
നിത്യ: അയ്യടാ അപ്പോ അതിനുള്ള അടവേനി ഇത്
ഞാൻ : അങ്ങനെ ഒന്നുമില്ല
നിത്യ: ഉം ആയിക്കോട്ടെ
ഞങ്ങള ആശ്ചര്യപൂർവ്വം നോക്കുന്ന അനുവിനെയാണ് ഞാൻ കണ്ടത്
ഞാൻ: നീയെന്താടി പന്തം പോയ പെരുച്ചായിനെ പോലെ നോക്കുന്നത്.
അനു: എയ് അങ്ങനൊന്നുമില്ല
അതു കേട്ടതും നിത്യ ചിരിച്ചു തുടങ്ങി. ഞാൻ സമയം നോക്കിയതും 7.10 അയ്യോ സമയം കൊറേ ആയല്ലോ
ഞാൻ: അമ്മാ ഫുഡ്
അമ്മ വേഗം അടുക്കളയിൽ നിന്നും പുറത്തു വന്നു എന്നെ നോക്കി
അമ്മ: ഇന്നെന്തേ പറ്റി
ഞാൻ: നോട്സ് ഉണ്ടാക്കാനുണ്ട് ഇപ്പോ തിന്നാ 10 മണി വരെ ഇരിക്കാ എന്നാലെ തീരു
അമ്മ എനിക്കു ഫുഡ് തന്നു . പെട്ടെന്നു കഴിച്ചു തീർത്ത് ഞാൻ റൂമിലേക്ക് ഓടി. വാതിലടച്ച് കുറ്റിയിട്ട് ഞാൻ ഫോണെടുത്തു . 7.25 ഞാൻ വേഗം വാട്സ് ആപ്പ് തുറന്നു മാളുവിൻ്റെ മെസേജിനായി കാത്തിരുന്നു.
5 മിനിറ്റ് ദാ എന്നു പറഞ്ഞു പോകേണ്ട നിമിഷങ്ങൾ പക്ഷെ അവയ്ക്ക് ഇന്ന് കടന്നു പോകാൻ മടിയുള്ളത് പോലെ. ഏറെ നേരം ആയിട്ടും ഒരു മിനിറ്റാണ് കടന്നു പോകുന്നത്. ഇത്രയും നേരം ഇല്ലാത്ത ഒരനുഭൂതി അവൾക്കായ് യുഗങ്ങൾ കാത്തിരിക്കുന്ന പ്രതീതി. ഒച്ചുകൾ പോലും ഇതിലും വേഗത്തിൽ സഞ്ചരിച്ചേനെ എന്നെനിക്ക് തോന്നി. സമയമാണോ പതിയെ ചലിക്കുന്നത് അല്ലെങ്കിൽ എൻ്റെ മനസ് വേഗത്തിൽ പാറി പറക്കുന്നതാണോ ഈ അസ്വസ്ഥതയ്ക്കു കാരണം. മൂന്നു മിനിട്ടുകൾ പിന്നിട്ടു എനിയും രണ്ടു നിമിഷങ്ങൾ അവ തള്ളി നിക്കുവാൻ അസഹ്യമാണ്. ഒരു പക്ഷെ തന്നിലെ അടങ്ങാത്ത ആഗ്രഹമാണ് തൻ്റെ ഈ അവസ്ഥയ്ക്ക് കാരണം. ഒരുവിതം സമയ സൂചികൾ 7.30 മുത്തമിട്ടപ്പോൾ മണിമുഴക്കം ഉയർന്നതെൻ്റെ ഇടം നെഞ്ചിലാണ്.
ഫോണിലേക്ക് കണ്ണും നട്ട് ഞാൻ കാത്തിരുന്നു അവളുടെ മെസേജിനായി നിരാശയാണ് ഫലം. സമയമിപ്പോൾ പായുകയാണ് 7.35 അവൾ ഒന്നും തന്നെ അയച്ചില്ല. കുറച്ചു മുന്നെ പതിയെ ഇഴഞ്ഞ സമയ സൂചിക ആരോടോ പരിഭവം എന്ന പോലെ പാഞ്ഞു നടന്നു. ആ ദീർഘ ചുംബനം എന്നിൽ ഓർമ്മയായി വന്നു. അതാകുമോ അവൾ തനിക്ക് മെസേജ് അയക്കാത്തത് . സമയം 7.45 എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു . നിരാശയുടെ മാർതടങ്ങൾ ഞാൻ തേടി ഒരാശ്വാസത്തിനെന്നോണം. മനസാകെ മരവിച്ചു . മുഖത്തെ ജീവാംശം നഷ്ടമായി . നിർവികാരനായി എന്നാൽ ദുഖത്തിൽ സാഗരങ്ങൾ അലയടിച്ചു മനസിൽ പടരുകയാണ് കണ്ണീർ മഴയുടെ പ്രത്യക്ഷമായ ഭയാനരുപം മനസിൽ ഉൾതിരിഞ്ഞു വന്നു. കിടക്കയിലേക്ക് ശരീരവും മനസും തളർന്ന് വീഴുമ്പോൾ ജീവാമൃതവുമായി ആ ശബ്ദം ഞാൻ കേട്ടു.
നോട്ടിഫിക്കേഷൻ ടോൺ വന്നതും മൂന്നാം പക്കം ഉയർത്തെഴുന്നേറ്റ യേശു നാഥനെക്കാൾ ശക്തനായി ഞാൻ തിരിച്ചു വന്നു. ഫോൺ എടുത്തു നോക്കിയതും മാളുവിൻ്റെ മെസേജ്
ഹായ്
എന്നിൽ സംജാതമായ സന്തോഷത്തിൻ്റെ അളവുകോൽ എനിക്കു പോലും അപ്രാപ്തമാണ്. അമൃതം കൊണ്ടു തന്ന് അമരത്വം നൽകാം എന്നു പറഞ്ഞാൽ പോലും ഇത്രയതികം സന്തോഷം ഇല്ല സാധ്യമല്ല. മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം.
ഇതാണോ 7.30
മാഷേ എനിക്കിവിടെ പണിയൊക്കെ ഉണ്ട്
ഞാനൊന്നു പേടിച്ചു
എന്തിന്
അല്ല താനെന്നോട് പിണങ്ങിയെന്ന്
ഞാനോ ഏട്ടനോടോ എനിക്കതിനാവോ
അല്ല ജിൻഷയുമായി അത് ഞാൻ പോലും പ്രതീക്ഷിച്ചില്ല അതവൾ അങ്ങനെ ചെയ്യുമെന്ന്
അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ മാഷേ
എന്നാലും എനിക്കെന്തോ പോലെ
ദേ മനുഷ്യാ അതൊക്കെ വിട്ടേക്ക്.
എനിക്കെന്തൊക്കയോ പറയാനുണ്ട് ചോദിക്കാനുണ്ട്
ഞാനൊന്നു ചോദിക്കട്ടെ മാഷേ
ഉം നി ചോദിച്ചോ
എന്നെ ശരിക്കും ഇഷ്ടമാണോ
അതെന്താ അങ്ങനെ
ഒരിക്കൽ കൂടി ആശിച്ചിട്ട് കിട്ടാതെ പോയാൽ എനിക്കു താങ്ങാനാവില്ല.
എന്താ താൻ പറഞ്ഞെ
ചേട്ടനെന്നെ നല്ല പോലെ അറിയാ
എനിക്കോ
ഒരിക്കൽ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞു കരയിപ്പിച്ചതാ
ഞാനൊ നീ എന്തൊക്കയാ പറയുന്നത്
അതു വിട് മാഷേ ഞാൻ ചോദിച്ചതിന് മറുപടി താ
ഏതു ചോദ്യത്തിന്
എന്നെ ശരിക്കും ഇഷ്ടമാണോ
സത്യം പറയുകയാണെങ്കിൽ നീ എനിക്കു ജീവനാണ്
ഞാൻ കറുത്തിട്ടാണെങ്കിലോ
എന്നാലും എനിക്കിഷ്ടമാണ്
വെറുതെ കള്ളം
സത്യം
അപ്പോ അന്ന് ഞാൻ കറുത്തതോണ്ടല്ലെ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത്
അതെനിക്കറിയില്ല ആ സംഭവം എൻ്റെ ഓർമ്മയിൽ ഇല്ല പക്ഷെ ഒന്നുറപ്പാ ഇന്നു ഞാൻ നിൻ്റെ പുറം മോടിക്കു വില കൽപിക്കുന്നില്ല നിൻ്റെ ഈ മനസാണ് വലുതു എനിക്കത് മാത്രം മതി
വെറുതെ പറയാ എന്നെ കണ്ടാ ഇതൊക്കെ മാറ്റിപ്പറയും
അങ്ങനെ പറയുവാണേ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല പോരെ
ദേ മനുഷ്യാ എന്നെ ദേഷ്യം പടിപ്പിക്കല്ലേ
അതിനു ഞാനെന്താ പറഞ്ഞെ
പിന്നെ ചാവും എന്നൊക്കെ പറഞ്ഞാൽ
സത്യമാണ് മാളു അത്രമേൽ ഇഷ്ടായി പോയി
ഞാൻ വിശ്വസിച്ചോട്ടെ
നിനക്കെന്നെ വിശ്വസിക്കാം ജീവൻ തന്നും ഞാൻ കുടെ നിക്കും
എനിക്കത് കേട്ടാ മതി.
എനിക്കൊരു കാര്യം ചോദിക്കാനുണ്ട്
അതിനെന്താ മാഷേ
നിന്നെ ഞാൻ എപ്പോഴാ ഇഷ്ടമല്ല എന്നു പറഞ്ഞത്
അങ്ങനെ തിർത്തു പറഞ്ഞിട്ടില്ല
പിന്നെ
പിന്നെ ഒന്നും പറയാതെ ആ കത്തു കീറി കളഞ്ഞു ഇതൊക്കെ മോളുടെ തോന്നലാന്നും പറഞ്ഞു
ഇതൊക്കെ എപ്പോ
ഇത്രയും പറഞ്ഞിട്ടും എന്നെ മനസിലായില്ല
ഇല്ല സത്യമായിട്ടും
അപ്പോ എന്നെ ഇഷ്ടമല്ല അല്ലേ
നീ പറയണ്ട എനിക്കറിയണ്ട പക്ഷെ ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വാക്കുകൾ പറയല്ലേ
അയ്യോ മാഷേ ഞാൻ വെറുതേ
സാരമില്ലടോ
മാഷിനു വിഷമമായൊ
താനി മാഷേ വിളി ഒന്നു നിർത്തോ
അതെന്താ
എന്തോ പോലെ
പിന്നെ ഞാനെന്താ വിളിക്കാ
അതു തൻ്റെ ഇഷ്ട്ടം
പട്ടി എന്നു വിളിച്ചാലോ
വിളിച്ചോ
അയ്യേ ഞാൻ വെറുതെ പറഞ്ഞതാ
താൻ എന്തു വിളിച്ചാലും എനിക്കു പ്രശ്നമില്ല മാഷേ വിളിക്കുമ്പോ എന്താ എന്നറിയില്ല ഒരകൽച്ച ഉള്ള പോലെ
അപ്പേട്ടാ എന്നു വിളിക്ക
അതു വേണ്ട
അതെന്താ
എല്ലാരും വിളിക്കുന്നതാ
കുഞ്ഞേട്ടാ എന്നു വിളിക്കട്ടെ എൻ്റെ കുഞ്ഞുസ്’
അതു മതി
എന്നാ കുഞ്ഞുസ് പറ അപ്പോ എന്നെ എന്ത് വിളിക്കും
മാളു
അതെല്ലാരും വിളിക്കുന്നതാ
എന്നാ വാവ എന്നു വിളിക്കാ
അതുമതി എനിക്കിഷ്ടായി
അപ്പോ അത് ഫിക്സ് വാവേ
ഇപ്പോഴും എന്നെ ഓർമ്മ വന്നില്ല അല്ലേ
വാവേ സത്യായിട്ടും ഓർമ്മ വന്നില്ല സോറി
എന്തിന് ഒരു കൂട്ടം പറഞ്ഞ അപ്പോ ഓർമ്മ വരും അതെനിക്കറിയ
എന്താ അത്
പണ്ട് +2 ക്കാരൻ ചേട്ടന് പ്രേമലേഖനം കൊടുത്തു നാറിയ ഒരു എട്ടാം ക്ലാസുകാരിയെ ഓർമ്മയുണ്ടോ
മാളവിക
അപ്പോ എന്നെ മറന്നിട്ടില്ല.
(തുടരും)
നോട്ട്
ഈ കഥ ഇഷ്ടമായെങ്കിൽ ഇരു ലൈക്ക് ആ ഹൃദയത്തിൻ്റെ ചിഹ്നത്തിൽ ഒന്നു വിരലമർത്തിയേക്ക് പിന്നെ സമയമുണ്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ഈ എളിയ എഴുത്തുകാരന് നിങ്ങൾക്കു നൽകാൻ പറ്റിയ വലിയ പ്രോത്സാഹനമായിരിക്കും അത്.

Leave a Reply

Your email address will not be published. Required fields are marked *