എന്റെ അനുമോൾ – 1
Ente Anumol | Author : Garuda
ഇതൊരു റൊമാൻസ് കഥയാണ്. ജീവിതത്തിൽ നടന്നതും കൂട്ടത്തിൽ ഇത്തിരി എരിവും പുളിവും ചേർക്കുന്നുണ്ട്. കഥക്ക് ഒരു ബെസ്മെന്റ ഉണ്ട്. എല്ലാവരും വായിച്ചു അഭിപ്രായം പറയുക pleas.
കുട്ടേട്ടന്റെ വിളികേട്ടാണ് രാജീവ് ഉറക്കത്തിൽ നിന്നും എഴുനേൽക്കുന്നത്. ഇയാളെന്താ രാവിലെ തന്നെ, പ്രാകി കൊണ്ട് രാജീവ് എണീറ്റു. ഉടുത്തിരിക്കുന്ന മുണ്ട് ശരിയായി ഉടുത്തു ഒരു ബനിയനും എടുത്തിട്ട്. നല്ല തലവേദന. ഇന്നലെ കിടന്നപ്പോൾ ഒരുപാട് നേരമായി. അമ്മയുടെ ചെറിയ ആങ്ങളയുടെ കല്ല്യാണമാണ് നാളെ.
പേര് കൃഷ്ണകുമാർ. ഞങ്ങൾ കിച്ചു മാമ എന്ന് വിളിക്കും. എന്നെ പരിജയ പെടുത്തിയില്ലല്ലോ. എന്റെ പേര് രാജീവ് പ്ലസ് ടു പഠിക്കുന്നു. വീട്ടിൽ അച്ഛൻ അമ്മ ഒരു അനിയത്തിയും ഇതാണ് എന്റെ കുടുംബം. അച്ഛന് കൃഷിയാണ്. ഒരു ഉൾഗ്രാമമായതു കൊണ്ട് നിറയെ കൃഷികളുള്ള ഒരു പ്രദേശമാണിത്. അമ്മ വീട്ടു ജോലി മാത്രം. അനിയത്തി ഒമ്പതിൽ പഠിക്കുന്നു.
രാജീവേ…
കുട്ടേട്ടൻ വീണ്ടും വിളിക്കുന്നു. ഞാൻ വേഗം ചെന്ന് എന്തെന്ന് ചോദിച്ചു.
Da രാജീവേ നീ എന്ത് പണിയാ കാണിക്കുന്നേ, നിന്നോട് പറഞ്ഞതല്ലേ രാവിലെ പോയി പച്ചക്കറി കൊണ്ടുവരാൻ.
ഞാൻ : ഓഹ് കുട്ടേട്ടാ ഞാൻ മറന്നു. ഇന്നലെ കിടന്നപ്പോൾ ഒരു സമയം ആയി.
അപ്പോൾ നിങ്ങൾ ചോദിക്കും ആരാണ് കുട്ടേട്ടൻ എന്ന്. അമ്മയുടെ ബന്ധത്തിലുള്ളതാ. ഒരു പാവം മനുഷ്യൻ. എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാവും. കുട്ടേട്ടന്റെ ഭാര്യയും മോളും ഒരു ആക്‌സിഡന്റിൽ മരിച്ചതാണ്. ഇപ്പോൾ ഒറ്റക്കാണ് താമസം. ഇപ്പോൾ അതിൽ നിന്നൊക്കെ നോർമൽ ആയി വന്നതേയുള്ളു. കുടുംബത്തിൽ എന്ത് കാര്യമുണ്ടെങ്കിലും കുട്ടേട്ടൻ മുന്നിലുണ്ടാവും.
കുട്ടേട്ടൻ : ടാ നീ എന്താ ആലോചിച്ചു നിൽക്കുന്നെ. ആ വണ്ടിയെടുത്തു പോയി സാധനം കൊണ്ടുവാ. ഞാൻ പോയി പാചകക്കാരെ കണ്ടിട്ട് വരാം.
ഞാൻ : ശരി കുട്ടേട്ട.. ഞാൻ അകത്തു പോയി. എന്റെ പുതിയ ബ്രഷ് എടുത്തു പല്ല് തേച്ചു മുഖം കഴുകി. കാറിന്റെ കീയെടുത്തു പോകാൻ തുണിഞ്ഞപ്പോൾ അമ്മ പുറകീന്നു വിളിക്കുന്നു. രാജീവേ കുടയെന്തെങ്കിലും വേണോ മഴക്ക് സാധ്യത ഉണ്ട്.
ഞാൻ : വേണ്ടമ്മേ, കാറിൽ അല്ലെ.
അമ്മ : വരുന്നവഴിക്കു അമ്മച്ചനെയും കൂട്ടി വരണം.
ഞാൻ : നോക്കട്ടെ, സ്ഥലമുണ്ടെങ്കിൽ വരുമ്പോൾ കൊണ്ടുവരാം. ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ.
ഞാൻ കാറിൽ കയറി പോയി. 4 കിലോ മീറ്റർ അപ്പുറത്താണ് ടൌൺ. പച്ചക്കറികളെല്ലാം കിച്ചുമാമൻ ടൗണിലെ യുസുഫ് ഇക്കാന്റെ കടയിൽ എല്പിച്ചിട്ടുണ്ട്. എന്റെ വീടിന്റെ കുറച്ചപ്പുറത്താണ് മാമന്റെ വീട്. അവിടെ പന്തലിടാൻ സ്ഥലമില്ലാത്തതു കൊണ്ടാണ് ഇവിടെ കല്ല്യാണം നടത്താമെന്നു എല്ലാവരും കൂടി തീരുമാനിച്ചത്. മാമന്റെ പെണ്ണിന്റെ വീട് ഇവിടുന്നു 28 കിലോമീറ്റർ അപ്പുറത്താണ്. അമ്മ ഒരുദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവിടുന്ന് പൊട്ടിമുളച്ച ബന്ധമാണ്. അതിപ്പോൾ കല്ല്യാണം വരെയായി.
ചെറിയൊരു തണുത്ത കാറ്റോട് കൂടി മഴത്തുള്ളികൾ കാറിന്റെ ഗ്ലാസിൽ വീണുകൊണ്ടിരുന്നു. ഇന്നിപ്പോൾ എല്ലാ കാര്യവും നടന്നത് തന്നെ മഴയെ ആസ്വദിച്ചു ഞാനോർത്തു. ഓരോന്ന് ആലോചിച് യുസുഫ് ഇക്കാന്റെ കടയിൽ എത്തി. വണ്ടി കടയുടെ മുമ്പിൽ നിർത്തി. ഇക്കാ കിച്ചു മാമ പറഞ്ഞതു എടുത്തു വച്ചിട്ടുണ്ടോ.
ഇക്ക : ആ നീ വന്നോ, രാവിലെ 6 മണിക്ക് എടുത്തു വച്ചിട്ടുണ്ട്. അവൻ നേരത്തെ ആളെവിടുമെന്ന് പറഞ്ഞിരുന്നല്ലോ.
ഞാൻ : പറഞ്ഞിരുന്നു ഇക്ക, ഞാൻ എണീറ്റപ്പോൾ വൈകി പോയി.
ഇക്ക : അത് സാരമില്ല, ഉമ്മറെ അത് വണ്ടി കയറ്റി കൊടുക്ക്.
ഞാൻ ഡിക്ക്കി ഓപ്പൺ ചെയ്തു ബാക്ക് സീറ്റ് മടക്കി. മഴ ശക്തി കൂടി വരുന്നുണ്ടായിരുന്നു. അവർ പെട്ടെന്ന് തന്നെ സാധനങ്ങൾ കയറ്റി തന്നു. എന്നാൽ മുഴുവനും കാറിൽ കൊണ്ടില്ല. ഇക്കാ ബാക്കി ഞാൻ ഒന്ന് കൂടി വന്നു എടുത്തോളാം.
