“ഇവിടെ ഉള്ളത് ഭർത്താവല്ലേ….” കപ്പ രുചിയോടെ ചവയ്ക്കുന്നേരം രവി ചോദിച്ചു.
“രവിക്കെന്ത് തോന്നുന്നു…” മറുചോദ്യം.
“അങ്ങിനെയെന്നാണ് എൻ്റെ ഒരു ….. വിശ്വാസം….” രവി പറഞ്ഞു.
“അതെ… വിശ്വാസം…. എല്ലാവരുടെയും വിശ്വാസം… ഒരു മന്ദബുദ്ധിയെ എനിക്കായി കരുതിവച്ചത് കാലമാണോ അതോ ദൈവങ്ങളോ … അതോ… എൻ്റെ ഈ ശരീരമോ? ” അവരുടെ വാക്കുകൾ മുറിഞ്ഞു.
“എനിക്കൊന്നും മനസ്സിലാവുന്നില്ല…” രവി കണ്ണുമിഴിച്ചു.
“സത്യം പറഞ്ഞാല്, പാവപ്പെട്ട എൻ്റെ വീട്ടുകാർ, എന്നെ ബോബിയുടെ അപ്പച്ചന് വിറ്റു… എന്നിട്ടോ.. ഭർത്താവിൽ നിന്നും കിട്ടേണ്ടത് ഭർത്താവിൻ്റെ അപ്പൻ തരുന്നു… അതുകൊണ്ട് എൻ്റെ വീട്ടുകാർ സുഖമായി കഴിയുന്നു… ഇപ്പൊ കാര്യങ്ങൾ മനസ്സിലായോ….” അജിതയുടെ കണ്ണുകൾ നീരണിഞ്ഞു .
“ഉം…. മനസ്സിലായി… മനസ്സിലായി.” തലയാട്ടി.
“എങ്കിലും ഞാൻ ഹാപ്പിയാണ്… അല്ല, ഹാപ്പിയായി അഭിനയിക്കുന്നു… പണം… വസ്ത്രങ്ങൾ… ഭക്ഷണം… എല്ലാം വേണ്ടതിലധികം… പിന്നെ, എൻ്റെ ശരീരം ആഗ്രഹിക്കുന്ന അപ്പച്ചൻ… പക്ഷേ….” അജിത വാക്കുകൾ നിർത്തി.
“എന്താ ഒരു പക്ഷെ….” രവിയും ആകാംക്ഷ നിറഞ്ഞു.
“അത്… പറയുന്നത് ശരിയാണോ എന്തോ… പെണ്ണിനെ ചൂടാക്കി… ഇടയ്ക്ക് എഴുന്നേറ്റ് പോകുമ്പോൾ… അതൊരു വല്ലാത്ത അവസ്ഥയാണ് രവി.. എൻ്റെ ആഗ്രഹം… തൃപ്തി… അതിനാരും വില കൽപ്പിക്കുന്നില്ല… നോക്ക്.. എൻ്റെ ആവശ്യം എന്തെന്ന് ചോദിക്കാതെ രവി കൊണ്ടുവന്ന ഈ ഭക്ഷണം ഉണ്ടല്ലോ… ഇത് കഴിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു സുഖമുണ്ട് .. ഒരുതരമുള്ള ആത്മസംതൃപ്തി… ഭർതൃ വീട്ടിൽ ആരും ഇങ്ങിനെയൊന്നും നോക്കാറില്ല… കല്യാണം കഴിഞ്ഞ് വർഷം അഞ്ച് കഴിഞ്ഞു… ഈ കാലം ഒരു യന്ത്രപ്പാവ കണക്കെ ജീവിക്കുന്നു.. വീട്ടുകാരുടെ അവസ്ഥ ഓർത്താൽ, ആത്മഹത്യ ചെയ്യാനും കഴിയുന്നുമില്ല…” അജിത കണ്ണുകൾ തുടച്ചു.
“ഞാൻ ഇപ്പോ.. എന്താ പറയുക… ” രവിക്കും വാക്കുകൾ മുറിഞ്ഞു.
“അതെ.. ആർക്കും ഒന്നും പറയാൻ ഇല്ല… കഴിയില്ല… അതുകൊണ്ട്, ഞാൻ അഭിനയിച്ചു ജീവിക്കുന്നു… ബോബി ഒരു കുഞ്ഞിനെ തന്നിരുന്നുവെങ്കിൽ, അങ്ങിനെയൊരു അർത്ഥം കണ്ടെത്തി ശഷ്ടകാലം കഴിയാമായിരുന്നു…” അവർ വിതുമ്പലിൻ്റെ വക്കിൽ എത്തി. പിന്നെ എഴുന്നേറ്റ്, മുറിയിലേക്ക് വേഗത്തിൽ പോയി.
രവി ആകെ വിഷമവൃത്തത്തിൽ ആയി. എഴുന്നേറ്റ്, ബാക്കിയുള്ള ഭക്ഷണം ബിന്നിൽ ഇട്ട്, കൈയ്യും വായും കഴുകി, വാതിൽ ചാരി, കട്ടിലിൽ കിടന്നു.
അജിത !!! ഒറ്റവാക്കിൽ പറഞ്ഞാൽ, പഴയകാല നടി ഉണ്ണിമേരിയുടെ ഒരു മിനിയേച്ചർ. അമ്മായിയപ്പൻ്റെ അടിമ! കണ്ടാൽ, ഏതൊരുത്തൻ്റേയും നിയന്ത്രണം നഷ്ടപ്പെടാൻ വഴിയൊരുക്കുന്ന അടാർ ചരക്ക്. വെറുതെയല്ല, ഇവരെ പുറംലോകം കാണിക്കാത്തത്. പക്ഷേ, രവിക്ക് മനസ്സിലാകാതെ പോയത്, നാട്ടിൽ ഇവർക്ക് സന്ധുബന്ധുക്കൾ ഉണ്ടായിട്ടും, ഈ പാവം കള്ളനെ എന്തിന് ഇവർ കൂട്ടുപിടിച്ചു. മാത്രമല്ല, ഇവരുടെ വ്യക്തിപരമായ കാര്യങ്ങൾ എന്തിന് തന്നോട് വെളിപ്പെടുത്തണം. ഇനി, ഇവർക്ക് തന്നോട് വല്ല സോഫ്റ്റ് കോർണറും ഉണ്ടോ? ഏയ്.. അതിനുള്ള സാദ്ധ്യത ഇല്ല. പക്ഷേ, ഇവർ പറഞ്ഞ ഒരു പോയിൻ്റ് – “പെണ്ണിനെ ചൂടാക്കി… ഇടയ്ക്ക് എഴുന്നേറ്റ് പോകുമ്പോൾ…” – ഇതിൽ ഒരു അവസരത്തിൻ്റെ ലാഞ്ചന നിഴലിക്കുന്നു. മുട്ടിയാൽ തുറക്കപ്പെടുന്ന ഒരു കിളിവാതിലാണ് ഇവരുടേതെന്ന് മനസ്സ് പറയുന്നു… ഒന്ന് മുട്ടിയാലോ??? നോക്കാം…
ചിന്തകൾ കാട് കയറി, രവി ഉറങ്ങിപ്പോയി.
കതകിലെ മുട്ട് കേട്ടിട്ടാണ് രവി കണ്ണ് തുറന്നത്.
“എന്തൊരു ഉറക്കമാണ് മാഷേ… നേരം സന്ധ്യകഴിഞ്ഞു… ” അജിതയുടെ ഭാഷയിലെ വ്യത്യാസം രവി മനസ്സിലാക്കി.
“ഉം… നല്ലപോലെ ഉറങ്ങി .. കൂട്ടിന് നിങ്ങളുടെ വിഷമതകളും ഉണ്ടായി….” രവി എഴുന്നേറ്റു. ഇപ്രാവശ്യം എന്തായാലും കണ പോന്തിയില്ല.
“ഓ… അത് കളയെൻ്റെ മാഷേ… ഇനി അതിൻ്റെ പിന്നാലെ പോകേണ്ട…” ഇവർ എത്ര കൂൾ ആയിട്ടാണ് സ്വന്തം വിഷമതകളിൽ നിന്നും വിട്ടൊഴിയുന്നത്.
രവി അവരെ ശ്രദ്ധിച്ചു. കുളിച്ച്, പൗഡർ ഇട്ട്, ഏതോ വിലകൂടിയ സെൻ്റ് അടിച്ച്, അതിമനോഹരിയായി മുന്നിൽ. അൽപ്പം വിടർന്ന് മലർന്ന ചെംചുണ്ടുകളിൽ ഇടയ്ക്ക് നാവിൻ്റെ നനവ് പടർത്തിയുള്ള സംസാരം. മെറൂൺ നിറത്തിലെ സാരിക്ക് മാച്ച് ചെയ്യുന്ന ബ്ലൗസ്. മാറിലെ മുത്തുകൾ ഉയർന്ന് ഉന്തിനിൽക്കുന്നു. ചെറിയ പൊക്കിൾ സാരിയുടെ സുതാര്യതയാൽ വ്യക്തം.
“ഞാൻ കെട്ടിയോന് മരുന്നും ഫുഡും കൊടുത്ത് ഉറക്കി… നമ്മുടെ ഫുഡും എത്തി… മാഷേ… നമുക്കൊന്ന് പുറത്തേക്ക് ഇറങ്ങിയാലോ…” അജിത ഉല്ലാസവതിയായി കാണപ്പെട്ടു.
“പോകാം… ഞാനൊന്ന് കുളിക്കട്ടെ…” രവി കുളിക്കാൻ ഒരുങ്ങി.
“ഞാൻ ഇരിക്കുന്നതുകൊണ്ട് എന്തെങ്കിലും…” അജിത ഒരു കള്ളനോട്ടം പുറത്തേക്ക് പായിച്ചു.
