മൂപ്പൻ : വരൂ വരൂ ഇരിക്കു. എന്താ കിരണേ ഇവിടുന്നു പോയിട്ട് പിന്നെ ഈ വഴി ഒന്നും കണ്ടില്ല്യല്ലോ.
കിരൺ : ഞാൻഇവിടെ വരുന്നതിനു മുന്നേ ഒരു കമ്പനിയിൽ ജോലി കാര്യത്തിനായി പോയിരുന്നു.ഇവിടുന്നു പോയി വീട്ടിൽ കയറിയതും അമ്മ ആ വലിയ കമ്പനിയിൽ ജോലി കിട്ടിയ കാര്യം പറഞ്ഞു. അവിടെ വേഗം ജോലിയിൽ കയറിനുള്ള കാര്യങ്ങൾ റെഡി ആകാനും ജോലികു കയറിയതും ഞാൻ എല്ലാ കാര്യങ്ങളും മറന്നു അതാണ് വരാൻ കഴിയാഞ്ഞത്.
അമ്മ : ഇവൾ വീട്ടിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്യ.അതുകൊണ്ടു ഞാൻ മോളെ ശരിക്കും കണ്ടില്ല്യ മോളു ഇങ്ങു വന്നേ എന്താ മോളുടെ പേര്?
“ചെമ്പകം ”
അമ്മ : എനിക്ക് മോളെ വലിയ ഇഷ്ടമായി.ഞാൻ മോളെ എന്റെ മരുമകളായി തീരുമാനിച്ചു കഴിഞ്ഞു.ഞാൻ എന്റെ മോനു വേണ്ടി ഇവളെ ചോദിക്കാനാണ് വന്നത്. എന്റെ മോനു ഇവളെ വിവാഹം ചെയ്തു കൊടുക്കുമോ?
മൂപ്പൻ : അതെന്താ അങ്ങനെ പറഞ്ഞത്. കിരണിനെ എനിക്ക് വലിയ ഇഷ്ടമാ.എനിക്ക് ഇവളെ അവനു കൊടുക്കാൻ വേണ്ടിയാണു നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ ഞാൻ ചെമ്പകത്തെ നിങ്ങളുടെ അടുത്തേക്ക് വിട്ടത്.
അങ്ങനെമൂപ്പനും അമ്മയും കൂടി കിരണിന്റെയും ചെമ്പകത്തിന്റെയും കല്യാണം ഉറപ്പിച്ചു. കല്യാണത്തിന്റെ ഇടയിലുള്ള ദിവസങ്ങൾ ഒരു ഇണകുരുവികളെപോലെ കാടും മലയും നഗരവും എല്ലാം പ്രണയിച്ചു നടന്നു. അവരുടെ സ്നേഹം കണ്ടു മരങ്ങളും പുഴകളുമെല്ലാം നാണംകൊണ്ട് കാണുകളടച്ചു. അവർ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി നടന്നു. കിരൺ ഇടക്കിടെ ചെമ്പകത്തെ കാണാൻ വേണ്ടി കാട്ടിലേക് വരവായി. കുറച്ചു നാളുകൾക്കു ശേഷം അവർ വിവാഹിതരായി.
ശുഭം……..
